അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അറസ്റ്റ് ചെയ്യാൻ റെഡ് നോട്ടീസ് പുറപ്പെടുവിക്കണം ;ഇന്റർപോളിനോട് ഇറാൻ
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അറസ്റ്റ് ചെയ്യാൻ റെഡ് നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ഇന്റർപോളിനോട് ആവശ്യപ്പെട്ട് ഇറാൻ. ജനറൽ ഖാസിം സുലൈമാനിയുടെ വധവുമായി ബന്ധപ്പെട്ട് ട്രംപ് ഉൾപ്പെടെ 47 പേരെ അറസ്റ്റ് ചെയ്യണമെന്നാണ് ഇറാന്റെ ആവശ്യം.ട്രംപ് ഉൾപ്പെടുയള്ളവരെ അറസ്റ്റ് ചെയ്യാൻ ഇന്റർപോളിനോട് ആവശ്യപ്പെട്ടതായി ഇറാനിയൻ ജുഡീഷ്യറി വക്താവ് ഗൊലാം ഹൊസൈൻ ഇസ്മയിലിയാണ് അറിയിച്ചത്. സുലൈമാനിയുടെ വധം വളരെ ഗൗരവത്തോടെയാണ് ഇറാൻ കൈകാര്യം ചെയ്യുന്നതെന്നും ആക്രമണത്തിന് ഉത്തരവിട്ടവരെയും കുറ്റകൃത്യത്തിൽ പങ്കുള്ളവരെയും ശിക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് തലവനായ ഖാസിം സുലൈമാനി കഴിഞ്ഞ വർഷം ജനുവരി മൂന്നിന് ബാഗ്ദാദിലുണ്ടായ ഡ്രോൺ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. രാജ്യാന്തര നിയമങ്ങൾക്ക് വിരുദ്ധമായാണ് യുഎസ് ആക്രമണം നടത്തിയതെന്ന് ഇറാൻ ആരോപിച്ചിരുന്നു.
സുലൈമാനിയുടെ വധവുമായി ബന്ധപ്പെട്ട് ഇത് രണ്ടാംതവണയാണ് ഇറാൻ ട്രംപിനെ അറസ്റ്റ് ചെയ്യണമെന്ന് ഇന്റർപോളിനോട് ആവശ്യപ്പെടുന്നത്. കഴിഞ്ഞ വർഷം ജൂണിൽ ടെഹ്റാൻ പ്രോസിക്യൂട്ടർ അലി അൽക്വാഷ്മിർ കൊലപാതകം, ഭീകരവാദ കുറ്റങ്ങൾ ചുമത്തി ട്രംപ് ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇറാന്റെ ആവശ്യം ഇന്റർപോൾ തള്ളുകയായിരുന്നു. രാഷ്ട്രീയവും സൈനികവും മതപരവും വംശീയവുമായ വിഷയങ്ങളിൽ ഇടപെടാൻ സാധിക്കില്ലെന്നാണ് അന്ന് ഇന്റർപോൾ അറിയിച്ചിരുന്നത്. ജനുവരി 20ന് ട്രംപ് പ്രസിഡന്റ് പദവി ഒഴിയാനിരിക്കെയാണ് ഇന്റർപോളിന് മുന്നിൽ വീണ്ടും റെഡ് നോട്ടീസിനായി ഇറാന്റെ നീക്കം.അതെ സമയം യുഎസ് പാര്‍ലമെന്റിലേക്ക് അതിക്രമിച്ചു കടന്ന് ട്രംപ് അനുകൂലികള്‍. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ യുഎസ് കോണ്‍ഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണ് ആയിരക്കണക്കിനു ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരത്തിന് അകത്തുകടന്നത്. സംഭവത്തിനിടെ വെടിയേറ്റ സ്ത്രീ മരിച്ചു.
ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരുമണിയോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പ്രതിഷേധക്കാര്‍ കടന്നതോടെ യുഎസ് കോണ്‍ഗ്രസിന്റെ ഇരുസഭകളും അടിയന്തരമായി നിര്‍ത്തിവയ്ക്കുകയും കോണ്‍ഗ്രസ് അംഗങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു. പാര്‍ലമെന്റ് സമ്മേളിക്കുന്നതിടെ ഇത്തരമൊരു സുരക്ഷാവീഴ്ച യുഎസ് ചരിത്രത്തില്‍ ഇതാദ്യമാണ്.യുഎസ് കോണ്‍ഗ്രസിന്റെ സഭകള്‍ ചേരുന്നതിനിടെ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ട്രംപിനെ അനുകൂലിക്കുന്നവര്‍ മന്ദിരത്തിന് പുറത്തെത്തുകയും പോലീസുമായി ഏറ്റുമുട്ടുകയായിരുന്നു. പോലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത് ഇവര്‍മന്ദിരത്തിനകത്തുകടക്കുകയായിരുന്നു.പ്രതിഷേധക്കാരോടു സമാധാനം പാലിക്കാന്‍ അഭ്യര്‍ഥിച്ച ട്രംപ് ജോ ബൈഡന്റെ വിജയം അംഗീകരിക്കില്ലെന്നു ആവര്‍ത്തിച്ചു. നേരത്തെ, തിരഞ്ഞെടുപ്പുഫലം അട്ടിമറിക്കാന്‍ പ്രസിഡന്റ് ട്രംപില്‍നിന്ന് സമ്മര്‍ദമുയര്‍ന്നെങ്കിലും യു.എസ്. കോണ്‍ഗ്രസില്‍ ജോ ബൈഡന്റെ വിജയം തടയാന്‍ വൈസ് പ്രസിഡന്റ് മൈക് പെന്‍സ് തയ്യാറായിരുന്നില്ല.
https://www.facebook.com/Malayalivartha