Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

തകർന്ന് തരിപ്പണമായി ശ്രീലങ്ക.... സകലതും തീറെഴുതി വാങ്ങി ചൈന... ഇന്ത്യയെ വളയാനുള്ള നീക്കം?

13 SEPTEMBER 2021 10:59 PM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍

ഇപ്പോള്‍ ഭൂമിയില്‍ ഒരു പുതിയ ദുഷ്ട സാമ്രാജ്യമുണ്ട്. അതിന്റെ പേരാണ് പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന. ലോകത്തിന് സംഭാവന ചെയ്യുന്നതിനായി ഷി ജിന്‍പിങിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈന ഒരു പദ്ധതി അവതരിപ്പിച്ചിട്ടുണ്ട്. ലോകത്തിലെ ഏക കമ്മ്യൂണിസ്റ്റ് സാമ്രാജ്യമായ ചൈന മനപ്പൂര്‍വമോ അല്ലാതെയോ ഒരു അതിശക്തമായ ജൈവായുധം കഴിഞ്ഞ വര്‍ഷം തുറന്നുവിട്ടു- അതാണ് കൊറോണ വൈറസ്.

ചരിത്രത്തില്‍ മുമ്പൊരിക്കലും രാജ്യങ്ങളുടെ അണു പോരാട്ട അഭിലാഷങ്ങള്‍ ഒരിക്കലും മറ്റു രാജ്യങ്ങളെ ബാധിച്ചിട്ടില്ല. ഇതാദ്യമായി മാറ്റം വരുത്തിയ ഒരു വൈറസിനെ നിര്‍മിക്കുകയും അതിന്റെ അതിമാരകമായ ദൗത്യം ആരംഭിക്കുകയും എന്നിട്ട് അതിന്റെ ജനിതക മാറ്റത്തിലൂടെ അതിന്റെ യഥാര്‍ഥ ജനനം മറച്ചുവയ്ക്കുകയും ചെയ്തു.

ഒരു പ്രവര്‍ത്തനത്തിന്റെ നേട്ടമായി ചൈനീസ് ശാസ്ത്രജ്ഞര്‍ നിര്‍മിച്ചെടുത്ത വൈറസിന്റെ നട്ടെല്ല് ചൈനയിലെ ഗുഹകളില്‍ കാണുന്ന വാവലുകളില്‍ കണ്ടെത്തിയിട്ടുണ്ട്. വൈറസില്‍ മനുഷ്യന്‍ ലബോറട്ടറിയില്‍ നടത്തിയ ഉപചാപങ്ങളുടെ വ്യക്തമായ കൈരേഖയും ഡല്‍ഗ്ലിഷും സൊറെന്‍സും സാമ്പിളുകളില്‍ കണ്ടെത്തി.

മഹാമാരി പടര്‍ന്നു പിടിച്ച് ആയിരങ്ങള്‍ മരണപ്പെട്ടു തുടങ്ങിയതോടെയാണ് ചൈനക്ക് ഇതുമായുള്ള ബന്ധം ലോകത്ത്, പ്രധാനമായും പാശ്ചാത്യ നാടുകളില്‍ ചര്‍ച്ചയാകുന്നത്. ഇത്തരത്തിൽ കുരുട്ട് ബുദ്ധിയിലൂടെ എങ്ങനേയും ലോകത്തെ കൈപ്പിടിയിൽ ഒതുക്കുക എന്ന മനക്കോട്ട കെട്ടിക്കോണ്ടാണ് ചൈന തക്കം പാർത്ത് ഇരിക്കുന്നത്.

ആ സാഹചര്യത്തിലാണ് ഇപ്പോൾ ശ്രീലങ്കൻ വിഷയം ചർച്ചയാവുന്നത്. ആഭ്യന്തര യുദ്ധത്തിൽ തകർന്ന ശ്രീലങ്കയ്ക്ക് അഞ്ച് ബില്യൺ ഡോളർ വായ്‌പ്പ നൽകി സഹായിക്കുന്നു എന്ന് പറഞ്ഞാണ് ആദ്യം രം​ഗത്തെത്തിയത്. ഹാമ്പന്‍തോത തുറമുഖം വിപുലപ്പെടുത്താന്‍ ചൈനയുടെ പങ്കാളിത്തം ശ്രീലങ്ക ആദ്യം തേടിയിരുന്നു. പണം തിരിച്ചടയ്ക്കാതായപ്പോള്‍ തുറമുഖത്തിന്റെ ഓഹരിയും തുറമുഖവുമായി ബന്ധപ്പെട്ടു കിടക്കുന്ന 15,000 ഏക്കര്‍ സ്ഥലവുമാണ് പകരമായി ആവശ്യപ്പെട്ടത്.

