ഹമാസ് തീവ്രവാദികള്‍ക്കെതിരേ പ്രത്യാക്രമണം ശക്തമാക്കി ഇസ്രേലി സൈന്യം; അല്‍ ജസീറ ഉള്‍പ്പെടെയുള്ള മാധ്യമ സ്ഥാപനങ്ങളുടെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന ബഹുനില കെട്ടിടം തകർത്തു
ഹമാസ് തീവ്രവാദികള്‍ക്കെതിരേ പ്രത്യാക്രമണം ശക്തമാക്കി ഇസ്രേലി സൈന്യം. ഗാസയില്‍ അല്‍ ജസീറ ഉള്‍പ്പെടെയുള്ള മാധ്യമ സ്ഥാപനങ്ങളുടെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന ബഹുനില കെട്ടിടം ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ തകര്‍ന്നു. അഭയാര്‍ഥി ക്യാമ്ബിലുണ്ടായ റോക്കറ്റ് ആക്രമണത്തില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 10 പലസ്തീനികള്‍ കൊല്ലപ്പെട്ടു.
അല്‍ജസീറയും അസോസിയേറ്റഡ് പ്രസ് (എപി) വാര്‍ത്താ ഏജന്‍സിയും പ്രവര്‍ത്തിക്കുന്ന 13 നിലകളുള്ള കെട്ടിടമാണ് വ്യോമാക്രമണത്തില്‍ തകര്‍ന്നത്. കെട്ടിടത്തില്‍നിന്നും ഒഴിഞ്ഞുപോകണമെന്ന് മുന്നറിയിപ്പ് നല്കിയ ശേഷമായിരുന്നു ആക്രമണം. ഹമാസ് തീവ്രവാദികള്‍ ഇസ്രയേലിനു നേര്‍ക്ക് റോക്കറ്റ് വര്‍ഷിച്ചു.
ഹമാസ് തീവ്രവാദികള്‍ക്കെതിരായ ആക്രമണത്തില്‍ തിങ്കളാഴ്ച മുതല്‍ ഇതുവരെ 140 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. 950 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഹമാസിന്റെ 20 നേതാക്കളെയടക്കം വധിച്ചതായി ഇസ്രയേല്‍ പ്രതിരോധവൃത്തങ്ങള്‍ പറഞ്ഞു.
ഹമാസിന്റെ റോക്കറ്റ് നിര്‍മാണ കേന്ദ്രങ്ങളും തകര്‍ത്തു. ആവശ്യമുള്ളിടത്തോളം ആക്രമണം തുടരുമെന്നും ഹ മാസ് അടക്കമുള്ള പലസ്തീന് തീവ്രവാദികള്‍ കനത്ത വില നല്‍കേണ്ടിവരുമെന്നും ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്നലെ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha