ചൈനയിൽ നാട് ചുറ്റാനിറങ്ങിയ ആനകൾ തിരികെ മടങ്ങുന്നു; 16 ആനകളില്‍ അവശേഷിക്കുന്ന 14 എണ്ണം തിരികെ യാത്രയാരംഭിച്ച യുനാന്‍ പ്രവിശ്യയിലേക്ക് നീങ്ങുന്നു, ആദ്യം വിട്ടുപോയ പത്ത് വയസുകാരനായ കുട്ടിക്കൊമ്പനെ അധികൃതര്‍ തിരികെ കാട്ടിലെത്തിച്ചു

ലോകത്തെ മുഴുവനും അമ്പരപ്പിലാഴ്ത്തി കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ചൈനയിലെ വിവിധ നാടുകളിലൂടെ ചുറ്റിസഞ്ചരിക്കുന്ന 16 ആനകളില്‍ അവശേഷിക്കുന്ന 14 എണ്ണം തിരികെ യാത്രയാരംഭിച്ചതായി റിപ്പോർട്ട്. നിലവിൽ യുനാന്‍ പ്രവിശ്യയിലേക്ക് നീങ്ങുന്നതായാണ് റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നു. കൂട്ടത്തില്‍ നിന്നും ആദ്യം വിട്ടുപോയ പത്ത് വയസുകാരനായ കുട്ടിക്കൊമ്പനെ അധികൃതര്‍ തിരികെ കാട്ടിലെത്തിക്കുകയും ചെയ്തിരുന്നു. കാലിന് പരിക്കേറ്റ കുട്ടിയാനക്ക് ചികിത്സയ്‌ക്കായി കൂട്ടത്തില്‍ നിന്നും മാറ്റി. അവശേഷിക്കുന്ന പതിനാലെണ്ണമാണ് തിരികെ യാത്ര പുറപ്പെട്ടതായി ചൈനീസ് അധികൃതര്‍ വ്യക്തമാക്കുന്നത്.
ആയിരത്തോളം കിലോമീറ്റര്‍ സഞ്ചരിച്ച ആനകള്‍ ഇതിനിടെ ജനവാസ കേന്ദ്രങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും സഞ്ചരിക്കുകയുണ്ടായി. പലയിടത്തും കൃഷിക്ക് നാശമുണ്ടാക്കി. എന്നാല്‍ മനുഷ്യരെയോ വളര്‍ത്തമൃഗങ്ങളെയോ ആനകൾ ആക്രമിച്ചിരുന്നില്ല.
അതോടൊപ്പം തന്നെ ആനകളുടെ സഞ്ചാരപഥം നോക്കി സുരക്ഷയ്‌ക്കായി ട്രക്കുകളെയും ആളുകളെയും നിയോഗിച്ചു. പോകുന്ന വഴി അറിയാന്‍ ഡ്രോണുകളും ചൈന ഏര്‍പ്പെടുത്തിയിരുന്നു. ഇതിലൂടെ ആനകളുടെ ദേശാടനം അന്താരാഷ്‌ട്ര തലത്തില്‍ തന്നെ ശ്രദ്ധേയമായി മാറി. ആനകള്‍ വരുന്ന വഴി ഒഴിച്ചും ആളുകളെ മാറ്റിയും ഭരണകൂടവും ശ്രദ്ധിച്ചു. ഇതുവഴി ആള്‍നാശം ഇല്ലാതാക്കാൻ സാധിക്കുകയും ചെയ്തു.
യുനാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ കുന്‍മിംഗിന്റെ അടുത്താണ് ഇപ്പോള്‍ ആനകൾ സ്ഥിതി ചെയ്യുന്നത്. സിഷ്വാംഗ്ബന്ന ദായ് വന്യജീവി സങ്കേതത്തില്‍ നിന്നാണ് ആനകള്‍ യാത്ര പുറപ്പെട്ടത്. ഇവിടേക്കുളള വഴികള്‍ ഇപ്പോള്‍ അധികൃതര്‍ തയ്യാറാക്കിയിരുന്നു. നിലവില്‍ വന്യജീവി സങ്കേതത്തില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് ആനകള്‍ സ്ഥിതി ചെയ്യുന്നത്. ഇവയെ ഉടനെ തിരികെയെത്തിക്കാന്‍ ശ്രമം അധികൃതര്‍ ഊര്‍ജിതമാക്കി.
https://www.facebook.com/Malayalivartha

























