വീണ്ടും 'ഓപ്പറേഷൻ ദേവി ശക്തി'... അഫ്ഗാനിലേക്ക് പറക്കാനൊരുങ്ങി ഇന്ത്യൻ വിമാനങ്ങൾ.... ഐടിബിപിയോട് എന്തിനും തയ്യാറാവാൻ കേന്ദ്ര നിർദ്ദേശം....

അഫ്ഗാനിൽ കാര്യങ്ങൽ ഒക്കെ മാറി മറിയുകയാണ്. യാതൊരു കാരണവശാലും താലിബാനെ വിശ്വസിക്കാൻ പാടില്ല എന്ന കാര്യം വീണ്ടും ഓർമ്മിപ്പിക്കുന്ന പ്രവർത്തകൾ തന്നെയാണ് അവർ നിരന്തരം ചെയ്തു കൊണ്ടിരിക്കുന്നതും. ഉറപ്പിച്ച് പറഞ്ഞിട്ടുള്ള വാക്കുകൾക്ക് പുല്ലുവില കല്പിക്കുന്ന ഒരു രീതി തന്നെയാണ് അഫ്ഗാൻ പിന്തുടർന്ന് പോരുന്നത്. ഈ അവസരത്തിൽ ഇന്ത്യയ്ക്ക് തങ്ങളുടെ ആൾക്കാരെ രക്ഷിക്കുക എന്നത് തന്നെയാണ് പ്രഥമദൗത്യം. അതിനു വേണ്ടിയിട്ട് എല്ലാം മുന്നൊരുക്കങ്ങളും സ്വീകരിക്കുകയാണ് രാജ്യം ചെയ്യുന്നത്.
അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിച്ച് തിരികെയെത്തിക്കാനുളള ദൗത്യം 'ഓപ്പറേഷൻ ദേവി ശക്തി' ഇനിയും പുനരാരംഭിക്കാൻ ആലോചിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. രാജ്യാന്തര വിമാനസർവീസ് ഓരോന്നായി ആരംഭിക്കുന്നതനുസരിച്ച് ഈ ആഴ്‌ച അവസാനമോ അടുത്തയാഴ്‌ച ആദ്യമോ ദൗത്യം പുനരാരംഭിക്കുമെന്നാണ് കേന്ദ്രസർക്കാരിൽ നിന്നുള്ള സൂചന ലഭിക്കുന്നത്.
കാബൂൾ വിമാനത്താവളം അടച്ചതിനെ തുടർന്നാണ് ഇന്ത്യക്കാരെ തിരികെയെത്തിക്കാനുളള രക്ഷാ ദൗത്യം ഇന്ത്യ നിർത്തി വച്ചത്. അഫ്ഗാനിൽ നിന്ന് എത്തിക്കുന്നവർക്കുളള ക്വാറന്റൈൻ സൗകര്യമടക്കം ഒരുക്കണമെന്ന് ഐടിബിപിയ്‌ക്ക് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം എത്തിയിട്ടുണ്ട്.
300ഓളം പേരെയാണ് നിലവിൽ ഇന്ത്യയിലേക്ക് എത്തിക്കാനുളളത്. അമേരിക്കൻ സൈന്യം കാബൂൾ വിമാനത്താവളം വിട്ട് മടങ്ങിയതോടെ താലിബാൻ നിയന്ത്രണത്തിലായ ഇവിടെ നിന്നും ഇന്ത്യക്കാരുടെ മടങ്ങിവരവ് അനിശ്ചിതത്വത്തിലായിരുന്നു. ഇവരെ മടക്കിക്കൊണ്ടുവരാനാണ് രാജ്യം തീരുമാനിച്ചിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ബ്രിക്‌സ് സമ്മേളനത്തിൽ അഫ്ഗാൻ വിഷയവും ഭീകരവാദവും യുഎൻ രാജ്യാന്തര സംഘടനകളുടെ പരിഷ്‌കരണം എന്നിവ ചർച്ചയാക്കാനും തീരുമാനമുണ്ട്. അഫ്ഗാനിൽ താലിബാൻ സർക്കാർ രൂപീകരണത്തിൽ മുഖ്യപങ്ക് വഹിക്കുന്ന പാകിസ്ഥാൻ കാശ്‌മീർ വിഷയത്തിൽ താലിബാന്റെ ശ്രദ്ധ കൊണ്ടുവരാൻ നല്ല രീതിയിൽ ശ്രമം നടത്തുന്നുണ്ട്.
