ആശുപത്രികളിലെ മോര്‍ച്ചറികളില്‍വെച്ച് നൂറോളം സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും മൃതദേഹങ്ങളില്‍ അതിക്രമം നടത്തി; 12 വർഷത്തോളം നൂറോളം സ്ത്രീകളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കി, രണ്ട് സ്ത്രീകളെ കൊന്നു! അവസാനം പിടിയിലായത് കിടക്കയിൽ കണ്ടെത്തിയ ബീജത്തിൽ നിന്ന്, പ്രതിയെ അന്വേഷിച്ച് വീട്ടിലെത്തിയ പോലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന കാഴ്ച

വളരെ നിഷ്ടൂരമായി മനുഷ്യരെ കൊല്ലുകയും അവരുടെ മരണത്തിൽ ആസ്വദിക്കുകയും ചെയ്യുന്ന എത്രയോ സീരിയൽ കില്ലറുകളെ നാം വാർത്തകളിലൂടെ കണ്ടിട്ടുണ്ട്. ഇന്നും ഇത്തരത്തിൽ തെളിയിക്കപ്പെടാത്ത ഒട്ടനവധി കേസുകളും ഉണ്ട്. കൊലപാതകങ്ങൾ മാത്രമല്ല പീഡനങ്ങളും ഇത്തരത്തിൽ വാർത്തകൾ വന്നിട്ടുണ്ട്. വര്ഷങ്ങളോളം അനവധിപേരെ പീഡനനത്തിന് ഇരയാക്കിയ നിരവധി ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്. അത്തരത്തിൽ ഏവരെയും ഞെട്ടലിലാഴ്ത്തുന്ന വാർത്തയാണ് പുറത്ത് വരുന്നത്.
കിഴക്കൻ സസെക്സിലെ ഹീത്ത്ഫീൽഡിൽ നിന്നുള്ള ഡേവിഡ് ഫുള്ളർ എന്ന 67 കാരണാണ് അന്തരാഷ്ട്ര തലത്തിൽ ചർച്ചാവിഷയമാകുന്നത്. രണ്ടു സ്ത്രീകളെ കൊലപ്പെടുത്തിയതായും മോര്‍ച്ചറികളില്‍ നൂറോളം സ്ത്രീകളുടെ മൃതദേഹങ്ങളില്‍ ബലാത്സംഗം നടത്തി വീഡിയോ ചിത്രീകരിച്ച ഇയ്യാൾ അവസാനം കുറ്റസമ്മതം നടത്തി. യു.കെ. ആശുപത്രികളിലും മോര്‍ച്ചറികളിലും ജോലി ചെയ്തിരുന്നഡേവിഡ് ഫുള്ളറാണ് കുറ്റം സമ്മതിച്ചിരിക്കുന്നത്.
1987 ലാണ് രണ്ട് സ്ത്രീകളെ ഇയ്യാൾ നിഷ്ടൂരമായി കൊലപ്പെടുത്തിയത്. മോര്‍ച്ചറികളില്‍വെച്ച് നൂറോളം സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും മൃതദേഹങ്ങളില്‍ ഇയാള്‍ അതിക്രമം നടത്തിയതിന്റെ തെളിവുകളും പോലീസിനു ലഭിച്ചിട്ടുണ്ട് . മൃതദേഹങ്ങളില്‍ ലൈംഗിക പീഡനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഇയാള്‍തന്നെയാണ് ക്യമറയില്‍ പകര്‍ത്തിയിരുന്നത് എന്നും ഇയ്യാൾ കോടതിയോട് പറഞ്ഞു. ഇതിനുപിന്നാലെ വീട്ടില്‍ ഒളിപ്പിച്ചിരുന്ന ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡ്രൈവുകള്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
സ്ത്രീകളെ കൊന്നതായി ഫുള്ളർ നേരത്തെ തന്നെ സമ്മതിച്ചിരുന്നുവെങ്കിലും കൊലപാതകം നിഷേധിക്കുകയായിരുന്നു. ജസ്‌റ്റിസ് ചീമ-ഗ്രബ്, അദ്ദേഹത്തെ പുനർവിചാരണയ്‌ക്ക് വിധേയനാക്കിയതിന് ശേഷം രണ്ട് കൊലപാതകങ്ങളിലും കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നതിന് ജൂറിക്ക് നിർദ്ദേശം നൽകുകയും ചെയ്തു. ഇത് ഞെട്ടിപ്പിക്കുന്ന കേസാണ്. ചെയ്ത കുറ്റകൃത്യങ്ങളുടെ അസുഖകരമായ സ്വഭാവം മനസ്സിലാക്കാവുന്നതേയുള്ളൂ, പൊതുജനങ്ങളുടെ വെറുപ്പിനും ആശങ്കയ്ക്കും കാരണമാകുമെന്നും ഹോം സെക്രട്ടറി പ്രീതി പട്ടേൽ വ്യക്തമാക്കി.
