Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

ഇന്ത്യയോട് കളിച്ച് പാകിസ്ഥാൻ... ചവിട്ടി പുറത്താക്കി ഇന്ത്യ... കരുത്ത് പ്രകടിപ്പിച്ച് രാജ്യം...

10 AUGUST 2021 10:14 PM IST
മലയാളി വാര്‍ത്ത

More Stories...

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ട്രംപിനെ വധിക്കുമെന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ കയ്യിലേന്തി ഇറാനികൾ; ഭീഷണിക്കു പിന്നാലെ ട്രംപിന്റെ സുരക്ഷ കർശനമാക്കി

വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..

ഖമേനിയെ ഖബറടക്കി! ഇസ്രായേലിൽ വെടിക്കെട്ട്..! ഇറാനിൽ സ്ഫോടനം..! 100 പേർ മരിച്ചു..!! മൊജ്തബ ജീവനോടെയില്ല

കൊടുംമഴ.. പുഴയിലൂടെ ഒഴുകി 3000 LPG സിലിണ്ടറുകൾ...! ചാടിയിറങ്ങി ജനം തൊടല്ലേ... പൊട്ടിത്തെറിക്കും..!കളക്ടർ..!!

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് റഷ്യയുടെ നേതൃത്വത്തിൽ അഫ്ഘാനിസ്ഥാൻ പ്രശ്നത്തിൽ എന്ത് നടപടി എടുക്കണം എന്ന് ചർച്ച ചെയ്യാൻ അഫ്ഘാനിസ്ഥാനുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട രാജ്യങ്ങളുടെ ഒരു സമ്മേളനം ഖത്തറിൽ വച്ചു നടന്നത്. എക്സറ്റൻഡഡ്‌ ട്രോയിക്ക സമ്മേളനം എന്നാണ് ഇത് അറിയപ്പെട്ടത്. അമേരിക്ക, ചൈന, റഷ്യ , പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ ആയിരിന്നു അതിൽ പങ്കെടുത്തത്.

യുദ്ധത്താൽ തകർന്ന അഫ്‌ഗാനിസ്ഥാനിൽ ശത കോടികളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയും, ഹോസ്പിറ്റലുകൾ, ഡാമുകൾ സ്കൂളുകൾ, പാർലമെന്ററി മന്ദിരം തുടങ്ങി അഫ്ഘാൻ ജനതയുടെ സമാധാന പരമായ ആവശ്യങ്ങൾക്ക് വേണ്ടി അനവധി സഹായങ്ങൾ ചെയ്ത ഇന്ത്യയെ ഈ സമ്മേളനത്തിൽ നിന്നും ഒഴിവാക്കുകയായിരുന്നു. അഫ്‌ഗാനിസ്ഥാനിൽ ഇനി ഇന്ത്യൻ സാനിധ്യം വേണ്ട എന്ന പാക്കിസ്ഥാന്റെയും ചൈനയുടെയും നിലപാട് ആണ് അതിനു കാരണമായത്. കൂടാതെ ചർച്ചയിൽ ഇന്ത്യ കൂടെ വരുമ്പോൾ അമേരിക്കയ്ക്ക് മേധാവിത്വം ലഭിക്കുമോ എന്ന ആശങ്കയും ഉണ്ടായിരിന്നു. ഇന്ത്യയുമായി ശത്രുതയിൽ ഒന്നും അല്ലെങ്കിലും, ഇന്ത്യക്കും ചൈനക്കും ഇടയിൽ നിഷ്‌പക്ഷ നിലപാട് ആണ് എടുക്കുന്നത് എങ്കിലും റഷ്യക്കും ഈ തീരുമാനം അംഗീകരിക്കുക അല്ലാതെ വേറെ വഴിയില്ലായിരുന്നു.

അഫ്ഘാനിസ്ഥാനിലെ ഇന്ത്യൻ നിർമ്മാണങ്ങൾക്കെതിരെ ആക്രമണം അഴിച്ചു വിടുവാൻ താലിബാനോട് പാകിസ്ഥാൻ ആവശ്യമുന്നയിച്ചതും ഇതിനിടെ പുറത്തു വന്നിരുന്നു.

