തായ്വാനെ തൊട്ടാല്‍ ചൈന ഭും... വിമാന വാഹിനികളുമായി പാഞ്ഞെത്തി യുഎസും കൂട്ടാളികളും.... രഹസ്യ നിരീക്ഷണവുമായി ചൈന
സംഘര്‍ഷ കലുഷിതമാണ് കിഴക്കന്‍ ചൈനാ കടല്‍, തായ്‌വാനെ ബലം പ്രയോഗിച്ച് കീഴടക്കാന്‍ ചൈന എല്ലാ ഒരുക്കങ്ങളും നടത്തുമ്പോള്‍ മുന്ന് വന്‍ വിമാനവാഹിനികളുമായെത്തി മേഘലയില്‍ വീണ്ടും യുദ്ധ സൂചന നല്‍കുകയാണ് അമേരിക്ക, ഇതിന്റെ ഭാഗമായുള്ള ഒരു വന്‍ ശക്തി പ്രകടനം തന്നെ കഴിഞ്ഞ ദിവസം അരങ്ങേറി.
അമേരിക്കയും മറ്റ് അഞ്ച് രാജ്യങ്ങളുടെ നാവിക സേനകളും ചേര്‍ന്നാണ് വിപുലമായ സൈനികാഭ്യാസം മേഘലയില്‍ നടത്തിയത്. ഇത് തായ്വാനെ പിടിച്ചടക്കാന്‍ ശ്രമിക്കുന്ന ചൈനയ്ക്കുള്ള വളരെ കൃത്യമായ മുന്നറിയിപ്പാണ്, മൂന്ന് വിമാന വാഹിനിക്കപ്പലുകളാണ് ഈ അഭ്യാസത്തില്‍ പങ്കെടുത്തത്, അവയുടെ അനുബന്ധ സേനാവ്യൂഹങ്ങളും സംയുക്ത സൈനികാഭ്യാസത്തില്‍ പങ്കെടുത്തു. തയ്‌വാന്റെ വ്യോമാതിര്‍ത്തി കടന്ന് ചൈനീസ് പോര്‍വിമാനങ്ങള്‍ പറന്നതുതന്നെയാണ് പെട്ടെന്നുള്ള പ്രകോപനത്തിനിടയാക്കിയതെന്നാണ് അന്താരാഷ്ട്ര വിദഗ്ദര്‍ പറയുന്നത്.
മൂന്ന് അമേരിക്കന്‍ വിമാന വാഹിനിക്കപ്പലുകള്‍ക്കൊപ്പം ബ്രിട്ടിഷ് വിമാന വാഹിനിക്കപ്പലടങ്ങുന്ന ഗ്രൂപ്പ് 21 എന്ന സേനാവിഭാഗവും ജാപ്പനീസ് യുദ്ധക്കപ്പലും സൈനികാഭ്യാസത്തില്‍ പങ്കെടുത്തു. ജാപ്പനീസ് നഗരമായ ഒകിനാവയുടെ തെക്കുകിഴക്ക് ഭാഗത്തെ സമുദ്രത്തിലായിരുന്നു അമേരിക്കയുടേയും സഖ്യരാജ്യങ്ങളുടേയും ശക്തിപ്രകടനമെന്നാണ് യുഎസ്എന്‍ഐ ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നത്.
റോയല്‍ നെതര്‍ലന്‍ഡ്‌സ് നേവി, റോയല്‍ കനേഡിയന്‍ നേവി, റോയല്‍ ന്യൂസീലന്‍ഡ് നേവി എന്നിവയും സൈനികാഭ്യാസത്തില്‍ പങ്കെടുത്തു. യുഎസ്എസ് കാള്‍ വിന്‍സണ്‍ കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പ്, യുഎസ്എസ് റൊണാള്‍ഡ് റീഗന്‍, എച്ച്എംഎസ് ക്വീന്‍ എലിസബത്ത് സ്‌ട്രൈക്ക് ഗ്രൂപ്പ്, ഹെലിക്കോപ്റ്റര്‍ കാരിയര്‍ ജെഎസ് കലെ എന്നിവയും സൈനികാഭ്യാസത്തില്‍ പങ്കെടുത്തു.
മുങ്ങിക്കപ്പലുകളെ നേരിടുന്നത്, വ്യോമ ആക്രമണങ്ങളെ പ്രതിരോധിക്കുന്നത്, തന്ത്രപ്രധാന നീക്കങ്ങള്‍, വാര്‍ത്താവിനിമയ രംഗത്തെ സാധ്യത ഇതെല്ലാം ഈ സൈനികാഭ്യാസത്തില്‍ ഉള്‍പ്പെടുത്തി. ചൈനയെ ഒതുക്കുകയെന്ന ലക്ഷ്യത്തിലാണ് ഈ സംയുക്ത സൈനികാഭ്യാസം അരങ്ങേറിയതെന്നാണ് വളരെ ഒരു സംശയവും കൂടാതെ ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
എന്നാല്‍ അമേരിക്കയുടേയം സഖ്യകക്ഷികളുടേയും നാവിക സംഘങ്ങളെ ചൈനീസ് യുദ്ധക്കപ്പലുകള്‍ രഹസ്യമായി പിന്തുടര്‍ന്നുവെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുണ്ട്. വിയറ്റ്‌നാമീസ് സമുദ്രനിരീക്ഷകനായ ഡുവാന്‍ ഡാങാണ് ഇക്കാര്യം അറിയിച്ചത്. എച്ച്എംഎസ് ക്വീന്‍ എലിസബത്ത് ലുസോണ്‍ ഉള്‍ക്കടലിലും യുഎസ്എസ് കാള്‍ വിന്‍സണ്‍ തര്‍ക്ക മേഖലയായ സ്‌കാര്‍ബോറോഫ് ഷോലിലുമാണ് കേന്ദ്രീകരിച്ചിരുന്നത്.
ഈ രണ്ട് സേനാവ്യൂഹങ്ങളേയും നിരീക്ഷിച്ചുകൊണ്ട് അജ്ഞാത പടക്കപ്പലുകള്‍ നിശ്ചിത അകലത്തില്‍ സഞ്ചരിച്ചിരുന്നുവെന്നാണ് സാറ്റലൈറ്റ് ചിത്രങ്ങളെ അധികരിച്ച് ഡുവാന്‍ ഡാങ് ട്വീറ്റ് ചെയ്യുന്നത്. ഇത് ചൈനീസ് ജനകീയ വിമോചന സേനയയുടെ നാവികസേനയാകാനാണ് സാധ്യതയെന്നും അദ്ദേഹം പറയുന്നത്, മേഘലയില്‍ അമേരിക്കയുടെ നീക്കങ്ങള്‍ ചൈനയെ ഭയപ്പെടുത്തുന്നുണ്ട് എന്നതിനുള്ള വലിയ ഉദാഹരണമാണ് ഈ രഹസ്യ നിരീക്ഷണം.
https://www.facebook.com/Malayalivartha