തായ്വാന്‍ ചൈന യുദ്ധത്തിന് തിരികൊളുത്തി ഷി ചിന്‍പിങ് 3,00,000 സൈനികര ഒരുക്കി തായ്‌വാനും റെഡി
യുദ്ധാന്ധരീക്ഷം നിലനില്‍ക്കുന്ന റിപ്പബ്ലിക് ഓഫ് ചൈനകളില്‍. വീണ്ടും പ്രകോപനത്തിന്റെ കനല്‍ കോരിയിട്ടിരിക്കുകയാണ് ചൈന, റിപ്പബ്ലിക് ഓഫ് ചൈനകള്‍ എന്നുപറയാന്‍ കാരണം തായ്വാന്റെ പേരും റിപ്പബ്ലിക് ഓഫ് ചൈന എന്നുതന്നെയാണ്.
തായ്‌വാനും ചൈനയും തമ്മിലുള്ള തര്‍ക്കത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 1949 ഒക്ടോബര്‍ 1 നാണ് വിപ്ലവം ജയിച്ച് ചൈന നിലവില്‍ വന്നത്. അക്കാലത്ത് മാവോ സേതൂങ് വിപ്ലവം ജയിച്ച് ജനകീയ ചൈനയെ റിപ്പബ്ലിക് ആയി പ്രഖ്യാപിച്ചു. അന്ന് പരാജിതനായ ചിയാങ് കയ് ഷെക് തന്റെ സൈന്യത്തോടൊപ്പം തായ്‌വാന്‍ ദ്വീപിലേക്ക് പലായനം ചെയ്തു. തുടര്‍ന്ന് തായ്‌പെയ് തലസ്ഥാനമാക്കി ഭരണമാരംഭിക്കുകയും ചെയ്തു.
തായ്‌വാനാണ് യഥാര്‍ഥ ചൈന റിപ്പബ്ലിക് എന്ന് ചിയാങ് അവകാശപ്പെടുകയും കമ്യൂണിസ്റ്റ് വിരുദ്ധരായ രാജ്യങ്ങള്‍ ഇത് അംഗീകരിച്ചു കൊടുക്കയും ചെയ്തു. അങ്ങനെ തായ്‌വാന്റെ റിപ്പബ്ലിക് ഓഫ് ചൈന എന്ന നാമം ഇന്നും തുടരുന്നുണ്ട്. എന്നാല്‍ തായ്വാനെ ഒരു രാജ്യമായി ചൈന ഇതുവരെയും അംഗീകരിച്ചിട്ടില്ല. അത് തങ്ങളുടെ ഭാഗമാണെന്നുള്ള അവകാശവാദങ്ങള്‍ അന്നുമുതലേ തുടങ്ങിയതാണ്.... അതിപ്പോള്‍ പിടിച്ചടക്കിയിരിക്കും എന്ന വാശിയില്‍ ഉറച്ചു നില്‍ക്കുകയാണ് ഷി ജിങ് പിങ്...
അതിന്റെ ഭാഗമായി ചൈനയിലെ രാജഭരണത്തിനെതിരായ വിപ്ലവത്തിന്റെ 110ാം വാര്‍ഷിക ആഘോഷങ്ങളുടെ വേദിയിലല്‍ തയ്‌വാനെതിരെ ഭീഷണി മുഴക്കിയിരിക്കുകയാണ് ഷി, തയ്‌വാന്‍ തങ്ങളുടെ ഭാഗത്തെ പ്രവിശ്യയാണെന്നാണു ചൈനയുടെ അവകാശവാദം ഒന്നുകൂടി ഉറപ്പിച്ചുകൊണ്ടായിരുന്നു ഷിയുടെ പ്രസ്ഥാവന.
എന്നാല്‍ ഇതിനു മറുപടിയായി തയ്‌വാന്റെ ഭാവി അവിടത്തെ ജനം തീരുമാനിച്ചുകൊള്ളും എന്നായിരുന്നു തയ്‌വാന്‍ പ്രസിഡന്റിന്റെ പ്രതികരണം. സമാധാനമെന്നു ചൈനീസ് പ്രസിഡന്റ് പറഞ്ഞെങ്കിലും തയ്‌വാനെതിരെ സേനയെ ഉപയോഗിക്കില്ലെന്ന കാര്യത്തില്‍ ചൈന ഉറപ്പൊന്നും നല്‍കിയിട്ടില്ല. പിന്നെ ചൈനയുടെ സമാധാനം ലോകം കണ്ടതാണല്ലൗ, കഴിഞ്ഞ ദിവസം വരെ തായ്വാന്റെ വ്യോമാതിര്‍ത്തിയില്‍ 150ഓളം യുദ്ധവിമാനങ്ങളയച്ചവരാണ് ഇപ്പോള്‍ സമാധാനത്തെ കുറിച്ച് പറയുന്നത്, മാത്രമല്ല മാതൃദേശത്തിന്റെ പുനരേകീകരണമെന്ന ചരിത്രദൗത്യം ഉറപ്പായും പൂര്‍ത്തിയാക്കുമെന്നുള്ള ഷിയുടെ വെല്ലുവിളി ഒരു യുദ്ധ പ്രഖ്യാപനമായി തന്നെയാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്.
