താലിബാന്‍ ക്രൂരത തുടരുന്നു! ഇറുകിയ വസ്ത്രം ധരിച്ചു,തല മറച്ചില്ല! 21കാരിയെ ദാരുണമായി വെടിവെച്ച് കൊലപ്പെടുത്തി

അഫ്ഗാനിസ്ഥാനില്‍ വീണ്ടും താലിബാന്‍ ക്രൂരത. ഇറുകിയ വസ്ത്രങ്ങള്‍ ധരിച്ചു എന്നാരോപിച്ച് താലിബാന്‍ തീവ്രവാദികള്‍ യുവതിയെ വെടിവെച്ച് കൊലപ്പെടുത്തി. അഫ്ഗാനിസ്ഥാനിലെ വടക്കന്‍ ബല്‍ഖ് പ്രവിശ്യയില്‍ ആണ് സംഭവം എന്ന് റേഡിയോ ആസാദി റിപ്പോര്‍ട്ട് ചെയ്യുന്നു. പുറത്ത് ഇറങ്ങിയപ്പോള്‍ ആണ്‍ തുണ ഇല്ലായിരുന്നു എന്നതും കൊലപാകത്തിന് കാരണമായി എന്നാണ് റിപ്പോര്‍ട്ട്.
താലിബാന്റെ നിയന്ത്രണത്തിലുളള സമര്‍ ഖണ്ഡ് എന്ന ഗ്രാമത്തില്‍ ആണ് യുവതിക്ക് ദാരുണാന്ത്യം. ഇരുപത്തിയൊന്നുകാരിയായ നസനിനെ ആണ് താലിബാന്‍ കൊലപ്പെടുത്തിയത്. മസര്‍ ഇ ഷരീഫിലേക്ക് പോകാനായി വീട്ടില്‍ നിന്ന് ഇറങ്ങിയ യുവതിയെ തീവ്രവാദികള്‍ കാറില്‍ നിന്ന് വലിച്ചിറക്കി തലയില്‍ വെടിവെയ്ക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു. സംഭവം നടക്കുമ്ബോള്‍ നസനിന്‍ ബുര്‍ഖ ധരിച്ചിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കി.
അതേസമയം, താലിബാൻ വക്താവ് സബിഹുല്ല മുജാഹിദ് ഈ റിപ്പോർട്ട് നിഷേധിച്ചു. അഫ്ഗാനിസ്ഥാനിലെ പുതിയ പ്രദേശങ്ങൾ പിടിച്ചടക്കിയ ശേഷം, താലിബാൻ സ്ത്രീകൾക്കെതിരായ നിലപാട് കൂടുതൽ കർക്കശമാക്കിയിട്ടുണ്ട്. സ്ത്രീകൾ പർദ്ദയോ ബുർഖയോ ധരിക്കാതെ പുറത്തിറങ്ങുന്നത് കുറ്റകരമാണെന്ന് താലിബാൻ വ്യക്തമാക്കുന്നു. അത് 1996-2001 ലെ ഇസ്ലാമിക ശരീഅത്ത് നിയമത്തിൽ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് താലിബാൻ വാദം.
സ്ത്രീകള്‍ പുറത്ത് ജോലി ചെയ്യുന്നത് താലിബാന്‍ വിലക്കിയിരിക്കുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. അതേസമയം യുവതിയെ കൊലപ്പെടുത്തിയെന്ന ആരോപണം താലിബാന്‍ നിഷേധിച്ചിരിക്കുകയാണ്. അമേരിക്കന്‍ സൈന്യത്തിന്റെ ഉള്‍പ്പെടെ പിന്‍മാറ്റത്തോടെ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ പിടി മുറുക്കിയിരിക്കുകയാണ്.
പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് എതിരെ കടുത്ത നിയമങ്ങള്‍ നടപ്പിലാക്കുകയാണ് താലിബാന്‍. പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോയി പഠിക്കുന്നത് താലിബാന്‍ വിലക്കിയിരിക്കുകയാണ്. മാത്രമല്ല തലമുതല്‍ കാല്‍ വരെ പൂര്‍ണമായും മറയ്ക്കാതെ സ്ത്രീകള്‍ക്ക് പുറത്തേക്ക് ഇറങ്ങാനും താലിബാന്‍ തീവ്രവാദികള്‍ അനുവാദം നല്‍കുന്നില്ല.
താലിബാൻ ക്രൂരത തുടർന്നുകൊണ്ടിരിക്കുകയാണ്. അഫ്ഗാനിസ്ഥാന്റെ തന്ത്രപ്രധാനമായ മൂന്ന് പ്രവിശ്യകളും താലിബാന്‍ പിടിച്ചെടുത്തെന്ന് റിപ്പോർട്ട്. ശക്തമായ ആക്രമണത്തിലൂടെ കുന്ദൂസ് നഗരമാണ് ഏറ്റവും ഒടുവിലായി താലിബാന്‍ നിയന്ത്രണത്തിലാക്കിയത്. കഴിഞ്ഞ മൂന്ന് ദിവസമായി അഫ്ഗാനിൽ വലിയ ക്രൂരതയാണ് താലിബാൻ സൈന്യം അഴിച്ചു വിടുന്നത്. അഫ്ഗാനിലെ മൂന്ന് പ്രവിശ്യകളാണ് താലിബാന്‍ ഭീകരര്‍ കീഴടക്കിയത്.
സാരഞ്ച് മേഖലയിലെ നിമ്രൂസ്, ജോവ്സ്ജാന്‍ പ്രവിശ്യകളാണ് കഴിഞ്ഞ ദിവസങ്ങളിലായി താലിബാന്‍ നിയന്ത്രണത്തിലാക്കിയത്. വെള്ളിയാഴ്ച നടത്തിയ ആക്രമണത്തിലാണ് സാരഞ്ച് നഗരം താലിബാന്‍ പൂര്‍ണ്ണമായി കൈയ്യടക്കിയത്. ഹെല്‍മന്ത് പ്രവിശ്യയിലെ ലഷ്‌കര്‍ ഗാഹ് നഗരവും താലിബാന്റെ നിയന്ത്രണത്തിലായെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, താലിബാന്റെ ക്രൂരതകൾക്കെതിരെ വലിയ വിമർശനമാണ് ലോക രാജ്യങ്ങളിൽ നിന്ന് ഉയർന്നുകൊണ്ടിരിക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കുമേതിരെ തീവ്രവാദികൾ നടത്തുന്ന നീച പ്രവർത്തികൾക്ക് താക്കീതുമായി യു എൻ ഉം രംഗത്തു വന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha

























