Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

താലിബാന്റെ ക്രൂരത വീണ്ടും... 21 കാരിയെ കാറിൽ നിന്നും വലിച്ചിഴച്ച് വെടിവച്ചു കൊന്നു! പേടിച്ച് പുറത്തിറങ്ങാനാകുന്നില്ല...

07 AUGUST 2021 04:05 PM IST
മലയാളി വാര്‍ത്ത

More Stories...

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ട്രംപിനെ വധിക്കുമെന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ കയ്യിലേന്തി ഇറാനികൾ; ഭീഷണിക്കു പിന്നാലെ ട്രംപിന്റെ സുരക്ഷ കർശനമാക്കി

വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..

ഖമേനിയെ ഖബറടക്കി! ഇസ്രായേലിൽ വെടിക്കെട്ട്..! ഇറാനിൽ സ്ഫോടനം..! 100 പേർ മരിച്ചു..!! മൊജ്തബ ജീവനോടെയില്ല

കൊടുംമഴ.. പുഴയിലൂടെ ഒഴുകി 3000 LPG സിലിണ്ടറുകൾ...! ചാടിയിറങ്ങി ജനം തൊടല്ലേ... പൊട്ടിത്തെറിക്കും..!കളക്ടർ..!!

വിവിധ പ്രദേശങ്ങൾ പിടിച്ചെടുത്തു മുന്നേറുന്ന താലിബാനിൽനിന്ന് ഓടിയൊളിക്കേണ്ട സ്ഥിതിയിലാണ് അഫ്ഗാൻ സൈനികർ. പുലിറ്റ്സർ ജേതാവായ ഇന്ത്യൻ മാധ്യമപ്രവർത്തകൻ ഡാനിഷ് സിദ്ധീഖിക്കു ജീവൻ നഷ്ടമായതും സൈനികർക്കെതിരെ താലിബാൻ നടത്തിയ വെടിവയ്പിനിടെയായിരുന്നു. ഇതുകൂടാതെ ടിക്ടോക്കിലെ ഹാസ്യകലാകാരനേയും ഭീകരർ മർദ്ദിച്ചതും പിന്നീട് വകവരുത്തിയതുമായ ക്രൂരകൃത്യങ്ങളുടെ വാർത്തകൾ നമ്മൾ കേട്ടതാണ്.

ചരിത്രം വീണ്ടും അവസാനിക്കുമെന്നുള്ള സൂചനകളാണ് ഇതുവരെ അവിടെ നിന്നും വായിച്ചെടുക്കാൻ കഴിയുന്നത്. ഒരു ജനാധിപത്യ രാഷ്ട്രം സ്ഥാപിക്കാനുള്ള ശ്രമം നടത്തിയ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ അവരുടെ പരിശ്രമം തുടരുകയാണെങ്കിലും താലിബാൻ താമസിയാതെ അധികാരത്തിൽ വരുമെന്നാണ് പൊതുവേയുള്ള ധാരണ.

എന്നാലിപ്പോൾ കണ്ണില് ‍ചോരയില്ലാത്ത മറ്റൊരു നടപടിയിലേക്കാണ് അവർ കടന്നിരിക്കുന്നത്. അതായത് ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരിൽ താലിബാൻ ഭീകരർ ഒരു പെൺകുട്ടിയെ വെടിവച്ചു കൊന്നതായിട്ടാണ് അഫ്ഗാനിസ്ഥാൻ ടെെംസിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. ബൽഖ് ജില്ലാ കേന്ദ്രത്തിലേക്ക് പോവുകയായിരുന്ന നസനീൻ എന്ന 21 കാരിയെയാണ് ഭീകരർ വകവരുത്തിയത്.

പെൺകുട്ടിയെ കാറിൽ നിന്നും പുറത്തേക്ക് ഭീകരർ വലിച്ചിഴച്ചതായി വാർത്തകൾ പുറത്ത് വരുന്നുണ്ട്. എന്നാൽ ഈയൊരു സംഭവത്തിൽ താലിബാൻ വക്താവ് സബിഹുല്ല മുജാഹി​ദ് ഈ വാർത്തകൾ നിഷേധിച്ചിട്ടുമുണ്ട്. പ്രതിഷേധം ശക്തമായതോടെ കൊലയുടെ ഉത്തരവാദിത്വത്തില്‍ നിന്നു ഭീകരസംഘടന പിന്‍വാങ്ങി എന്നാണ് അറിയിച്ചത്. എന്നിരുന്നാലും അവർ ചെയ്ത ക്രൂരതകൾ മറച്ച് വയ്ക്കാൻ ആകില്ലല്ലോ?

