Widgets Magazine
26
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...


ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...


കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞ്..കുപ്പികൾ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്..കടയടപ്പിച്ചു..


അസഹനീയമായ നിലയിലാണ് ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്..കൊടും ചൂടിനിടയിലും ആശ്വാസമായി ചില പ്രദേശങ്ങളിൽ വേനൽ മഴ എത്തുന്നുണ്ട്..അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്..

എല്ലാവനും തീർന്നു... വീണ്ടും താലിബാൻ നരനായാട്ട്! ഇന്ത്യയുടെ സഹായത്തിനായി രണ്ടു കൈയ്യും നീട്ടി അഫ്ഗാന്‍... ഇറങ്ങും ഇനി ചുണക്കുട്ടികൾ...

11 AUGUST 2021 04:59 PM IST
മലയാളി വാര്‍ത്ത

More Stories...

മുറിയെടുത്ത് താമസിച്ചു ! ട്രംപിനെ കാത്തിരുന്നു ! സീക്രട്ട് സർവീസിനെ ഞെട്ടിച്ചു! അക്രമിയാര്?

ട്രംപിന്റെ തല ചിതറിക്കാൻ ഇറാന്റെ ക്വട്ടേഷന്‍, വെടിവയ്പ് ! വെടിയൊച്ച കേട്ട ഉടന്‍ തന്നെ സീക്രട്ട് സര്‍വീസ് ഏജന്റുമാര്‍ ട്രംപിനെ വളഞ്ഞു.. പരിപാടിയില്‍ പങ്കെടുത്തവര്‍ പരിഭ്രാന്തരായി ചിതറിയോടി..

തോല്‍പ്പിക്കാനാകുന്നില്ല... ഹോർമുസ് കടലിടുക്കിൽ ഇറാൻസേന വച്ചിട്ടുള്ള ബോംബുകെണി നീക്കാൻ കുറഞ്ഞത് 6 മാസം

വൈറ്റ്ഹൗസ് പ്രതിനിധികളുടെ അത്താഴവിരുന്നിടെ വെടിയൊച്ച.... യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും പ്രഥമവനിത മെലാനിയയെയും സീക്രട്ട് സര്‍വീസ് സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു

നെതന്യാഹുവിന് ട്യൂമർ ഇറാൻ അറിയാതെ ബങ്കറിനുള്ളിൽ റേഡിയേഷൻ..യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്ത് ഈ റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാൻ ഇസ്രായേൽ..

അഫ്ഗാനിസ്ഥാനിലെ കൂടുതല്‍ പ്രദേശങ്ങള്‍ കീഴടക്കി താലിബാന്‍റെ മുന്നേറ്റം നടത്തുകയാണ്. ഇതിനിടെ ഇവരുടെ നരനായാട്ടിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സ്ത്രീകളും കുട്ടികളുമാണ് ഏറ്റവും കൂടുതല്‍ ഇതിൽ ദുരിതം പേറുന്നതും. താലിബാന്‍ കീഴടക്കുന്ന പ്രദേശങ്ങളിലെ യുവതികളെ ഭീകരര്‍ക്ക് വിവാഹം ചെയ്തു നല്‍കുന്നുവെന്നാണ് നേരത്തേ വന്ന റിപ്പോർട്ടുകളിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചതും.

ഒരു സ്ഥലം പിടിച്ചെടുത്തശേഷം ആ പ്രദേശത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും പൊലീസുകാരുടെയും സൈനികരുടെയും വിധവകളെയും ഭാര്യമാരെയും കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാനാണ് താലിബാന്‍ ആവശ്യപ്പെടുന്നതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭീകരര്‍ക്കു യുദ്ധമുതലായി സ്ത്രീകളെ കൈമാറാനാണ് താലിബാന്റെ തീരുമാനം. ഈ മാസം അവസാനത്തോടെ യുഎസ് സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കുമെന്നാണ് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചത്. എന്നാല്‍ അതിന് മുന്‍പുതന്നെ രാജ്യത്തെ പകുതിയിലേറെ മേഖലകൾ താലിബാന്‍ കീഴടക്കിക്കഴിഞ്ഞു. ഇതുവരെ 421 ജില്ലകൾ താലിബാന്‍ അധീനതയിലാണ്.

