കൊവിഡ് വ്യാപനത്തില്‍ കാര്യമായ കുറവ് രേഖപ്പെടുത്താതെ അമേരിക്ക; വീടുകള്‍ക്കുള്ളിലടക്കം മാസ്ക്കുകള്‍ നിര്‍ബന്ധമാക്കി, കൊവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഡെല്‍റ്റാ വൈറസാണ് ഇതിന് കാരണമെന്ന് അതികൃതർ

ലോകത്ത് കൊറോണ വ്യാപനത്തിന്റെ കണക്ക് മുൻനിർത്തി അമേരിക്കയാണ് ഒന്നാമത് നിൽക്കുന്നത്. രാജ്യത്തെ 70 ശതമാനം മുതിര്‍ന്ന പൗരന്മാര്‍ക്കും വാക്സിനേഷന്‍ നല്‍കിയിട്ടും അമേരിക്കയിലെ കൊവിഡ് വ്യാപനത്തില്‍ കാര്യമായ കുറവ് ഉണ്ടാകുന്നില്ല എന്നാണ് റിപ്പോർട്ടുകൾ ബ്യാക്തമാക്കുന്നത്. കൊവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഡെല്‍റ്റാ വൈറസാണ് അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കാണപ്പെട്ടുവരുന്നത്. കഴിഞ്ഞ ജൂണിലാണ് ഇതിനു മുമ്പ് അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ റിപ്പോർട്ട് ചെയ്തത്.
എന്നാല്‍ കഴിഞ്ഞ ആഴ്ചത്തെ കണക്കുകളനുസരിച്ച് 72790 കേസുകളാണ് ഓരോ ദിവസവും ആശുപത്രികളിൽ പുതുതായി വന്നുകൊണ്ടിരിക്കുന്നത്. ഇതില്‍ 95 ശതമാനം രോഗികള്‍ക്കും കൊവിഡിന്റെ ഡെല്‍റ്റാ വൈറസ് ആണ് പിടിപ്പെട്ടിട്ടുള്ളത്.
പിന്നാലെ കാര്യങ്ങള്‍ കൈവിട്ടുപോകാന്‍ തുടങ്ങിയതോടെ സാന്‍ ഫ്രാന്‍സിസ്കോയില്‍ വീടുകള്‍ക്കുള്ളിലടക്കം മാസ്ക്കുകള്‍ നിര്‍ബന്ധമാക്കി അധികൃതര്‍ ഉത്തരവിറക്കിയിരിക്കുകയാണ്. സാന്‍ ഫ്രാന്‍സിസ്കോയ്ക്കു പുറമേ, സാക്രമെന്റോ, യോളോ, ലോസ് ഏഞ്ചല്‍സ്, ലുസിയാന എന്നിവിടങ്ങളിലും മാസ്ക്കുകള്‍ നിർബന്ധമാക്കിയിട്ടുണ്ട്. അമേരിക്കയില്‍ ഏറ്റവും കുറവ് വാക്സിനേഷന്‍ ശരാശരി ഉള്ള പ്രദേശങ്ങളിലൊന്നാണ് ലുസിയാന.
അതേസമയം കഴിഞ്ഞ ശനിയാഴ്ചയും ഞായറാഴ്ചയും യഥാക്രമം 68,326ഉം 63,250ഉം കൊവിഡ് കേസുകളാണ് അമേരിക്കയില്‍ രേഖപ്പെടുത്തിയത്. വര്‍ദ്ധിച്ചു വരുന്ന കൊവിഡ് രോഗികളെ നിയന്ത്രിക്കുന്നതിനു എല്ലാവരും എത്രയും വേഗം വാക്സിനേഷന്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ നിരന്തരമായി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അമേരിക്കയിലെ രോഗ നിയന്ത്രണ പ്രതിരോധ കേന്ദ്രത്തിന്റെ നിര്‍ദേശം അനുസരിച്ച് വാക്സിന്‍ എടുത്തവരും വീടുകള്‍ക്കുള്ളില്‍ മാസ്ക് ധരിക്കുന്നത് നന്നായിരിക്കും.
https://www.facebook.com/Malayalivartha
























