ഒമിക്രോണിനെ തുരത്താൻ പുതിയ വാക്‌സിൻ; ലോകത്തിന് പ്രതീക്ഷ നല്‍കി ആസ്ട്രാസെനെക്ക, ആന്റിബോഡി കോക്ടെയിലായ ഇവുഷെല്‍ഡ് ഒമിക്രോണിനെ പ്രതിരോധിക്കുമെന്ന് ആസ്ട്രാസെനെക്ക

സൗത്ത് ആഫ്രിക്കയിൽ റിപ്പോർട്ട് ചെയ്ത ഒമിക്രോണ്‍ ഭീതി ഇപ്പോൾ ലോകമാകെ പടര്‍ന്ന് കൊണ്ടിരിക്കുകയാണ്. നിരവധി രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യുക മാത്രമല്ല യുകെയിൽ ആദ്യമരണവും രേഖപ്പെടുത്തി. അങ്ങനെ പല വാക്‌സിനുകളും ഇതിനോടകം തന്നെ ഒമിക്രോണിനെ പ്രതിരോധിക്കില്ലെന്ന് പ്രാഥമിക പഠനത്തിലൂടെ തന്നെ വ്യക്തമായിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ വാക്‌സിന്‍ ഒമിക്രോണിനെ പ്രതിരോധിക്കാനായി വികസിപ്പിച്ചെടുക്കാനുള്ള ശ്രമവും നടന്നുവരുന്നുണ്ട്.
എന്നാൽ ഇപ്പോഴിതാ ലോകത്തിന് പ്രതീക്ഷ നല്‍കിയിരിക്കുകയാണ് ആസ്ട്രാസെനെക്ക. അവരുടെ ആന്റിബോഡി കോക്ടെയിലായ ഇവുഷെല്‍ഡ് ഒമിക്രോണിനെ പ്രതിരോധിക്കുമെന്ന് ആസ്ട്രാസെനെക്ക വാദിക്കുന്നു. പഠനങ്ങളിലൂടെയാണ് ഇക്കാര്യം വ്യക്തമായതെന്നും ആസ്ട്രാസെനെക്ക വ്യക്തമാക്കിയിട്ടുണ്ട്. ഒമിക്രോണിനെ പ്രതിരോധിക്കുന്നത് കൊണ്ട് ഇത് കൂടുതല്‍ പേരിലേക്ക് നല്‍കാമെന്നും ആസ്ട്രാസെനെക്ക ചൂണ്ടിക്കാണിക്കുന്നു.
യുഎസ്സിന്റെ ഇന്‍ഡിപെന്‍ഡെന്റ് ഇന്‍സ്റ്റിഗേറ്റര്‍മാരായ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് ഇത്തരത്തിൽ പഠനം നടത്തിയിരിക്കുന്നത്. ഇവുഷീല്‍ഡിന്റെ കൂടുതല്‍ പഠനങ്ങള്‍ ഇനിയു നടത്തുന്നതാണ്. ഒമിക്രോണിനെ എത്രത്തോളം പ്രതിരോധിക്കും ഇവുഷീല്‍ഡ് എന്നത് കൂടി പരിശോധിക്കുകയാണ് ചെയ്യുന്നത്. പുറത്തു നിന്നുള്ള ആളുകളും ആസ്ട്രാസെനെക്കയും ചേര്‍ന്നാണ് ഈ ഇത്തരത്തിൽ വിശകലനം നടത്തുക. ഇതിന്റെ വിശദാംശങ്ങള്‍ വൈകാതെ തന്നെ പുറത്തുവിടുന്നതാണ്. നേരത്തെ ഫൈസറും തങ്ങളുടെ ഗുളികകള്‍ ഒമൈക്രോണിനെ പ്രതിരോധിക്കുമെന്ന് വെളിപ്പെടുത്തിയിരുന്നു. ഫൈസറിന്റെ വാക്‌സിന്‍ പലയിടത്തും ഫലിക്കാതെ വരുന്ന സാഹചര്യത്തിനിടെയായിരുന്നു ഈ വെളിപ്പെടുത്തല്‍.
അതേസമയം 2250 പേരില്‍ നടത്തിയ പരിശോധനയില്‍ ഒമൈക്രോണിനെ പ്രതിരോധിക്കുമെന്ന ഫലമാണ് ലഭിച്ചതെന്ന് ഫൈസര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആശുപത്രിയിലേക്ക് ഒമൈക്രോണ്‍ കേസുകള്‍ എത്തിക്കുന്നതും, മരണനിരക്കും 89 ശതമാനത്തോളം കുറയ്ക്കാന്‍ സാധിക്കുന്നതാണ്. ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവര്‍ക്ക് കൊവിഡ് ബാധിച്ച ശേഷം ഇത് നല്‍കാമെന്നും ഫൈസര്‍ ചൂണ്ടിക്കാണിക്കുന്നു.
ഈ നിര്‍ണായക പരീക്ഷണത്തില്‍ വിജയിച്ചതായും, ഒമൈക്രോണ്‍ ഭീതി ഇല്ലാതാക്കാന്‍ ഈ മരുന്നിന് സാധിക്കുമെന്നും ഫൈസര്‍ വ്യക്തമാക്കി. വൈകാതെ തന്നെ ഫൈസറില്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഇതിന് അനുമതി നല്‍കും. അതേസമയം ഈ രണ്ട് മരുന്നുകളും വരുന്നതോടെ ലോകരാജ്യങ്ങളിലായി പടരുന്ന ഒമൈക്രോണിനെ നല്ലൊരു പരിധി വരെ തടയാന്‍ സാധിക്കും.
https://www.facebook.com/Malayalivartha

