എന്നാൽ നിങ്ങൾ അടിക്കാൻ തയ്യാറായാൽ മേടിക്കാനും തയ്യാറായി കൊള്ളുക എന്നതാണ് ഇന്ത്യയുടെ ഇപ്പോഴത്തെ നയം. പാകിസ്ഥാൻ ഇന്ത്യയോട് എക്സറ്റൻഡഡ്‌ ട്രോയിക്ക മീറ്റിങ്ങിൽ ചെയ്തത് ഐക്യ രാഷ്ട്ര സഭയിൽ തിരിച്ചു കൊടുത്തിരിക്കുകയാണ് ഇന്ത്യ. അതായത് അവർ അവിടെ തന്ന പണിക്ക് ഇന്ത്യ ഇവിടെ തിരിച്ചു കൊടുത്തു. എക്സറ്റൻഡഡ്‌ ട്രോയിക്ക എന്നത് വെറും 4 രാജ്യങ്ങൾ മാത്രമാണ് എന്നാൽ ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ സമിതി എന്ന് പറഞ്ഞാൽ അത് ഫലത്തിൽ ലോക രാഷ്ട്രങ്ങളുടെ മുഴുവൻ പങ്കാളിത്തം ഉള്ള സംഘടനയും. അത്തരമൊരു വേദിയിൽ വച്ച് അഫ്ഘാൻ വിഷയത്തിൽ പാകിസ്ഥാന് ഒരു സ്ഥാനവും ഇല്ലാതാക്കി തീർത്തിരിക്കുകയാണ് ഇന്ത്യ.

ഇതിനെ തുടർന്ന് നിലവിളിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് പാകിസ്ഥാൻ. അഫ്ഘാനിസ്താന്റെ ഏറ്റവും അടുത്ത അയൽക്കാർ ഞങ്ങളാണെന്നും ഞങ്ങളെ ചർച്ചക്ക് കൂട്ടുന്നില്ലെന്നും, ഇന്ത്യ ഇതിൽ ഇടപെടുകയാണെന്നും ആണ് അവരുടെ കരച്ചിൽ

ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയുടെ നിലവിലെ പ്രെസിഡന്റ് ആണ് ഇന്ത്യ, പ്രസിഡന്റ ആണ് എന്ന് മാത്രമല്ല അമേരിക്കയടക്കമുള്ള പാശ്ചാത്യ ചേരിയുടെ ശക്തമായ പിന്തുണയും ഇന്ത്യക്ക് സ്വന്തമാണ്, ഈ സ്വാധീനവും നിലവിലെ പദവിയും ഉപയോഗിച്ചാണ് പാകിസ്ഥാനെ ഇന്ത്യ കൃത്യമായി ചവിട്ടി പുറത്താക്കിയിരിക്കുന്നത്. മാത്രമല്ല പാകിസ്ഥാന്റെ അഭാവത്തിൽ അഫ്‌ഗാനിസ്ഥാനിൽ പാകിസ്ഥാൻ ചെയ്തു കൂട്ടുന്ന കൊള്ളരുതായ്മകളെയെല്ലാം തുറന്നു കാണിക്കാനുള്ള എല്ലാ പ്രവർത്തനങ്ങളുമായും ഇന്ത്യയും അഫ്ഘാനും മുന്നോട്ട് പോകുന്നുണ്ട്

അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ സംബന്ധിച്ച യുണൈറ്റഡ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ മീറ്റിംഗിന് തങ്ങളെ ക്ഷണിക്കാത്തതിൽ പാകിസ്താൻ വിദേശകാര്യ മന്ത്രാലയം കടുത്ത അമർഷം പ്രകടിപ്പിച്ചു. ഇന്ത്യയുടെ പ്രസിഡൻസിക്ക് കീഴിൽ, 15 അംഗ കൗൺസിൽ ഞായറാഴ്ച അഫ്ഗാനിസ്ഥാന്റെ സാഹചര്യത്തെക്കുറിച്ച് ഒരു യോഗം നടത്തിയിരുന്നു , ഈ യോഗത്തിൽ തീവ്രവാദികൾക്ക് സുരക്ഷിത താവളങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ പാകിസ്ഥാനെ രൂക്ഷമായി വിമർശിച്ചു

