ശത്രുക്കളുടെ വെടിവെപ്പിൽ അഫ്ഗാനിസ്ഥാന്‍ ഉപപ്രധാനമന്ത്രിയായ മുല്ല അബ്ദുല്‍ ഗനി ബറാദര്‍ കൊല്ലപ്പെട്ടെന്ന വാർത്ത വ്യാജമെന്ന് താലിബാന്‍; ശബ്ദ സന്ദേശം പുറത്ത്, ഇപ്പോള്‍ പ്രചരിക്കുന്നതെല്ലാം നുണകൾ

അഫ്ഗാനിസ്ഥാന്‍ ഉപപ്രധാനമന്ത്രിയായ മുല്ല അബ്ദുല്‍ ഗനി ബറാദര്‍ വെടിവയ്പില്‍ മരണപ്പെട്ടെന്ന വാർത്ത വ്യാജമെന്ന് താലിബാന്‍. പ്രസ്ഥാനത്തിനകത്ത് ആഭ്യന്തര പിളര്‍പ്പുള്ളതായി അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്നതെല്ലാം നുണകളാണെന്നു താലിബാന്‍ പുറത്തുവിട്ട ശബ്ദ സന്ദേശത്തില്‍ പറയുന്നു.
അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് പുറത്തുവരുന്നതെന്ന് താലിബാന്‍ വക്താവ് സുലൈല്‍ ഷഹീന്‍ ട്വിറ്ററില്‍ വ്യക്തമാക്കി. പിന്നാലെ മുല്ലാ ബറാദാര്‍ കാണ്ഡഹാറില്‍ യോഗത്തില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ടിരുന്നു. എന്നാല്‍ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ വീഡിയോയുടെ വിശ്വാസ്യത ഇതുവരെയും സ്വീകരിച്ചിട്ടില്ല.
ഹഖാനി നെറ്റ്വര്‍ക്ക് തലവന്‍ സിറാജുദ്ദീന്‍ ഹഖാനിയുമായുള്ള മുല്ലാ ബറാദാറിന്റെ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രചരിച്ചത്. താലിബാനില്‍ ഹഖാനി ഗ്രൂപ്പും ബറാദാര്‍ ഗ്രൂപ്പും കടുത്ത ഭിന്നതയിലാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
താലിബാന്‍ സര്‍ക്കാരിന്റെ തലവനായാണ് ബറാദറിനെ ആദ്യകാലഘട്ടങ്ങളിൽ കണ്ടത്. എന്നാല്‍ കുറച്ചുകാലമായി പൊതുവേദികളില്‍ ബദാറിനെ കാണാൻ കഴിഞ്ഞില്ല. ഞായറാഴ്ച കാബൂളില്‍, ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനിയെ കണ്ട മന്ത്രി സംഘത്തിലും ബറാദര്‍ ഉണ്ടായിരുന്നില്ല.
https://www.facebook.com/Malayalivartha






















