റൂബിളിന്റെ വില ഇടിഞ്ഞു;∙റഷ്യയിലേക്കുള്ള കാർ, ബൈക്ക് കയറ്റുമതി ജപ്പാനിലെ വാഹന നിർമാണ കമ്പനിയായ ഹോണ്ട നിർത്തി; യുഎസ് കമ്പനിയായ ഫോർഡ് അടക്കം റഷ്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു; റഷ്യയെ ഒതുക്കാനുള്ള പ്രധാന ആയുധങ്ങളിൽ ഒന്ന് സാമ്പത്തികമായ പ്രതിരോധം; പയറ്റി തുടങ്ങി

യുദ്ധമുഖത്ത് തെറിച്ചു നിൽക്കുന്ന പുടിനെ തളയ്ക്കാൻ ഒരേ ഒരു മാർഗം... ആ മാർഗത്തെ അവലംബിക്കുകയാണ് നാലു വശത്തുനിന്നും പലരും. റഷ്യയെ ഒതുക്കാനുള്ള പ്രധാന ആയുധങ്ങളിൽ ഒന്ന് സാമ്പത്തികമായ പ്രതിരോധം തന്നെയാണ്. റഷ്യക്കെതിരെ ഇതിനോടകം പല കമ്പനികളും പരസ്യമായ നിലപാട് പ്രഖ്യാപിച്ചിരിക്കുകയാണ് .. ആപ്പിൾ, ഫോർഡ് തുടങ്ങിയ കമ്പനികൾ പരസ്യമായി നിലപാട് റഷ്യക്കെതിരെ സ്വീകരിച്ചു
റഷ്യയ്ക്കെതിരെ സാമ്പത്തിക ‘യുദ്ധം’ മുറുകുന്നുവെന്നു തന്നെ പറയാവുന്നതാണ്.റഷ്യയെ വാഹനക്കമ്പനികളും കൈവിടുകയാണ്. യുക്രെയ്നെതിരായ യുദ്ധത്തെ തുടർന്ന് വിവിധ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തി. ഇത് റഷ്യയുടെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുകയാണ് . റഷ്യൻ ഓഹരിവിപണി ഇന്നലെയുംതകർന്നു . വിവിധ കമ്പനികൾ റഷ്യയിലും ബെലാറൂസിലുമുള്ള ഇടപാടുകൾ അവസാനിപ്പിച്ചു.
റൂബിളിന്റെ വില ഇടിഞ്ഞു. ഡോളറിന് 110 റൂബിളും യൂറോയ്ക്ക് 120.50 റൂബിളും വരെയാണ് വില താണത്. രാജ്യത്തിനു പുറത്ത് ഡോളറിനു 115 റൂബിൾ നൽകേണ്ടുന്ന അവസ്ഥയാണ് . റഷ്യയിലേക്കുള്ള കാർ, ബൈക്ക് കയറ്റുമതി ജപ്പാനിലെ വാഹന നിർമാണ കമ്പനിയായ ഹോണ്ട നിർത്തി. യുഎസ് കമ്പനിയായ ഫോർഡ് അടക്കം റഷ്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചു
ജപ്പാനിലെ മറ്റു വാഹന നിർമാതാക്കളും കയറ്റുമതി നിർത്താനുള്ള പ്ലാനിലാണ് . മാസ്ഡ കമ്പനി സ്പെയർപാർട്സ് നൽകുന്നത് നിർത്താനുള്ള പ്ലാനിലാണ് . പ്രവർത്തനം തുടരുന്നുണ്ടെങ്കിലും നിസാൻ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണ്. മിത്‌സുബിഷി ഉൽപാദനവും വിൽപനയും നിർത്തുന്ന കാര്യവും ആലോചിക്കുന്നുണ്ട് .
ഉപരോധം മൂലം റഷ്യയിലെ ഏറ്റവും വലിയ ബാങ്ക് ആയ ഷെർബാങ്ക് യൂറോപ്പിലെ പ്രവർത്തനം അവസാനിപ്പിക്കുകയാണ് . വൻതോതിൽ പണം പിൻവലിച്ചുതുടങ്ങിയതും ജീവനക്കാർക്കു നേരെ ഭീഷണി ഉയരുന്നതുംകൊണ്ടുമാണ്. ലിത്വാനിയയുടെ തുറമുഖങ്ങളിൽ റഷ്യൻ കപ്പലുകൾക്ക് വിലക്കു വന്നേക്കും
ബെലാറൂസിനു മേൽ യൂറോപ്യൻ യൂണിയൻ കൂടുതൽ ഉപരോധം ഏർപ്പെടുത്തി. യൂറോപ്പിലേക്കുള്ള ഇറക്കുമതി തടയുവാനാണിത് . സ്വിഫ്റ്റിൽ നിന്ന് 7 റഷ്യൻ ബാങ്കുകളെ വിലക്കി. റഷ്യയ്ക്കെതിരായ ഉപരോധ നടപടികളിൽ പങ്കു ചേരില്ലെന്നു ചൈനഅറിയിച്ചു. റഷ്യയ്ക്കെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്തിയതിനു പുറമേ ബെലാറൂസിനെതിരെ ചില നടപടികൾക്കു ബ്രിട്ടൻ തുടക്കമിട്ടു. റഷ്യൻ കപ്പലുകൾ ബ്രിട്ടിഷ് തുറമുഖങ്ങളിലെത്തിയാൽ തടഞ്ഞുവയ്ക്കും.
ഓഹരിയിലും കടപ്പത്രങ്ങളിലും പണമിറക്കിയിട്ടുള്ള വിദേശ നിക്ഷേപകർ അവ വിറ്റഴിക്കുന്നതു തടയാൻ റഷ്യ ശ്രമം തുടങ്ങി. അവയുടെ പണം നൽകുന്നതു വിലക്കിയതോടെ വിദേശ നിക്ഷേപകർ കുടുക്കിലായിരിക്കുകയാണ് . ലാഭവീതം നൽകുന്നതും തടഞ്ഞു. ലോകത്തെ ഏറ്റവും വലിയ ധന സെറ്റിൽമെന്റ് സംവിധാനമായ യൂറോക്ലിയറും ക്ലിയർസ്ട്രീമും റഷ്യൻ ആസ്തികൾ സ്വീകരിക്കുന്നില്ല.
https://www.facebook.com/Malayalivartha





