ഹോങ്കോങ്ങിലേതു പോലെ 'ഒരു രാജ്യം, രണ്ടു സംവിധാനം' എന്ന രീതി സമാധാനപൂര്‍വം തയ്‌വാനിലും നടന്നുകാണണം. തയ്‌വാനില്‍നിന്നുള്ള ഭിന്നതയാണ് കൂടിച്ചേരലിന് പ്രധാന തടസ്സമായുള്ളത്. ഇതു ദേശീയ പുനരുജ്ജീവനത്തിന് അപകടമാണെന്നുമായിരുന്നു ചൈനീസ് പ്രസിഡന്റിന്റെ പ്രസംഗം. എന്നാല്‍ ചൈനയുടെ താല്‍പര്യങ്ങളെ തയ്‌വാന്‍ ജനത തള്ളിയെന്നതു വ്യക്തമാണെന്നു തയ്‌വാന്‍ ഭരണകൂടം അറിയിച്ചു.
ചൈന ഇത്തരം നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്നും തയ്‌വാന്‍ ആവശ്യപ്പെട്ടു. 1940 കളിലെ ആഭ്യന്തര യുദ്ധത്തോടെയാണ് ചൈനയും തയ്‌വാനും രണ്ടാകുന്നത്. എന്നാല്‍ സേനയെ ഉപയോഗിച്ചായാലും തയ്‌വാന്‍ സ്വന്തമാക്കണമെന്നാണ് ചൈനയുടെ നിലപാട്. സ്വന്തം ഭരണഘടനയും തിരഞ്ഞെടുപ്പു വഴി ഭരിക്കുന്ന നേതാക്കളുമുള്ള പ്രദേശമാണു തയ്‌വാന്‍. സേനയില്‍ 3,00,000 സൈനികരുമുണ്ട്.
അതേസമയം തന്നെ ചൈനീസ് ഭീഷണി പ്രതിരോധിക്കാന്‍ സൈനിക പരിശീലന പദ്ധതിയും തായ്‌വാന്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. സൈനീക മേധാവി യേ കൂ ഹോയുടെ നേതൃത്വത്തിലാണ് പരിശീലന പദ്ധതി നടപ്പാക്കുന്നത്. സൈനികര്‍ക്ക് നിരന്തരം പരിശീലനം നല്‍കുന്നുണ്ടെങ്കിലും ചൈനയുടെ ആക്രമണത്തെ പ്രതിരോധിക്കാന്‍ ഇപ്പോഴത്തെ സൈനിക ബലം മതിയാകില്ലെന്നാണ് തായ്‌വാന്‍ പ്രസിഡന്റിന്റെ വിലയിരുത്തല്‍. അതിനാല്‍ പ്രത്യേക ആയുധങ്ങള്‍ ഉപയോഗിച്ച് പരിശീലനം നടത്താനാണ് തീരുമാനം. 1949ലെ യുദ്ധത്തിന് ശേഷമാണ് തായ്‌വാന്‍ ചൈനയില്‍ നിന്നും സ്വതന്ത്രമായത്.
അതേസമയം തന്നെ ചൈനയുടെ നുഴഞ്ഞു കയറ്റത്തെ പ്രതിരോധിക്കാന്‍ അന്താരാഷ്ട്ര സഹായം ആവശ്യപ്പെട്ടിട്ടുണ്ട് തായ്‌വാന്‍, ഇതുമായി ബന്ധപ്പെട്ട് തായ്വാന്‍ പ്രസിഡന്റ് കഴിഞ്ഞദിവസം രംഗത്ത് വന്നിരുന്നു. തായ്‌വാനുമേല്‍ അധികാരം സ്ഥാപിക്കാനുള്ള നീക്കത്തെ എതിര്‍ത്ത് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും രംഗത്ത് വന്നു. എന്നാല്‍ സൈനീക ശക്തിയില്‍ തായ്‌വാനേക്കാള്‍ ഇരട്ടി ശക്തിരാണ് ചൈന. എങ്കിലും പല്ലും നഖവും ഉപയോഗിച്ച് അവരെ നേരിടാന്‍ തന്നെയാണ് തായ്വാന്റെ തീരുമാനം, മാത്രമല്ല തായ്‌വാന്‍ ഒരിക്കലും ചൈനയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പ്രസിഡന്റും കഴിഞ്ഞ ദിവസം വ്യകതമാക്കിയിരുന്നു.
https://www.facebook.com/Malayalivartha