അഫ്ഗാനിസ്താനിലെ ആറ് പ്രവിശ്യാ തലസ്ഥാനങ്ങളുടെ നിയന്ത്രണം താലിബാന്‍ പിടിച്ചെടുത്തതിന് പിന്നാലെ ഇന്ത്യയില്‍ നിന്ന് പിന്തുണ തേടി അഷ്‌റഫ് ഗനി സര്‍ക്കാര്‍. താലിബാന്‍ ആക്രമണം രൂക്ഷമായതിന് പിന്നാലെ പതിനായിരക്കണക്കിന് ആളുകളാണ് വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായത്. തുടര്‍ന്നാണ് താലിബാന്‍ ആക്രമണം അവസാനിപ്പിക്കാന്‍ അഫ്ഗാന്‍ സര്‍ക്കാര്‍ ഇന്ത്യന്‍ വ്യോമസേനയോട് പിന്തുണ ആവശ്യപ്പെട്ടത്.

ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയും യുദ്ധത്തിന് തയ്യാറെക്കുമോ എന്നു ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. സുരക്ഷാ കൗൺസിലിൽ ഉൾപ്പെടെ അധ്യക്ഷത വഹിച്ച് ഭീകരവാദത്തെ നേരിടാൻ മോദിയുടെ നേതൃത്വത്തിൽ ലോകരാജ്യങ്ങൾ ഒരുങ്ങുമ്പോൾ ഇനി എന്ത് സംഭവിക്കും എന്നു തന്നെ കണ്ടറിയണം.

ഇതുകൂടാതെ, അഫ്ഗാനില്‍ താലിബാന്‍ ഭീകരര്‍ക്കെതിരേ അതിശക്തമായ യുദ്ധത്തിന് സാധ്യത മുന്നില്‍ കണ്ട് കൊണ്ടായിരിക്കണം ഇന്ത്യന്‍ പൗരന്‍മാരോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്.

അഫ്ഗാനിനുള്ള ഇന്ത്യന്‍ പൗരന്മാരോട് മസര്‍-ഇ-ഷെരീഫില്‍ നിന്ന് ഇന്ന് വൈകുന്നേരം പുറപ്പെടുന്ന പ്രത്യേക വിമാനത്തില്‍ രാജ്യം വിടാനാണ് ഇന്ത്യ ആവശ്യപ്പെട്ടത്. മസാര്‍-ഇ-ഷെരീഫിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ പറയുന്നതനുസരിച്ച്, മസാര്‍-ഇ-ഷെരീഫില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കാണ് ഒരു പ്രത്യേക വിമാനം പുറപ്പെടുന്നത്.

'മസാര്‍-ഇ-ഷെരീഫിലും പരിസരത്തുമുള്ള ഏതൊരു ഇന്ത്യന്‍ പൗരനും ഇന്ന് വൈകുന്നേരം പുറപ്പെടേണ്ട പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലേക്ക് പോകാന്‍ അഭ്യര്‍ത്ഥിക്കുന്നു,'- കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ ട്വീറ്റ് ചെയ്തു.

ഓരോ ദിവസവും പുതിയ സ്ഥലങ്ങള്‍ താലിബാന്‍ കീഴടക്കുകയാണ്. ഏറ്റുട്ടലില്‍ അഫ്ഗാന്‍ സൈനികരടക്കം നിരവധിപ്പേരാണ് കൊല്ലപ്പെടുന്നത്. ഉന്നത ഉദ്യോഗസ്ഥരെയും ലക്ഷ്യംവച്ചും താലിബാന്‍ ആക്രമണം നടത്തുന്നു. അഫ്ഗാനിലെ പ്രമുഖ പ്രവിശ്യാ തലസ്ഥാന നഗരങ്ങള്‍ താലിബാന്റെ നിയന്ത്രണത്തിലായി.

