താലിബാൻ സേനയുടെ നരക വേട്ട അഫ്ഗാനിൽ തുടരുന്നു... രാജ്യത്ത് കടുത്ത പോരാട്ടം! ഭയന്ന് വിറച്ച് ജനങ്ങൾ... താലിബാന്‍ തീവ്രവാദികളെ തെരുവില്‍ നേരിട്ട്, ക്യാമ്ബുകളെല്ലാം ബോംബിട്ട് തകര്‍ത്ത് അഫ്ഗാന്‍ സേന

അമേരിക്കയുടെയും മറ്റ് രാജ്യങ്ങളുടെയും സേനകള്‍ മേയ് മാസത്തോടെ പിന്മാറിയതോടെ അഫ്ഗാന്‍ പിടിച്ചടക്കാനുളള താലിബാന്റെ ശ്രമങ്ങളെ പ്രതിരോധിക്കാന്‍ ശ്രമം ശക്തമാക്കി അഫ്ഗാൻ. ഗ്രാമങ്ങള്‍ പിടിച്ചെടുത്ത താലിബാന്‍ നഗരപ്രാന്തങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിച്ചിരുന്നു. പ്രധാന നഗരങ്ങളില്‍ താലിബാന്‍ പിടിച്ചെടുത്ത സ്ഥലങ്ങളില്‍ അഫ്ഗാന്‍ സേന ബോംബിട്ട് തകര്‍ത്തു.
അഫ്ഗാനിലെ തെക്കന്‍ നഗരമായ ലെഷ്‌കര്‍ ഗാഹില്‍ ഞായറാഴ്‌ച അഫ്ഗാന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി സ്ഥലവാസികള്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഇവിടെ ഇപ്പോഴും നടക്കുന്ന ആക്രമണം നിയന്ത്രിക്കാന്‍ കൂടുതല്‍ സൈന്യത്തെ സ്ഥലത്തെ അധികാരികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പടിഞ്ഞാറന്‍ നഗരമായ ഹെറാത്തിലും താലിബാനെ തുരത്താന്‍ നൂറ് കണക്കിന് കമാന്റോകളെ അഫ്ഗാന്‍ സൈന്യം വിന്യസിച്ചു. കാണ്ഡഹാര്‍ പ്രവിശ്യയിലെ ആക്രമണങ്ങള്‍ക്കിടെ അഞ്ചോളം സാധാരണക്കാര്‍ മരണമടഞ്ഞു. ഇവിടെ നഗരത്തിന് പുറത്ത് സൈന്യവും താലിബാനും തമ്മില്‍ രൂക്ഷമായ പോരാട്ടം നടക്കുകയാണ്.
രാജ്യത്തെ രണ്ടാമത്തെ വലിയ നഗരവും താലിബാന്റെ ശക്തികേന്ദ്രവുമായ കാണ്ഡഹാറില്‍ വിമാനത്താവളത്തില്‍ മിസൈല്‍ പ്രയോഗിച്ചതിനെ തുടര്‍ന്ന് ഇവിടെനിന്നുളള വിമാനങ്ങള്‍ നിര്‍ത്തിവച്ചിരുന്നു. അഫ്ഗാന്‍ സേനയ്‌ക്ക് പോരാട്ടം നടക്കുന്നയിടങ്ങളില്‍ സഹായമെത്തിക്കാന്‍ പ്രധാനമായും ഉപയോഗിക്കുന്ന വിമാനത്താവളമാണ് കാണ്ഡഹാര്‍ അന്താരാഷ്‌ട്ര വിമാനത്താവളം.
ലഷ്‌കര്‍ ഗാഹ് പ്രവിശ്യയില്‍ സ്ഥിതി വളരെ മോശമാണ്. ഇവിടെ അഫ്ഗാന്‍ സേനയും താലിബാനും തമ്മില്‍ രൂക്ഷമായ പോരാട്ടം നടക്കുകയാണ്. ഈ നഗരത്തിനുളളില്‍ താലിബാന്‍ പ്രവേശിച്ചുകഴിഞ്ഞു. ഇവരെ ഒഴിപ്പിക്കാനുളള ശ്രമമാണ് രൂക്ഷമായ പോരാട്ടമായി മാറിയത്.
താലിബാനെ നേരിടാന്‍ വ്യോമാക്രമണമാണ് കൂടുതലായും അഫ്ഗാന്‍ സേന നടത്തുന്നത്. എന്നാല്‍ ഇതുവഴി സാധാരണ ജനങ്ങളും കൊല്ലപ്പെടുന്നുണ്ട്. ഇവിടെ ജനങ്ങള്‍ ഭീതിജനകമായ അവസ്ഥയിലാണ്. അഫ്ഗാനില്‍ വാണിജ്യപരമായും സാംസ്‌കാരികമായും പ്രാധാന്യമുളള നഗരമാണ് ലഷ്‌കര്‍ ഗാഹ്.
https://www.facebook.com/Malayalivartha
























