Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...


എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്


ഇറാനെതിരെ ഇസ്രയേൽ തിരിച്ചടി തുടങ്ങിയതോടെ ആശങ്ക ഇന്ത്യയ്ക്കും...അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് ഇന്ത്യൻ വിപണിയെ ആശങ്കപ്പെടുത്തുന്നത്...ഇനിയും ഉയരാൻ സാധ്യതയുണ്ട്...


ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...


കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഇടക്കാലം കൊണ്ട് താരമായിരുന്നു..ഇപ്പോൽ ആ വിവിഐപി ബസിന്റെ അവസ്ഥ കണ്ടാൽ നിങ്ങൾ ഞെട്ടും..!! ഗാരേജിൽ ആർക്കും വേണ്ടാതെ വെറുതേ കിടക്കുകയാണ് ഈ ബസ്...

ആഭ്യന്തര കലഹം രൂക്ഷമാകുന്നു... സ്വന്തം കുഴി തോണ്ടി താലിബാൻ... ഇമ്രാന്റെ നെഞ്ചത്ത് വെടി പൊട്ടി! തമ്മിലടിയും തെറിവിളിയും

16 SEPTEMBER 2021 10:45 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാനെതിരെ ഇസ്രയേൽ തിരിച്ചടി തുടങ്ങിയതോടെ ആശങ്ക ഇന്ത്യയ്ക്കും...അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് ഇന്ത്യൻ വിപണിയെ ആശങ്കപ്പെടുത്തുന്നത്...ഇനിയും ഉയരാൻ സാധ്യതയുണ്ട്...

നമ്മൾ റോക്കറ്റുകൾ പരസ്‌പരം അയക്കുകയല്ല വേണ്ടത്, പകരം നക്ഷത്രങ്ങളിലേക്ക് അയക്കണം:- ഇസ്രയേലിനും, ഇറാനും നിർദ്ദേശം...

ഇറാന്‍ - ഇസ്രായേല്‍ സംഘർഷ ഭീതി ശക്തമാക്കി ഇസ്രായേല്‍ മിസൈല്‍ ഇറാനില്‍ പതിച്ചു:- ആക്രമണ ഭീഷണി ശക്തമായതോടെ ഇറാൻ്റെ വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കുന്ന നിരവധി വിമാനങ്ങൾ വഴിതിരിച്ച് വിട്ടു...

ഇറാനെതിരായ തിരിച്ചടി എങ്ങനെയെന്ന് അമേരിക്ക ഇനിയും വ്യക്തമാക്കിയിട്ടില്ല... ഇറാന് മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തി വരിഞ്ഞ് മുറുകുകയെന്ന തന്ത്രമാണ് ഇസ്രയേൽ പരീക്ഷിക്കുന്നത്..ഉപരോധം കടുപ്പിക്കാൻ യൂറോപ്യൻ യൂനിയനും അമേരിക്കയും ബ്രിട്ടനും തീരുമാനിച്ചിട്ടുണ്ട്...

ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് ആളുകളെ ഒഴിപ്പിക്കുകയും വിമാനത്താവളം അടയ്ക്കുകയും ചെയ്തു... ഇന്തോനേഷ്യയുടെ വടക്ക് ഭാഗത്ത് റുവാങ് അഗ്നിപർവതമാണ് പൊട്ടിത്തെറിച്ചത്. പതിനൊന്നായിരം പേരെയാണ് ഇതുവരെ ഒഴിപ്പിച്ചത്...

അധികാരം പിടിച്ചെങ്കിലും അഫ്ഗാനിൽ സർക്കാരുണ്ടാക്കാൻ താലിബാന് ഇതുവരെ കഴിഞ്ഞിട്ടില്ല. താൽക്കാലികമായുള്ള ഒരു സർക്കാരിനെ ഇപ്പോൾ പ്രഖ്യാപിച്ചു എങ്കിലും ഭരണത്തിൽ നേട്ടമുണ്ടാക്കാൻ താലിബാന് കഴിയുന്നില്ല എന്നതാണ് സത്യാവസ്ഥ. യുദ്ധമുഖത്ത് പോരടിക്കുന്ന പോലെയല്ല ഒരു രാജ്യത്തിനെ നിയന്ത്രിക്കുന്നത് എന്ന് ഇപ്പോൾ ഏകദേശം മനസ്സിലായിട്ടുണ്ട്. അതുകൂടാതെ നിയന്ത്രിച്ച് കൊണ്ടുപോകേണ്ടത് വെറും രാഷ്ട്രീയക്കാരെയല്ല, മറിച്ച് കൊടും ഭീകരരെയാണ്.