അതെ സമയം ഇന്ത്യയുടെ വാദങ്ങൾക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് യുഎൻഎസ്‌സി ചർച്ചയിൽ, യുഎന്നിലെ അഫ്ഗാനിസ്ഥാന്റെ സ്ഥിരം പ്രതിനിധി ഗുലാം ഇസാക്‌സായ് താലിബാന് സുരക്ഷിത താവളവും ലോജിസ്റ്റിക് പിന്തുണയും നൽകുന്നുവെന്ന് പറഞ്ഞ് പാകിസ്ഥാനെതിരെ രൂക്ഷമായ ആക്രമണം തന്നെ അഴിച്ചു വിടുകയുണ്ടായി

സുരക്ഷാ കൗൺസിൽ അംഗങ്ങൾക്ക് ആ തെളിവ് വേണമെങ്കിൽ, ഞങ്ങൾ അവ നൽകാൻ തയ്യാറാണ്," സമാനമായ തെളിവുകൾ നേരത്തെ തന്നെ ഞങ്ങൾ പാകിസ്ഥാനും നൽകിയിട്ടുണ്ട്. ഇനി അഥവാ ഞങ്ങൾക്ക് അതെ പറ്റി അറിവില്ല എന്ന് അവർ പൊതു മധ്യത്തിൽ പറയാതിരിക്കാൻ.

അഫ്‌ഗാനിസ്ഥാനിൽ നടത്തുന്ന പ്രാകൃതമായ പ്രവർത്തനത്തിൽ താലിബാൻ ഒറ്റയ്ക്കല്ല. അവരെ സഹായിക്കുന്നത് വിദേശ തീവ്രവാദ ശൃംഖലകളിൽ നിന്നുള്ള വിദേശ പോരാളികളാണ്. അഫ്ഗാനിസ്ഥാനിലും നമ്മുടെ പ്രദേശത്തും പുറത്തും സമാധാനവും സുരക്ഷിതത്വവും സ്ഥിരതയ്ക്കും അവർ ഭീഷണിയാണ് ," ഇസാക്കായ് വ്യക്തമാക്കി

അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് എമിറേറ്റിന്റെ രാഷ്ട്രീയ ഘടനയെ അഥവാ താലിബാൻ ഭരണത്തെ ഐക്യ രാഷ്ട്ര സുരക്ഷാ സമിതി ഒരിക്കൽ കൂടി പിന്തുണയ്ക്കില്ലെന്ന് യുഎൻഎസ്സി വ്യക്തമാക്കി . അഫ്ഗാനിസ്ഥാനിൽ വർദ്ധിച്ചുവരുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ റിപ്പോർട്ടുകളിൽ യുഎൻ ബോഡിയും ആശങ്ക പ്രകടിപ്പിച്ചു, പജ്‌വോക്ക് അഫ്ഗാൻ ന്യൂസിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു

അഫ്ഗാനിസ്ഥാനിൽ വർദ്ധിച്ചുവരുന്ന അക്രമങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ വെള്ളിയാഴ്ചയാണ് സുരക്ഷാ കൗൺസിൽ അടിയന്തര യോഗം വിളിച്ചുചേർത്തത് . കാബൂളിലെ പ്രതിരോധ മന്ത്രി ബിസ്മില്ലാ മുഹമ്മദിയുടെ വസതിക്ക് നേരെയുണ്ടായ ആക്രമണത്തിലും താലിബാൻ പ്രധാന നഗരങ്ങൾ ആക്രമിച്ച സംഭവത്തിലും അഫ്ഗാൻ വിദേശകാര്യ മന്ത്രി ഹനീഫ് ആത്മർ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി സംസാരിച്ചതിന് തൊട്ട് ശേഷമാണ് യോഗം വിളിച്ചത്.

