ചെളി വെള്ളത്തിലൂടെ ഒഴുകി പായുന്ന കാറുകൾ:ട്രെയിനിൽ കഴുത്തറ്റം വെള്ളത്തിൽ യാത്രക്കാർ: ലോകത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തി ചൈന: അതിഭയാനകമായ ദൃശ്യങ്ങൾ: ചൈനയിലെ വെള്ളപ്പൊക്കത്തിൽ സംഭവിക്കുന്നത്

ചെളി വെള്ളത്തിലൂടെ ഒഴുകി പായുന്ന കാറുകൾ.... ട്രെയിനിൽ കഴുത്തറ്റം വെള്ളത്തിൽ യാത്രക്കാർ... ലോകത്തെ ഞെട്ടിച്ച് ചൈന... അവിടെനിന്ന് പുറത്തുവരുന്നത് അതിഭയാനകമായ ദൃശ്യങ്ങൾ.... മഴ ചൈനയെ കവർന്നെടുക്കുന്നത് കണ്ടു ചങ്ക് പിടഞ്ഞു ലോകം....
ചൈനയിൽ തുടരുന്ന കനത്ത മഴയിൽ പല പ്രദേശങ്ങളിലും പ്രളയം വന്നിരിക്കുകയാണ്. മധ്യ ചൈനയിലെ ചെൻജൗ നഗരത്തിലാണ് പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ചിരിക്കുന്നത്. ഇവിടെ 12 പേർ മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. പ്രളയത്തിൽ ആളുകളും വാഹനങ്ങളും ഒഴുകിപ്പോകുന്നതിന്റെയും വെള്ളംകയറിയ തീവണ്ടിയിൽ ജനങ്ങൾ കുടുങ്ങിക്കിടക്കുന്നതിന്റെയും ഞെട്ടിക്കുന്ന അനവധി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ ഇപ്പോൾ പുറത്തു വരികയാണ്.
ചെൻജൗ നഗരത്തിൽ അതിശക്തമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. തെരുവുകളിലും റോഡുകളിലും ശക്തമായ ജലപ്രവാഹമാണ് പുറത്തുവരുന്ന ദൃശ്യങ്ങളിൽ കാണുന്നത്. മെട്രോ യാത്രക്കാർ തീവണ്ടിയിൽ കുടുങ്ങിക്കിടക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
റെയിൽവേ സ്റ്റേഷനുകളും പാർപ്പിട സമുച്ചയങ്ങളുമെല്ലാം പ്രളയജലത്തിൽ മുങ്ങിപ്പോയിട്ടുണ്ട്. നിരവധി പേർ പലയിടത്തും കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. മൊബൈൽ ഫോണും ഇന്റർനെറ്റും അടക്കമുള്ള ആശയവിനിമയ സംവിധാനങ്ങൾ പലയിടത്തും തകരാറിലായിട്ടുണ്ട്. റോഡുകൾ പിളർന്ന് വാഹനങ്ങൾ താഴ്ന്നുപോകുന്നതിന്റെയും വെള്ളത്തിൽ മുങ്ങിയ വാഹനങ്ങളിൽ പെട്ടുപോയവരുടെയും ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുകയാണ്.
പ്രളയത്തിൽ 12 പേർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് ചൈന നൽകുന്ന ഔദ്യോഗിക വിവരം.എന്നാൽ ഇതിനേക്കാളേറെ വലിയ ദുരന്തമാണ് ഉണ്ടായിരിക്കുന്നതെന്നാണ് സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പുറത്തുവരുന്ന ദൃശ്യങ്ങളും വിവരങ്ങളും സൂചിപ്പിക്കുന്നത്. പതിനായിരത്തിലധികം പേരെ ഇതിനോടകം സ്‌ഥലം മാറ്റിയതായി ചൈനീസ് മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
കഴിഞ്ഞ വർഷം ഇവിടെ വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ട്. ഷിയാങ്ഷി, അന്‍ഹ്യു, ഹുബെയ്, ഹുനാൻ തുടങ്ങിയ 27 പ്രവിശ്യകളിലാണ് അന്ന് വെള്ളപ്പൊക്കം ഉണ്ടായത്. 25 ലക്ഷത്തോളം പേരെ അന്ന് മാറ്റിപ്പാർപ്പിച്ചിരുന്നു . 2800 കെട്ടിടങ്ങൾ നശിച്ചെന്നും ഇതുവരെ 1200 കോടി ഡോളറിന്റെ നഷ്ടം നാടിനുണ്ടായെന്നും അധികൃതർ പറഞ്ഞിരുന്നു. യാങ്സെ ഉൾപ്പെടെയുള്ള പ്രധാന നദികളുടെയെല്ലാം ജലനിരപ്പ് അപകടകരമായ വിധത്തിൽ ഉയർന്നിരുന്നു . ഈ വർഷം വീണ്ടും ചൈനയിൽ വെള്ളപ്പൊക്കം ജീവനുകളെ കവർന്നെടുത്തു കൊണ്ടിരിക്കുകയാണ്..
https://www.facebook.com/Malayalivartha
























