Widgets Magazine
18
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്..ഇന്ന് (നവംബര്‍ 18) പവന് 1280 രൂപയാണ് കുറഞ്ഞത്...ഇതോടെ ഒരു പവന്‍റെ വില 90,680 രൂപയിലെത്തി..ഗ്രാമിന് 160 രൂപയും കുറഞ്ഞു...ഒരു ഗ്രാം സ്വര്‍ണത്തിന് 11,335 രൂപയാണ് ഇന്നത്തെ വില...


എസ്‌ഐആർ സംസ്ഥാന സർക്കാരുകൾക്ക് തലവേദനയാകുന്നു... തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുംവരെ നിർത്തി വയ്ക്കണമെന്നാണ് ആവശ്യം... ചീഫ് സെക്രട്ടറി ഡോ. ജയതിലകാണ് കോടതിയെ സമീപിച്ചത്...


വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയേയും, മുന്‍ ആഭ്യന്തര മന്ത്രി അസദുസമാന്‍ ഖാന്‍ കമാലിനെയും ഇന്ത്യ കൈമാറില്ല.. അവാമി ലീഗ് അനുകൂലികള്‍ തെരുവിൽ; വ്യാപക സംഘർഷം..


ബിഎല്‍ഒ അനീഷ് ജോര്‍ജ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടർന്ന്.. ആരോപണത്തിന് പിന്നാലെ ശബ്ദ സംഭാഷണങ്ങള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്..തനിക്ക് സമ്മര്‍ദമുണ്ടെന്ന് ഈ സംഭാഷണത്തില്‍ അനീഷ് ജോര്‍ജ് സഹ ബിഎല്‍ഒ വൈശാഖിനോട് പറയുന്നുണ്ട്..


ശബരിമല സ്വർണ്ണക്കൊള്ളയിൽ സന്നിധാനത്ത് എസ്ഐടി നടത്തിയ ശാസ്ത്രീയ പരിശോധന പൂർത്തിയായി..പത്ത് മണിക്കൂർ നീണ്ട പരിശോധനയിൽ തെളിവുകൾ ശേഖരിച്ച് മലയിറങ്ങി..

പാപ്പരായി 'പിച്ചയെടുത്ത് പാകിസ്ഥാനും? ചൈന എല്ലാം കൊണ്ടുപോയി തെരുവിലിറങ്ങി ജനങ്ങള്‍ സ്വന്തം രാജ്യം വേണമെന്ന് ഒരു വിഭാഗം ജിന്നയുടെ 'വിശുദ്ധനാട്' പ്രതിസന്ധിയില്‍

15 MAY 2022 03:22 PM IST
മലയാളി വാര്‍ത്ത

പുതിയ ഭരണത്തിലും പ്രതീക്ഷ നഷ്ടപ്പെട്ട ജനങ്ങള്‍ പാക്കിസ്ഥാനില്‍നിന്ന് മോചനം ആവശ്യപ്പെട്ട് ഇപ്പോള്‍ തെരുവിലാണ്. പാക്കിസ്ഥാനിലെ ജനങ്ങള്‍ക്കിടയില്‍ ചൈന വിരുദ്ധ വികാരം കൂടുതല്‍ ശക്തമാവുകയാണ്. രാജ്യത്തെ ചീനക്കാര്‍ക്ക് തീറെഴുതുന്നതിന് തുല്യമായിട്ടാണ് അവര്‍ ഈ നീക്കങ്ങളെ കാണുന്നത്. ബലൂചികളുടെ അടിസ്ഥാന വിവസനം നടപ്പിലാക്കാതെ ചൈനയുടെ എല്ലാ പദ്ധതികള്‍ക്കും കൂട്ടു നില്‍ക്കുകയും കൊടും ദാരിദ്ര്യം രാജ്യത്തെ വരിഞ്ഞു മുറുക്കുന്നതുമാണ് ജനങ്ങളെ തെരുവിലങ്ങാന്‍ അവിടെ പ്രേരിപ്പിക്കുന്നത്. മാത്രമല്ല മറ്റുരാജ്യങ്ങളിലേക്ക് ഭീകരത കയറ്റുമതി ചെയ്യുന്ന പാക്കിസ്ഥാന് ആഭ്യന്തരമായ തീവ്രവാദത്തെ അടിച്ചമര്‍ത്താന്‍ കഴിയുന്നില്ല. പാക് താലിബാനും പഷ്തുണ്‍ ഭീകരവാദവും, സുന്നിഷിയാ സംഘര്‍ഷവും അവിടെ ഇപ്പോഴും കത്തി നില്‍ക്കുമ്പോഴാണ് ബലൂചിസ്ഥാന്‍ പ്രശ്‌നം വീണ്ടുമെത്തുന്നത്.

