മാലിന്യം സെസ്‌കരിക്കുന്നതിനിടയിൽ വെള്ളം ദാഹിച്ചു കടയില്‍ കയറിയ സ്ത്രീകൾക്കെതിരെ മോഷൻക്ലുട്ടം ആരോപിച്ചു: നാല് സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തിച്ചു
പാകിസ്ഥാനിൽ മോഷണക്കുറ്റം ആരോപിച്ച് നാലു സ്ത്രീകളെ നഗ്‌നരാക്കി നടത്തുകയും മർദിക്കുകയും ചെയ്തു. പാകിസ്ഥാന്‍ പഞ്ചാബ് പ്രവിശ്യയിലെ ഫൈസാബാദിലാണ് ദാരുണമായ സംഭവം നടന്നത്.
ഇവരെ മൃഗീയമായി മര്‍ദ്ദിക്കുന്നതിന്റെയും നഗ്നരാക്കി നടത്തിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ഇപ്പോൾ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ഒരുമണിക്കൂറോളം തെരുവിലൂടെ നടത്തിച്ച ശേഷമാണ് ഇവരെ വിട്ടയച്ചത്.
വീഡിയോ സ്ത്രീകൾ വസ്ത്രത്തിന് വസ്ത്രത്തിന് അപേക്ഷിച്ച് വസ്ത്രത്തിന് വേണ്ടി കേണപേക്ഷിക്കുന്നതും, ആരും ശ്രദ്ധിക്കാതിരിക്കുന്നതുമൊക്കെ വ്യക്തമായി കാണാം.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രധാനപ്പെട്ട പ്രതികളെയാണ് അറസ്റ്റ് ചെയ്തതെന്നും കുറ്റക്കാരെ എല്ലാവരെയും പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.
ബാവ ചക്ക് മാര്‍ക്കറ്റില്‍ മാലിന്യം ശേഖരിക്കാനാണ് നഗരത്തില്‍ എത്തിയതെന്ന് സ്ത്രീകള്‍ പൊലീസിന് മൊഴി നല്‍കി. അതിനിടെ ഒരുകടയില്‍ കയറി കുടിവെള്ളം ചോദിച്ചു. മോഷ്ടിക്കാനെത്തിയവരാണെന്ന് പറഞ്ഞ് ഇവര്‍ തടഞ്ഞുവെക്കുകയും മറ്റ് കടകളിലെ ആളുകളെ വിളിച്ചുവരുത്തുകയും ആക്രമിക്കുകയും ചെയ്‌തെന്നാണ് പൊലിസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha