Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

ചൈനക്കാർ നാട് വിടുന്നതായി യു എൻ കണക്കുകൾ; ചൈനയെ കൊണ്ട് ജീവിക്കാൻ പറ്റാതായത് പോലെ ചൈനയിലും ജീവിക്കാൻ പറ്റാതായിട്ടുണ്ട്, മെച്ചപ്പെട്ട വിദ്യാഭ്യാസ അവസരങ്ങൾ തേടിയും രാജ്യത്തെ വൃത്തികെട്ട നഗരങ്ങളിൽ നിന്നും അടിച്ചമർത്തൽ ഭരണത്തിൽ നിന്നും രക്ഷപ്പെടാനും ചൈനയിൽ നിന്ന് പലായനം ചെയ്യുന്നതായി വെളിപ്പെടുത്തൽ

01 AUGUST 2021 03:25 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം പുറത്തുവരുന്നത്....

കേരളം ഉൾപ്പെടുന്ന അറബിക്കടലിന്റെ കിഴക്കൻ തീരത്ത്... സമുദ്ര ജലനിരപ്പ് പ്രതിവർഷം 4.07 മില്ലിമീറ്റർ വീതം ഉയരുന്നതായി ലോക കാലാവസ്ഥാ സംഘടന..മൂന്നിരട്ടി വേഗത്തിൽ ചൂടു പിടിക്കുന്നതായാണ് കണ്ടെത്തൽ...

ഇസ്രായേൽ ഇനിയൊരു തെറ്റ് ചെയ്യുകയും ഇറാന്റെ പരമാധികാരം ലംഘിക്കുകയും ചെയ്താൽ... സ്ഥിതി വ്യത്യസ്തമാകുമെന്നും അധിനിവേശ രാഷ്ട്രത്തിൽ ഒന്നും ബാക്കിയുണ്ടാകില്ലെന്നും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി...ഏറ്റവും വലിയ മനുഷ്യാവകാശ ലംഘകരായി, ഈ രാജ്യങ്ങൾ മാറി...

ചൈനയെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് ലോകം എന്ന് പറഞ്ഞാൽ അതൊരു പുതിയ വാർത്തയേ അല്ല. കേട്ട് കേട്ട് തഴമ്പിച്ചതാണ് നമ്മളെല്ലാവരും. ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശനം ചൈന തന്നെയാണ് എന്ന് ആർക്കും ഒരു സംശയവും ഉണ്ടാവില്ല. അത് കൊറോണ ആയാലും ശരി ചൈന നടത്തുന്ന സാമ്പത്തിക അധിനിവേശം ആയാലും അല്ല ഭൂമി കയ്യേറ്റം ആയാലും.

എന്നാൽ ഐക്യ രാഷ്ട്ര സഭ പുറത്തു വിട്ട കണക്കുകൾ പറയുന്നത് ചൈന ഒഴിച്ചുള്ള ലോകത്തിനു മാത്രമല്ല ചൈനക്കാർക്ക് തന്നെ ചൈനയെ കൊണ്ട് രക്ഷയില്ല എന്നാണ്. ഇത് വെറുതെ പറയുന്നതല്ല 2012 മുതൽ 2020 വരെയുള്ള ചൈനക്കാരുടെ നാടു വിടൽ കണക്കുകൾ പറയുന്നതാണ്. ഏകാധിപതിയായ ഷി ജിൻ പിംഗ് എപ്പോഴാണോ സ്ഥാനമേറ്റെടുത്തത് അപ്പോൾ മുതൽ ചൈനയെ കൊണ്ട് ജീവിക്കാൻ പറ്റാതായത് പോലെ ചൈനയിലും ജീവിക്കാൻ പറ്റാതായിട്ടുണ്ട്.

യുഎൻഎച്ച്സിആർ അഥവാ യുഎൻ അഭയാർത്ഥികളുടെ ഹൈക്കമ്മീഷണറുടെ കണക്കുകൾ പ്രകാരം 2012 നും 2020 നും ഇടയിൽ, ചൈനയിൽ നിന്നുള്ള അഭയാർത്ഥികളുടെ വാർഷിക എണ്ണം 15,362 ൽ നിന്ന് 1,07,864 ആയി ഉയർന്നു. 2012 അവസാനത്തോടെ ഷി ജിൻപിംഗ് അധികാരമേറ്റതിനുശേഷം 6,13,000 ചൈനീസ് പൗരന്മാർ മറ്റൊരു രാജ്യത്ത് അഭയം തേടി. അവരിൽ 70% പേരും 2020 ൽ അഭയം തേടിയത് അമേരിക്കയിൽ ആണ്.