എങ്ങനെ നോക്കിയാലും ഇപ്പോൾ ത്രിശങ്കുവിലായിരിക്കുന്നത് താലിബാനാണ്. നിലവിലെ സ്ഥിതി വച്ച് നോക്കുമ്പോൾ ഒന്നുകിൽ അവർ തമ്മിലടിച്ച് തീരും അല്ലെങ്കിൽ ഈ പരിപാടി മതിയാക്കി കഴിവുള്ളരെ കൊണ്ട് വരണം. ഇതിന് ആയിട്ട് അമ്പിനും വില്ലിനും അടുക്കില്ല എന്ന വാശിയിലാണ് ഇപ്പോൾ അവിടുത്തെ ഭീകരവാദികൾ നിലയുറപ്പിച്ചിരിക്കുന്നത്.

സെപ്തംബർ പതിനൊന്നിന് അതായത് അമേരിക്കയുടെ നെഞ്ചിൽ മുറിവേൽപ്പിച്ച് ആ കറുത്ത ദിവസം സർക്കാർ അധികാരമേൽക്കും എന്നാണ് താലിബാൻ കേന്ദ്രങ്ങൾ പറഞ്ഞിരുന്നത്. പിന്നെ കേൾക്കുന്നത് അധികാരമേൽക്കൽ നീട്ടിവച്ചു എന്നതാണ്. എന്നാൽ കാരണം മാത്രം അവർ വ്യക്തമായി ബോധിപ്പിച്ചിട്ടില്ല. അധികാരത്തിനു വേണ്ടിയുള്ള തമ്മിൽ തല്ല് തീർക്കാൻ കഴിയാത്തതാണ് സർക്കാരുണ്ടാക്കാനാവാത്തതിന്റെ പ്രധാന കാരണം. ആരായിരിക്കണം സർക്കാരിനെ നയിക്കുന്നത് എന്നതാണ് കീറാമുട്ടിയായ മുഖ്യവിഷയം.

എന്നാൽ അധികാരം പിടിച്ച് ആഴ്ചകൾക്കുള്ളിൽ താലിബാനിൽ ആഭ്യന്തര കലഹം വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ടായിരുന്നു. നേതൃസ്ഥാനത്തെ ചൊല്ലി താലിബാൻ സഹ സ്ഥാപക നേതാക്കളിലൊരാളും ഉപപ്രധാനമന്ത്രിയുമായ മുല്ല അബ്ദുൾ ഗനി ബരദറും ഹഖാനി ശൃംഖലയിലെ മുതിർന്ന നേതാവുമായ ഖലീൽ ഉർ-റഹ്മാൻ ഹഖാനിയും തമ്മിൽ രൂക്ഷമായ കലഹം നടന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ ഇതൊന്നും താലിബാൻ ഇപ്പോൾ വരെ സമ്മതിച്ചു തരുന്നതല്ല.

അഫ്ഗാനിസ്താനിൽ താലിബാൻ നേടിയ വിജയത്തിന്റെ അവകാശം ആവശ്യപ്പെട്ടാണ് ഇരു നേതാക്കളും തമ്മിൽ രൂക്ഷമായ തർക്കം ഉടലെടുത്തത്. തന്നെ പോലെയുള്ളവർ നയതന്ത്രപരമായി നേടിയ വിജയമാണ് ഇതെന്ന് ബരദറും, അതല്ല യുദ്ധത്തിലൂടെ പൊരുതി നേടിയ വിജയമാണെന്ന് ഹഖാനിയും അവകാശപ്പെടുന്നു.

ബുദ്ധിയും ശക്തിയും തമ്മിലുള്ള പോരാട്ടമായി പിന്നീട് അത് മാറി എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. കാബൂളിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ താലിബാന്റെ മുതിർന്ന നേതാക്കൾ തമ്മിൽ രൂക്ഷമായ കലഹത്തിൽ ഏർപ്പെട്ടുവെന്ന് ബിബിസിയും റിപ്പോർട്ട് വന്നിരുന്നു. ഒടുവിൽ അവിടെ വിടിയൊച്ചകൾ വരെ കേട്ടിരുന്നു.

നേതാക്കൾ തമ്മിൽ പോര് രൂക്ഷമായതോടെ ഇവരുടെ അണികൾ തമ്മിൽ കടുത്ത ശത്രുതയിലായിരുന്നു. ഇതിനിടെ മുല്ല ബരദർ കുറച്ച് ദിവസങ്ങളായി പൊതു ഇടത്തിൽ നിന്ന് മാറി നിൽക്കുകയാണ്. നേതൃത്വവുമായുണ്ടായ ആഭ്യന്തര കലഹത്തെ തുടർന്ന് ബരാദർ മാറി നിന്നുവെന്നും വാർത്തകൾ പരക്കുന്നുണ്ട്. എന്നാൽ താലിബാൻ ഇക്കാര്യം എപ്പോഴത്തേയും പോലെ നിഷേധിച്ചു.

