മെഹുൽ ചോക്സിയെ കുടുക്കിയത് കാമുകിയല്ല... നടന്നത് ഹണിട്രാപ്പ്! ചോക്സിയെ കുടുക്കിയ സുന്ദരി ആര്?

വിവാദ വജ്ര വ്യാപാരിയും ബാങ്ക് വായ്പ തട്ടിപ്പ് നടത്തിയ കേസിൽ പ്രതിയുമായ മെഹുൽ ചോക്സിക്ക് ഒപ്പം കണ്ടെത്തിയ യുവതി ആരെന്നത് സംബന്ധിച്ച് തർക്കം പുകയുന്നു.
ഡൊമിനിക്കയിൽ മെഹുൽ ചോക്സിക്ക് ഒപ്പം കണ്ടെത്തിയ യുവതി ചോക്സിയുടെ കാമുകിയല്ലെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചോക്സിയെ ആന്റിഗ്വയിൽ നിന്ന് തട്ടിക്കൊണ്ടു പോയതാണെന്നും ഈ സംഘത്തിൽ ഉൾപ്പെട്ടയാളാണ് യുവതിയെന്നും റിപ്പോർട്ടിൽ പറയുന്നു.
ചോക്സിയുമായി അടുപ്പമുള്ളവരാണ് ഇക്കാര്യം വ്യക്തമാക്കിയതെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. മെഹുൽ ചോക്സിയെ ആന്റിഗ്വയിൽ നിന്ന് നിന്ന് കാണാതായത് മെയ് 23നാണ്. മെഹുൽ ചോക്സി ആന്റിഗ്വയിൽ നിന്ന് മുങ്ങിയെന്ന് ആയിരുന്നു ലഭിച്ചിരുന്ന വിവരം.
എന്നാൽ, ഒരു സംഘം മെഹുൽ ചോക്സിയെ തട്ടിക്കൊണ്ടു പോയെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകർ പറയുന്നത്. ഇന്ത്യയിൽ ബന്ധങ്ങളുള്ളവരാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നും ആന്റിഗ്വയിലെ ഉദ്യോഗസ്ഥരുടെ സഹകരണത്തോടെയാണെന്നും ഇത് നടന്നതെന്നും ഇവർ ആരോപിക്കുന്നുണ്ട്.
ചോക്സിയെ ഇവർ മർദ്ദിച്ചതായും പിന്നീട് ബോട്ടിൽ ഡൊമിനിക്കയിലേക്ക് കൊണ്ടു പോയെന്നുമാണ് അഭിഭാഷകരുടെ വാദം. ചോക്സിയുടെ കാമുകിയെന്ന് പറയുന്ന യുവതി ദിവസങ്ങൾ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് അദ്ദേഹവുമായി ബന്ധം സ്ഥാപിച്ചത്.
ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ ആയിരുന്നു ഈ യുവതി മെഹുൽ ചോക്സിയുമായി അടുത്തത്. രാവിലെയും വൈകുന്നേരവും നടക്കാനിറങ്ങുന്ന ചോക്സിയെ സ്ഥിരമായി കണ്ട് സംസാരിക്കുക ആയിരുന്നു യുവതി ആദ്യം ചെയ്തത്. ഇത് അടുപ്പമായി. മെയ് 23ന് യുവതി ചോക്സിയെ തന്റെ അപ്പാർട്ട്മെന്റിലേക്ക് ക്ഷണിക്കുകയായിരുന്നു.
എന്നാൽ, അപ്പാർട്ട്മെന്റിൽ എത്തിയ ചോക്സിയെ അവിടെ കാത്തിരുന്ന ഒരു സംഘം തട്ടിക്കൊണ്ടു പോയെന്നാണ് അഭിഭാഷകർ പറയുന്നത്. ആന്റിഗ്വൻ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗൺ കഴിഞ്ഞ ദിവസം ഇക്കാര്യത്തിൽ ഒരു പരാമർശം നടത്തിയിരുന്നു.
അദ്ദേഹം ആന്‍റിഗ്വ പൗരനായതിനാൽ ഇവിടെവെച്ച് പിടികൂടി നാടുകടത്താൻ ഞങ്ങൾക്ക് കഴിയില്ല. എന്നാൽ, ഡൊമിനിക്കയിൽ വെച്ച് അത് ചെയ്യാൻ തടസമില്ല എന്നാണ് ഗാസ്റ്റൺ ബ്രൗൺ അഭിമുഖത്തിൽ പറഞ്ഞത്.
ചോക്സി ഡോമിനിക്കയിലേക്ക് പോയത് കാമുകിക്ക് ഒപ്പമാണെന്ന് ആയിരുന്നു അദ്ദേഹം പറഞ്ഞത്. പിടിയിലായ ചോക്സിയെ ഇന്ത്യയിലേക്ക് നാടു കടത്താൻ അദ്ദേഹം ഡോമിനിക്കയോട് അഭ്യർത്ഥിക്കുകയും ചെയ്തു.
അതേസമയം, പ്രധാനമന്ത്രിയുടെ പ്രസ്താവന വന്ന് മണിക്കൂറുകൾക്കുള്ളിലാണ് ചോക്സിയെ തട്ടിക്കൊണ്ടു പോയതെന്നാണ് ആരോപണം ഉയർന്നത്. തട്ടിക്കൊണ്ടു പോയ സംഘത്തിന് ഇന്ത്യൻ ബന്ധമുണ്ടെന്നും ആരോപണമുണ്ട്.
ഇതിനിടെ അറസ്റ്റിലായ ചോക്സി ഇപ്പോൾ ഡോമിനിക്ക ചൈന ഫ്രണ്ട് ഷിപ്പ് ആശുപത്രിയിലാണ്. ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധനയുടെ ഫലം നെഗറ്റീവാണ്.
രത്ന വ്യാപാരിയായ മെഹുൽ ചോക്സി ഇന്ത്യയിൽ നിന്ന് മുങ്ങിയത് 13,500 കോടി രൂപയുടെ പി.എൻ.ബി ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായതോടെയാണ്. ഇന്ത്യയിൽ നിന്ന് പുറത്തു കടന്ന അദ്ദേഹം ആന്റിഗ്വയിൽ എത്തുകയും അവിടുത്തെ പൗരത്വം നേടുകയും ചെയ്തു.
62കാരനായ ചോക്‌സി, 2018 മുതല്‍ ആന്‍റിഗ്വയില്‍ ഒളിവില്‍ കഴിയുകയായിരന്നു. ഇതിനിടെ ഡോമിനിക്കയിൽ വെച്ച് പിടിയിലാകുകയായിരുന്നു.
അതേസമയം, ഡോമിനിക്കയിൽ പിടിയിലായ ചോക്സിയെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ചോക്‌സിയെ വിട്ടുകിട്ടുന്നതിന് ആവശ്യമായ രേഖകള്‍ ഇന്ത്യ കരീബിയന്‍ ദ്വീപ് രാഷ്ട്രമായ ഡൊമിനിക്കക്ക് അയച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