താലിബാൻ പിടിമുറുക്കിയ പ്രദേശങ്ങളിൽ സ്ത്രീകൾക്ക് നേരെ കടുത്ത നിയന്ത്രണങ്ങളും ആക്രമണങ്ങളുമാണ് നടക്കുന്നത്. പുരുഷനൊപ്പം മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് നിർദേശം. എന്നാൽ ഇപ്പോൾ െകാല്ലപ്പെട്ട 21കാരി മുഖവും ശരീരവും മൂടുന്ന ഒരു ബുർഖ ധരിച്ചിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു.

അഫ്ഗാനിസ്ഥാനിൽ നിന്നുളള അമേരിക്കൻ സെെനിക പിൻമാറ്റം പൂർത്തിയാകുന്ന സാഹചര്യത്തിൽ അഫ്ഗാൻ സെെന്യത്തിനും സാധാരണക്കാർക്കുമെതിരായി താലിബാൻ ആക്രമണങ്ങൾ അടുത്തിടെ വർദ്ധിച്ച് വരികയാണ്.

തങ്ങളുടെ കരിനിയമങ്ങൾ രാജ്യത്തെ സാധാരണക്കാർക്ക് മേൽ അടിച്ചേൽപ്പിക്കാനും നിർബന്ധിതമായി നടപ്പാക്കാനുമുളള ശ്രമങ്ങൾ ഭീകരർ ഇപ്പോഴും അവിടെ തുടരുകയാണ്.

പെൺകുട്ടികൾ സ്‌കൂളിൽ പോകുന്നതിന് വിലക്കേർപ്പെടുത്തിയതിനൊപ്പം ഭീകരർക്ക് വിവാഹം കഴിക്കാനായി 15 വയസിന് മുകളിലുള്ള പെൺകുട്ടികളുടേയും 45 വയസിന് താഴെയുള്ള വിധവകളുടേയും ലിസ്റ്റ് തയ്യാറാക്കാൻ പ്രാദേശിക മത നേതാക്കളോട് താലിബാൻ ആവശ്യപ്പെട്ടുവെന്ന വാർത്തകളും നേരത്തെ പുറത്ത് വന്നിരുന്നു.

അഫ്ഗാനിസ്ഥാനെ താലിബാന്‍ ഭരിച്ച വര്‍ഷങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് പെണ്‍കുട്ടിയുടെ ഏറ്റവും പുതിയ കൊലപാതകം. അഫ്ഗാനിസ്ഥാനില്‍ അധികാരത്തിലിരുന്നപ്പോള്‍, താലിബാന്‍ അവരുടെ സ്ത്രീവിരുദ്ധതയ്ക്കും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും അന്താരാഷ്ട്ര തലത്തില്‍ കുപ്രസിദ്ധി നേടിയവരാണ്.

സ്ത്രീകള്‍ മുഖവും ശരീരവും പൂര്‍ണമായി മറച്ചു സൂക്ഷിക്കാന്‍ നിര്‍ബന്ധിതരായി. വീട്ടിലെ ആണുങ്ങള്‍ക്ക് ഒപ്പമല്ലാതെ സ്‌കൂളുകളിലോ ജോലിക്കോ പോകാന്‍ അനുവാദം ഉണ്ടായിരുന്നില്ല. ഏതെങ്കിലും രത്തില്‍ സദാചാര വിരുദ്ധത ആരോപിക്കാല്‍ സ്ത്രീകളെ പരസ്യമായി മര്‍ദിക്കുകയും കല്ലെറിഞ്ഞു കൊല്ലുകയും ചെയ്തിരുന്നു.

സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് പറയുന്ന താലിബാൻ അത് തങ്ങൾ പറയുന്ന 'ഇസ്ലാമിക മൂല്യങ്ങൾ' അനുസരിച്ച് മാത്രമായിരിക്കുമെന്ന് വ്യക്തമാക്കുന്നു. ഈ വ്യവസ്ഥ പാലിക്കാത്തത് കടുത്ത ശിക്ഷയിലേക്ക് നയിക്കുമെന്നും മുന്നറിയിപ്പുണ്ട്. രാജ്യത്ത് താലിബാൻ പിടിച്ചെടുത്ത പ്രദേശങ്ങളിൽ ഇപ്പോൾ തന്നെ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

പുരുഷന്മാർക്കൊപ്പമല്ലാതെ സ്ത്രീകൾ യാത്ര ചെയ്യരുതെന്നും, പുരുഷന്മാർ താടി വടിക്കരുതെന്നും നിർദ്ദേശമുണ്ട്. പുകവലി നിരോധനം, എല്ലാവരും നിർബന്ധമായി തലപ്പാവ് ധരിക്കുക തുടങ്ങിയ നിയന്ത്രണങ്ങളും താലിബാൻ ഏർപ്പെടുത്തിയിട്ടുണ്ട്.

