ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി; തീരുമാനം ബ്രിട്ടനിലെ തീവ്ര കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ; ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കേണ്ടിവന്നതില്‍ പ്രധാനമന്ത്രിയെനേരിട്ട് വിളിച്ച് ഖേദം പ്രകടപിച്ച് ബോറിസ് ജോണ്സൺ
ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി. ബ്രിട്ടനില്‍ തീവ്ര കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഈ മാസം ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ അദ്ദേഹത്തെ മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നു.
ബ്രിട്ടനില്‍ തീവ്ര കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇതോടടെയാണ് ബോറിസിന്റെ ഇന്ത്യാ സന്ദര്‍ശനവും റദ്ദാക്കിയത്. വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബ്രിട്ടിഷ് പ്രധാനമന്ത്രി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കേണ്ടിവന്നതില്‍ അദ്ദേഹം ഖേദം പ്രകടപിച്ചെന്നും റിപ്പോര്‍ട്ട് പറയുന്നു.
ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ബോറിസിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് സാധ്യതയില്ലെന്ന് കൗണ്‍സില്‍ ഓഫ് ബ്രിട്ടിഷ് മെഡിക്കല്‍ അസോസിയേഷന് അധ്യക്ഷന്‍ ഡോ. ചന്ദ് നാഗ്പോള്‍ സൂചിപ്പിച്ചിരുന്നു. അടുത്ത അഞ്ച് ആഴ്ചയെക്കുറിച്ച് നമുക്ക് ഇന്ന് തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് വ്യക്തമാണ്. വൈറസിന്റെ മാറ്റങ്ങള്‍ ദൈനംദിന അടിസ്ഥാനത്തില്‍ സംഭവിക്കുന്നു. ഈ തോതിലുള്ള അണുബാധയും വ്യാപനവും തുടരുകയാണെങ്കില്‍ ഇന്ത്യയിലേക്കുള്ള യാത്ര സാധ്യമല്ലായിരിക്കാം- അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha