Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..


എന്തുകൊണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ട്രോങ്ങ് റൂം തുറന്നിട്ടും.. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നടപടി സ്വീകരിക്കാത്തത്..? മെയ് നാല് വരെ ഉറക്കമില്ലാതെ സ്ഥാനാർത്ഥികൾ..


ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..

പാക്കിസ്ഥാന്റെ പൊന്നീച്ച പാറി... താലിബാന് വമ്പൻ തിരിച്ചടി... 200 ഭീകരരുടെ തലയറുത്തു... പറന്നിറങ്ങി അമേരിക്ക... ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്...

08 AUGUST 2021 03:18 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി

പരസ്പരം വെല്ലുവിളിച്ച് ഇറാനും അമേരിക്കയും.. ട്രംപ് പ്രഖ്യാപിച്ച നാവിക ഉപരോധം പാളുന്നു..മുപ്പതിലധികം ഇറാനിയന്‍ കപ്പലുകള്‍ കടലിടുക്കിലൂടെ രഹസ്യമായി യാത്ര ചെയ്തു..

ഹോര്‍മൂസില്‍ ഇറാന്റെ ആക്രമണം; ഒമാന്‍, ഇറാന്‍ തീരങ്ങളോട് ചേര്‍ന്ന് രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം

ഹോര്‍മോസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ഇറാന്‍ സേന വെടിയുതിര്‍ത്തു

അഫ്​ഗാനിസ്ഥാനിൽ സംഹാര താണ്ഡവമാടുകയാണ് ഇപ്പോൾ താലിബാൻ. എന്നാൽ ഇതിൽ ഇപ്പോൾ ചെറിയൊരു മാറ്റം വരുത്തി പറയേണ്ട സമയം സംജാതമായി എന്ന് പറയാൻ. കാരണം ഇപ്പോഴവിടെ താണ്ഡവമാടുന്നത് താലിബാനല്ല മറിച്ച് താലിബാനുമേൽ പൊങ്കാലയിടുകയാണ് സുരക്ഷാ സേന.

യുഎസ് സേനാ പിൻമാറ്റത്തിനു പിന്നാലെ കടന്നാക്രമിച്ചു കൊണ്ട് പകുതിയിലേറെ സ്ഥലും കൈക്കലാക്കി മുന്നേറുകയായിരുന്ന താലിബാന്റെ തലയ്ക്കിട്ട് തന്നെയാണ് ഈയൊരു കൊട്ട് കിട്ടിയിരിക്കുന്നത്.

ഇനി നല്ലവണ്ണം നോക്കീം കണ്ടും ഒക്കെയേ കളിക്കൂ എന്ന് അലമുറയിട്ടു കൊണ്ടാണ് നാല് പാട് അവർ ഓടിയൊളിക്കുന്നത്. കൂട്ടത്തിൽ തട്ട് കിട്ടിയത് പാക്കിസ്ഥാനാണ്. കാരണം കഴിഞ്ഞ ദിവസം ഇവരുടെ കള്ളി അഫ്​ഗാൻ ഐക്യരാഷ്ട്ര സഭയിൽ പൊളിച്ചടുക്കിയതാണ്. തൊട്ട് പിന്നാലെയാണ് മുതല കണ്ണീർ പൊഴിച്ചവരൊക്കെ ഇപ്പോൾ ശരിക്കും കരയുന്നത്.

കുറച്ച് കൂടി വിശദമായി പറഞ്ഞാൽ, അഫ്ഗാനിസ്താനില്‍ യുഎസ് വ്യോമസേന നടത്തിയ ആക്രമണത്തില്‍ താലിബാന് കനത്ത തിരിച്ചടി തന്നെയാണ് നേരിടേണ്ടി വന്നത്.

ഷെബര്‍ഗാന്‍ നഗരത്തിലെ താലിബാന്റെ ഒളിത്താവളങ്ങളും സമ്മേളന സ്ഥലങ്ങളും ലക്ഷ്യമിട്ട് വ്യോമസേന നടത്തിയ ആക്രമണത്തിലാണ് 200ല്‍ അധികം ഭീകരര്‍ കൊല്ലപ്പെട്ടതായി അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ ഫവദ് അമന്‍ ട്വീറ്റ് ചെയ്തു. ഇപ്പോഴത്തെ സാഹചര്യത്തിൽ താലിബാന്റെ പത്തി മടക്കിയ ഒരു തിരിച്ചടി തന്നെയാണ് ഇപ്പോൾ നൽകാൻ സാധിച്ചത്.

'താലിബാന്റെ ഒളിത്താവളങ്ങളും സമ്മേളന സ്ഥലങ്ങളും ലക്ഷ്യമിട്ട് ഷബര്‍ഗാന്‍ നഗരത്തില്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ 200 ലധികം തീവ്രവാദികള്‍ കൊല്ലപ്പെട്ടു. വ്യോമാക്രമണത്തില്‍ താലിബാന്റെ വലിയ ആയുധശേഖരവും വെടിക്കോപ്പുകളും നൂറിലധികം വാഹനങ്ങളും തകര്‍ക്കപ്പെട്ടു.' എന്നാണ് ഫവാദ് അമന്‍ ട്വീറ്റ് ചെയ്തു.