സാമ്പത്തികമായി തകര്‍ന്ന മറ്റൊരു ശ്രീലങ്കയാകുകയാണ് പാക്കിസ്ഥാന്‍. വിദേശ നാണയ കരുതല്‍ ശേഖരം കുറഞ്ഞ് കുറഞ്ഞ്, വെറും 5 ബില്യന്‍ ഡോളറില്‍ എത്തിനില്‍ക്കുന്നു. സകല മേഖലയിലും വിലക്കയറ്റം. പാക് രൂപയുടെ വിലയും കുത്തനെ ഇടിഞ്ഞു. ഇനിയൊരു കലാപം കൂടി ആ രാജ്യം താങ്ങില്ല.

പാക്കിസ്ഥാന്‍ ഭരണകൂടത്തേക്കള്‍ ബലൂചികള്‍ക്ക് വെറുപ്പുള്ള ഒരു രാജ്യമാണ് ചൈന. വിവിധ റോഡ് നിര്‍മ്മാണത്തിനും തുറമുഖ നിര്‍മ്മാണത്തിനും, ഒക്കെയായി ബലുചിസ്ഥാനില്‍ എത്തിയ ചൈന ഇപ്പോള്‍ അവിടം അടക്കി ഭരിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുക. രാജ്യത്തിനുള്ളില്‍ മറ്റൊരു രാജ്യം എന്നപോലെ ചൈന തങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്ന സ്ഥലങ്ങളില്‍ ഔട്ട്‌പോസ്റ്റുകളും ചെക്ക് പോസ്റ്റുകളും വെച്ചിരിക്കയാണ്. അവിടെ നൂറ്റാണ്ടുകളായി താമസിച്ചുവരുന്ന ബലൂചികള്‍ക്ക് ചൈനയുടെ പരിശോധന കൂടാതെ ഒരു ഭാഗത്തുനിന്ന് മറ്റൊരു ഭാഗത്തേക്ക് പോകാന്‍ കഴിയില്ല എന്ന അവസ്ഥ വന്നിരിക്കയാണ്. ചൈനയുടെ കടക്കെണിലായ പാക്കിസ്ഥാന് ആകട്ടെ ഇതില്‍ ഒന്നും പ്രതികരിക്കാന്‍ കഴിയുന്നില്ല.

രാജ്യത്തെ ചൈനക്ക് വില്‍ക്കുന്നു, ഒരു സാമന്ത രാജ്യമാക്കി മാറ്റുന്നു, പാക്കിസ്ഥാന്റെ അത്മാഭിമാനം പണയും വെക്കുന്നു, തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) ഉന്നിയിക്കുന്നത്. മാത്രമല്ല 770 കിലോമീറ്റര്‍ കടല്‍ത്തീരമുള്ള പ്രദേശമാണ് ബലൂചിസ്ഥാന്‍. ചൈനയുടെ ഇടപെടല്‍ മൂലം ഇവിടെ തദ്ദേശീയര്‍ക്ക് മീന്‍ പിടിക്കാന്‍ പോലും ആവുന്നില്ല. ചൈനയുടെ വന്‍കിട ട്രോളറുകള്‍ പിടിക്കുന്നതിനാല്‍ തങ്ങള്‍ക്ക് ഒന്നും കിട്ടുന്നില്ല എന്നാണ് മത്സ്യത്തൊഴിലാളികളുടെ പരാതി. അതുപോലെ തുറമുഖ നവീകരണത്തില്‍ ഒന്നും തദ്ദേശീയര്‍ക്ക് ജോലി കൊടുത്തിരുന്നില്ല. എല്ലാം ചൈനക്കാര്‍ തന്നെ ആയിരുന്നു.

ഇവിടുത്തെ ഖ്വാദിര്‍ തുറമുഖം പാക്കിസ്ഥാന്‍ ചൈനക്ക് 40 വര്‍ഷത്തേക്ക് പാട്ടത്തിന് കൊടുത്തിരിക്കയാണ്. ലങ്കയിലെ ഹബ്ബന്‍ തോട്ട തുറമുഖം പിടിച്ചതിന് സമാനമായാണ് ഇവിടെ ചൈന പ്രവര്‍ത്തിച്ചത്. കടം തിരിച്ചുകൊടുക്കാന്‍ പാക്കിസ്ഥാന് കഴിയാതെ ആയതോടെ പോര്‍ട്ട് ചൈന ഏറ്റെടുത്തു. അതോടെ തദ്ദേശീയര്‍ പ്രതിസന്ധിയിലായി. ഇതിനെതിരെ രണ്ടുവര്‍ഷം മുമ്പ് നാട്ടുകാര്‍ വലിയ പ്രക്ഷോഭം നടത്തിയിരുന്നു. സിന്ധിലും ഇതേ പ്രശ്‌നംഉണ്ട്. ഇപ്പോള്‍ കറാച്ചിയിലെ രണ്ട് ദ്വീപികള്‍ ചൈനക്ക് വിട്ടുകൊടുക്കാന്‍ പോകയാണ്. അതിനെതിരെയും പ്രദേശവാസികള്‍ പ്രശ്‌നം ഉണ്ടാക്കുന്നുണ്ട്. അതായത് പാക്കിസ്ഥാനില്‍ മൊത്തമായി ഒരു ചൈന വിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ട്

