Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..


എന്തുകൊണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ട്രോങ്ങ് റൂം തുറന്നിട്ടും.. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നടപടി സ്വീകരിക്കാത്തത്..? മെയ് നാല് വരെ ഉറക്കമില്ലാതെ സ്ഥാനാർത്ഥികൾ..


ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..

"ചൈനക്ക് കനത്ത താക്കീത്" ഇത് താലിബാന്റെ ഭീഷണി; താലിബാനെ വിശ്വസിക്കാൻ നിൽക്കണ്ട എന്ന് ചൈനക്ക് അന്ത്യശാസനം നൽകി ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് അഫ്ഘാനിസ്ഥാന്റെ ചൈനീസ് അംബാസഡർ, അഫ്ഘാനിസ്ഥാനെ ഉറ്റു നോക്കി ലോക രാജ്യങ്ങൾ

07 AUGUST 2021 04:50 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി

പരസ്പരം വെല്ലുവിളിച്ച് ഇറാനും അമേരിക്കയും.. ട്രംപ് പ്രഖ്യാപിച്ച നാവിക ഉപരോധം പാളുന്നു..മുപ്പതിലധികം ഇറാനിയന്‍ കപ്പലുകള്‍ കടലിടുക്കിലൂടെ രഹസ്യമായി യാത്ര ചെയ്തു..

ഹോര്‍മൂസില്‍ ഇറാന്റെ ആക്രമണം; ഒമാന്‍, ഇറാന്‍ തീരങ്ങളോട് ചേര്‍ന്ന് രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം

ഹോര്‍മോസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ഇറാന്‍ സേന വെടിയുതിര്‍ത്തു

ചൈന കാലെടുത്തു വെക്കാൻ പോകുന്നത് മരണ കളത്തിലേക്കാണ് എന്ന് വ്യക്തമാക്കി കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് അഫ്ഘാനിസ്ഥാൻ. താലിബാനെ വിശ്വസിക്കാൻ നിൽക്കണ്ട എന്ന് ചൈനക്ക് അന്ത്യശാസനം നൽകിയിരിക്കുകയാണ് ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് അഫ്ഘാനിസ്ഥാന്റെ ചൈനീസ് അംബാസഡർ. അഫ്‌ഗാനിസ്ഥാനിൽ സാഹചര്യം ദിനം പ്രതി മോശമായി കൊണ്ടിരിക്കുകയാണ്. ലോക രാജ്യങ്ങൾ മുഴുവൻ അഫ്ഘാനിസ്ഥാനെ ഉറ്റു നോക്കി കൊണ്ടിരിക്കുകയാണ്. എന്നാൽ അമേരിക്ക സേനയെ പിൻവലിച്ചതോടെ കൂടുതൽ നെഞ്ചിടിക്കുന്നത് ചൈനാക്കാണ്. കാരണം ആഭ്യന്തരമായി ചൈന നേരിട്ട് കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്നം എന്നത് സിൻജിയാങ് പ്രവിശ്യയിലെ വിഘടന വാദം തന്നെയാണ്. ഇതിൽ ഊന്നൽ കൊടുത്തു കൊണ്ട് അനവധി ഉപരോധ നടപടികൾ ആണ് അമേരിക്ക ചൈനക്കെതിരെ എടുക്കുന്നത്.

ചൈനയുടെ ഈ പ്രശ്നത്തെ കൃത്യമായി വിനിയോഗിക്കാൻ വേണ്ടിയാണു അമേരിക്ക ഇത്രയും ധൃതി പിടിച്ച് അഫ്‌ഗാനിസ്ഥാനിൽ നിന്നും സേനയെ പിൻവലിച്ചത് എന്ന് വിശ്വസിക്കുന്നവർ വരെ ഉണ്ട്. കാരണം സിൻജിയാങ് പ്രവിശ്യയോട് ചേർന്ന് കിടക്കുന്ന സ്ഥലം ആണ് അഫ്ഘാനിസ്ഥാൻ. താലിബാൻ പോലുള്ള വിഘടന വാദി ഭരണ കൂടം അഫ്‌ഗാനിസ്ഥാനിൽ ഭരണത്തിൽ വരുക എന്നതിനർത്ഥം ചൈനയിലെ വിഘടന വാദികൾക്ക് കൂടുതൽ സപ്പോർട്ട് ലഭിക്കുന്നു എന്ന് തന്നെയാണ്.

ഇത് അനുവദിക്കില്ല, ചൈനക്കെതിരെ നില്ക്കാൻ തങ്ങളുടെ മണ്ണ് വിട്ടു കൊടുക്കില്ല എന്നാണ് താലിബാൻ ചൈനക്ക് നൽകിയ ഉറപ്പ്. എന്നാൽ താലിബാന്റെ ഉറപ്പ് എന്ന് പറയുന്നത് വെള്ളത്തിൽ വരച്ച വര പോലെയാണെന്നും അവർക്ക് പറഞ്ഞ വാക്ക് പാലിച്ച ഒരു ചരിത്രവും ഇല്ലെന്നും ചൈന കാലെടുത്തു വെക്കാൻ പോകുന്നത് മരണ കളത്തിലേക്കാണെന്നും വ്യക്തമാക്കി ചൈനക്ക് അന്ത്യ ശാസനം നൽകിയിരിക്കുകയാണ് ചൈനയിലെ അഫ്ഘാൻ അംബാസഡർ ജാവിദ് അഹമ്മദ് ഖയീം. ഉറപ്പുകൾ പാലിച്ചുള്ള ഒരു ചരിത്രം താലിബാനില്ല . അത് കൊണ്ട് തന്നെ ചൈനക്കെതിരെ പ്രവർത്തിക്കാൻ അഫ്ഘാൻ മണ്ണ് വിട്ടു നൽകില്ല എന്ന അവരുടെ ഉറപ്പിന് ഒരു വിലയുമില്ല എന്ന് ചൈനയോട് തുറന്നു പറഞ്ഞിരിക്കുകയാണ് അഫ്ഘാൻ. സൂക്ഷിച്ചാൽ നിങ്ങൾക്ക് കൊള്ളാം, ഭാവിയിൽ ദുഃഖിക്കേണ്ടി വരില്ല. താലിബാൻ അങ്ങനെയാണ് അവരുടെ വാക്കിന് ഒരു വിലയുമില്ല അഫ്ഘാൻ പ്രതിനിധി വ്യക്തമാക്കി.


റോയിട്ടേഴ്സിന് കൊടുത്ത ഒരു അഭിമുഖത്തിൽ ആണ് ചൈനയിലെ അഫ്ഘാൻ അംബാസഡർ ചൈനക്ക് താലിബാനെതിരെ കനത്ത താക്കീത് നൽകി കൊണ്ട് രംഗത്ത് വന്നത്. ചൈന താലിബാൻ ഉദ്യോഗസ്ഥർക്ക് ആതിഥേയത്വം വഹിച്ചതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ അഭിമുഖം പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞയാഴ്ച, ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി, വടക്കൻ നഗരമായ ടിയാൻജിനിൽ താലിബാൻ പ്രതിനിധി സംഘത്തിന് ആതിഥ്യം നൽകിയിരുന്നു , യുഎസ് ഡെപ്യൂട്ടി സെക്രട്ടറി വെൻഡി ഷെർമാനെ കണ്ട അതെ സ്ഥലത്തു വച്ച് തന്നെയാണ് വാങ് യി താലിബാൻ നേതാക്കളെയും കണ്ടത് എന്നത് ശ്രദ്ധേയമായിരുന്നു.

അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്ക തങ്ങളുടെ സേനയെ പിൻവലിച്ചതിനെ തുടർന്ന് താലിബാൻ വിമതർ പ്രദേശങ്ങൾ പിടിച്ചടക്കി കൊണ്ടിരിക്കുന്നത് ചൈനയിൽ ആശങ്ക ഉയർത്തിയിരുന്നു , ഈ മേഖലയിൽ കൂടുതൽ അസ്ഥിരത വർധിക്കുന്നത് പാശ്ചാത്യ രാജ്യങ്ങളുമായി ഇൻഫ്രാസ്ട്രക്ചറിനും ഊർജ്ജ ലഭ്യതയ്ക്ക് വേണ്ടിയുള്ള ബന്ധങ്ങൾക്കും വേണ്ടിയുള്ള ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയെ തടസ്സപ്പെടുത്തുമെന്നാണ് ചൈന ആശങ്കപ്പെടുന്നത് . മാത്രമല്ല ചൈനയുടെ പടിഞ്ഞാറൻ മേഖലയിലെ സിൻജിയാങ് പ്രവിശ്യയിൽ തീവ്ര വാദികളുടെ ഉയർച്ചയ്ക്കും മേഖല അസ്ഥിരപ്പെടുന്നതിനും താലിബാൻ അഫ്ഘാനിസ്ഥാൻ പിടിക്കുന്നത് സഹായകമാകും എന്ന ഭയവും ചൈനക്കുണ്ട്. ഇതിനെ തുടർന്നാണ് താലിബാൻ നേതാക്കളുമായി ഒരു സഖ്യത്തിലെത്താൻ ചൈന ശ്രമിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ ഇത് ചൈനക്ക് ഗുണത്തേക്കാൾ അധികം ദോഷം മാത്രമേ ചെയ്യൂ എന്നാണ് ചൈനയിലെ അഫ്ഘാൻ അംബാസിഡർ വ്യക്തമാക്കുന്നത്.