ഇത്തരത്തിൽ പണമെറിഞ്ഞ് ഇന്ത്യയുടെ അയല്‍ക്കാരെ മുഴുവന്‍ ഒപ്പമാക്കി ഇന്ത്യയെ പൂട്ടുക എന്ന ലക്ഷ്യവും കണക്കാക്കുന്നുണ്ട്. ശ്രീലങ്കയിലെ ഏറ്റവും വലിയ തുറമുഖമായ ഹമ്ബന്‍തോട്ട പോര്‍ട്ട് ഇപ്പോള്‍ ചൈന നേരിട്ടാണ് നടത്തുന്നത്, 99 കൊല്ലത്തേക്കാണ് ലീസ് എഗ്രിമെന്റ്. ചൈനയുടെ വാണിജ്യ കപ്പലുകള്‍ മാത്രമല്ല യുദ്ധക്കപ്പലുകളും ഇപ്പോള്‍ ശ്രീലങ്കന്‍ തീരങ്ങളില്‍ നങ്കൂരമിട്ടിരിക്കുകയാണ്.

ഇന്ത്യയില്‍ നിന്ന് നോക്കിയാല്‍ കാണാവുന്ന ദൂരത്തില്‍. ഒരു ബില്യണ്‍ ഡോളറിന്റെ സഹായം ഇതിനു പുറമെ ചൈന ശ്രീലങ്കക്ക് കൊടുക്കുന്നുണ്ട്. നിരവധി റോഡുകളും അണക്കെട്ടുകളും നിര്‍മ്മിച്ചു നല്‍കുന്നതിന് പുറമെയാണിത്. റോഡ്- തുറമുഖം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ചുരുങ്ങിയ ചെലവിൽ നിർമ്മിച്ചു തരാമെന്ന് പറഞ്ഞാണ് ചൈന വിവിധ രാജ്യങ്ങളെ കെണിയിലാക്കിയത്.

നിലവിൽ രണ്ടാഴ്ചയായി സാമ്പത്തിക അടിയന്തരാവസ്ഥ നിലനിൽക്കുകയാണ് നമ്മുടെ അയൽ രാജ്യമായ ശ്രീലങ്കയിൽ. കള്ളപ്പണം തടയാനല്ല മറിച്ച് ഭക്ഷ്യവിതരണം നിയന്ത്രിക്കാനാണ് സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അത്ര രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്ന കാര്യത്തിൽ ശരിയായ നിലപാടല്ല സർക്കാർ സ്വീകരിക്കുന്നത് എന്ന് തുറന്ന് പറഞ്ഞ് കൊണ്ട് രാജി പ്രഖ്യാപിക്കുകയായിരുന്നു കേന്ദ്ര ബാങ്ക് ഗവർണർ. എന്നാൽ അദ്ദേഹത്തിന് പകരമൊരാളെ ഇതുവരെ സർക്കാ‍ർ കണ്ടെത്തിയതുമില്ല.

2019ൽ 750 കോടി ഡോളർ ആയിരുന്ന ശേഖരത്തിലിപ്പോൾ 280 കോടി ഡോളർ മാത്രം. കോടാനുകോടി ഡോളറിന്റെ വിദേശ കടങ്ങളുടെ തിരിച്ചടവിനും അവശ്യസാധനങ്ങളുടെ ഇറക്കുമതിക്കുമായി അതേ ഇനി ബാക്കിയുള്ളൂ. സമ്പദ്നിലയുടെ കണക്കായ മൊത്തം ആഭ്യന്തര ഉൽപാദനത്തെക്കാൾ (ജിഡിപി) കൂടുതലാണ് (109.7%) ശ്രീലങ്കയുടെ കടം.

ഇത്തരത്തിൽ ശ്രീലങ്ക കൊടും അനിശ്ചിതത്വത്തിലാവാൻ കാരണം സ്ഥാപിത താൽപര്യങ്ങളും മുൻപിൻ നോക്കാത്ത തീരുമാനങ്ങളും ചൈനയോടുള്ള അമിത ആശ്രിതത്വവുമൊക്കെ തന്നെയാണ്. പണലഭ്യത കുറച്ച് വിലക്കയറ്റം നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് കേന്ദ്രബാങ്ക് ഈയിടെ വായ്പകളുടെ പലിശനിരക്ക് ഉയർത്തുകയും ചെയ്തു. കോവിഡ് കാലത്ത് ഏഷ്യയിൽ ആദ്യമായി പലിശനിരക്കു കൂട്ടിയത് ശ്രീലങ്കയാണ്. പക്ഷേ അത് ജനത്തിന്റെ ബുദ്ധിമുട്ട് കൂട്ടുകയേ ചെയ്തുള്ളൂ.