ബരാദർ കൊല്ലപ്പെട്ടുവെന്ന രീതിയിലുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. എന്നാൽ ഇത് നിഷേധിച്ച് കൊണ്ട് ബരാദറിന്റെ എന്ന് പറയപ്പെടുന്ന ശബ്ദസന്ദേശവും പുറത്ത് വിട്ടു. താൻ സുരക്ഷിതനാണെന്നും, മാധ്യമങ്ങൾ പ്രത്യേക അജണ്ടയുടെ ഭാഗമായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്നുമാണ് ബരാദർ പറഞ്ഞത്. തെക്കൻ നഗരമായ കാണ്ഡഹാറിൽ നടന്ന യോഗങ്ങളിൽ ബരദർ പങ്കെടുത്തതിന്റെ വീഡിയോ ദൃശ്യങ്ങളും താലിബാൻ പുറത്ത് വിട്ടു.

സർക്കാരിലെ തന്ത്രപ്രധാന വകുപ്പുകളും തങ്ങൾക്കു വേണമെന്നാണ് ഹഖാനി ഗ്രൂപ്പിന്റെ ആവശ്യം. ഇതിന്റെ പേരിൽ തർക്കം രൂക്ഷമായതോട‌െയാണ് ബരാദറിന് നേരെ വെടിയുതിർത്തത് എന്നാണ് അറിയാൻ കഴിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ ബരാദർ പാകിസ്ഥാനിൽ ചികിത്സയിലാണെന്നും അതല്ല മരിച്ചുവെന്നും വാർത്തകളുണ്ട്. മരിച്ചില്ലെന്ന് ഉറപ്പിക്കാനായിരുന്നു കഴിഞ്ഞ ദിവസം ബരാദറിന്റെ ഓഡിയോ സന്ദേശം താലിബാൻ പുറത്തു വിട്ടതും.

താലിബാൻ സർക്കാരിന്റെ പ്രധാനമന്ത്രിയാകുമെന്ന് മാധ്യമങ്ങൾ ആദ്യഘട്ടത്തിൽ വിശേഷിപ്പിച്ചത് ബരാദറിനെയായിരുന്നു. എന്നാൽ നേതാക്കൾക്കിടയിലെ തർക്കം രൂക്ഷമായതോടെ ബരാദറെ ഉപപ്രധാനമന്ത്രിയായി നിയമിക്കുകയായിരുന്നു. താലിബാൻ പരമോന്നത നേതാവായ മുല്ല ഹിബത്തുള്ള അഖുൻസദയാണ് താലിബാൻ സർക്കാരിലെ അംഗങ്ങളെ പ്രഖ്യാപിച്ചത്.

ഇന്ത്യയുടെ എംബസി ആക്രമിച്ച ഹഖാനി ഗ്രൂപ്പിന് പാകിസ്ഥാൻ പിന്തുണ നൽകുന്നു എന്നതാണ് അവരുടെ കരുത്ത്. അഫ്ഗാനിൽ ഒരു സർക്കാർ വരുന്നെങ്കിൽ അത് ഹഖാനിക്ക് നിയന്ത്രണമുളള സർക്കാർ വന്നാലേ തങ്ങൾ വിചാരിക്കുന്ന കാര്യങ്ങൾ എല്ലാം നടത്തിയെടുക്കാൻ സാധിക്കൂ എന്നത് പാകിസ്ഥാന് നന്നായി അറിയാവുന്നതാണ്.

കടുത്ത തീവ്രവാദികളായ അവരെ കാശ്മീരിൽ ഇന്ത്യക്കെതിരെ ഉപയോഗിക്കാമെന്നാണ് പാക്കിസ്ഥാൻ തന്ത്രങ്ങൾ മെനയുന്നത്. കഴിഞ്ഞ വർഷം ഖത്തറിലെ ദോഹയിൽ നടന്ന സമാധാന ചർച്ചയിൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ട്രംപുമായി ബരാദർ ചില കറാരുകളിൽ ഏർപ്പെട്ടതും പാകിസ്ഥാന് അത്ര കണ്ട് ഇഷ്ടപ്പെട്ടിരുന്നില്ല. ഇതാണ് ഹഖാനി ​ഗ്രൂപ്പിന് പിന്തുണ നൽകി അവരെ തന്നെ അധികാരത്തിലേറ്റണം എന്ന അടങ്ങാത്ത പ്രേമത്തിന് പിന്നിലെ ചേതോവികാരം.

