Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

താലിബാൻ ഒറ്റക്കല്ല! സർവ്വനാശത്തിന് പിന്തുണ നൽകുന്നത് ഈ സംഘമാണ്... കൂട്ടിന് പാകിസ്ഥാനും...താലിബാൻ ഒറ്റക്കല്ല! സർവ്വനാശത്തിന് പിന്തുണ നൽകുന്നത് ഈ സംഘമാണ്... കൂട്ടിന് പാകിസ്ഥാനും...

08 AUGUST 2021 04:33 PM IST
മലയാളി വാര്‍ത്ത

More Stories...

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ട്രംപിനെ വധിക്കുമെന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ കയ്യിലേന്തി ഇറാനികൾ; ഭീഷണിക്കു പിന്നാലെ ട്രംപിന്റെ സുരക്ഷ കർശനമാക്കി

വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..

ഖമേനിയെ ഖബറടക്കി! ഇസ്രായേലിൽ വെടിക്കെട്ട്..! ഇറാനിൽ സ്ഫോടനം..! 100 പേർ മരിച്ചു..!! മൊജ്തബ ജീവനോടെയില്ല

കൊടുംമഴ.. പുഴയിലൂടെ ഒഴുകി 3000 LPG സിലിണ്ടറുകൾ...! ചാടിയിറങ്ങി ജനം തൊടല്ലേ... പൊട്ടിത്തെറിക്കും..!കളക്ടർ..!!

അഫ്ഗാൻ സേനയും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായി തുടരുകയാണ്. ഈയൊരു സാഹചര്യത്തിലാണ് ആരാണ് ഇവർക്ക് കൂടുതൽ പിന്തുണ നൽകുന്നത് എന്ന് ചോദ്യമാണ് പ്രധാനമായും നിലനിൽക്കുന്നത്. അങ്ങനെയൊരു ചോദ്യം വരുമ്പോൾ മറ്റൊന്നും ആലോചിക്കാതെ വളരെ എളുപ്പത്തിൽ അത് പാക്കിസ്ഥാനാണെന്നാണ് നമുക്ക് പറയാൻ സാധിക്കുന്നത്. എന്നാലിപ്പോൾ അതിന് ആക്കം കൂട്ടുന്ന കുറച്ച് കൂടി വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

യുദ്ധക്കെടുതി നേരിടുന്ന രാജ്യത്ത് പ്രാകൃതമായ പ്രവർത്തനങ്ങൾ നടത്തുന്ന താലിബാന് വിദേശരാജ്യങ്ങളുടെ തീവ്രവാദ ശൃംഖലകളിൽ നിന്നും സഹായം ലഭിക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയിലെ അഫ്ഗാനിസ്ഥാന്റെ സ്ഥിരം പ്രതിനിധി ഗുലാം എം ഇസാക്സായുടെ വാക്കുകൾ നാം കേട്ടതാണ്. ന്യൂയോർക്കിൽ അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട യു.എൻ സുരക്ഷാ കൗൺസിൽ യോഗത്തെ അഭിസംബോധന ചെയ്ത ഗുലാം, ഏപ്രിൽ പകുതി മുതൽ, താലിബാനും അവരുടെ അനുബന്ധ വിദേശ തീവ്രവാദ ഗ്രൂപ്പുകളും 31 പ്രവിശ്യകളിൽ 5,500ലധികം ആക്രമണങ്ങൾ നടത്തിയതായി പറഞ്ഞു.

യുദ്ധോപകരണങ്ങൾ വിതരണം ചെയ്യുന്നതടക്കമുള്ള പിന്തുണ നൽകുന്ന പാക്കിസ്ഥാൻ, താലിബാന്റെ സുരക്ഷിത താവളമാണ്. താലിബാന്റെ അക്രമങ്ങൾ പൊതുവെ വർധിച്ചതും, പ്രവിശ്യകളിലെ പ്രധാന നഗരങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും ക്രൂരമായ അതിക്രമങ്ങൾ അരങ്ങേറുന്നതും കാരണം രാജ്യത്തെ സ്ഥിതി അതിവേഗം വഷളായി.

