ഉടൻ മിസൈലുകൾ പാഞ്ഞെത്തും..ഇറാനെ ചുട്ടെരിക്കാൻ ഒരുമ്പിട്ടിറങ്ങി ഇസ്രയേലും യു എസും.. യുദ്ധ കാഹളം മുഴക്കി ഇസ്രയേലിന്റെ ആ സുപ്രധാന നീക്കം..

ലോകരാജ്യങ്ങളില്‍ ആണവായുധങ്ങള്‍ നിര്‍മിക്കുന്ന രാജ്യങ്ങള്‍ അവരുടെ ശത്രുക്കള്‍ ആണവായുധം നിര്‍മിക്കുമ്പോള്‍ ആ ദൗത്യം തകര്‍ക്കാന്‍ ശ്രമിക്കുന്നത് സ്വാഭാവികമാണ്.ഇന്ത്യയും പാകിസ്ഥാന്റെ ആണവ പരീക്ഷണ ശാല ആക്രമിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്... പക്ഷേ അത് അന്നത്തെ ഭരണകര്‍ത്താക്കളുടെ ചില ഇടപെടല്‍ മൂലം നടക്കാതെ പോയി.ഒരു യുദ്ധമുണ്ടായാല്‍ ഈ ആണവായുധം തങ്ങള്‍ക്കെതിരെ ശത്രുരാജ്യം പ്രയോഗിക്കുമോ എന്നുള്ള ആശങ്കയില്‍ നിന്നും വരുന്നതാണ് ഈ പ്രതിരോധമൊക്കെ എല്ലാം..
എന്നാൽ ഇപ്പോളത്തെ സ്ഥിതി അനുസരിച്ച് ഇറാനും ഇസ്രയേലും യുഎസും തമ്മിലുള്ള ബന്ധം ഏറ്റവും മോശമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്. ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ആക്രമിക്കാൻ ഇസ്രയേലും യുഎസും നീക്കം നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇക്കാര്യം കഴിഞ്ഞ ദിവസം യുഎസ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ആണവ വിഷയത്തിന്റെ പേരിൽ ആക്രമിക്കാൻ ശ്രമിച്ചാൽ ഇസ്രയേൽ കനത്ത വില നൽകേണ്ടിവരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മാസങ്ങൾക്ക് മുൻപ് ഇറാനിൽ സംഭവിച്ച സ്ഫോടനങ്ങളുടെയും മറ്റു സാങ്കേതിക പ്രശ്നങ്ങളുടെയും പിന്നിൽ ഇസ്രയേല്‍ ആണെന്നും ഇറാന്റെ ആണവ മിസൈൽ കേന്ദ്രങ്ങൾ രഹസ്യമായി ആക്രമിക്കാൻ നേരത്തെ തന്നെ ഇസ്രയേൽ അമേരിക്കയുടെ സഹായം തേടിയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
ഇറാന്റെ ആണവ കേന്ദ്രങ്ങൾ നശിപ്പിക്കുന്നത് പരിശീലിക്കുന്നതിന് സാധ്യമായ സൈനിക അഭ്യാസങ്ങളെക്കുറിച്ച് ഇസ്രയേൽ, അമേരിക്കൻ സൈനിക നേതാക്കൾ ചർച്ച ചെയ്യാൻ ഒരുങ്ങുകയാണ്. മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിയന്നയിൽ ആണവ ചർച്ചകൾ പുനരാരംഭിക്കാനിരിക്കെ ഇസ്രയേൽ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സ് യുഎസിന്റെ ഉന്നത സൈനിക നേതാക്കളുമായുള്ള കൂടിക്കാഴ്ചകൾക്കായി വാഷിങ്ടനിലേക്ക് തിരിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്.
ആണവ ചർച്ചയിൽ പങ്കെടുത്ത യുഎസ്, യൂറോപ്യൻ പ്രതിനിധികളെല്ലാം കഴിഞ്ഞയാഴ്ച ഇറാന്റെ ആവശ്യങ്ങളിൽ അശുഭാപ്തിവിശ്വാസവും നിരാശയും പ്രകടിപ്പിച്ചു. ഇറാനുമായുള്ള ചർച്ചകൾ പരാജയപ്പെട്ടാൻ സൈനിക നടപടികയുണ്ടാകുമെന്നാണ് മറ്റൊരു റിപ്പോർട്ട്. ഇതെല്ലാം മുൻകൂട്ടികണ്ടാണ് യുഎസും ഇസ്രയേലും സൈനിക അഭ്യാസങ്ങൾക്ക് തയാറെടുക്കുന്നതെന്ന് യുഎസ് ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് പറഞ്ഞു.