എന്നാൽ കരുത്ത് നോക്കുകയാണെങ്കിൽ ഹഖാനി ഗ്രൂപ്പ് തന്നെയാണ് അവിടെ മികച്ച് നിൽക്കുന്നത്. നേരത്തേ അഫ്ഗാനിൽ അധികാരം പിടിച്ചപ്പോൾ താലിബാന് മുല്ല ഒമറിനെപ്പോലെയുള്ള ഒരു ശക്തനായ പരമോന്നത നേതാവ് ഉണ്ടായിരുന്നു. എന്തൊക്കെ പ്രശ്നങ്ങളുണ്ടായാലും മുല്ല ഒമർ പറയുന്നതിനപ്പുറം ആരും ചലിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ സ്ഥിതി ആകെ മാറി മറിഞ്ഞു. അജ്ഞാ ശക്തിയുള്ള ഒരു പരമോന്നത നേതാവ് അവർക്കില്ല എന്നതാണ് അവരുടെ ഏറ്റവും വലിയ ബലഹീനത. അതിനാൽ തന്നെ എങ്ങനെ ഏതു രീതിയിൽ പ്രവർത്തിക്കണമെന്ന് ഒരു ഐഡിയയുമില്ലാതെയിരിക്കുകയാണ്.

രാജ്യത്ത് നടപ്പാക്കാൻ പോകുന്ന നിയമങ്ങളെക്കുറിച്ചുളള പ്രസ്താവനകളിലും ഒക്കെ വരുന്ന പക്വത കുറവും അതുപോലെ നിലപാടുകളിലെ വൈരുദ്ധ്യങ്ങളും ഇതിന് ഉദാഹരണമാണ്. താലിബാന്റെ ഇത്തരത്തിലുള്ള കഴിവുകേട് മനസ്സിലാക്കിയാണ് ജനങ്ങൾ തെരുവിൽ ഇറങ്ങി പ്രതിഷേധിക്കാൻ തുടങ്ങിയത്. സർക്കാർ രൂപീകരിച്ച് ഭക്ഷണം, വെളളം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങൾക്ക് എത്രയും വേഗം പരിഹാരം കണ്ടില്ലെങ്കിൽ വൻ ജനകീയ പ്രക്ഷോഭം ഉണ്ടായേക്കുമെന്ന പേടിയും താലിബാന്റെ മനസ്ലസിലുണ്ട്.

കാര്യങ്ങൾ ഇതുപോലെ മുന്നോട്ടു പോവുകയാണെങ്കിൽ താലിബാന് വലിയ ഭാവി ഉണ്ടാകില്ലെന്നാണ് അന്തരാഷ്ട്രാ മാധ്യമങ്ങൾ ഉൾപ്പടെ വിലയിരുത്തുന്നത്. തമ്മിൽ തല്ലിയും പരസ്പരം വെടിവെച്ചു ഒക്കെ അവർ അങ്ങനെ തന്നെ അവസാനിക്കാൻ ആകും വിധി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...  (8 minutes ago)

എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്  (18 minutes ago)

വ്യോമാക്രമണം ഇന്ത്യയ്‌ക്ക് ആശങ്കയാകുമോ?  (33 minutes ago)

ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...  (35 minutes ago)

നവകേരള ബസ് ഇപ്പോഴത്തെ അവസ്ഥ...  (44 minutes ago)

നിമിഷപ്രിയയെ കാണാൻ അമ്മ നാളെ യെമനിലേക്ക്  (48 minutes ago)

നമ്മൾ റോക്കറ്റുകൾ പരസ്‌പരം അയക്കുകയല്ല വേണ്ടത്, പകരം നക്ഷത്രങ്ങളിലേക്ക് അയക്കണം:- ഇസ്രയേലിനും, ഇറാനും നിർദ്ദേശം...  (51 minutes ago)

കടലുണ്ടിപ്പുഴയിൽ മുങ്ങിമരിച്ച സഹോദരിമാർക്ക് അന്ത്യയാത്ര നൽകി നാട്....  (1 hour ago)

ഇറാന്‍ - ഇസ്രായേല്‍ സംഘർഷ ഭീതി ശക്തമാക്കി ഇസ്രായേല്‍ മിസൈല്‍ ഇറാനില്‍ പതിച്ചു:- ആക്രമണ ഭീഷണി ശക്തമായതോടെ ഇറാൻ്റെ വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കുന്ന നിരവധി വിമാനങ്ങൾ വഴിതിരിച്ച് വിട്ടു...  (1 hour ago)

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട നാളെ നടക്കും....  (2 hours ago)

കാണാതായ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്ററെ മരിച്ച നിലയില്‍ കണ്ടെത്തി...ആലുവയിലെ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്  (3 hours ago)

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ ബംഗാളില്‍ ഉയര്‍ന്ന പോളിങ്.... 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്  (3 hours ago)

ഗോദയിൽ കാനം ഒറ്റക്കായി.  (3 hours ago)

ഇനി തുറന്ന യുദ്ധമോ?  (3 hours ago)

കണ്ണൂരില്‍ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകില്‍ സ്‌കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends