ഭീകരവാദവും പാകിസ്താനും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ് ; ഐഎസ്ഐ അഫ്ഗാനിസ്ഥാൻ വിടുക; പ്ലക്കാർഡുകളുമായി അഫ്ഗാൻ അഭയാർത്ഥികൾ ; ഭീകരതയ്‌ക്കെതിരെ ഇന്ത്യ സഹായിക്കണമെന്ന അഭ്യർത്ഥനയും

ഞങ്ങളെ സഹായിക്കണമെന്ന അഭ്യർത്ഥനയുമായി ഇന്ത്യയോട് കൈകൂപ്പി അഫ്ഗാൻ അഭയാർത്ഥികൾ.... ഞങ്ങൾ താലിബാനും ഐഎസ്ഐക്കുമെതിരെന്നും അവർ വെളിപ്പെടുത്തി.. ഭീകരതയ്‌ക്കെതിരെ ഇന്ത്യ സഹായിക്കണമെന്ന അഭ്യർത്ഥനയുടെ മറുപടി എന്തായിരിക്കും എന്ന് ഉറ്റുനോക്കി രാജ്യം....
പാകിസ്താനും , താലിബാനുമെതിരെ മുദ്രാവാക്യങ്ങളുമായിട്ടാണ് അഫ്ഗാൻ അഭയാർത്ഥികൾ രംഗത്തുവന്നിരിക്കുന്നത് . പ്ലക്കാർഡുകളേന്തിയാണ് ഡൽഹിയിലെ അഫ്ഗാൻ അഭയാർത്ഥികൾ പ്രതിഷേധമുയത്തിയത്. “ഭീകരവാദവും പാകിസ്താനും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും ഐഎസ്ഐ അഫ്ഗാനിസ്ഥാൻ വിടുകയെന്നും പ്ലക്കാർഡുകളിൽ എഴുതിയിട്ടുണ്ട്.
പഞ്ച്ഷീറിൽ ബന്ധുക്കൾ ഉണ്ടായിരുന്ന വ്യക്തികളും നടക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ്. പാകിസ്താൻ വ്യോമസേന ബന്ധുക്കളെ കൊന്നു എന്നും അതുകൊണ്ടാണ് പാകിസ്താനെതിരെ പ്രതിഷേധിക്കാൻ വന്നതെന്നും അവർ വെളിപ്പെടുത്തുന്നു.
‘ താലിബാനും ഐഎസ്ഐക്കും എതിരെ ഞങ്ങൾ പ്രതിഷേധിക്കുന്നു, പാക് ഭീകരതയ്‌ക്കെതിരെ ഇന്ത്യ ഞങ്ങളെ പിന്തുണയ്‌ക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും പ്രതിഷേധക്കാർ പറയുന്നു.
യുഎസ്, ഓസ്ട്രേലിയ, കാനഡ, യുകെ, ഓസ്ട്രിയ എന്നിവിടങ്ങളിലുംഅഫ്ഗാനിസ്ഥാനിലെ താലിബാൻ ആക്രമണങ്ങളെ അപലപിച്ച് പ്രതിഷേധ പ്രകടനങ്ങൾ നടന്നു. താലിബാനുമായി സഖ്യം പുലർത്തുന്ന പാകിസ്താനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നുണ്ട്.
സ്വാതന്ത്ര്യം, മനുഷ്യാവകാശം, പൗരാവകാശങ്ങൾ എന്നിവയ്‌ക്കൊപ്പം സ്ത്രീകളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്ന ആവശ്യമുയരുന്നുണ്ട്. ഈ ആവശ്യമുന്നയിച്ചു കൊണ്ട് ജർമ്മനിയിൽ താമസിക്കുന്ന അഫ്ഗാനികളും ഏതാനും ദിവസം മുമ്പ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു .
ലോകമെമ്പാടുമുള്ള അഫ്ഗാനികൾ താലിബാനെ സഹായിക്കുന്ന പാകിസ്താനെതിരെ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നുണ്ട് . അതേ സമയം അഫ്ഗാൻ ഉപപ്രധാനമന്ത്രി മുല്ല അബ്ദുൾ ഗനി ബരാദറും മന്ത്രിസഭാംഗങ്ങളും തമ്മിൽ വാക്കേറ്റം തുടരുന്നു .
തലസ്ഥാനത്താണ് ഇവർ തമ്മിൽ വാക്കേറ്റം ഉണ്ടായതെന്ന് റിപ്പോർട്ടുകൾ പുറത്ത്. സർക്കാർ രൂപവത്കരിച്ചതിന് ശേഷവും താലിബാനിലെ ആഭ്യന്തരകലഹം അവസാനിക്കുന്നില്ല.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബരാദർ പൊതുയിടത്തിൽ നിന്ന് വിട്ടുനന്നിരുന്നു. ഈ സമയത്ത് ഉണ്ടായിരുന്ന നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് ഇപ്പോൾ വീണ്ടും താലിബാനകത്ത് ആഭ്യന്തരകലഹത്തിലേക്ക് എത്തിച്ചിരിക്കുന്നതെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും ഉണ്ട്.
https://www.facebook.com/Malayalivartha






