നേരത്തേ താലിബാൻ നേതാക്കൾ കശ്മീർ വിഷയത്തിൽ ഇടപെട്ടത് അടക്കം ഇതിന്റെ ഭാഗമായിട്ടാണ്. ഈ ഘട്ടത്തിൽ ഇന്ത്യയുടെ ആഭ്യന്തര വിഷയമായ കാശ്‌മീർ പ്രശ്‌നത്തിലുൾപ്പടെ വിവിധ ലോകരാജ്യങ്ങളുടെ പിന്തുണ നേടാൻ ഇന്ത്യ ശ്രമിക്കുകയാണ്.
അതേസമയം ചൈനയോട് ആഭിമുഖ്യം കൂടുതൽ വ്യക്തമാക്കുന്ന നിലപാട് സ്വീകരിച്ചിരിക്കുകയാണ് താലിബാൻ. ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയുമായി സഹകരിക്കുമെന്ന് താലിബാൻ പ്രഖ്യാപിച്ചു.
അഫ്ഗാനിസ്ഥാനിൽ നിന്ന് നേരിട്ട് 560 പേരെയാണ് ആറ് വിമാനങ്ങളിലായി ഇന്ത്യ ദില്ലിയിൽ കൊണ്ടു വന്നത്. ഇതിൽ പകുതിപേർ അഫ്ഗാൻ സ്വദേശികളാണ്. ഇനി എത്രപേർ അഫ്ഗാനിസ്ഥാനിൽ കുടുങ്ങിക്കിടക്കുന്നുവെന്ന കണക്ക് സർക്കാർ നൽകിയിട്ടില്ല. എന്നാൽ 300 പേരെ ഈയാഴ്ച കൊണ്ടുവരുമെന്ന സൂചനയാണ് സർക്കാർ നൽകുന്നത്. 14 ദിവസത്തെ നിരീക്ഷണത്തിന് സൗകര്യം ഒരുക്കാൻ ഐടിബിപിക്ക് സർക്കാർ നിർദ്ദേശം നൽകി.
എയർ ഇന്ത്യ വിമാനങ്ങൾക്ക് ഒരുങ്ങിയിരിക്കാൻ നിർദ്ദേശം നൽകി. വിമാനത്താവളം തുറക്കാൻ തുർക്കിയുടെയും യുഎഇയുടെയും സഹായം നേരത്തെ താലിബാൻ തേടിയിരുന്നു. അഫ്ഗാൻ സ്വദേശികളായ 130 സിഖ് പൗരന്മാരെയും കൊണ്ടുവരാനാണ് കേന്ദ്രം ശ്രമിക്കുന്നത്. താലിബാൻ ഇതിന് അനുവാദം നൽകിയോയെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടില്ല. ഇന്നലെ പ്രധാനമന്ത്രി വിളിച്ച യോഗം സ്ഥിതി വിലിയിരുത്തി.
താലിബാൻറെ കാര്യത്തിലെ നിലപാട് ഇന്ത്യ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇതിനിടെയാണ് ചൈന-പാകിസ്ഥാൻ ഇടനാഴിയുമായി സഹകരിക്കുമെന്ന് താലിബാൻ അറിയിച്ചത്. പാക് അധീന കശ്മീർ വഴിയുള്ള പദ്ധതിയോടെ താലിബാൻ സഹായിക്കുന്നത് ഇന്ത്യയുടെ നയത്തെയും സ്വാധീനിച്ചേക്കാം. വ്യാഴാഴ്ച നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പാക്കിസ്ഥാന്റെ സഹായത്തോടെ അഫ്ഗാനിസ്ഥാനിൽ ഭീകരസംഘടനകൾ സജീവമാകുന്നതിനെതിരെയുള്ള മുന്നറിയിപ്പ് പ്രധാനമന്ത്രി നൽകും.
https://www.facebook.com/Malayalivartha






