ഇറാന്‍ അതിര്‍ത്തിയിലെ നിമ്രോസ് പ്രവിശ്യാ തലസ്ഥാനമായ സരാഞ്ജ് പിടിച്ചതിനു പിന്നാലെയാണ് തന്ത്രപ്രധാനമായ വടക്കുകിഴക്കന്‍ പ്രവിശ്യയായ കുന്‍ഡൂസിന്റെയും വടക്കന്‍ പ്രവിശ്യയായ സരേ പുലിന്റെയും തലസ്ഥാനനഗരങ്ങള്‍ താലിബാന്റെ നിയന്ത്രണത്തിലായത്

കുന്‍ഡൂസില്‍ പ്രധാന സര്‍ക്കാര്‍ ഓഫിസുകളും പൊലീസ് ആസ്ഥാനവും താലിബാന്‍ പിടിച്ചു. ജവ്ജാന്‍ പ്രവിശ്യയിലെ ഷെബര്‍ഖാന്‍ നഗരം കടുത്ത പോരാട്ടത്തിനുശേഷം താലിബാന്‍ കീഴടക്കി.

ഇവിടെയും ഒട്ടേറെ സര്‍ക്കാര്‍ ഓഫിസുകളും ജയിലും താലിബാന്‍ നിയന്ത്രണത്തിലാക്കി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 14 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. ഹെല്‍മൻഡ് പ്രവിശ്യയിലെ ഒരു ആശുപത്രിയും സ്‌കൂളും ബോംബാക്രമണത്തില്‍ തകര്‍ന്നു.

ഓഗസ്റ്റ് 31 ഓടെ അമേരിക്ക സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കുന്നതോടെ താലിബാന്‍ അക്രമത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുമെന്നാണ് അഫ്ഗാനിസ്താന്‍ ആശങ്കപ്പെടന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ വ്യോമസേന തങ്ങളുടെ വ്യോമസേനയുടെ പിന്തുണക്ക് എത്തണമെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെന്ന് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു.

അഫ്ഗാനിസ്താന്‍ സൈന്യവും താലിബാനും തമ്മിലുള്ള പോരാട്ടം കഴിഞ്ഞ രണ്ട് ദിവസമായി രൂക്ഷമാണ്. രാജ്യത്തിന്റെ വടക്കന്‍ മേഖലയിലെ ഏറ്റവും വലിയ നഗരമായ മസാര്‍-ഇ-ഷെരീഫ് പിടിച്ചടക്കാനാണ് താലിബാന്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. നഗരത്തിന്റെ നാല് വശങ്ങളില്‍ നിന്നും ആക്രമണം ആരംഭിച്ചതായി താലിബാന്‍ വക്താവ് സോഷ്യല്‍ മീഡിയ വഴി പ്രഖ്യാപിച്ചിരുന്നു.

നേരത്തെ, വടക്കന്‍ അഫ്ഗാനിസ്ഥാനിലെ പ്രധാന നഗരമായ കുണ്ടൂസ് താലിബാന്‍ പിടിച്ചെടുത്തിരുന്നു. സൈന്യവുമായുള്ള കനത്ത ഏറ്റുമുട്ടലിന് ശേഷമാണ് നഗരം താലിബാന്‍ കീഴടക്കിയത്. നഗരത്തിലെ വിമാനത്താവളം ഒഴികെ മറ്റെല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും തീവ്രവാദികളുടെ പിടിയിലായെന്നാണ് പ്രദേശിക ഉദ്യോഗസ്ഥര്‍ പറഞ്ഞത്. നഗര മധ്യത്തില്‍ താലിബാന്‍ പതാക ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.

1996-2001 കാലത്തെ കറുത്ത ഓര്‍മ്മകളാണ് സ്ത്രീകളെ ഇപ്പോഴും വേട്ടയാടുന്നത്. അന്ന് പുറത്തിറങ്ങാനോ വിദ്യാഭ്യാസത്തിനായി സ്‌കൂളില്‍ പോകാനോ സ്വാതന്ത്ര്യമില്ലായിരുന്നു. താലിബാന്‍റെ കയ്യില്‍ കിട്ടിയാല്‍ ലൈംഗിക അടിമകളാക്കുമെന്ന ഭയമുള്ളതിനാല്‍ സ്ത്രീകള്‍ അഫ്ഗാന്‍ സര്‍ക്കാരിന് കൂടുതല്‍ സ്വാധീനമുള്ള സ്ഥലത്തേക്ക് ഓടി രക്ഷപ്പെടുകയാണ്.