ഈ യോഗത്തിലാണ് അഫ്‌ഗാനിസ്ഥാനിൽ താലിബാൻ നടപ്പിലാക്കുന്ന മനുഷ്യത്വ രഹിതമായ പ്രവർത്തനങ്ങൾക്ക് ആളും അർത്ഥവും നൽകി സഹായിക്കുന്ന പാകിസ്ഥാനെ ചർച്ചയിൽ പങ്കെടുപ്പിക്കേണ്ടതില്ല എന്ന് സുരക്ഷാ സമിതിയുടെ നിലവിലെ പ്രസിഡന്റ ആയ ഇന്ത്യ തീരുമാനമെടുത്തത്.

എന്നാൽ പാകിസ്ഥാനെതിരെ ഇന്ത്യയും അഫ്ഘാനിസ്ഥാനും നടത്തിയ ആരോപണങ്ങളെ മുഴുവനായും തള്ളി കൊണ്ട് പാകിസ്ഥാൻ രംഗത്തെത്തി. മാത്രമല്ല പാകിസ്ഥാനെതിരെ ഉയർന്നു വന്ന ആരോപണങ്ങളെ കൃത്യമായി നേരിടാനുള്ള ഒരു വേദിയും സുരക്ഷാ സമിതി തലവൻ ആയ ഇന്ത്യ നൽകിയില്ലെന്നും അവർ ആരോപിച്ചു.

പങ്കാളിത്തത്തിനായി ഞങ്ങൾ ഔപചാരികമായി അഭ്യർത്ഥിച്ചുവെങ്കിലും അത് നിരസിക്കപ്പെട്ടു, ”യുദ്ധക്കെടുതി നേരിടുന്ന അഫ്ഘാനിസ്ഥാനിലെ സ്ഥിതിഗതികൾ യുഎൻഎസ്‌സി ചർച്ച ചെയ്തതിന് മണിക്കൂറുകൾക്ക് ശേഷം യുഎന്നിലെ പാക്കിസ്ഥാൻ അംബാസഡർ മുനീർ അക്രം ന്യൂയോർക്കിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.

ഭീകരർ പാകിസ്ഥാന്റെ പ്രദേശം സുരക്ഷിത താവളമായി ഉപയോഗിക്കുന്നുവെന്ന അഫ്ഗാൻ, ഇന്ത്യൻ നയതന്ത്രജ്ഞരുടെ ആരോപണത്തെ പാകിസ്ഥാന്റെ യുഎൻ പ്രതിനിധി ശക്തമായി അപലപിച്ചു. അഫ്ഗാനിസ്ഥാനുമായുള്ള രാജ്യത്തിന്റെ അതിർത്തി വേലി കെട്ടിയിട്ടുണ്ടെന്നും ആളുകളുടെ ഒഴുക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

അഫ്ഗാനിസ്ഥാനെ അസ്ഥിരപ്പെടുത്താൻ ഞങ്ങളുടെ മണ്ണ് ഉപയോഗിക്കാൻ ഞങ്ങൾ ഒരിക്കലും അനുവദിക്കില്ലെന്നും അഫ്ഗാനിസ്ഥാനിൽ നിന്ന് ഞങ്ങളും അത് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അക്രം കൂട്ടി ചേർത്തു

എന്നാൽ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റാത്ത ഒരു രാജ്യമാണ് പാകിസ്ഥാൻ എന്ന് എല്ലാവർക്കും അറിയാം. പ്രേത്യേകിച്ച് ഇന്ത്യക്കും അഫ്ഘാനിസ്താനും. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് താലിബാൻ എന്നാൽ വെറും സാധാരണ പൗരന്മാരാണെന്നും പാക് സൈന്യത്തിന് വേട്ടയാടാൻ കഴിയുന്ന ഒരു സൈനിക സംഘടനയല്ലെന്നും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രസ്താവിച്ചിരുന്നത്‌. താലിബാൻ എന്നാൽ വെറും സാധാരണ ജനത ആണെന്ന് തലക്ക് സ്ഥിരതയുള്ള ആരും പറയുമെന്നോ വിശ്വസിക്കുമെന്നോ തോന്നുന്നില്ല.