ഇന്നലെ വൈകുന്നേരം 6:30 നാണ് ജാവ്ജന്‍ പ്രവിശ്യയിലെ ഷെബര്‍ഗാന്‍ നഗരത്തില്‍ താലിബാനെ ലക്ഷ്യമിട്ട് ബി -52 ബോംബര്‍ വിമാനങ്ങള്‍ ആക്രമണം നടത്തിയത്. യുഎസ് വ്യോമസേനയുടെ വ്യോമാക്രമണത്തിന്റെ ഫലമായി ഭീകരർക്ക് കനത്ത നാശനഷ്ടമുണ്ടായതായും അഫ്ഗാൻ പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്തിട്ടുമുണ്ട്.

അഫ്ഗാനിൽ 200 ഓളം താലിബാൻ ഭീകരരെയാണ് പ്രതിരോധ സൈന്യം ഇത്തരത്തിൽ കൊന്നൊടുക്കിയത്. താലിബാൻ നരനായാട്ട് അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരരെ സൈന്യം കൊന്നത്.

വടക്കന്‍ അഫ്ഗാനിലെ ജാവ്ജന്‍ പ്രവിശ്യയുടെ തലസ്ഥാന നഗരമായ ഷബര്‍ഗാന്‍ താലിബാന്‍ കീഴടക്കിയിരുന്നു. അഫ്ഗാന്‍ സേനയുമായുള്ള ഒരാഴ്ച നീണ്ടുനിന്ന ഏറ്റുമുട്ടലിന് ശേഷമാണ് നഗരം താലിബാന്‍ കീഴടക്കിയത്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ താലിബാന്‍ കീഴടങ്ങുന്ന രണ്ടാമത്തെ പ്രവിശ്യാ തലസ്ഥാനമാണ് ഷെബര്‍ഗാന്‍ എന്ന് അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

പ്രദേശത്ത് നിന്നും നിരവധി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു. വ്യോമാക്രമണത്തിലൂടെ ഭീകരരുടെ നൂറ് കണക്കിന് വാഹനങ്ങൾ തകർത്തതായും സേന വ്യക്തമാക്കി

ജോസ്ജാൻ പ്രവിശ്യയിലെ പ്രധാന നഗരങ്ങൾ താലിബാൻ ഭീകരർ താവളമാക്കിയെന്ന വിവരം ലഭിച്ചതോടെയാണ് അഫ്ഗാൻ പ്രത്യാക്രമണം ആരംഭിച്ചത്. പ്രദേശം താലിബാന് വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ച സേന എല്ലാവിധത്തിലും ആക്രമണം നടത്തുകയാണ്. അതേസമയം രാജ്യത്തെ നിരവധി പ്രമുഖ നഗരങ്ങൾ താലിബാൻ പിടിച്ചടക്കി എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

നേരത്തെ അഫ്ഗാനിലെ ഗാസ്നി പ്രവിശ്യയിൽ ഒരു പാക്കിസ്ഥാൻ ഭീകരനെ അഫ്ഗാൻ സേനകൾ അറസ്റ്റു ചെയ്തിരുന്നു. പ്രദേശവാസികളെ കൊലപ്പെടുത്താനും ഭീകരപ്രവർത്തനങ്ങൾ നടത്താനും ഇയാൾ കൂട്ടുനിന്നെന്നാണ് സേന അറിയിച്ചത്. അഫ്ഗാനിസ്ഥാനിലെമ്പാടും ആക്രമണം അഴിച്ചുവിട്ട താലിബാൻ നിമ്രോസിലെ സരഞ്ച് നഗരം പിടിച്ചെടുത്തതിനു പിന്നാലെ ശനിയാഴ്ച ജൗസ്ജാൻ ഷെബർഗാൻ നഗരവും പിടിച്ചെടുത്തു.

താലിബാൻ പിടിച്ചെടുത്ത ആദ്യത്തെ പ്രവിശ്യ തലസ്ഥാനമായിരുന്നു സരഞ്ച്. ഇറാന്റെ പടിഞ്ഞാറൻ അതിർത്തിക്കടുത്തുള്ള ഹെറാത്തും ലഷ്‌കർ ഗാഹ്, കാണ്ഡഹാർ എന്നിവയുൾപ്പെടെയുള്ള മറ്റു പ്രവിശ്യാ തലസ്ഥാനങ്ങളിലും താലിബാൻ പിടിമുറുക്കുകയാണ്.

അതേസമയം, പാക്കിസ്ഥാന്റെ ഇതിലെ പങ്ക് ഒക്കെ തുടക്കം മുതലേ വ്യക്തമായിരുന്നു. അതിന് ആക്കം കൂട്ടുന്ന വസ്തുതകളാണ് പുറത്ത് വരുന്നതും. ഹെൽമണ്ട് പ്രവിശ്യയിലെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട 112 താലിബാൻ ഭീകരരിൽ അൽ ഖായിദ അംഗങ്ങളായ 30 പാക്കിസ്ഥാൻ പൗരന്മാരുണ്ടെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ടായിരുന്നു.

