ഡെല്‍റ്റ വകഭേദം പടര്‍ന്നുപിടിക്കുന്ന രാജ്യങ്ങളില്‍ നാലാം തരംഗത്തിന് സാധ്യത : മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കിഴക്കന്‍ മെഡിറ്ററേനിയന്‍ മേഖലയിലെ കൊറോണ കേസുകളുടേയും മരണങ്ങളുടേയും വര്‍ദ്ധനവിന് കാരണം ഡെല്‍റ്റ വകഭേദമാണ്. മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന.
ഇന്ത്യയില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത ഡെല്‍റ്റ വകഭേദം ഇപ്പോള്‍ മേഖലയില്‍ 22 രാജ്യങ്ങളില്‍ 15 എണ്ണത്തിലും ശക്തമായി വ്യാപിച്ചിരിക്കുകയാണ്. വാക്‌സിനുകള്‍ക്ക് ആഗോള ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ അവികസിത, വികസ്വര രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ വികസിത രാജ്യങ്ങള്‍ മുന്നോട്ടു വരണമെന്നും ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയില്‍ വ്യക്തമാക്കി.
അതേസമയം പ്രദേശത്ത് കൊറോണയുടെ നാലാം തരംഗം ആരംഭിച്ചതായി ലോകാരോഗ്യ സംഘടനയുടെ കിഴക്കന്‍ മെഡിറ്ററേനിയന്‍ പ്രദേശത്തെ ഡയറക്ടര്‍ അഹമ്മദ് അല്‍ മന്ദാരി പറഞ്ഞു. ആദ്യ വകഭേദങ്ങളേക്കാള്‍ ആശങ്കാജനകമായ രീതിയിലാണ് ഡെല്‍റ്റ വകഭേദം വ്യാപിക്കുന്നത് എന്നാണ് കണക്കുകളിൽ പറയുന്നത്.
https://www.facebook.com/Malayalivartha
























