നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അധികാരത്തിലേറുന്നതിനു മുന്നേ ഉത്തരകൊറിയ ഒരു ആക്രമണത്തിന് തയ്യാറാകുമോ ? ഉത്തരവുമായി ദക്ഷിണ കൊറിയ
അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ ഭരണം ആരംഭിക്കുന്നതിനു മുമ്പ് പ്രകോപനം സൃഷ്ടിക്കാന്‍ ഉത്തര കൊറിയ തയ്യാറാകുമോ? ഉയരുന്ന ആശങ്കകളിൽ ഒന്നാണിത്. എന്നാൽ അതിന് ഉത്തര കൊറിയ മുതിരില്ലെന്നു ദക്ഷിണ കൊറിയയിലെ ഉന്നത യുഎസ് ജനറല്‍ അഭിപ്രായപ്പെട്ടു. നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അധികാരത്തിലേറുന്നതിനു മുന്നേ പ്യോങ്‌യാങ് ഒരു മിസൈലോ മറ്റ് ആയുധ പരീക്ഷണമോ നടത്താന്‍ സാധ്യതയുണ്ടെന്ന ആശങ്കകള്‍ക്കിടയിലാണ് യുഎസ് ജനറലിന്റെ ഈ അഭിപ്രായം പുറത്തു വന്നിരിക്കുന്നത് . ഒരു വലിയ പ്രകോപനം ഉണ്ടാകുമെന്ന് സൂചിപ്പിക്കുന്ന യാതൊന്നും കാണുന്നില്ല - പക്ഷെ അത് എപ്പോള്‍ വേണമെങ്കിലും മാറാവുന്ന തരത്തിലാണ് ഉള്ളത്. യുഎസ് ഫോഴ്‌സ് കൊറിയയുടെ കമാന്‍ഡര്‍ ജനറല്‍ റോബര്‍ട്ട് അബ്രാംസ് ചൊവ്വാഴ്ച ഒരു ഓണ്‍ലൈന്‍ ഫോറത്തില്‍ പറഞ്ഞു. ബാലിസ്റ്റിക് മിസൈലുകളോ ആണവായുധങ്ങളോ ഉള്‍പ്പെടെയുള്ള പ്രധാന പരീക്ഷണങ്ങള്‍ ഉത്തര കൊറിയ പലപ്പോഴും അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ പരിവര്‍ത്തനങ്ങള്‍ക്കിടയില്‍ നടത്താറുണ്ട്. തങ്ങളുടെ സൈനിക കഴിവുകള്‍ പ്രകടിപ്പിക്കാനും ഭാവിയില്‍ വാഷിംഗ്ടണുമായുള്ള ചര്‍ച്ചകളില്‍ നേട്ടമുണ്ടാക്കല്‍ എന്നിവ ലക്ഷ്യമിട്ടാണ് ഉത്തര കൊറിയ ഈ നീക്കം നടത്തിയിരുന്നതെന്ന് അബ്രാംസ് വ്യക്തമാക്കി.
ബൈഡന്റെ തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം ഇതുവരെ ഉത്തര കൊറിയ ശാന്തമായിരുന്നു. പകരം, കൊറോണ വൈറസുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ശ്രദ്ധ ചെലുത്തി അതിര്‍ത്തി അടയ്ക്കല്‍, നിലവിലുള്ള അന്താരാഷ്ട്ര ഉപരോധങ്ങള്‍, സമീപകാലത്തെ വലിയ വെള്ളപ്പൊക്കം എന്നിവയാല്‍ തകര്‍ന്ന പ്യോങ്‌യാങ് സമ്ബദ്‌വ്യവസ്ഥയിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഒക്ടോബറില്‍ ഉത്തര കൊറിയ ഒരു സൈനിക പരേഡ് ഉപയോഗിച്ച് ഒരു പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അനാച്ഛാദനം ചെയ്തിരുന്നു. ഇത് യുഎസ് മിസൈല്‍ പ്രതിരോധത്തെ മറികടക്കാന്‍ രൂപകല്‍പ്പന ചെയ്തതായാണ് പറയപ്പെടുന്നത്. വരും മാസങ്ങളില്‍ പ്യോങ്‌യാങ് മിസൈല്‍ പരീക്ഷിച്ചേക്കുമെന്ന് ചിലര്‍ സംശയിക്കുന്നു .പ്യോങ്‌യാങിന്റെ വിദേശ, ആഭ്യന്തര നയ നിര്‍ദ്ദേശത്തിന്റെ സൂചന നല്‍കാന്‍ കഴിയുന്ന ഒരു സുപ്രധാന രാഷ്ട്രീയ യോഗമായ അമേരിക്കയില്‍ വരാനിരിക്കുന്ന എട്ടാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉത്തര കൊറിയയെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് അബ്രാംസ് പറഞ്ഞു.
"
https://www.facebook.com/Malayalivartha