ഇതിനു മുൻപ് ഇത്തരത്തിലുള്ള ഒരു സ്ഥിതി വിശേഷം ചൈനയിൽ ഉണ്ടായത് 1960 കളിൽ മാവോ സേതൂങ് നടപ്പിലാക്കിയ സാംസ്‌കാരിക വിപ്ലവ കാലഘട്ടത്തിലായിരുന്നു. അന്ന് ദശ ലക്ഷകണക്കിന് ജനങ്ങൾക്കാണ് തങ്ങളുടെ ജീവൻ നഷ്ടമായിരുന്നത്. അതിനു സമാനമായ ഒരു പലായനം ആണ് ഇപ്പോൾ നടക്കുന്നത് എന്നാണ് ഐക്യരാഷ്ട്ര സഭയുടെ അഭയാർത്ഥി വിഭാഗം പുറത്തു വിട്ട കണക്കുകൾ പറയുന്നത്. ടെക് കമ്പനികൾ ചൈന വിടുന്നതും, ചൈനയിലെ അതി സമ്പന്നരെ അവർ പിഴിയുന്നതുമായ വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു. അതോടൊപ്പം കൂട്ടി വായിക്കാവുന്നതാണ് ഈ കണക്കുകളും.

ആയിരക്കണക്കിന് ആളുകൾ 1960 കളിൽ ചൈനയുടെ സാംസ്കാരിക വിപ്ലവത്തിൽ നിന്ന് രക്ഷപ്പെട്ടു. എന്നാൽ രാജ്യം സ്ഥിരത കൈവരിച്ചതോടെ ആ എണ്ണം കുറഞ്ഞു വന്നിരുന്നു . അതിനു കാരണം മാവോ സെ തൂങ് എന്ന ഏകാധിപതിയിൽ നിന്നും താരതമ്യേനെ മിത വാദികളായ ഭരണാധികാരികളുടെ കയ്യിലേക്ക് ചൈനയുടെ ഭരണം വന്നതാണ്. ഇനി മാവോ സെ തൂങ്ങിനെ പോലെ ഒരു ഏകാധിപതി ഉണ്ടാകരുത് എന്ന നിർബന്ധത്താൽ ആണ് ചൈനീസ് പ്രസിഡന്റിന്റെ പരമാവധി കാലാവധി രണ്ടു വട്ടം ആയി കുറച്ചത്. എന്നാൽ ഷി ജിൻ പിംഗ് ഭരണത്തിൽ വന്നതിനു ശേഷം നടത്തിയ ആദ്യ നടപടി തന്നെ , തനിക്ക് എതിര് നിൽക്കുന്നവരെ അഴിമതിയുടെ പേരിൽ വധ ശിക്ഷയ്ക്ക് വിധേയമാക്കുക എന്നതും ചൈനീസ് പ്രസിഡന്റിന്റെ ഈ രണ്ടു വട്ട കാലാവധി എടുത്തു കളഞ്ഞ് അത് ആജീവനാന്തം ആക്കുകയും ആയിരിന്നു.

അത് കൊണ്ട് തന്നെ വീണ്ടും ഒരു ഏകാധിപതി അധികാരത്തിൽ വന്നതോടെ മറ്റൊരു രാജ്യത്ത് സ്ഥിരതാമസമാക്കാൻ രാജ്യം വിടുന്ന ചൈനീസ് പൗരന്മാരുടെ എണ്ണം വീണ്ടും അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ധാരാളം സമ്പന്നരായ ചൈനക്കാർ മെച്ചപ്പെട്ട വിദ്യാഭ്യാസ അവസരങ്ങൾ തേടിയും രാജ്യത്തെ വൃത്തികെട്ട നഗരങ്ങളിൽ നിന്നും അടിച്ചമർത്തൽ ഭരണത്തിൽ നിന്നും രക്ഷപ്പെടാനും ചൈനയിൽ നിന്ന് പലായനം ചെയ്യുന്നു. അവരുടെ പണം സുരക്ഷിതമായി സൂക്ഷിക്കാൻ അവർ ആഗ്രഹിക്കുന്നു.


ചൈനീസ് ശത കോടീശ്വരനും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനുമായ ജാക്ക് മാ ക്കു സംഭവിച്ചത് ലോകം മുഴുവൻ കണ്ടതാണ്. ചൈനീസ് വ്യവസ്ഥയ്ക്ക് എതിരെ വളരെ നിസാരമായ ഒരു അഭിപ്രായം പറഞ്ഞതിനെ തുടർന്ന് അദ്ദേഹത്തിന്റെ ആസ്തി അമ്പത് ശതമാനത്തോളം കുറഞ്ഞിരുന്നു. സമൂഹ മാധ്യമങ്ങളിലും പൊതു വേദികളിലും സ്ഥിരം സാനിധ്യം ആയ അദ്ദേഹത്തെ പിന്നീട് എവിടെയും കാണുക പോലും ഉണ്ടായില്ല. ഇതാണ് ചൈന അവരുടെ പൗരന്മാർക്ക് മുന്നിൽ വയ്ക്കുന്ന സ്വാതന്ത്രമെങ്കിൽ ആൾക്കാർ രക്ഷപെട്ടില്ലെങ്കിലേ അതിശയം ഉള്ളൂ.