അഫ്ഗാനിലെമ്പാടും താലിബാൻ ആക്രമണം നടത്തുകയാണ്. കഴിഞ്ഞ ദിവസം അഫ്ഗാനിലെ യു.എൻ ഓഫീസിനു നേരെ നടത്തിയ ആക്രമണത്തിൽ സുരക്ഷാജീവനക്കാർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. താലിബാന്റെ ആക്രമണം കൂടുതൽ ശക്തമായതോടെ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് ജനങ്ങൾ തെരുവിലുണ്ട്.

വൈകുന്നേരമായാൽ തെരുവുകളിലും വീടുകളുടെ മുകളിൽ കയറിയും അല്ലാഹു അക്ബർ എന്ന് ഉറക്കെ വിളിച്ചുമാണ് ജനങ്ങൾ താലിബാനെതിരെ പ്രതിഷേധം അറിയിക്കുന്നത്. എന്നാല്‍ ഇത് തങ്ങൾക്കുള്ള പിന്തുണ പ്രഖ്യാപിക്കൽ ആണെന്നാണ് താലിബാന്റെ അവകാശവാദം.

അതേസമയം അഫ്ഗാൻ സേനയും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായി തുടരുന്നതിനിടെ താലിബാൻ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കുകയാണ്.

193 ജില്ലാ കേന്ദ്രങ്ങളും 19 അതിർത്തി ജില്ലകളും താലിബാന്റെ നിയന്ത്രണത്തിലാണെന്ന് അഫ്ഗാൻ വിദേശ മന്ത്രാലയം അറിയിച്ചു. തന്ത്രപ്രധാനമായ അതിർത്തി പ്രവിശ്യകളായ താഖർ, കുൻഡുസ്, ബദഖ്സ്ഥാൻ, ഹീരത്, ഫറാഖ് എന്നിവയും താലിബാന്റെ നിയന്ത്രണത്തിലായി.

കഴിഞ്ഞ ശനിയാഴ്ചയ്ക്കുശേഷം വിവിധ പ്രവിശ്യകളിൽ 254 താലിബാൻ ഭീകരരെ വധിച്ചതായി അഫ്ഗാൻ സൈന്യം അറിയിച്ചു. 97 പേർക്കു പരുക്കേറ്റു. അതേസമയം, ഏപ്രിൽ 14 നുശേഷം ഏകദേശം 4,000 അഫ്ഗാൻ സൈനികർ കൊല്ലപ്പെട്ടതായും വ്യക്തമാക്കി.

ഈ കാലയളവിൽ കുട്ടികളും സ്ത്രീകളും അടക്കം 2,000 പേരാണു കൊല്ലപ്പെട്ടത്. ഇപ്പോഴത്തെ അസ്ഥിരതയ്ക്കുകാരണം യുഎസ് സഖ്യസേന പൊടുന്നനെ രാജ്യം വിട്ടതാണെന്നും അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗാനി പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു  (2 hours ago)

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി  (2 hours ago)

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (3 hours ago)

എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രിയുടെ വാദം തള്ളി അന്‍സിബ  (3 hours ago)

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (4 hours ago)

കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ  (6 hours ago)

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (6 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി  (6 hours ago)

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്  (6 hours ago)

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു  (6 hours ago)

വിസ്മയയുടെ അച്ഛനും അമ്മയുമായി സായ് കുമാറും ചിപ്പിയും  (6 hours ago)

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം  (7 hours ago)

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍  (7 hours ago)

പ്രവാസികൾക്ക് പണം കിട്ടും അപകടത്തിൽ ദുബായിൽ 2 പ്രവാസികൾ മരിച്ചു..! അവസാനമായി വീട്ടിലേക്ക്  (7 hours ago)

നേരിട്ടിറങ്ങി ചെന്നിത്തലയുടെ ശുദ്ധികലശം..പിണറായി ഞെട്ടി... കണ്ട് പഠിക്ക് ഇനി ഒരുത്തനും കിളി പോകില്ല  (7 hours ago)

Malayali Vartha Recommends