ബലൂചിസ്ഥാനിലെ വിഭവങ്ങള്‍ കൊള്ളയടിക്കുന്നതില്‍നിന്ന് പിന്മാറണമെന്ന് ചൈനയ്ക്ക് പല തവണ മുന്നറിയിപ്പ് നല്‍കിയിരുന്നതായി ബിഎല്‍എ പറയുന്നു. അതുപോലെ ബലൂചികളെ വംശഹത്യ നടത്താന്‍ പാക്കിസ്ഥാന്‍ സൈന്യത്തിന് സാമ്പത്തികമായും മറ്റും നല്‍കുന്ന സഹായം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചൈന അതൊക്കെ അവഗണിച്ചു. അതോടെയാണ് മേഖലയില്‍ ചൈന വിരുദ്ധ വികാരം കരുത്താര്‍ജിച്ചത്. 2018ല്‍ ചൈനാക്കാരെ ലക്ഷ്യമിട്ട് ഒരു പയ്യന്‍ പൊട്ടിത്തെറിച്ചിരുന്നു. ഇപ്പോഴിതാ ദിവസങ്ങള്‍ക്ക് മുമ്പ് ഒരു അദ്ധ്യാപകി കറാച്ചിയില്‍ ചാവേറായി മൂന്ന്‌െൈ ചനക്കാരെ കൊന്നതിന്റെ ഞെട്ടലില്‍ ആണ് ലോകം. ചൈനയെ തൊട്ടാലെ പാക്കിസഥാന് പൊള്ളു എന്ന് ബലൂചികള്‍ക്ക് നന്നായി അറിയാം.

ദിവസങ്ങള്‍ക്ക് മുമ്പ് കറാച്ചി സര്‍വകലാശാലയില്‍ മൂന്ന് ചൈനീസ് വംശജരെ ഉള്‍പ്പെടെ നാലുപേരെ ചാവേറാക്രമണത്തിലൂടെ ബലുചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി കൊലപ്പെടുത്തിയതോടെയാണ് ബലൂചികളുടെ പ്രക്ഷോഭം വീണ്ടും സജീവമായി വാര്‍ത്തകളില്‍ നിറയുന്നത്. ചാവേറായ സ്ത്രീയെക്കുറിച്ച് പുറത്തുവരുന്നത് വിവരങ്ങളും ഞെട്ടിക്കുന്നതായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിവിൽ സർവ്വീസിൽ നിന്നും വിരമിക്കുന്ന ഉദ്യോഗസ്ഥരെ ഉയർന്ന തസ്തികകളിൽ പുനർ നിയമിക്കുന്നത് സ്വജനപക്ഷപാതപരമായ രാഷ്ട്രീയ അഴിമതിയാണ്; ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (11 minutes ago)

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്,  (1 hour ago)

ദർശനം ലഭിക്കാതെ മടങ്ങി... പന്തളത്ത് എത്തി അഭിഷേകം ചെയ്ത് മടങ്ങി  (1 hour ago)

SIR നിർത്തിവയ്ക്കണം  (1 hour ago)

ഒ​രു വ​ർ​ഷം മു​മ്പ് ചി​കി​ത്സ​ക്കാ​യി നാ​ട്ടി​ലെത്തി....  (1 hour ago)

ഷെയ്ഖ് ഹസീന ഇന്ത്യയില്‍ തുടരും  (1 hour ago)

വായുമലിനീകരണം ഡൽഹിയിൽ രൂക്ഷമായി....  (2 hours ago)

അനീഷിനെ സിപിഎം ഭീഷണിപ്പെടുത്തി  (2 hours ago)

SABARIMALA എസ്ഐടി സംഘം സന്നിധാനത്ത് നിന്ന് മടങ്ങും  (2 hours ago)

ട്രാക്കിൽ മനുഷ്യന്റെ കാൽ കണ്ടെത്തി....  (2 hours ago)

മുട്ടടയിൽ മാത്രമല്ല എല്ലായിടത്തും തോൽക്കും  (2 hours ago)

RAIN ALERT ഇന്നും നാളെയും ശക്തമായ മഴ  (3 hours ago)

അമ്പലത്തറയിലെ മിൽമ ഡെയറി സന്ദർശിക്കാൻ...  (3 hours ago)

INDIA തിരിച്ചടിയുടെ ഉഗ്രരൂപം  (3 hours ago)

കെ എസ് യുക്കാരിയുടെ സ്ഥാനാർഥിത്വം നിങ്ങൾക്ക് ഇത്രമേൽ അസ്വസ്ഥത ഉണ്ടാക്കിയെങ്കിൽ നിങ്ങളുടെ കൗണ്ട് ഡൗൺ തുടങ്ങി എന്ന് നിങ്ങൾ തന്നെ സമ്മതിക്കുന്നു പിണറായിസ്റ്റുകളെ; യു.ഡി.എഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിനെ അനുകൂ  (3 hours ago)

Malayali Vartha Recommends