ചൈനയിൽ നടക്കുന്നത് ഞെട്ടിക്കുന്ന വാർത്തകൾ! ഡെല്‍റ്റ വേരിയന്‍റ് ബാധിച്ചവരുടെ വീടുകള്‍ ബലമായി അടച്ചുപൂട്ടി ചൈനീസ് സര്‍ക്കാര്‍; ഇരുമ്പ് ദണ്ഡുകള്‍ ഉപയോഗിച്ച് വാതിലുകള്‍ സീല്‍ ചെയ്യുന്നു

കോവിഡ് ഡെല്‍റ്റ വേരിയന്‍റ് പടരുന്ന പശ്ചാത്തലത്തില്‍ കടുത്ത നടപടികളുമായി ചൈനീസ് സര്‍ക്കാര്‍. രോഗം ബാധിച്ചവരുടെ വീടുകള്‍ ഇരുമ്ബ് ദണ്ഡുകള്‍ ഉപയോഗിച്ച് പുറത്തുനിന്ന് പൂട്ടിയിടുകയാണ് അധികൃതര്‍ ചെയ്യുന്നത്. ഇത്തരം നിരവധി സംഭവങ്ങളുശട വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.
പിപിഇ കിറ്റണിഞ്ഞ ജീവനക്കാര്‍ വീടുകളുടെ വാതിലുകള്‍ക്ക് മുകളില്‍ ഇരുമ്ബ് ദണ്ഡുകള്‍ ഉറപ്പിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. കഴിഞ്ഞ വര്‍ഷം കോവിഡ് 19 പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ വുഹാനില്‍ കണ്ട തീവ്ര നടപടികളുടെ ആവര്‍ത്തനമാണ് രോഗികളെ വീടുകളില്‍ പൂട്ടിയിടാനുള്ള നീക്കമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വെയ്‌ബോ, ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലാണ് വീഡിയോകള്‍ പ്രചരിക്കുന്നത്. ചിലയിടങ്ങളില്‍ രോഗികള്‍ താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയങ്ങള്‍ മൊത്തത്തില്‍ അടച്ചുപൂട്ടിയതായും വിവരമുണ്ട്. ദിവസത്തില്‍ മൂന്നുതവണയില്‍ കൂടുതല്‍ വാതില്‍ തുറന്നതായി കണ്ടെത്തിയാല്‍ അവരെ പൂട്ടിയിടുമെന്ന് ചില മാധ്യമങ്ങള്‍ പറയുന്നു.
അതേസമയം പുതിയ കോവിഡ് വേരിയന്‍റുകള്‍ക്ക് എവിടെയും എപ്പോഴും എത്തിപ്പെടാന്‍ കഴിയുമെന്ന് പുതിയ കേന്ദ്രസര്‍ക്കാര്‍ പഠനം പറയുന്നു. ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ, ഡെല്‍റ്റ പ്ലസ് എന്നീ വേരിയന്‍റുകളില്‍ നടത്തിയ പഠനത്തിലാണ് ഈ വൈറസുകള്‍ക്ക് എവിടെ വേണമെങ്കിലും എത്തിപ്പെടാന്‍ കഴിയുമെന്ന് കണ്ടെത്തിയത്.
ദേശീയ രോഗപ്രതിരോധ ബോര്‍ഡ് ഡയറക്ടര്‍ ഡോ. എസ്.കെ സിങ്ങാണ് ഇക്കാര്യം പുറത്തുവിട്ടത്. ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ, ഡെല്‍റ്റ പ്ലസ് എന്നീ വേരിയന്‍റുകളിലാണ് പഠനം നടത്തിയത്. കാപ്പ, ബി1617.3 എന്നീ വേരിയന്‍റുകളെക്കുറിച്ച് ബോര്‍ഡ് പഠനം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
'രണ്ട് തരത്തിലുള്ള പഠനങ്ങളാണ് തങ്ങള്‍ നടത്തിയത്. പുറത്തുനിന്നും വരുന്ന ആശങ്കയയുര്‍ത്തുന്ന വേരിയന്‍റുകളെക്കുറിച്ചും ഡെല്‍റ്റ പ്ലസ് വേരിയന്‍റ് നമ്മുടെ രാജ്യത്തുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ചും. ഇപ്പോള്‍ പുതിയ വേരിയന്‍റുകളെക്കുറിച്ചും പഠനം നടത്തേണ്ടി വന്നിരിക്കുകയാണ്. അവക്ക് എപ്പോള്‍ എവിടെ വേണമെങ്കിലും സഞ്ചരിക്കാന്‍ കഴിയുമെന്നതാണ് അതിനുകാരണം.'
അമേരിക്കയില്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം ആറ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയിട്ടുണ്ട്. ഡെല്‍റ്റ വകദേദം പടര്‍ന്ന് പിടിക്കുന്നതും വാക്സിനേഷന് കുറഞ്ഞതുമാണ് ഇതിന് കാരണം.
രാജ്യത്ത് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ലക്ഷത്തിനടുത്ത് കേസുകളാണ് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ലൂസിയാന, ഫ്ലോറിഡ, അര്‍കാന്‍സസ് എന്നിവിടങ്ങളിലാണ് രോഗബാധ രൂക്ഷമായത്.
മഹാമാരി വീണ്ടും രാജ്യത്ത് പിടിമുറുക്കുന്ന ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതോടെ ചില പ്രധാന പരിപാടികള്‍ റദ്ദാക്കി. ഈ മാസം നടക്കാനിരുന്ന ന്യൂയോര്‍ക്ക് ഓട്ടോ ഷോ അധികൃതര്‍ റദ്ദാക്കി. ലൂസിയാനയില്‍ വൈറസ് ബാധ രൂക്ഷമായതോടെ ദ ന്യൂ ഓര്‍ലിയന്‍സ് ജാസ് ഫെസ്റ്റ് തുടര്‍ച്ചയായി രണ്ടാംവര്‍ഷവും ഉപേക്ഷിച്ചു.
ഫ്ലോറിഡയടക്കം സ്കൂളുകള്‍ തുറന്നപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് മാസ്ക് നിര്‍ബന്ധമാക്കണോയെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. ഡെല്‍റ്റ വകഭേദം ആല്‍ഫ വകദേദത്തെ അപേക്ഷിച്ച് കുഞ്ഞുങ്ങളെ കൂടുതലായി ബാധിക്കുന്നതിനാല്‍ മാസ്ക് നിര്‍ബന്ധമാക്കണമെന്നാണ് വാദം.
https://www.facebook.com/Malayalivartha


























