Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..


എന്തുകൊണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ട്രോങ്ങ് റൂം തുറന്നിട്ടും.. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നടപടി സ്വീകരിക്കാത്തത്..? മെയ് നാല് വരെ ഉറക്കമില്ലാതെ സ്ഥാനാർത്ഥികൾ..


ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..

മര്‍മ്മം നോക്കിയടിച്ച് അമേരിക്ക... പറ്റില്ലെന്ന് നിലവിളിച്ച് തുര്‍ക്കി... ഇനി കാശ്മീരിനെ പറ്റി ഒരക്ഷരം മിണ്ടരുത്‌

06 AUGUST 2021 10:07 AM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി

പരസ്പരം വെല്ലുവിളിച്ച് ഇറാനും അമേരിക്കയും.. ട്രംപ് പ്രഖ്യാപിച്ച നാവിക ഉപരോധം പാളുന്നു..മുപ്പതിലധികം ഇറാനിയന്‍ കപ്പലുകള്‍ കടലിടുക്കിലൂടെ രഹസ്യമായി യാത്ര ചെയ്തു..

ഹോര്‍മൂസില്‍ ഇറാന്റെ ആക്രമണം; ഒമാന്‍, ഇറാന്‍ തീരങ്ങളോട് ചേര്‍ന്ന് രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം

ഹോര്‍മോസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ഇറാന്‍ സേന വെടിയുതിര്‍ത്തു

ലോകത്തെ ഏറ്റവും സ്വാര്‍ത്ഥരായിട്ടുള്ള രാജ്യങ്ങളില്‍ ഒന്നാണ് തങ്ങള്‍ എന്ന് തെളിയിച്ചിരിക്കുകയാണ് എര്‍ദോഗാന്റെ തുര്‍ക്കി. ലോകത്തെ മുഴുവന്‍ മുസ്ലീങ്ങളെയും രക്ഷിക്കാന്‍ നടക്കുന്നു എന്ന് വീമ്പിളക്കുന്ന തുര്‍ക്കി സത്യത്തില്‍ സ്വന്തം കാര്യമല്ലാതെ മറ്റൊന്നും ആലോചിക്കുന്നു കൂടെ ഇല്ല എന്ന് വ്യക്തമായിരിക്കുകയാണ് അമേരിക്ക കൊടുത്ത ഗംഭീര പണിയിലൂടെ.


പലസ്തീന്‍, കശ്മീര്‍ തുടങ്ങി അനാവശ്യമായി കൈ കടത്താന്‍ കഴിയുന്ന എല്ലാ രാജ്യങ്ങളിലും കൈ കടത്തുകയും അവിടെയൊക്കെ കുട്ടി ചോറാക്കുകയും ചെയ്തു കൊണ്ട് ലോക മുസ്ലീങ്ങളുടെ രക്ഷകന്‍ ആയി സ്വയം അവതരിക്കുകയും അവിടങ്ങളിലൊക്കെ തീവ്ര വാദികളെ കയറ്റി അയക്കുകയും തീവ്ര വാദം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന തുര്‍ക്കി സ്വന്തം രാജ്യത്തേക്ക് അഭയാര്‍ത്ഥികളെ കയറ്റണം എന്ന് അമേരിക്ക ആവശ്യപ്പെട്ടപ്പോള്‍ നാണത്തിന്റെ ഒരു കണിക പോലും ഇല്ലാതെ എതിര്‍ക്കുകയാണ്. അതും പല്ലും നഖവും ഉപയോഗിച്ച്. അഫ്ഗാനില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ സ്വീകരിക്കണം എന്ന് അമേരിക്ക ആവശ്യപ്പെട്ടപ്പോള്‍ ആണ് തുര്‍ക്കി തങ്ങളുടെ യഥാര്‍ത്ഥ മുഖം വെളിപ്പെടുത്തിയിരിക്കുന്നത്. മുസ്ലീങ്ങളോടുള്ള അവരുടെ ഉത്തരവാദിത്വം എത്രയാണെന്ന് വ്യക്തമായിരിക്കുകയാണ് ഇതിലൂടെ.

 




എന്നാല്‍ രസകരമായ വസ്തുത എന്താണെന്നു വച്ചാല്‍ തങ്ങളുടെ രാജ്യത്തേക്ക് കുടിയേറാന്‍ പോലും അല്ല മറിച്ച് അമേരിക്കയിലേക്ക് കുടിയേറാനുള്ള ഒരു വഴി ആയിട്ട് തുര്‍ക്കിയെ ഉപയോഗിക്കാം എന്ന നിലപാട് പോലും അംഗീകരിക്കാന്‍ തുര്‍ക്കി ഒരുക്കമല്ല എന്ന് നമുക്ക് കാണാവുന്നതാണ്


ഇതേ തുര്‍ക്കി തന്നെയാണ് റോഹിന്‍ഗ്യന്‍ മുസ്ലീമുകളെ പറ്റിയും യൂറോപ്പില്‍ മുസ്ലിം സമുദായം നേരിടുന്ന അവഗണനയെ പറ്റിയും മുതല കണ്ണീര്‍ ഒഴുക്കുന്നത് എന്നതാണ് വിരോധാഭാസം.

 



അഫ്ഗാന്‍ അഭയാര്‍ഥികളെ സംബന്ധിച്ച് അമേരിക്ക എടുത്ത നിരുത്തരവാദപരമായ തീരുമാനം തുര്‍ക്കി അംഗീകരിക്കില്ലെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി . അഫ്ഗാനികള്‍ക്ക് പുനരധിവാസം വാഗ്ദാനം ചെയ്യുന്ന യുഎസ് പദ്ധതിയെയും തുര്‍ക്കി രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി . ചില അഫ്ഘാനികളുടെ അമേരിക്കന്‍ ബന്ധങ്ങള്‍ കാരണം ഒരു പക്ഷെ താലിബാന്‍ അവരെ ആക്രമിക്കാന്‍ ലക്ഷ്യമിടുന്നുണ്ടാകാം. അതില്‍ പോയി തലയിടാന്‍ തുര്‍ക്കി ആഗ്രഹിക്കുന്നില്ല . മാത്രമല്ല അമേരിക്കയുടെ ഈ നീക്കം ഈ മേഖലയില്‍ 'വലിയ കുടിയേറ്റ പ്രതിസന്ധി' ഉണ്ടാക്കുമെന്നും വക്താവ് തുറന്നു പറയുന്നുണ്ട്.




അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് തിങ്കളാഴ്ചയാണ് ഈ ഒരു പുതിയ പരിപാടി പ്രഖ്യാപിച്ചത് , അതിന്‍ പ്രകാരം ആയിരക്കണക്കിന് അഫ്ഗാനികള്‍ക്ക് അമേരിക്കയില്‍ അഭയാര്‍ത്ഥികളായി പുനരധിവസിപ്പിക്കാനുള്ള അവസരം ലഭിക്കും.




പക്ഷെ അതിനു മുമ്പ് ഈ പദ്ധതിയിലെ അഫ്ഗാനികള്‍ താല്‍കാലികമായി ഒരു മൂന്നാം രാജ്യത്തേക്ക് അവരുടേതായ വഴിയില്‍ എത്തണം , അവിടെ അവരുടെ അപേക്ഷ പ്രോസസ്സ് ചെയ്യുന്നതിന് 12 മുതല്‍ 14 മാസം വരെ കാത്തിരിക്കേണ്ടി വരും .