സ്വാതന്ത്ര്യം ഇല്ലാതെ ഭയത്തിന്റെ മുള്‍മുനയില്‍ കഴിഞ്ഞ നാളുകള്‍ ഇന്നും ഇവിടുത്തെ സ്ത്രീകള്‍ മറന്നിട്ടില്ല. താലിബാന്‍ വീണ്ടും അധികാരം വ്യാപിപ്പിക്കുന്നതിനിടെ, കയ്യില്‍ കിട്ടുന്നതു വാരിയെടുത്ത് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലേക്കു പലായനം ചെയ്യുകയാണ് ഇവര്‍.

പിടിയിലായാല്‍ ഭീകരര്‍ ലൈംഗിക അടിമകളാക്കുമെന്നും ക്രൂരമായി പീഡിപ്പിക്കുമെന്നുമാണ് ഭയം. എന്നാല്‍ കൂടുതല്‍ സ്ഥലങ്ങള്‍ പിടിച്ചെടുക്കുന്നതോടെ എവിടേയ്ക്കു പോകുമെന്നറിയാതെ വലയുകയാണ് അഫ്ഗാനിലെ സ്ത്രീകളും കുട്ടികളും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇപ്പോൾ ചാവും!! യുവാവ് രണ്ടും കൽപ്പിച്ച്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മുന്നിൽ ദൈവത്തെ പോലെയെത്തി കേരള പോലീസ്  (1 hour ago)

നെയ്യാറ്റിന്‍കരയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്ന സംഭവം: അദ്ധ്യാപകനായ ഭര്‍ത്താവ് കസ്റ്റഡിയില്‍  (1 hour ago)

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യത  (1 hour ago)

കലിയടങ്ങും വരെ കുത്തി!! കുടൽമാല പുറത്തെത്തിയിട്ടും ക്ഷമിക്കാതെ വിഷ്ണു കൊലപാതകത്തിന് കാരണം!!  (1 hour ago)

ബീച്ച് ക്രിക്കറ്റ്: കാഫിറ്റ് പ്രീമിയർ ലീഗിന് തുടക്കം...  (1 hour ago)

അമ്മയെ ഞാൻ വെട്ടി സാറേ പെറ്റത്തള്ളയെ വെട്ടി തിന്നിട്ട് ക്രിസ്റ്റിയുടെ അട്ടഹാസം... അച്ഛൻ ആശുപത്രിൽ,തന്തയെ കൊല്ലണം  (1 hour ago)

അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...  (1 hour ago)

മുന്നോട്ട് പോവല്ലേ.. സാരിയിൽ കടിച്ച് പിടിച്ചു!! മരണത്തെ തടയും പോലെ... ഇന്ദിരയെ പാമ്പ് കടിക്കും മുമ്പ് സംഭവിച്ചത്  (1 hour ago)

ഇൻഫോപാർക്ക് ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി...  (2 hours ago)

കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...  (2 hours ago)

ടേക്ക് ഓഫിനിടെ എൻജിൻ തകരാർ; സൂറിച്ചിലേക്ക് പറന്നുയരാനിരുന്ന വിമാനത്തിന് തീപിടിച്ചു  (2 hours ago)

ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...  (2 hours ago)

Soda-factory- സ്ഥാപനത്തിന് പൂട്ട്!  (3 hours ago)

കേരളത്തിലും തിരഞ്ഞെടുപ്പ് നടപടികളിൽ സുതാര്യത കുറവാണെന്ന ആശങ്ക കോൺഗ്രസിനുണ്ട്; രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ  (3 hours ago)

പാമ്പുകടിയേറ്റ് ജീവന്‍ നഷ്ടപ്പെട്ട സംഭവം ; ആശുപത്രികളിലെ സൗകര്യങ്ങൾക്ക് പോരായ്മ; സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി അന്വേഷണം നടത്തണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി  (3 hours ago)

Malayali Vartha Recommends