ഐക്യരാഷ്ട്ര സംഘടന കഴിഞ്ഞ മാസം പുറത്തു വിട്ട ഒരു റിപ്പോർട്ട് പ്രകാരം സിൻജിയാങ്ങിൽ ഒരു പ്രത്യേക രാജ്യം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ചൈന പറയുന്ന, അൽ ഖ്വയ്ദയുമായി അടുത്ത ബന്ധമുള്ള ഈസ്റ്റ് തുർക്കെസ്താൻ ഇസ്ലാമിക് മൂവ്‌മെന്റ് എന്ന തീവ്രവാദ സംഘടന, , അഫ്ഗാനിസ്ഥാന്റെ വടക്കുകിഴക്കൻ പ്രവിശ്യയായ ബഡാക്ഷൻ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സജീവമാണ്. ചൈനയും അഫ്ഗാനിസ്ഥാനും 76 കിലോമീറ്റർ അതിർത്തി പങ്കിടുന്ന പ്രദേശം ആണ് ഇത്. 2019 നവംബർ മുതൽ തന്റെ സ്ഥാനത്ത് തുടരുന്ന 41 കാരനായ ഖായിം, ചൈന ഇപ്പോൾ അവകാശപ്പെടുന്നത് പ്രകാരം താലിബാൻ സിൻജിയാങ്ങിൽ നിന്നുള്ള തങ്ങളുടെ അതെ നിലപാടുകൾ പിന്തുടരുന്ന സഹ തീവ്രവാദികൾക്കെതിരെ തിരിയുമെന്ന നിർദ്ദേശത്തെ കണക്കറ്റ് പരിഹസിക്കുകയുണ്ടായി.

"ചൈന പോലും അതിൽ വിശ്വസിക്കുമെന്ന് ഞാൻ കരുതുന്നില്ല," ഖെയിം റോയിട്ടേഴ്സിനോട് പറഞ്ഞു, താലിബാൻ "പ്രാദേശിക പിന്തുണ ലഭിക്കാൻ മാത്രമാണ് ഇത്തരത്തിലുള്ള പൊള്ളയായ കാര്യങ്ങൾ പറയുന്നത്" അദ്ദേഹം കൂട്ടി ചേർത്തു. ചൈന ശത്രുപക്ഷത്ത് കാണുന്ന സിൻജിയാങ്ങിലെ വിഘടന വാദികളും താലിബാനും പിന്തുടരുന്നത് ഒരേ പ്രത്യയശാസ്ത്രമാണ്. ഒരേ ചിന്താഗതിയുള്ള ഒരാൾ അതേ ചിന്താഗതിയുള്ള മറ്റ് ആളുകളോട് യുദ്ധം ചെയ്യുമെന്ന് നിങ്ങൾ എങ്ങനെ പ്രതീക്ഷിക്കും? "അദ്ദേഹം പറഞ്ഞു.

എന്തായാലും അതി ബുദ്ധിമാന്മാർ എന്ന് സ്വയം കരുതുന്ന ചൈന ഒരു വലിയ മണ്ടത്തരം തന്നെയാണ് ചെയ്യാൻ പോകുന്നതെന്നാണ് ചൈനയിലെ അഫ്ഘാൻ അംബാസഡർ ഖയിമിന്റെ വാക്കുകളിൽ നിന്നും നമുക്ക് മനസ്സിലാകുന്നത്. അഫ്‌ഗാനിസ്ഥാനിലെ പ്രശ്നങ്ങൾ വളർത്തി വലുതാക്കാനും അവിടെ സ്വാധീനം ഉറപ്പിക്കാനും വേണ്ടി പാല് കൊടുത്തു വളർത്തിയ പാകിസ്ഥാനു തന്നെ ഭീഷണിയായി മാറിയ സംഘടനാ ആണ് താലിബാൻ. അഫ്ഘാനിസ്ഥാനിലെ ഭരണ കൂടത്തെ നിലം പരിശാക്കുന്നതിനോടൊപ്പം സ്വാഭാവികമായി പാകിസ്ഥാനെതിരെ തിരിഞ്ഞു കൊണ്ട് പാകിസ്ഥാൻ താലിബാൻ എന്നൊരു സംഘടനയും കല ക്രമേണ വിഘടിച്ചു വന്നിരുന്നു. തീവ്ര വാദ സ്വഭാവം ഉള്ള സംഘടനകളുടെ പ്രേത്യേകത ആണിത്. അതിനെ തുടർന്ന് നല്ല താലിബാൻ എന്നും ചീത്ത താലിബാൻ എന്നും രണ്ട് താലിബാൻ ഉണ്ടെന്ന നിലപാട് ആണ് പാകിസ്ഥാനും ചൈനയും അടക്കം നിലവിൽ എടുക്കുന്നത്.

