ഭാര്യയ്ക്ക് സർപ്പത്തിന്റെ ഡി എൻ എ! അത് കുട്ടികളിലേയ്ക്ക് പകർന്നു, അവർ ഭാവിയിൽ രാക്ഷസന്മാരായി വളരും:- പിഞ്ച് കുഞ്ഞുങ്ങളെ മീന്‍ പിടിക്കാനുപയോഗിക്കുന്ന മൂര്‍ച്ഛയുളള ആയുധം ഉപയോഗിച്ച് ക്രൂരമായി കുത്തി കൊലപ്പെടുത്തി അച്ഛൻ

ഭാര്യയ്ക്ക് സർപ്പത്തിന്റെ ഡി എൻ എ, അത് കുട്ടികളിലേയ്ക്ക് പകർന്നുവെന്നും, തന്റെ കുട്ടികൾ ഭാവിയിൽ രാക്ഷസന്മാരായി വളരുമെന്നും വെളിപാടുണ്ടായതായി ആരോപിച്ച് പിഞ്ച് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. 40കാരനായ മാത്യു ടെയ്ലര് കോള്‍മാനാണ് അറസ്റ്റിലായത്. ക്വാനോന്‍, ഇല്യൂമിനാട്ടി ഗൂഡാലോചന സിദ്ധാന്തങ്ങളുടെ കൂട്ടുപിടിച്ചായിരുന്നു കൊലപാതകം.
മെക്സികോയില്‍ റൊസാരിറ്റോക്ക് സമീപമുള്ള അരുവിയുടെ കരയില്‍ രണ്ടുവയസുകാരനായ കാലിയോയെും 10 മാസം പ്രായമായ പെണ്‍കുഞ്ഞ് റോക്സിയെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. മീന്‍ പിടിക്കാനുപയോഗിക്കുന്ന മൂര്‍ച്ഛയുളള ആയുധം ഉപയോഗിച്ച് മകനെ 17തവണയും മകളെ 12 തവണയുമാണ് കോള്‍മാന്‍ കുത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പിതാവ് പിടിയിലാകുന്നത്.
കൊലപാതകത്തിന് ശേഷം യു.എസിലേക്ക് വരാൻ നോക്കുന്നതിനിടയിലായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടിയത്. ഐേഫാണ് ആപ്പ് ഉപയോഗിച്ച് ഇയാള്‍ എവിടെയുണ്ടെന്ന് കണ്ടെത്താന്‍ ഭാര്യ അന്വേഷണ ഉദ്യോഗസ്ഥരെ സഹായിക്കുകയും ചെയ്തിരുന്നു.
ശനിയാഴ്ച ഇയാള്‍ രണ്ടു കുട്ടികളുമായി റൊസാരിറ്റോയിലേക്ക് പോകുകയായിരുന്നു. ഭാര്യ എബി കോള്‍മാനോട് യാത്ര പോകുകയാണെന്ന് പറഞ്ഞിരുന്നെങ്കിലും സ്ഥലം വെളിെപ്പടുത്തിയിരുന്നില്ല. ശനിയാഴ്ച കോള്‍മാന്‍ ഭാര്യയുടെ ഫോണ്‍ കോളുകളോ മെസോജോ സ്വീകരിച്ചിരുന്നില്ല. തുടര്‍ന്ന് മൂവരെയും കാണാതായി എബി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. റൊസാരീറ്റോയിലെത്തിയ കോള്‍മാന്‍ തിങ്കളാഴ്ച രാവിലെ വരെ ഒരു ഹോട്ടലില്‍ താമസിച്ചിരുന്നു. സി.സി.ടി.വിയില്‍ തിങ്കളാഴ്ച രാവിലെ ഹോട്ടലില്‍ കോള്മാെന്റ ദൃശ്യങ്ങള്‍ മാത്രമാണ് പതിഞ്ഞത്.
കുഞ്ഞുങ്ങളെ കൊലെപ്പടുത്തിയ ശേഷം മൃതദേഹങ്ങള്‍ അരുവിയുടെ സമീപം കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. വസ്ത്രങ്ങളും ആയുധവും നദിക്കരയിലും ഉപേക്ഷിച്ചു. കുഞ്ഞുങ്ങളുടെ കൊലപാതകത്തിലൂടെ ലോകത്തെ രാക്ഷസന്‍മാരില്‍നിന്ന് രക്ഷിക്കുന്നുവെന്നാണ് കോള്‍മാന്‍ കരുതുന്നതെന്ന് കോടതി രേഖകളില്‍ പറയുന്നു. കോള്‍മാനെ ജയിലിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha

























