വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു; ലണ്ടനിൽ നിന്ന് 246 യാത്രക്കാരുമായി എയർ ഇന്ത്യ വിമാനം ദില്ലിയിലെത്തി, ജനുവരി ആറിന് ഇന്ത്യയിൽ നിന്ന് യുകെയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചിരുന്നു

കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയത്തിനു പിന്നാലെ പൂർണമായി നിർത്തിവച്ച ഇന്ത്യ-യുകെ വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചതായി റിപ്പോർട്ട്. സർവീസുകൾ 16 ദിവസമായി നിർത്തിവച്ചിരിക്കുകയായിരുന്നു. സർവീസുകൾ പുനരാരംഭിച്ചതിനു പിന്നാലെ ലണ്ടനിൽ നിന്ന് 246 യാത്രക്കാരുമായി എയർ ഇന്ത്യ വിമാനം ദില്ലിയിലെത്തുകയുണ്ടായി. ഡിസംബർ 23 നാണ് അതിതീവ്ര കൊവിഡ് വ്യാപനത്തെ തുടർന്ന് കേന്ദ്രസർക്കാർ വിമാന സർവീസുകൾ നിർത്തിവച്ചിരുന്നത്. പിന്നാലെ ജനുവരി ആറിന് ഇന്ത്യയിൽ നിന്ന് യുകെയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചിരുന്നു. എന്നാൽ ഇന്ത്യയിലേക്കുള്ള സർവീസുകൾ ഇന്നാണ് ആരംഭിച്ചത്.
ഈ വിമാനങ്ങളിൽ യാത്ര ചെയ്യുന്ന എല്ലാവരും 72 മണിക്കൂറിനകം ആർടി പിസിആർ ടെസ്റ്റ് നടത്തിയിരിക്കണം എന്ന നിബന്ധന അധികൃതർ നൽകിയിട്ടുണ്ട്. വിമാനസർവിസ് പുനഃരാരംഭിക്കുന്നതോടെ പ്രതിദിനം 30 വിമാനങ്ങളാണ് സർവീസ് നടത്താൻ സജ്ജമാക്കിയിട്ടുള്ളത്. യു.കെ, ഇന്ത്യൻ വിമാന കമ്പനികളുടെ വിമാന സർവീസുകൾ ഉണ്ടാകുന്നതാണ്.
യു.കെയിൽ നിന്ന് ഡൽഹിയിലെത്തി മറ്റ് വിമാനങ്ങളിൽ നാട്ടിലേക്ക് മടങ്ങുന്നവർക്ക് വിമാനത്താവള അധികൃതർ പ്രത്യേക നിർദേശം പുറത്തിറക്കുകയുണ്ടായി. ഇത്തരത്തിൽ മടങ്ങുന്നവർ 10 മണിക്കൂറിന്റെയെങ്കിലും ഇടവേളയിൽ മാത്രമേ നാട്ടിലേക്കുള്ള മടക്കവിമാനം ബുക്ക് ചെയ്യാവുയെന്നാണ് അധികൃതർ നൽകുന്ന നിർദേശം. അതികൃതർ നൽകുന്ന നിർദ്ദേശം കൃത്യമായി പാലിക്കേണ്ടതാണ്.
https://www.facebook.com/Malayalivartha
