ബംഗ്ലദേശിൽനിന്നും ചൈനയിൽനിന്നുമൊക്കെ സഹായം സ്വീകരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വികസനപദ്ധതികൾക്കായി ചൈനയിൽനിന്നു കടം വാങ്ങിയതിന്റെ തിരിച്ചടവു പ്രതിസന്ധിയിലായപ്പോൾ, പ്രശസ്തമായ ഹംബൻതൊട്ട രാജ്യാന്തര തുറമുഖവും ചേർന്നുള്ള 1500 ഏക്കറും 99 വർഷത്തേക്ക് ചൈനയ്ക്ക് കൈമാറേണ്ടിവന്നിട്ടും, കരകയറാന‍ാവശ്യമായ സാമ്പത്തിക തന്ത്രങ്ങൾ സ്വീകരിക്കുന്നതിൽ സർക്കാർ പരാജയപ്പെടുകയാണെന്ന് എന്ന് വേണം എടുത്ത് പറയാൻ.

ചൈനയുമായിട്ടാണ് കൂടുതൽ ഇറക്കുമതി നടക്കുന്നത്. ഇന്ത്യയിൽ നിന്ന്, ഇന്ധനവും ഔഷധവും ഉരുക്കും തുണിയും ഭക്ഷ്യോൽപന്നങ്ങളും വാഹനങ്ങളുമൊക്കെയായി 320– 350 കോടി ഡോളറിന്റെ ഉൽപന്നങ്ങൾ പ്രതിവർഷം ലങ്ക വാങ്ങുന്നുണ്ട്. ചൈനയിൽ നിന്നുള്ള ഇറക്കുമതി ഇതിനെക്കാൾ അൽപം കൂടുതലാണ് എന്ന് മാത്രം.

ഇതുകൂടാതെ, തങ്ങളുടെ വിദശ കടത്തിന്റെ 78 ശതമാനമായ 1.4 ബില്യണ്‍ ഡോളര്‍ ചൈനയില്‍ നിന്ന് മാലിദ്വീപ് കടംവാങ്ങിയിട്ടുണ്ടായിരുന്നു. ബാള്‍ക്കന്‍ രാജ്യമായ മോണ്ടിനിഗ്രോ തങ്ങളുടെ മണ്ണ് ഈടായി നല്‍കി ഹൈവേ നിര്‍മാണത്തിന് 800 മില്യണ്‍ ഡോളര്‍ ചൈനയില്‍ നിന്ന് കടമെടുത്തു. ഇത് സ്ഥിരമായതോടെ ചൈന നേരിട്ട് യൂറോപ്പിലേക്ക് പ്രവേശനം നേടി. പാകിസ്ഥാന്‍ കടത്തില്‍ മുങ്ങി നില്‍ക്കുകയാണ്.

യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക വൻകരകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനെന്നപേരിൽ ചൈനീസ് സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ്. 152 രാജ്യങ്ങളിലാണ് ഈ പദ്ധതിയിലൂടെ ചൈന നിക്ഷേപം നടത്തുന്നത്. കൂടാതെ എഷ്യ, യൂറോപ്പ്, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, അമേരിക്ക മേഖലകളിലെ വിവിധ സംഘടനകൾക്കും സഹായം നൽകുന്നു.

ചൈന പാകിസ്ഥാന്‍ ഇടനാഴിക്കു വേണ്ടി അതിര്‍ത്തികള്‍ വളച്ചൊടിച്ച് ബെല്‍റ്റ് റോഡ് പദ്ധതിയുടെ ആദ്യ ഘട്ടം ആരംഭിച്ചപ്പോള്‍ തന്നെ ഇന്ത്യയെ അത് നേരിട്ട് ബാധിച്ചു തുടങ്ങി. ചൈന പാക് ഇടനാഴിയുടെ നിര്‍മാണം ആരംഭിക്കുമ്പോള്‍ പാക് അധിനിവേശ പ്രദേശങ്ങളുടെ അവസ്ഥയെക്കുറിച്ച് ബീജിംഗ് അവ്യക്തത നിലനിര്‍ത്താന്‍ ബീജിങ് ശ്രദ്ധിച്ചു.

മാത്രമല്ല പാകിസ്ഥാനുമായുള്ള സംഘര്‍ഷത്തില്‍ അയവുവരുത്തണം, ചര്‍ച്ചകള്‍ പുനരാരംഭിക്കണം, കശ്മീര്‍ പ്രശ്‌നം പരിഹരിക്കണം ഇങ്ങനെയൊക്കെ ചിന്തകളാണ് അവർക്കുള്ളത്. സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നതെന്നാണ് ചൈന പറയുന്നത്. എന്നാൽ സമഗ്ര ആധിപത്യമാണ് ചൈനയുടെ ലക്ഷ്യമെന്നാണ് അന്താരാഷ്ട്ര സമൂഹം വിലയിരുത്തുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (7 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (7 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (8 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (8 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (8 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (8 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (9 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (9 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (9 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (10 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (10 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (10 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (11 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (11 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (12 hours ago)

Malayali Vartha Recommends