സാധ്യമായ മാര്‍ഗ്ഗങ്ങള്‍ അമേരിക്ക ചര്‍ച്ച ചെയ്തു വരികയാണ്.ഇതില്‍ പ്രകാരം അഫ്ഗാനിസ്ഥാനുമായുള്ള പാകിസ്ഥാന്റെ അതിര്‍ത്തികള്‍ തുറന്നിടേണ്ടത് പ്രധാനമാണ്, മറ്റുള്ളവര്‍ ഇറാന്‍ വഴി തുര്‍ക്കിയിലേക്കുള്ള പാത സ്വീകരിക്കണം. ഇതാണ് തുര്‍ക്കി നഖ ശികാന്തം എതിര്‍ക്കുന്നത്. സംഭവം ഒരേ സമുദായത്തില്‍ ഉള്ളവര്‍ തന്നെ പക്ഷെ ആഭ്യന്തര സുരക്ഷയാണ് ഞങ്ങള്‍ക്ക് മുഖ്യം എന്ന ലൈന്‍ ആണ് തുര്‍ക്കി സ്വീകരിക്കുന്നത്. സ്വാഭാവികമായും ചിന്തിക്കുമ്പോള്‍ ഇതില്‍ ഒരു തെറ്റ് കാണാന്‍ കഴിയില്ലെങ്കിലും സ്വന്തം ആഭ്യന്തര കാര്യത്തില്‍ ഇത്രയും ശ്രദ്ധ ചെലുത്തുന്ന തുര്‍ക്കി ഇന്ത്യയടക്കമുള്ള മറ്റുള്ള രാജ്യങ്ങളിലും ഇത്തരം ഇടപെടലുകള്‍ മതത്തിന്റെ പേരില്‍ ചെയ്യാതിരിക്കാനുള്ള മര്യാദ പാലിക്കണം.

 

സ്വന്തം കാര്യം വരുമ്പോള്‍ മതം ഒരു വിഷയമല്ലാതാകുകയും, മറ്റ് രാജ്യങ്ങളുടെ കാര്യം വരുമ്പോള്‍ മാത്രം അതില്‍ ഇടപെടാനുള്ള അധികാരം മതം അവര്‍ക്ക് നല്‍കുകയും ചെയ്യുന്നുണ്ട് എന്ന വാദം അംഗീകരിക്കാന്‍ പറ്റില്ല. ഈ ഒരു ഇരട്ടത്താപ്പും പൊള്ളത്തരവും തുറന്നു കാട്ടുന്നതില്‍ അമേരിക്ക വിജയിച്ചിട്ടുണ്ട് എന്ന് തന്നെ പറയേണ്ടി വരും

 



തുര്‍ക്കിയുടെ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ ഇപ്രകാരം പറഞ്ഞു, 'അഫ്ഗാനികള്‍ക്കുള്ള കുടിയേറ്റ പാതയായി തുര്‍ക്കിയെ പരാമര്‍ശിക്കുന്നത് ഞങ്ങള്‍ തള്ളി കളയുകയാണ് ', ഒരു മൂന്നാം രാജ്യത്തിന്റെ പേരില്‍ തുര്‍ക്കി ഒരു പുതിയ കുടിയേറ്റ പ്രതിസന്ധി ഏറ്റെടുക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അമേരിക്ക ഒരു മൂനാം രാജ്യം ആണെന്നത് ശരി തന്നെ, നാറ്റോ അംഗ രാജ്യം ആണെങ്കിലും അമേരിക്കയുമായി പല മേഖലകളിലും തുര്‍ക്കിക്ക് എതിരഭിപ്രായങ്ങള്‍ ഉണ്ടെന്നും ശരി തന്നെ. എന്നാല്‍ അഫ്ഗാനില്‍ നിന്നും പലായനം ചെയ്യുന്ന ജനത എന്ന് പറയുന്നത് ഏതൊരു സമൂഹത്തിന്റെ ഉടയോന്‍ അവകാശം ആണോ തുര്‍ക്കി സ്വന്തമാക്കാന്‍ ഉദ്ദേശിക്കുന്നത് അതില്‍ പെട്ടതാണ്. എന്നാല്‍ അങ്ങനെ ആയിട്ട് പോലും ഒരു തരത്തിലുള്ള മാനുഷിക വികാരങ്ങളും തുര്‍ക്കിക്ക് അവരോടില്ല എന്നത്, ആഗോള മുസ്ലിം സമുദായത്തിന്റെ ഉന്നമനത്തിനു വേണ്ടി രംഗത്തിറങ്ങിയിരുന്നു എന്ന് പറയുന്ന തുര്‍ക്കിയുടെ നിലപാടിന്റെ പൊള്ളത്തരം ആണ് കാണിക്കുന്നത്.