"30 വർഷങ്ങൾക്ക് മുമ്പ് തങ്ങളിൽ നിന്ന് ക്രൂരമായി ജീവിതം അപഹരിച്ച രണ്ട് യുവതികളായ വെൻഡി നെല്ലിനെയും കരോലിൻ പിയേഴ്സിനെയും ഓർക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒടുവിൽ നീതി ലഭിക്കുന്നതിൽ അവരുടെ കുടുംബങ്ങൾക്ക് ആശ്വാസം കണ്ടെത്താനാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്നും അവർ കൂട്ടിച്ചേർത്തു"
ഇലക്‌ട്രീഷ്യനായി ജോലി ചെയ്തിരുന്ന ഇയ്യാൾ രണ്ട് മോർച്ചറികളിലെ 78 ഇരകളുമായി ബന്ധപ്പെട്ട 44 കുറ്റങ്ങൾ ഉൾപ്പെടെ 51 കുറ്റകൃത്യങ്ങളിൽ അദ്ദേഹം കുറ്റസമ്മതം നടത്തിയിരുന്നു. 12 വര്ഷത്തിനിടയിലാണ് ഇയ്യാൾ ഇത്തരത്തിൽ കുറ്റകൃത്യം നടത്തിയത്. എന്നാൽ ശിക്ഷ വിധിക്കുന്നതിനുള്ള തീയതി ഇനിയും നിശ്ചയിച്ചിട്ടില്ല. സമീപകാലത്ത് നടത്തിയ ഡിഎൻഎ പരിശോധനയിലാണ് കേസിൽ വഴിത്തിരിവ് ഉണ്ടയത്. 2.5 മില്യൺ പൗണ്ട് ചിലവ് വരുന്ന ഒരു വലിയ പോലീസ് ഓപ്പറേഷൻ - "ബെഡ്‌സിറ്റ് കൊലപാതകങ്ങൾ" എന്ന് വിളിക്കപ്പെടുന്ന ഇരട്ട കൊലപാതകങ്ങളുമായി ഫുള്ളറെ ബന്ധപ്പെടുത്തിയിരുന്നു എന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അദ്ദേഹത്തിന്റെ ഉമിനീരും മറ്റ് ഡിഎൻഎയും മിസ് കെനെലിന്റെ കിടക്കയിലും ടവ്വലിലും മറ്റു സാമ്പിളുകളിലും കണ്ടെത്തി. തട്ടിക്കൊണ്ടുപോയി മൂന്നാഴ്ചയ്ക്ക് ശേഷം വെള്ളം നിറഞ്ഞ ഒരു ഡാമിൽ മൃതദേഹം കണ്ടെത്തുമ്പോൾ ഇവർ ധരിച്ചിരുന്ന വസ്ത്രത്തിൽ നിന്ന് ബീജം കണ്ടെത്തിയിരുന്നു.
അങ്ങനെ കൊലപാതകങ്ങൾക്ക് അറസ്റ്റിലായതിനെത്തുടർന്ന്, ഫുള്ളറുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കുട്ടികളുടെ ഉൾപ്പടെ ദശലക്ഷക്കണക്കിന് നഗ്നവീഡിയോകളും ചിത്രങ്ങളും കണ്ടെത്തിയിരുന്നു. ഹാർഡ് ഡ്രൈവുകൾ, ഫ്ലോപ്പി ഡിസ്കുകൾ, ഡിവിഡികൾ, മെമ്മറി കാർഡുകൾ എന്നിവ വീടിന്റെ തട്ടിലും സ്പെയർ റൂമിലും അവൻ സൂക്ഷിച്ചിരുന്നതായിപൊലിവ് കണ്ടെത്തി.
കൂടാതെ രണ്ട് ഡ്രൈവുകൾ ഒരു പെട്ടിയിൽ മറച്ചിരുന്നു, അത് ഡ്രോയറുകളുടെ ഉള്ളിൽ പിൻഭാഗത്ത് സ്ക്രൂ ചെയ്ത് ഒരു വാർഡ്രോബിനുള്ളിൽ സൂക്ഷിക്കുകയായിരുന്നു. മോർച്ചറികളിൽ മൃതദേഹങ്ങൾ ദുരുപയോഗം ചെയ്യുന്നതായി ഫുള്ളർ റെക്കോർഡ് ചെയ്ത ദൃശ്യങ്ങൾ ഈ ഡ്രൈവുകളിൽ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. അതോടൊപ്പം തന്നെ 2008-നും 2020 നവംബറിനും ഇടയിൽ മൂന്ന് കുട്ടികളുൾപ്പെടെയുള്ള സ്ത്രീ ശരീരങ്ങളെ ഇയ്യാൾ പീഡിപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളും ഇരകളുടെ പേരുകളുള്ള ചില ഫോൾഡറുകളിൽ അടങ്ങിയിരിക്കുന്നു.
അതേസമയം കൊല്ലപ്പെട്ടവരിൽ 20 പേരെ തിരിച്ചറിയാൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഫുള്ളർ 1989 മുതൽ ആശുപത്രികളിൽ ഇലക്ട്രിക്കൽ മെയിന്റനൻസിൽ ജോലി ചെയ്തുവരുകയായിരുന്നു, 2011 സെപ്റ്റംബറിൽ അടച്ചുപൂട്ടുന്നതുവരെ കെന്റ്, സസെക്സ് ഹോസ്പിറ്റലിലായിരുന്നു ഉണ്ടായിരുന്നത്.
പിന്നാലെ ഇയാളെ പെംബുരിയിലെ ടൺബ്രിഡ്ജ് വെൽസ് ആശുപത്രിയിലേക്ക് മാറ്റി, അവിടെ അറസ്റ്റ് ചെയ്യുന്നതുവരെ വരെ കുറ്റകൃത്യങ്ങൾ തുടരുകയായിരുന്നു. ഫുള്ളർ വൈകി ഷിഫ്റ്റുകളിൽ ജോലി ചെയ്യുകയും മറ്റ് ജീവനക്കാർ പോകുമ്പോൾ മോർച്ചറിയിൽ പോകുകയും ചെയ്യുമെന്നും പലപ്പോഴും ഒരേ മൃതദേഹങ്ങൾ ആവർത്തിച്ച് സന്ദർശിക്കുകയും ചെയ്യുമെന്ന് അന്വേഷണ സംഘം പറഞ്ഞു.
https://www.facebook.com/Malayalivartha






