ആക്രമണത്തിൽ 31 പേർക്ക് പരുക്കേറ്റതായും അഫ്ഗാൻ പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്തു. ഭീകരർക്ക് പാക്കിസ്ഥാൻ അഭയം നൽകിയതായും അഫ്ഗാൻ സേനയ്‌ക്കെതിരായ താലിബാൻ ആക്രമണത്തെ പിന്തുണച്ചതായും അഫ്ഗാനിസ്ഥാൻ സംശയിക്കുന്നുണ്ട്. സംശയമല്ല, അത് തന്നെയാണ് ശരി....

പാക്കിസ്ഥാൻ, താലിബാന് വിതരണ ശൃംഖല ഉറപ്പാക്കുന്നു എന്നത് വെളിപ്പെടുത്തുന്ന തെളിവുകൾ യുഎൻ രക്ഷാസമിതിക്ക് നൽകാൻ അഫ്ഗാനിസ്ഥാൻ തയാറാണെന്ന് വെള്ളിയാഴ്ചയായിരുന്നു ഐക്യരാഷ്ട്ര സഭയിലെ അഫ്ഗാൻ പ്രതിനിധി ഗുലാം ഇസാക് സായ് പറഞ്ഞത്. രക്ഷാസമിതി അംഗങ്ങൾക്ക് തെളിവ് വേണമെങ്കിൽ, അത് നൽകാൻ ഞങ്ങൾ തയാറാണ്.

ഇതുമായി ബന്ധപ്പെട്ട് അഫ്ഗാൻ സർക്കാർ പാകിസ്ഥാനുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും തെളിവുകൾ പാക്കിസ്ഥാനു നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. തുടർന്ന് വേണ്ട വിധത്തിലുള്ള തെളിവുകളും പുറത്ത് വിട്ടിട്ടുണ്ട്.

ഇനി അവരുടെ കളികൾ ഒന്നും വിലപ്പോവാത്ത സ്ഥിതിയാണ് നിലവിലുള്ളത്. അഫ്​ഗാനിലാകട്ടെ ശക്തമായ ചെറുത്ത് നിൽപ്പാണ് സുരക്ഷാ സേനയും നടത്തുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...  (11 minutes ago)

മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...  (23 minutes ago)

ആധുനികമായ സൗകര്യങ്ങൾ ഏർപ്പെടുത്താനും പടക്ക നിർമ്മാണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുമുള്ള നിരവധി നിർദ്ദേശങ്ങൾ റിപ്പോർട്ടിൽ; ദൗർഭാഗ്യവശാൽ ആ നിർദ്ദേശങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്ന് കോൺഗ്രസ് നേതാ  (26 minutes ago)

വോട്ട് രേഖപ്പെടുത്തിയ ശേഷം ചിത്രം പങ്കുവച്ച് താരം  (32 minutes ago)

"പൊട്ടിത്തെറിച്ച ശരീര ഭാഗങ്ങൾ പട്ടികൾ കടിച്ച് പറിക്കുന്നു..! നെഞ്ചുപൊട്ടി ഉറ്റവർ സ്ഫോടനത്തിൽ ട്വിസ്റ്റ്..വില്ലൻ ദേ "  (38 minutes ago)

വെടിക്കെട്ട് രീതികളില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി വിഎന്‍ വാസവന്‍  (40 minutes ago)

നടന്‍ ഉണ്ണി മുകുന്ദനെതിരെ ഗുരുതര ആരോപണവുമായി സംവിധായകന്‍ വിഷ്ണു ശശി ശങ്കര്‍  (46 minutes ago)

ക്ഷേത്രോത്സവത്തിന് തിരുവാതിര കളി തുടങ്ങി 7 മിനിട്ട്..തല കറങ്ങി വീണ് വീട്ടമ്മ..!പിന്നാലെ മരണം  (56 minutes ago)

DELHI 19 കാരന് ലവലേശം കുറ്റബോധമില്ല  (1 hour ago)

"പ്രസവം എൻജോയ് ചെയ്യണം " പറഞ്ഞതിലുറച്ച് അഖിൽ മാരാർ  (1 hour ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം, ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു  (1 hour ago)

മൂക്ക് പൊത്താതെ നഗരത്തിലൂടെ നടക്കാന്‍ കഴിയാത്ത അവസ്ഥ; തിരുവനന്തപുരം നഗരസഭയ്‌ക്കെതിരെ മന്ത്രി വി ശിവന്‍കുട്ടി  (1 hour ago)

കുടുംബവഴക്കിനിടെ ഭാര്യയെ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച ഭര്‍ത്താവ് അറസ്റ്റില്‍  (1 hour ago)

സംവിധായകനും തിരക്കഥാകൃത്തുമായ ബി. ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു  (2 hours ago)

Malayali Vartha Recommends