ഈ ആഴ്ച തുര്‍ക്കിയിലെ വടക്കുപടിഞ്ഞാറന്‍ പ്രദേശത്തെ ഒരു മേയര്‍ വെള്ളത്തിനും മാലിന്യ നിര്‍മ്മാര്‍ജ്ജന സേവനങ്ങള്‍ക്കും രാജ്യത്തു വസിക്കുന്നവരേക്കാള്‍ 10 മടങ്ങ് കൂടുതല്‍ 'വിദേശികളോട്' ഈടാക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ രാജ്യമെമ്പാടുമുള്ള നിരവധി പേര്‍ ആണ് ആവേശത്തോടെ ഏറ്റെടുത്തത് . അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു




പ്രതിപക്ഷമായ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി യില്‍ നിന്നുള്ള മേയറായ തഞ്ജു ഓസ്‌കാന്‍ പിന്നീട് താന്‍ ഏത് വിദേശികളെയാണ് പരാമര്‍ശിക്കുന്നതെന്ന് വ്യക്തമാക്കി കൊണ്ട് രംഗത്ത് വന്നിരുന്നു


അദ്ദേഹം പിന്നീട് തന്റെ പരാമര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുകയും , 'ഈ ആതിഥ്യമര്യാദ വളരെ കൂടുതലാണ് എന്ന് ' കൂട്ടി ചേര്‍ക്കുകയും ചെയ്തു . മാത്രമല്ല തുര്‍ക്കി ''കുടിയേറ്റക്കാരുടെ താവളമായി മാറിയെന്നും അദ്ദേഹം പറഞ്ഞു


സ്വന്തം രാജ്യത്തേക്ക് കുടിയേറ്റക്കാരോ മറ്റ് ആര് തന്നെ ആയാലും, ആരൊക്കെ വരണം ആരൊക്കെ വരരുത് എന്ന് പറയാന്‍ ആ രാജ്യത്തിന് പൂര്‍ണ്ണമായും അവകാശം ഉണ്ട്. എന്നാല്‍ ആ രാജ്യം മറ്റ് ഒരു രാജ്യങ്ങളുടെയും ആഭ്യന്തര കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടാതിരിക്കാനുള്ള മര്യാദ കൂടി കാണിക്കണം. ഇത് ചെയ്യാത്തിടത്താണ് തുര്‍ക്കിയുടെ നടപടി ഇരട്ട താപ്പ് ആണെന്ന് വ്യക്തമാകുന്നത്.


ഇന്ത്യയില്‍ കശ്മീര്‍ വിഷയത്തിലും മറ്റ് വിഘടന വാദ പ്രവര്‍ത്തനങ്ങള്‍ക്കും ആളും അര്‍ത്ഥവും കൊടുത്ത് സഹായിക്കുന്ന തുര്‍ക്കി സ്വന്തം രാജ്യത്തിന്റെ അസ്ഥിര പെടുത്തുന്ന തീരുമാനങ്ങള്‍ വരുമ്പോള്‍ അതിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുന്നത് വളരെ ഉയര്‍ന്ന നിലവാരത്തിലുള്ള അവസരവാദം ആണെന്ന് മാത്രമേ പറയാന്‍ ഉള്ളൂ.

