റഷ്യയിൽ വിമാനം തകർന്നു വീണ് അപകടം: 16 പേർക്ക് ദാരുണാന്ത്യം.വിമാനം മെൻസെലിൻസ്‌ക് നഗരത്തിൽ പ്രാദേശിക സമയം രാവിലെ 9.11നാണ് തകർന്ന് വീണത്
റഷ്യയിലെ ടാട്ടർസ്താനിൽ 23 യാത്രക്കാരുമായി സഞ്ചരിച്ച യാത്രാ വിമാനം തകർന്ന് വീണ് അപകടം. എൽ-410 ടർബോലറ്റ് വിമാനമാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ 16 പേർ മരണപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട് . ഏഴ് പേരെ രക്ഷപെടുത്തി. ഇവർ ആശുപത്രിയിൽ ഗുരുതരമായി തുടരുകയാണ്. വിമാനം മെൻസെലിൻസ്‌ക് നഗരത്തിൽ പ്രാദേശിക സമയം രാവിലെ 9.11നാണ് തകർന്ന് വീണത്.
യാത്രക്കാരിൽ 21 പേർ പാരച്യൂട്ട് ജംപർമാരാണ്. പ്രദേശിക സമയം രാവിലെ ഒൻപത് മണിക്കാണ് അപകടം ഉണ്ടായത്. അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ദൃശ്യങ്ങൾ സർക്കാർ പങ്കുവെച്ചിട്ടുണ്ട്. വിമാനം രണ്ടായി പിളർന്നു പോയിരുന്നു. അപകടകാരണം വ്യക്തമല്ല.
അതേസമയം റഷ്യയിൽ വിമാന ദുരന്തങ്ങൾ വർദ്ധിച്ചുവരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ വർഷം മാത്രം രണ്ട് എൽ 410 വിമാനങ്ങളാണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ മാസം അവസാനം ഖബറോവക്സ് മേഖലയിൽ വിമാന അപകടത്തിൽ ആറുപേർ മരിച്ചിരുന്നു.
https://www.facebook.com/Malayalivartha