Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...


അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?


മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...


തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...


പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...

ലോകത്തോട് ചൈന ചെയ്യുന്ന അടുത്ത കൊടും ക്രൂരത... നിയന്ത്രണമില്ലാതെ അത് എവിടെയും എത്താം..!

04 MAY 2021 07:07 PM IST
മലയാളി വാര്‍ത്ത

ലവലേശം ഉത്തരവാദിത്വമില്ലാത്ത ചൈന ലോകത്തെ വീണ്ടും അപകടത്തിലാക്കുന്നു എന്ന ആശങ്കാജനകമായ വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. മറ്റൊരു കൊറോണ വൈറസാണോ എന്നാവും എല്ലാവരും സംശയിക്കുന്നത് എന്നാൽ മാരക പ്രഹരശേഷിയുള്ള ചൈന വിക്ഷേപിച്ച റോക്കറ്റാണ് നിയന്ത്രണം വിട്ട് ഭൂമിയിലേക്ക് പതിക്കുമെന്ന വിവരം ഇപ്പോൾ പുറം ലോകം അറിയുന്നത്. കഴിഞ്ഞ വ്യാഴാഴ്ച വിക്ഷേപിച്ച ചൈനീസ് റോക്കറ്റ് ലോംഗ് മാർച്ച് 5 ബിയാണ് നിയന്ത്രണം വിട്ട് ഭൂമിയിൽ പതിക്കാനൊരുങ്ങുന്നത്.

ചൈനീസ് റോക്കറ്റിന്റെ തിരിച്ചുവരവിനെക്കുറിച്ച് ഭൂമിക്ക് ചുറ്റും ഭ്രമണം ചെയ്യുന്ന വസ്തുക്കളെ നിരീക്ഷിക്കുന്ന വാനനിരീക്ഷകനായ ജൊനാഥൻ മക്‌ഡോവലാണ് ഇതുമായി ബന്ധപ്പെട്ടുള്ള മുന്നറിയിപ്പ് സമൂഹത്തിന് നൽകിയത്. നിലവിലെ റോക്കറ്റിന്റെ സഞ്ചാര പാതവെച്ച് ഭൂമിയില്‍ ഇത് പതിക്കാനിടയുള്ള പ്രദേശങ്ങളും അദ്ദേഹം കണക്കുകൂട്ടി പറയുന്നുണ്ട്.

വടക്ക് പരമാവധി ന്യൂയോര്‍ക്ക്, മാഡ്രിഡ്, ബെയ്ജിങ് തുടങ്ങിയ വന്‍ നഗരങ്ങള്‍ വരെയും തെക്ക് ന്യൂസീലൻഡ്, ചിലെ എന്നിവിടങ്ങള്‍ വരെയും ഈ റോക്കറ്റ് വീണേക്കാമെന്നാണ് ജൊനാഥന്‍ മക്‌ഡോവല്‍ പറയുന്നത്. ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന വന്‍ നഗരങ്ങളും ജനവാസം കുറഞ്ഞ മേഖലകളും സമുദ്രങ്ങളുമെല്ലാം ഈ മുന്നറിയിപ്പ് ലഭിച്ച പ്രദേശത്തിന്റെ പരിധിയിലുണ്ട്. 21,000 കിലോഗ്രാം ഭാരമുള്ള റോക്കറ്റ് ഭൂമിയിൽ പതിച്ചാൽ വലിയ ദുരന്തമായിരിക്കും സംഭവിക്കുക.

ലോകത്തെ പ്രധാന നഗരങ്ങളായ ന്യൂയോർക്ക്, മാഡ്രിഡ്, ബെയ്ജിംഗ് എന്നീ നഗരങ്ങളിലെവിടെയെങ്കിലും റോക്കറ്റ് പതിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിന് മുൻപ് തന്നെ റോക്കറ്റിന്റെ വലിയ ഭാഗം കത്തിത്തീരട്ടെയെന്നാണ് ഗവേഷകർ പോലും പ്രാർത്ഥനയോടെ കാത്തിരിക്കുന്നത്. 100 അടി നീളവും, 16 അടി വീതിയുമുള്ള ലോംഗ് മാർച്ച് 5 ബിയുടെ വേഗത സെക്കന്റിൽ 6.40 കിലോമീറ്ററാണ്.

സ്വന്തമായി ബഹിരാകാശ നിലയം നിർമ്മിക്കുന്നതിന്റെ ആദ്യ പടിയായാണ് ചൈന റോക്കറ്റ് വിക്ഷേപിച്ചത്. വ്യാഴാഴ്ച 11.23 ഓട് കൂടിയായിരുന്നു വിക്ഷേപണം നടത്തിയത്. എന്നാൽ വിക്ഷേപിച്ച് ഒരാഴ്ച പോലും തികയുന്നതിന് മുൻപാണ് റോക്കറ്റ് നിലം പതിക്കാനൊരുങ്ങുന്നത്. ആദ്യമായി നടത്തിയ ശ്രമം തന്നെ പരാജയപ്പെടുന്നത് ചൈനയ്ക്ക് വലിയ നാണക്കേട് ഇപ്പോൾ നേടി കൊടുത്തിട്ടുള്ളത്.

സ്വർഗത്തിലെ ഒത്തൊരുമ അഥവാ ടിയാന്‍ഹെ എന്നാണ് ചൈന ബഹിരാകാശ നിലയത്തിന് ഇട്ടിരിക്കുന്ന പേര്. 2022 ഓടെ ഇത് പൂർത്തിയാക്കാനായിരുന്നു ചൈന ലക്ഷ്യമിട്ടിരുന്നത്. എന്നാൽ സ്വന്തമായി ഒരു ബഹിരാകാശ നിലയം എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ ചൈന ഇനിയും സാങ്കേതികമായി പുരോഗമിക്കേണ്ടിയിരിക്കുന്നുവെന്നാണ് റോക്കറ്റിന്റെ പതനം സൂചിപ്പിക്കുന്നത്.

ഒരേ സമയം മൂന്ന് സഞ്ചാരികള്‍ക്ക് താമസിക്കാനുള്ള സൗകര്യങ്ങളായിരുന്നു നിലയത്തിന് ഉള്ളത്. പണി പൂര്‍ത്തിയാവുമ്പോള്‍ ഏതാണ്ട് ഒരു ലക്ഷം കിലോഗ്രാം ഭാരം ഈ ചൈനീസ് ബഹിരാകാശ നിലയത്തിനുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഇതിന്റെ നാലിരട്ടിയിലേറെ ഭാരമുണ്ട് രാജ്യാന്തര ബഹിരാകാശ നിലയത്തിന്. അമേരിക്കക്കും റഷ്യക്കും യൂറോപ്പിനും ഒപ്പം നില്‍ക്കാവുന്ന ബഹിരാകാശ ശക്തിയായി 2030 ഓടെ മാറുകയെന്നതാണ് ചൈനയുടെ സ്വപ്നം. ഇതിനുള്ള പ്രധാന ചവിട്ടുപടിയായാണ് അവര്‍ ബഹിരാകാശ നിലയത്തിന്റെ നിര്‍മാണത്തെ കാണുന്നത്.

ചൈനയെ സംബന്ധിച്ച് അമേരിക്ക അടക്കമുള്ള വന്‍ ശക്തി രാഷ്ട്രങ്ങളോടുള്ള ഒരു കണക്കു തീര്‍ക്കല്‍ കൂടിയാണ് ഈ ബഹിരാകാശ നിലയത്തിന്റെ നിര്‍മാണം. 1998ല്‍ രാജ്യാന്തര ബഹിരാകാശ നിലയം (ഐഎസ്എസ്) സ്ഥാപിക്കുമ്പോള്‍ ചൈനയെ കൂടെ കൂട്ടാന്‍ അമേരിക്ക തയാറായിരുന്നില്ല.

നാസ (യു‌എസ്), റോസ്‌കോസ്‌മോസ്(റഷ്യ), ജാക്‌സ (ജപ്പാന്‍), യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി, സിഎസ്എ (കാനഡ) എന്നീ ബഹിരാകാശ ഏജന്‍സികളാണ് രാജ്യാന്തര ബഹിരാകാശ നിലയത്തിലെ പങ്കാളികള്‍. ഏതാണ്ട് 30 ദൗത്യങ്ങളിലൂടെ പത്ത് വര്‍ഷമെടുത്താണ് issന്റെ നിര്‍മാണം പൂര്‍ണമായത്. എന്നാലിപ്പോൾ നിയന്ത്രണം നഷ്ടമായ ചൈനീസ് റോക്കറ്റ് ഭൂമിയില്‍ എവിടെ പതിക്കുമെന്ന ആകാംഷയിലാണ് ജനങ്ങൾ ഭീതിയോടെ കാത്തിരിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം- ചെങ്കോട്ട റോഡില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം  (7 minutes ago)

ഹോര്‍മൂസില്‍ ഇറാന്റെ ആക്രമണം; ഒമാന്‍, ഇറാന്‍ തീരങ്ങളോട് ചേര്‍ന്ന് രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം  (12 minutes ago)

മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെ മകളെ കൊല്ലപ്പെട്ട നിയലയില്‍ കണ്ടെത്തി  (19 minutes ago)

സഹോദരങ്ങളെ പാമ്പുകടിച്ച വീട്ടിലെ കിടപ്പുമുറിയില്‍ ഇന്ന് വീണ്ടും പാമ്പ്  (24 minutes ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി ആര്‍ ശ്രീലേഖ  (48 minutes ago)

വെടിക്കെട്ട് ഒഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ നിര്‍ദ്ദേശിച്ച് പാറമേക്കാവ് ദേവസ്വം  (56 minutes ago)

ഉദ്ഘാടനത്തിനൊരുങ്ങുന്ന ആറുവരിപ്പാതയില്‍ ചാക്കുകണക്കിന് മാലിന്യം തള്ളി സാമൂഹ്യവിരുദ്ധര്‍  (1 hour ago)

മുണ്ടത്തിക്കോട് ദുരന്തത്തില്‍ മരിച്ചവരുടെ കൂട്ടത്തില്‍ 'തുടക്കം' ചിത്രത്തിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റും  (1 hour ago)

വെടിക്കെട്ട് അപകടത്തില്‍ മരിച്ച ബിജീഷിന് ഓര്‍മ്മക്കുറിപ്പുമായി നടി നമിതാ പ്രമോദ്  (1 hour ago)

ആശീര്‍വാദ് സിനിമാസിനെതിരെ ആമസോണ്‍ പ്രൈം  (1 hour ago)

പടക്ക നിര്‍മ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മരണസംഖ്യ 14 ആയി  (1 hour ago)

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (4 hours ago)

എല്ലാവരേയും കൊന്നത് ഞാൻ ... അവസാനമായി നൗഷാദ് പറഞ്ഞത്.. ആശുപത്രിയിൽ നടന്നത് ഇത് പൊട്ടിക്കരഞ്ഞ് ഉമ്മ  (4 hours ago)

പീഡനകേസില്‍ പിടിയിലായ 17കാരനെ ചോദ്യം ചെയ്തപ്പോള്‍ കുടുങ്ങിയത് 36കാരി  (5 hours ago)

മലപ്പുറം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം  (6 hours ago)

Malayali Vartha Recommends