താലിബാൻ ഒറ്റയ്ക്കല്ല. അന്തർദേശീയ തീവ്രവാദ ശൃംഖലകളിൽ നിന്നുള്ള വിദേശ പോരാളികൾ അവരെ സഹായിക്കുന്നു. അവർ ഒരുമിച്ച് അഫ്ഗാനിസ്ഥാനിലും രാജ്യത്തിന് പുറത്തും സമാധാനത്തിനും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്നതായും ​ഗുലാം പറഞ്ഞു. അൽ-ഖ്വയ്ദ, ലഷ്കർ-ഇ-തൊയ്ബ, തെഹ്രീക്-ഇ-താലിബാൻ പാകിസ്താൻ, ഇസ്ലാമിക് സ്റ്റേറ്റ് ഒഫ് ഇറാഖ് ഉൾപ്പെടെ 20 ഗ്രൂപ്പുകളിലെ പതിനായിരത്തോളം ഭീകരൻമാരുടെ നേരിട്ടുള്ള പിന്തുണയോടെയാണ് രാജ്യത്ത് താലിബാൻ ആക്രമങ്ങൾ നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അവർ രാജ്യത്ത് പ്രവേശിച്ച് താലിബാനുമായി ചേർന്ന് ആക്രമങ്ങൾ നടത്തുന്നതായും ​ഗുലാം കൂട്ടിച്ചേർത്തു.

പാകിസ്ഥാൻ യുദ്ധോപകരണങ്ങൾ വിതരണം ചെയ്യുന്നതടക്കമുളള പിന്തുണ താലിബാന് നൽകുന്നു. ​അവിടം താലിബാന്റെ സുരക്ഷിത താവളമാണെന്നും ​ഗുലാം പറഞ്ഞു. പാകിസ്ഥാനിൽ താലിബാൻ ഭീകരർക്ക് ചികിത്സലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമീപകാലത്ത് താലിബാന്റെ അക്രമങ്ങൾ പൊതുവെ വർധിച്ചതും, പ്രവിശ്യകളിലെ പ്രധാന നഗരങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും ക്രൂരമായ അതിക്രമങ്ങൾ അരങ്ങേറുന്നതും കാരണം രാജ്യത്തെ സ്ഥിതി അതിവേഗം വഷളായതിനാലാണ് അടിയന്തര യോഗം ആവശ്യപ്പെടാൻ നിർബന്ധിതരായതെന്നും അദ്ദേഹം പറഞ്ഞു.

അതുകൂടാതെ, നേരത്തേ അഫ്‌ഗാനിസ്ഥാനിലെ ഷെബർഗാൻ നഗരത്തിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ താലിബാന് കനത്ത നാശം. ഇരുനൂറിലധികം ഭീകരർ കൊല്ലപ്പെട്ടെന്നാണ് പ്രതിരോധ മന്ത്രാലയ വക്താവ് പറയുന്നത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭീകരരുടെ ആയുധങ്ങളും നിരവധി വാഹനങ്ങളും ആക്രമണത്തിൽ നശിച്ചിട്ടുണ്ട്.

ചില സാധാരണക്കാരും കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. പ്രദേശത്ത് ഭീകരർ തമ്പടിച്ചുവെന്ന വിവരത്തെത്തുടർന്നാണ് സൈന്യം വ്യോമാക്രമണം നടത്തിയത്. അതിനിടെ താലിബാനെ സഹായിക്കാനായി എത്തിയ ഒരു പാക് ഭീകരനെ സുരക്ഷാ സേന അറസ്റ്റുചെയ്തു. ഗസ്നി പ്രവിശ്യാ കേന്ദ്രത്തിന്റെ പ്രാന്തപ്രദേശത്തു നിന്നാണ് ഭീകരനെ അറസ്റ്റു ചെയ്തത്.