 




അതെ സമയം നമ്മുടെ രാജ്യത്തെയും സംസ്ഥാനത്തെയും തുര്‍ക്കി ആരാധകരോട് പറയാനുള്ളത് നിങ്ങള്‍ തുര്‍ക്കിയെ കണ്ടു പഠിക്കൂ എന്ന് മാത്രമാണ്. എന്തൊക്കെ സമുദായ സ്‌നേഹം പറഞ്ഞാലും സ്വന്തം രാജ്യത്തിന്റെ ആഭ്യന്തര കാര്യം വരുമ്പോള്‍ അവര്‍ക്ക് രാജ്യമാണ് പ്രധാനം. എല്ലാ കാര്യത്തിലും തുര്‍ക്കിയെ മാതൃകയാക്കാന്‍ നടക്കുന്ന നമ്മുടെ നാട്ടിലെ ചില വ്യക്തികളും മാധ്യമങ്ങളും സംഘടനകളും ഉള്‍പ്പെടെയുള്ളവര്‍ ഇതൊന്ന് മാതൃക ആകിയിരുന്നെങ്കില്‍ എന്ന് ആത്മാര്‍ത്ഥമായി പ്രത്യാശിച്ചു പോകുകയാണ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...  (12 minutes ago)

മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...  (24 minutes ago)

ആധുനികമായ സൗകര്യങ്ങൾ ഏർപ്പെടുത്താനും പടക്ക നിർമ്മാണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുമുള്ള നിരവധി നിർദ്ദേശങ്ങൾ റിപ്പോർട്ടിൽ; ദൗർഭാഗ്യവശാൽ ആ നിർദ്ദേശങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്ന് കോൺഗ്രസ് നേതാ  (27 minutes ago)

വോട്ട് രേഖപ്പെടുത്തിയ ശേഷം ചിത്രം പങ്കുവച്ച് താരം  (33 minutes ago)

"പൊട്ടിത്തെറിച്ച ശരീര ഭാഗങ്ങൾ പട്ടികൾ കടിച്ച് പറിക്കുന്നു..! നെഞ്ചുപൊട്ടി ഉറ്റവർ സ്ഫോടനത്തിൽ ട്വിസ്റ്റ്..വില്ലൻ ദേ "  (39 minutes ago)

വെടിക്കെട്ട് രീതികളില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി വിഎന്‍ വാസവന്‍  (41 minutes ago)

നടന്‍ ഉണ്ണി മുകുന്ദനെതിരെ ഗുരുതര ആരോപണവുമായി സംവിധായകന്‍ വിഷ്ണു ശശി ശങ്കര്‍  (47 minutes ago)

ക്ഷേത്രോത്സവത്തിന് തിരുവാതിര കളി തുടങ്ങി 7 മിനിട്ട്..തല കറങ്ങി വീണ് വീട്ടമ്മ..!പിന്നാലെ മരണം  (57 minutes ago)

DELHI 19 കാരന് ലവലേശം കുറ്റബോധമില്ല  (1 hour ago)

"പ്രസവം എൻജോയ് ചെയ്യണം " പറഞ്ഞതിലുറച്ച് അഖിൽ മാരാർ  (1 hour ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം, ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു  (1 hour ago)

മൂക്ക് പൊത്താതെ നഗരത്തിലൂടെ നടക്കാന്‍ കഴിയാത്ത അവസ്ഥ; തിരുവനന്തപുരം നഗരസഭയ്‌ക്കെതിരെ മന്ത്രി വി ശിവന്‍കുട്ടി  (1 hour ago)

കുടുംബവഴക്കിനിടെ ഭാര്യയെ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച ഭര്‍ത്താവ് അറസ്റ്റില്‍  (1 hour ago)

സംവിധായകനും തിരക്കഥാകൃത്തുമായ ബി. ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു  (2 hours ago)

Malayali Vartha Recommends