തൊഴിലാളിയുടെ ആടിനെ അഞ്ച് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത് കൊന്നു; സംഭവത്തിൽ വ്യാപക പ്രതിഷേധം
അഞ്ച് പേര്‍ ചേര്‍ന്ന് ആടിനെ ലൈംഗികമായി പീഡിപ്പിച്ച് കൊന്ന സംഭവത്തില്‍ വ്യാപക പ്രതിഷേധം. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഒക്കാറയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. തൊഴിലാളിയുടെ ആടിനെ അഞ്ച് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തിന് ശേഷം ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് പ്രതിഷേധമുണ്ടായി. ആടിനെ ക്രൂരതക്കിരയാക്കി പ്രതികള്‍ രക്ഷപ്പെടുന്നത് നാട്ടുകാര്‍ കണ്ടതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നഈം, നദീം, റബ്ബ്, നവാസ് എന്നിവരാണ് അറസ്റ്റിലായത്. ആടിന്റെ ഉടമയാണ് സത്ഖാര പൊലീസില്‍ പരാതി നല്‍കിയത്. ആടിനെതിരെ ക്രൂരകൃത്യം ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
സംഭവം സോഷ്യല്‍മീഡിയയിലും ചര്‍ച്ചയായി. പാക് പ്രധാനമന്ത്രിക്കെതിരെയും പ്രതിഷേധമുണ്ടായി. ബലാത്സംഗത്തെ സ്ത്രീകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പരാമര്‍ശം നടത്തിയതാണ് പ്രതിഷേധത്തിന് കാരണം. വളര്‍ത്തു മൃഗങ്ങള്‍ മാന്യമായി വസ്ത്രം ധരിക്കാത്തതുകൊണ്ടാണോ ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് എന്ന ചോദ്യമാണ് പലരും സാമൂഹ്യ മാധ്യമങ്ങളില്‍ ഉന്നയിക്കുന്നത്.
വസ്ത്രം ധരിക്കാത്ത മൃഗങ്ങള്‍പോലും പുരുഷന്മാരെ സ്വാധീനിക്കുന്നുണ്ടോ എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. പാകിസ്താനില്‍ ബലാത്സംഗങ്ങളും കൊലപപാതകങ്ങളും വര്‍ധിച്ച സാഹചര്യത്തില്‍ ആയിരുന്നു പ്രതിഷേധം.
https://www.facebook.com/Malayalivartha