അന്തം വിട്ട് ചൈനയും പാക്കും.... തജികിസ്താനിലെ ഇന്ത്യൻ സ്വത്ത്... അജിത് ഡോവലിന്റെ ദീർഘ വീക്ഷണം! ബിഗ് സെല്യൂട്ട്...

ഇപ്പോൾ വാർത്തകളിലും അതുപോലെ തന്നെ സോഷ്യൽ മീഡിയയിലും തരംഗമായിരിക്കുന്നത് മറ്റൊരു രാജ്യത്തെ ഇന്ത്യയുടെ സ്വന്തം സൈനിക വിമാനത്താവളത്തെ കുറിച്ചാണ്. അഫ്‌ഗാനിസ്ഥാനിൽ പ്രതിസന്ധി രൂക്ഷമായപ്പോൾ തുണയായത് താജിക്കിസ്ഥാനിലെ ഈ ഇന്ത്യന്‍ വിമാനത്താവളമായിരുന്നു.
ഇന്ത്യക്കാരുള്‍പ്പെടെയുള്ള വിദേശ പൗരന്മാരെ രക്ഷിക്കാന്‍ ഏറ്റവും അധികം സഹായിച്ചത് താജിക്കിസ്ഥാനിലെ ഇന്ത്യയുടെ സൈനിക വിമാനത്താവളമായിരുന്നു. നൂറു കണക്കിന് ഇന്ത്യൻ പൗരന്മാരെയും അഫ്ഗാനികളെയും ഒഴിപ്പിക്കാൻ ഇന്ത്യ ഉപയോഗിച്ചത് തജികിസ്താനിലെ ഇന്ത്യൻ എയർബേസ് ആയിരുന്നു.
വാജ്പേയി സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഒരു ബൃഹത്തായ ഉദാഹരണമാണ് ഇപ്പോൾ നമുക്ക് സഹായകരമായി മാറിയത്. വിദേശ രാജ്യത്തെ ഇന്ത്യയുടെ ആദ്യത്തെ സൈനിക വിമാനത്താവളമാണ് തജിക്കിസ്താനിലെ ഗിസ്സാർ മിലിറ്ററി എയറോഡ്രോം. തജികിസ്താനിന്റെ തലസ്ഥാനമായ ദുഷാൻബെയിലാണ് ഈ ഇന്ത്യൻ എയർബേസ് സ്ഥിതി ചെയ്യുന്നത്.
2002ലാണ് അയ്നി ഗിസ്സാർ മിലിറ്ററി എയറോഡ്രോം പദ്ധതി തുടക്കമിടുന്നത്. 2005-06 കാലഘട്ടത്തിൽ അയ്നി എയർബേസ് പ്രവർത്തനം ആരംഭിച്ചിരുന്നു. തജികിസ്താന്റെ സൈനിക പ്രവർത്തനങ്ങൾക്കും തജിക് സേനയുടെ പരിശീലനത്തിനും സഹായിക്കാനായിരുന്നു തുടക്കത്തിൽ ഈ വിമാനത്താവളം പ്രവർത്തനം ആരംഭിച്ചത്.
അഫ്ഗാനിസ്ഥാനെയും ചൈനയെയും പാക് അധിനിവേശ കശ്മീരിനെയും ബന്ധിപ്പിക്കുന്ന വഖാൻ ഇടനാഴിക്ക് സമീപമാണ് അയ്നി എയർബേസ് എന്നത് ഇന്ത്യയ്ക്ക് തന്ത്രപ്രധാനമായ നേട്ടമാണ് ഉണ്ടാക്കുന്നത്. ഏകദേശം 100 മില്യൺ ഡോളറാണ് ഇന്ത്യ ചെലവിട്ടതെന്നാണ് വിവരം. 2014ന് ശേഷമാണ് സുഖോയ് 30 എംകെഐ പോലുള്ള യുദ്ധവിമാനങ്ങളുടെ വിന്യാസം അയ്നി എയർബേസിൽ ഉണ്ടാകുന്നത്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, മുൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ബി.എസ്. ധനോവ തുടങ്ങിയവരുടെ ശ്രമങ്ങളാണ് ഇന്ത്യയുടെ ആദ്യ വിദേശ വിമാനത്താവളം എന്ന സ്വപ്നം സാക്ഷാൽക്കരിച്ചത്.
അഫ്ഗാനിസ്താനിൽ നിന്നുള്ള രക്ഷാപ്രവർത്തനം കാരണമാണ് തജികിസ്താനിലെ അയ്നി എയർ ബേസ് ഇപ്പോൾ ലോകശ്രദ്ധയാകർഷിക്കുന്നത്. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള രക്ഷാപ്രവർത്തനത്തിൽ എയർ ഇന്ത്യ വിമാനങ്ങൾക്ക് പുറമെ സി - 17, സി - 130 ജെ തുടങ്ങിയ വിമാനങ്ങളും ഉണ്ടായിരുന്നു.
ഓഗസ്റ്റ് 17 കാബൂളിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരേയും സമാന രീതിയിൽ തന്നെ ആയിരുന്നു ഇന്ത്യ രാജ്യത്ത് എത്തിച്ചത്. സി -17 വിമാനത്തിൽ കാബൂളിൽ നിന്ന് ഇവരെ തജികിസ്താനിലെ അയ്നി എയർബേസിൽ എത്തിക്കുകയും അവിടെ നിന്ന് സുരക്ഷിതമായി രാജ്യത്തേക്ക് എത്തിക്കുകയും ചെയ്യുകയായിരുന്നു.
താലിബാനും പാകിസ്താനും തമ്മിൽ കൈകോർക്കുമ്പോൾ ഇന്ത്യയ്ക്ക് ഭീഷണി തന്നെയാണ് നിലനിൽക്കുന്നത്. അങ്ങനെ വന്നാൽ, ഈ സാഹചര്യത്തിൽ ബുദ്ധിമുട്ടുന്ന പൗരന്മാരെ മാനുഷികപരമായി സഹായിക്കാൻ ഇന്ത്യ തജികിസ്താൻ എയർബേസ് ഉപയോഗിക്കണമെന്നാണ് സമൂഹ മാധ്യമങ്ങളിൽ കൂടി ജനങ്ങൾ ഇപ്പോൾ ആവശ്യപ്പെടുന്നത്.
തജികിസ്താനിലെ ഇന്ത്യൻ എയർബേസിൽ നിന്ന് മിനിറ്റുകൾ മാത്രമാണ് മസാർ ഇ ഷെരീഫിലേക്കുള്ള ദൂര പരിധി. യുപിഎ സർക്കാരിന്റെ കാലത്ത് ഒരു മുതിർന്ന ഐഎഫ്എസ് ഉദ്യോഗസ്ഥൻ താവളം അടച്ചുപൂട്ടാൻ ശ്രമിക്കുകയും ആ ഘട്ടത്തിൽ വിദേശകാര്യ മന്ത്രാലയം പിന്തുണയ്ക്കുകയും ചെയ്ത ഒരു സംഭവം പോലും ഉണ്ടായിരുന്നു. എന്നാൽ ദേശീയ സുരക്ഷാ ഏജന്‍സി രണ്ടും കല്പിച്ച് ഉറച്ച് നിൽക്കുകയായിരുന്നു. എന്തായിരുന്നാലും ഇന്ത്യയ്ക്ക് നയതന്ത്രപരമായി ഇതൊരു തുറുപ്പ് ചീട്ട് തന്നെയാണ്.
https://www.facebook.com/Malayalivartha






