ഇതേ രീതിയിൽ ചൈനക്കെതിരെ അവർ സിൻജിയാങ് പ്രവിശ്യയിൽ നടത്തുന്ന അടിച്ചമർത്തലിനെതിരെ വേറൊരു താലിബാൻ രൂപപ്പെട്ടു വരില്ല എന്നതിന് ഒരുറപ്പുമില്ല. അത്തരത്തിലുള്ള ചൈനാ വിരുദ്ധ നീക്കങ്ങൾ തീർച്ചയായും ഉണ്ടാകും എന്ന് തന്നെയാണ് ചൈനയിലെ അഫ്ഘാൻ അംബാസഡർ വ്യക്തമാക്കുന്നത്. എത്രയോ കാലമായി നമ്മുടെ മുന്നിലുള്ള ചരിത്രവും അത് തന്നെയാണ് പറയുന്നത്. താലിബാന്റെ വാക്ക് വിശ്വസിച്ച് ചൈന ഇപ്പോൾ ചെയ്യുന്നത് വലിയ മണ്ടത്തരം തന്നെയാണ്. അതിന്റെ ഫലം അവർ തന്നെ അനുഭവിക്കട്ടെ. ചൈനയുടെ പ്രവൃത്തികൾക്ക് എന്ത് തിരിച്ചടിയാണ് പ്രതീക്ഷിക്കാൻ പറ്റുക എന്നതിനെ കുറിച്ച് കൃത്യമായ താക്കീതും അന്ത്യ ശാസനവും തന്നെയാണ് ഇപ്പോൾ അഫ്ഘാൻ പ്രതിനിധി നൽകിയിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...  (10 minutes ago)

മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...  (22 minutes ago)

ആധുനികമായ സൗകര്യങ്ങൾ ഏർപ്പെടുത്താനും പടക്ക നിർമ്മാണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുമുള്ള നിരവധി നിർദ്ദേശങ്ങൾ റിപ്പോർട്ടിൽ; ദൗർഭാഗ്യവശാൽ ആ നിർദ്ദേശങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്ന് കോൺഗ്രസ് നേതാ  (25 minutes ago)

വോട്ട് രേഖപ്പെടുത്തിയ ശേഷം ചിത്രം പങ്കുവച്ച് താരം  (31 minutes ago)

"പൊട്ടിത്തെറിച്ച ശരീര ഭാഗങ്ങൾ പട്ടികൾ കടിച്ച് പറിക്കുന്നു..! നെഞ്ചുപൊട്ടി ഉറ്റവർ സ്ഫോടനത്തിൽ ട്വിസ്റ്റ്..വില്ലൻ ദേ "  (37 minutes ago)

വെടിക്കെട്ട് രീതികളില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി വിഎന്‍ വാസവന്‍  (39 minutes ago)

നടന്‍ ഉണ്ണി മുകുന്ദനെതിരെ ഗുരുതര ആരോപണവുമായി സംവിധായകന്‍ വിഷ്ണു ശശി ശങ്കര്‍  (45 minutes ago)

ക്ഷേത്രോത്സവത്തിന് തിരുവാതിര കളി തുടങ്ങി 7 മിനിട്ട്..തല കറങ്ങി വീണ് വീട്ടമ്മ..!പിന്നാലെ മരണം  (55 minutes ago)

DELHI 19 കാരന് ലവലേശം കുറ്റബോധമില്ല  (59 minutes ago)

"പ്രസവം എൻജോയ് ചെയ്യണം " പറഞ്ഞതിലുറച്ച് അഖിൽ മാരാർ  (1 hour ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം, ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു  (1 hour ago)

മൂക്ക് പൊത്താതെ നഗരത്തിലൂടെ നടക്കാന്‍ കഴിയാത്ത അവസ്ഥ; തിരുവനന്തപുരം നഗരസഭയ്‌ക്കെതിരെ മന്ത്രി വി ശിവന്‍കുട്ടി  (1 hour ago)

കുടുംബവഴക്കിനിടെ ഭാര്യയെ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച ഭര്‍ത്താവ് അറസ്റ്റില്‍  (1 hour ago)

സംവിധായകനും തിരക്കഥാകൃത്തുമായ ബി. ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു  (2 hours ago)

Malayali Vartha Recommends