ഇറാൻ ലോകസമാധാനത്തിന് ഭീഷണിയാണ് എന്നാണ് യുഎസിലേക്കുള്ള പോകുന്നതിന് മുന്നോടിയായി ഇസ്രയേൽ പ്രതിരോധ മന്ത്രി ഗാന്റ്സ് പറഞ്ഞത്. യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ, സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്നും ഗാന്റ്സ് പറഞ്ഞിരുന്നു. എന്നാൽ ഇറാനെതിരായ സാധ്യമായ ഒരുക്കങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ യുഎസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയില്ല.
ഇറാന്റെ ആണവ പദ്ധതിയ്‌ക്കെതിരായ ആക്രമണത്തെ അനുകരിക്കുന്ന, ഡസൻ കണക്കിന് വിമാനങ്ങൾ ഉപയോഗിച്ച് ഇസ്രയേൽ പ്രതിരോധ സേന വൈകാതെ തന്നെ മെഡിറ്ററേനിയൻ കടലിൽ വലിയ തോതിലുള്ള അഭ്യാസം നടത്തുമെന്നും റിപ്പോർട്ടുണ്ട്. അടുത്ത ജനുവരിയിൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കെതിരെയുള്ള ആക്രമണത്തിന് പുതിയ പദ്ധതികൾ തയാറാക്കാൻ സൈന്യത്തിന് നിർദേശം നൽകുന്നതായി സൈനിക മേധാവി അവീവ് കൊഹാവി പ്രഖ്യാപിച്ചു. അടുത്തിടെ പാസാക്കിയ ദേശീയ ബജറ്റിന്റെ ഭാഗമായി ഇത്തരമൊരു ആക്രമണത്തിന് തയാറെടുക്കാൻ ഐഡിഎഫിന് അധിക ധനസഹായവും ലഭിച്ചിട്ടുണ്ട്.
അതേസമയം, ആക്രമണത്തിന് തുനിഞ്ഞാൽ ഇസ്രയേൽ കനത്ത വില നൽകേണ്ടിവരുമെന്ന് ഉന്നത ഇറാനിയൻ സൈനിക വക്താവ് വ്യക്തമാക്കി. യഥാർഥ ലക്ഷ്യങ്ങളിലേക്ക് മിസൈൽ തൊടുത്ത് പരിശീലനം നടത്താൻ സൈന്യത്തിന് അവസരമുണ്ടാക്കരുതെന്നും ഇറാൻ വക്താവ് വ്യക്തമാക്കി.
നിലവില്‍ കാര്യങ്ങള്‍ യുദ്ധത്തിലേയ്ക്ക് പോയിക്കൊണ്ടിരിക്കുകയാണ്.. അതിന് കാരണം.. ഇറാനാനില്‍ ഇസ്രയേല്‍ നടത്തുന്ന സ്‌ഫോടനങ്ങളാണ്.. അപ്പോള്‍ സ്വാഭാവികമായും ചോദ്യം ഉയരും ഇറാന് അടി കൊണ്ടിട്ടും ഇറാന്‍ എന്തുകൊണ്ട് തിരിച്ചടിക്കുന്നിലെന്നുള്ളത്..
നേരിട്ടല്ല ഇസ്രയേല്‍ ഈ സ്‌ഫോഡനം നടത്തുന്നത് എന്നുള്ളതാണ് ഉത്തരം. സൈബര്‍ ആക്രമണങ്ങളിലൂടെയാണ് ഇസ്രയേല്‍ സ്‌ഫോഡനം നടത്തുന്നത്.എന്നാല്‍ ഇസ്രയേലിന്റെ ഈ ശല്യം സഹിക്ക വയ്യാതെ ഇറാന്‍ അവരുടെ ആണവ കേന്ദ്രങ്ങള്‍ ഭൂമിക്കടിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഇതോടെ ഇസ്രയേലിന്റെ നീക്കങ്ങളൊന്നും നടത്താന്‍ കഴിയാതെയായി...
ഇത് അമേരിക്കയെ മാറി ചിന്തിക്കാനും ഇസ്രയേലിനെ കൂടുതല്‍ ക്രൂരമായി ചിന്തിക്കാനും പ്രേരിപ്പിട്ടുണ്ട്...
അമേരിക്ക ഇപ്പോള്‍ പറയുന്നത് ഇസ്രയേല്‍ ഇങ്ങനെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ ഇറാന്‍ കൂടുതല്‍ കരുത്തോടെയും സൂക്ഷ്മതയോടെയും ആണവായുധം നിര്‍മിക്കാന്‍ ശ്രമിക്കും എന്നാണ്..അതിനാല്‍ ഇറാനുമായി ആണവ ചര്‍ച്ചകള്‍ തുടരാനാണ് അമേരിക്കയുടെ തീരുമാനം
https://www.facebook.com/Malayalivartha

