ചൈനയിൽ ജനിച്ച ശതകോടീശ്വരിയും ബിസിനസ്സ് വനിതയുമാണ് യാങ് ഹുയാൻ. അവരുടെ പിതാവ് സ്ഥാപിച്ച കൺട്രി ഗാർഡൻ ഹോൾഡിംഗ്സ് എന്ന റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ഭൂരിഭാഗം ഓഹരിയുടമയാണ്, 2007 ൽ ആയിരിന്നു അവരുടെ പിതാവ് യാങ് ഗുഖിയാങ് മകളുടെ പേരിലേക്ക് ഭൂരിഭാഗം ഓഹരികളും കൈ മാറിയത് . അതോടു കൂടി ഏഷ്യയിലെ തന്നെ ഏറ്റവും ധനികയായ സ്ത്രീയാണ് അവർ അറിയപ്പെടുന്നത് . എന്നാൽ പുറത്തു വന്ന റിപോർട്ടുകൾ അനുസരിച്ച്, യൂറോപ്യൻ യൂണിയൻ പൗരത്വം നേടിയ 500 സമ്പന്ന ചൈനക്കാരിൽ ഒരാളാണ് ചൈനയിലെ ഏറ്റവും ധനികയായ യാങ് ഹുയാൻ.


2013 സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് മെഡിറ്ററേനിയൻ ദ്വീപ് വിവാദമായ "ഗോൾഡൻ പാസ്‌പോർട്ട്" നിക്ഷേപ പരിപാടി അവതരിപ്പിച്ചത് , അതായത് ദശലക്ഷക്കണക്കിന് ഡോളറിന്റെ നിക്ഷേപങ്ങൾക്ക് പകരമായി വിദേശ പൗരന്മാർക്ക് അവർ പൗരത്വം വാഗ്ദാനം ചെയ്യുന്നു. ഇത്തരത്തിൽ വിദേശ പൗരത്വം എടുത്ത 500 ചൈനീസ് അതി സമ്പന്നന്മാരുടെ കൂട്ടത്തിൽ ആണ് ഇവർ ഉൾപ്പെടുന്നത്.


സൈപ്രസ് പാസ്‌പോർട്ട് ആപ്ലിക്കേഷൻ ഡാറ്റ ചോർച്ചയായ സൈപ്രസ് പേപ്പറുകളെ അടിസ്ഥാനമാക്കിയുള്ള ഒരു അൽ ജസീറ റിപ്പോർട്ടിൽ നൂറുകണക്കിന് ചൈനക്കാർ ഇത്തരത്തിൽ പാസ്‌പോർട്ടുകൾ സ്വന്തമാക്കിയതായി വെളിപ്പെടുത്തുകയുണ്ടായി.


അമേരിക്കൻ അതി സമ്പന്നന്മാരായ ഫേസ് ബുക്ക് സ്ഥാപകർ മാർക്ക് സുക്കർബർഗോ , അല്ലെങ്കിൽ ഗൂഗിൾ ഉടമയോ, അതല്ലെങ്കിൽ എലോൺ മസ്കോ ഇത്തരത്തിൽ ഒരു നീക്കം നടത്തുന്നത് നമുക്ക് ചിന്തിക്കാൻ പോലും ആകില്ല. കാരണം അവരൊക്കെ അവരുടെ നാടുകളിൽ സുരക്ഷിതർ ആണ് . അതായത് അമേരിക്കയിൽ ഞങ്ങൾക്ക് ജീവിതം അസാധ്യമാണ് വേറെ ഏതെങ്കിലും ഒരു രാജ്യത്ത് പൗരത്വം നേടുന്നത്. അത് ഒരിക്കലും സംഭവിക്കില്ല. കാരണം ജനാധിപത്യം നില നിൽക്കുന്ന ജീവനും സ്വത്തിനും ഭരണകൂടം സംരക്ഷണം നൽകുന്ന രാജ്യമാണ്അവരുടേത്.


എന്നാൽ ചൈനയിലെ സ്ഥിതി അങ്ങനെയല്ല, അവിടെയുള്ള ഏറ്റവും ശക്തരായ പൗരന്മാർക്ക് പോലും തങ്ങളുടെ ജീവനും സ്വത്തും എപ്പോൾ വേണമെങ്കിലും നഷ്ടപ്പെടാം എന്ന ഭയം ആണുള്ളത് എന്നാണ് ഈ കണക്കുകളും തെളിവുകളും വ്യക്തമാക്കുന്നത്. അതിന് വലിയ രാജ്യ ദ്രോഹ പ്രവൃത്തികളിൽ ഒന്നും ഏർപ്പെടേണ്ട, നിസ്സാരമായ ഒരു അഭിപ്രായ പ്രകടനം മാത്രം മതി.


ഇപ്പോൾ എത്ര ശക്തമായ സാമ്പത്തിക വ്യവസ്ഥ ആണെന് പറഞ്ഞിട്ടും കാര്യമില്ല. ചൈന ഒരു തിരിച്ചു പോക്കിന്റെ പാതയിലാണ്. ചൈനയെ ആധുനിക ചൈനയാക്കിയ എല്ലാ മൂല്യങ്ങളും അങ്ങേയറ്റം വേഗത്തിൽ അവർ ബലി കഴിച്ചു കഴിഞ്ഞു. ആധുനിക ചൈനയുടെ നിർമാതാക്കൾ ചൈന എന്തിലേക്ക് തിരിച്ചു പോകരുതെന്ന് കരുതിയോ അതിലേക്ക് അവർ അതി വേഗത്തിൽ തിരിച്ചു പോയ്കൊണ്ടിരിക്കുകയാണ്. 1960 കളിൽ സംഭവിച്ച തരത്തിലുള്ള പൗരന്മാരുടെ പലായനം ചൈനയിൽ നിന്നും നടക്കുന്നുണ്ടെന്ന ഐക്യരാഷ്ട്ര സഭയുടെ അഭയാർത്ഥി വിഭാഗത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നതും ഈ വസ്തുത തന്നെയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദല്ലാള്‍ നന്ദകുമാര്‍ തുടങ്ങിവച്ചത്... കേരളത്തിന്റെ ചുമതലയുള്ള ബി ജെ പി നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായി കൂട്ടിക്കാഴ്ച നടത്തിയെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ വെളിപ്പെടുത്തലിന്റെ ഞെട്ടല്‍ മാറാതെ  (1 hour ago)

ഒട്ടുമേ പ്രതീക്ഷിച്ചില്ല... പഞ്ചാബിനെതിരെ 261 എന്ന വമ്പന്‍ സ്‌കോര്‍ ഉയര്‍ത്തിയിട്ടും കൊല്‍ക്കത്തയ്ക്കു രക്ഷയില്ല; പതറാതെ വമ്പന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് വിജയിച്ച് പഞ്ചാബ്; നഷ്ടമായത് 2 വിക്കറ്റുകള്‍ മാ  (2 hours ago)

അത്യാവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോൾ നിർബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക; പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ കേന്ദ്ര കാ  (2 hours ago)

ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്ത എല്ലാ ജനാധിപത്യ വിശ്വാസികൾക്കും അദ്ദേഹം നന്ദി; ജനാധിപത്യത്തിൻ്റെ മഹോത്സവത്തിൽ പങ്കാളികളായി സമ്മതിദാന അവകാശം വിനിയോഗിച്ച എല്ലാവർക്കും അഭിനന്  (2 hours ago)

വോട്ടിംഗ് യന്ത്രങ്ങൾക്ക് തകരാർ കണ്ടെത്തിയ ബൂത്തുകളിൽ പോളിംഗ് സമയം ദീർഘിപ്പിച്ച് നൽകിയില്ല; സമീപ കാലത്തെങ്ങും ഇത്രയും മോശപ്പെട്ട രീതിയിൽ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ ഉണ്ടായിട്ടില്ല; സ്വതന്ത്രവും നീതിയുക്  (2 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട്, വടക്കൻ തമിഴ്‌നാട് തീരങ്ങളിൽ തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലയുണ്ടാകും; കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്  (2 hours ago)

പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (2 hours ago)

യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു  (2 hours ago)

കോട്ടയം കുറവിലങ്ങാട് ആദ്യമണിക്കൂറിൽ വോട്ടിഗ് മന്ദഗതിയിൽ തുടങ്ങി രണ്ടാം മണിക്കൂറിലേക്ക് എത്തിയപ്പോൾ ബൂത്തുകളിൽ നീണ്ട ക്യൂ ഉണ്ടായി; പലയിടത്തും മെഷീൻ പണിമുടക്കി  (2 hours ago)

സുഹൃത്തിന്റെ മാല കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (2 hours ago)

ഏറ്റവും കൂടുതൽ പോളിങ് വൈക്കം നിയമസഭ മണ്ഡലത്തിൽ; ഏറ്റവും കുറവ് പോളിങ് കടുത്തുരുത്തി നിയമസഭ മണ്ഡലത്തിൽ;കോട്ടയം ലോക്‌സഭ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിൽ 65.59 ശതമാനം പോളിങ്ങ്  (2 hours ago)

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (10 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (10 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (10 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (11 hours ago)

Malayali Vartha Recommends