നേരത്തേയും പാകിസ്ഥാൻ സ്വദേശികളായ ഭീകരെ അഫ്‌ഗാൻ സൈന്യം അറസ്റ്റുചെയ്തിരുന്നു. താലിബാനെ സഹായിക്കാൻ പാകിസ്ഥാൻ സ്വദേശികളായ നിരവധിപേർ അതിർത്തികടന്നുവെന്നും പാക് സർക്കാരിന്റെ ആശീർവാദത്തോടെയാണ് ഇതെന്നും നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു.

അതേസമയം, വടക്കന്‍ അഫ്ഗാനിസ്ഥാനിലെ പ്രധാന നഗരമായ കുണ്ടൂസ് താലിബാന്‍ പിടിച്ചെടുത്തു എന്നുള്ള വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. സൈന്യവുമായുള്ള കനത്ത ഏറ്റുമുട്ടലിന് ശേഷമാണ് നഗരം താലിബാന്‍ കീഴടക്കിയത്.

നഗരത്തിലെ വിമാനത്താവളം ഒഴികെ മറ്റെല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും തീവ്രവാദികളുടെ പിടിയിലായെന്നാണ് പ്രദേശിക ഉദ്യോഗസ്ഥര്‍ പറയുന്നത്. നഗര മധ്യത്തില്‍ താലിബാന്‍ പതാക ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.

ഇവിടുത്തെ കെട്ടിടങ്ങളും കടകളും അഗ്നിക്കിരയാക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വെള്ളിയാഴ്ചക്ക് ശേഷം നാല് പ്രാദേശിക തലസ്ഥാനങ്ങളാണ് താലിബാന്‍ കീഴടക്കിയിട്ടുള്ളത്. അതില്‍ ഏറ്റവും പ്രധാനമാണ് കുണ്ടൂസ്.

കുണ്ടൂസ് കീഴടക്കിയതിന് മണിക്കൂറുകള്‍ക്കുള്ളില്‍ മറ്റൊരു വടക്കന്‍ നഗരമായ സാര്‍ ഇ പൂളും താലിബാന്‍ കീഴടക്കിയിട്ടുണ്ട്. അതേ സമയം കൈവിട്ട നഗരങ്ങളില്‍ സൈന്യം ഇപ്പോഴും തുടരുന്നുണ്ടെന്നാണ് അഫ്ഗാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

പിടിച്ചെടുത്ത നഗരങ്ങളിലെ ജയിലില്‍ നിന്ന് നൂറുകണക്കിന് താലിബാനികളെ മോചിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. മെയ് മാസത്തില്‍ താലിബാന്‍ പോരാട്ടം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ നേട്ടമാണ് കുണ്ടൂസ് പിടിച്ചെടുക്കല്‍. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു  (3 hours ago)

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി  (4 hours ago)

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (4 hours ago)

എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രിയുടെ വാദം തള്ളി അന്‍സിബ  (4 hours ago)

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (5 hours ago)

കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ  (7 hours ago)

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (7 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി  (7 hours ago)

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്  (7 hours ago)

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു  (7 hours ago)

വിസ്മയയുടെ അച്ഛനും അമ്മയുമായി സായ് കുമാറും ചിപ്പിയും  (8 hours ago)

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം  (8 hours ago)

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍  (8 hours ago)

പ്രവാസികൾക്ക് പണം കിട്ടും അപകടത്തിൽ ദുബായിൽ 2 പ്രവാസികൾ മരിച്ചു..! അവസാനമായി വീട്ടിലേക്ക്  (8 hours ago)

നേരിട്ടിറങ്ങി ചെന്നിത്തലയുടെ ശുദ്ധികലശം..പിണറായി ഞെട്ടി... കണ്ട് പഠിക്ക് ഇനി ഒരുത്തനും കിളി പോകില്ല  (8 hours ago)

Malayali Vartha Recommends