അങ്ങനെ അല്ല എന്ന് കൃത്യമായി വിശ്വസിക്കാൻ പറ്റുന്ന അനേകം തെളിവുകൾ നമ്മുടെ മുന്നിലുണ്ട്. ദിനം പ്രതി വന്നു കൊണ്ടിരിക്കുന്നുമുണ്ട്. ഏറ്റവും വലിയ ഉദാഹരണം ഇന്ത്യൻ പത്ര പ്രവർത്തകനായ ഡാനിഷ് സിദ്ധിക്കി തന്നെയാണ്. കൂടാതെ ഈയടുത്ത ദിവസങ്ങളിൽ മാധ്യമങ്ങളിലൂടെ പുറത്തു വന്നു കൊണ്ടിരിക്കുന്ന ക്രൂരതകളുടെ വാർത്തകളും. അങ്ങനെയുള്ള താലിബാനെ സാധാരണ ജനങ്ങൾ എന്ന് പറഞ്ഞ് വെള്ള പൂശുന്ന ഇമ്രാൻ ഖാന് പിന്നെ എന്താണ് സാധിക്കാത്തത്

എന്തായാലും ഇതൊന്നും വിശ്വസിക്കാൻ ഇന്ത്യയും അഫ്ഗാനും തയ്യാറല്ല ഇനി ഒട്ട് ആവുകയും ഇല്ല. മാത്രമല്ല ഐക്യ രാഷ്ട്ര സഭ സുരക്ഷാ സമിതി യോഗത്തിൽ, യുഎന്നിലെ അഫ്ഗാൻ അംബാസഡർ ഗുലാം ഇസാക്‌സായ്, താലിബാനുള്ള ഒരു വിതരണ ശൃംഖല ഉറപ്പുവരുത്താൻ പാകിസ്ഥാൻ കൃത്യമായി പ്രവർത്തിക്കുന്നു എന്നതിന് ശക്തമായ തെളിവുകൾ നൽകാൻ അഫ്ഗാനിസ്ഥാൻ തയ്യാറാണെന്ന് വ്യക്തമാക്കുകയും ചെയ്തു

അഫ്ഘാനിസ്ഥാന്റെ സമാധാന പ്രവർത്തനങ്ങൾക്ക് വേണ്ടി നിലനിൽക്കുന്ന ഇന്ത്യയെ എങ്ങനെയും പുറത്താക്കാൻ പാകിസ്ഥാൻ അവർക്ക് കഴിയുന്നതൊക്കെ ചെയ്യും എന്ന് ഉറപ്പാണ്. എന്നാൽ അടിക്കാൻ തയ്യാറാകുമ്പോൾ തിരിച്ചടി കൊള്ളാനും തയ്യാറായിരിക്കണം എന്നെ പാകിസ്ഥാനോട് പറയാനുള്ളൂ. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു  (3 hours ago)

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി  (4 hours ago)

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (4 hours ago)

എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രിയുടെ വാദം തള്ളി അന്‍സിബ  (4 hours ago)

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (5 hours ago)

കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ  (7 hours ago)

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (7 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി  (7 hours ago)

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്  (7 hours ago)

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു  (7 hours ago)

വിസ്മയയുടെ അച്ഛനും അമ്മയുമായി സായ് കുമാറും ചിപ്പിയും  (8 hours ago)

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം  (8 hours ago)

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍  (8 hours ago)

പ്രവാസികൾക്ക് പണം കിട്ടും അപകടത്തിൽ ദുബായിൽ 2 പ്രവാസികൾ മരിച്ചു..! അവസാനമായി വീട്ടിലേക്ക്  (8 hours ago)

നേരിട്ടിറങ്ങി ചെന്നിത്തലയുടെ ശുദ്ധികലശം..പിണറായി ഞെട്ടി... കണ്ട് പഠിക്ക് ഇനി ഒരുത്തനും കിളി പോകില്ല  (8 hours ago)

Malayali Vartha Recommends