ചുട്ടെരിച്ച് ഇന്ത്യൻ സൈന്യം... ഇനി ഒരില അനങ്ങില്ല! എല്ലാം തവിടു പൊടി...
പാകിസ്ഥാൻ എന്ന രാജ്യം നിലവിലുള്ളിടത്തോളം കാലം അവർക്ക് ഒറ്റ ഉദ്ദേശമേ ഉള്ളൂ എന്ന് എല്ലാവർക്കും അറിയാം. അത് ഇന്ത്യയുടെ തകർച്ചയാണ്. അവർ അതിന് വീണ്ടും വീണ്ടും ശ്രമിച്ചു കൊണ്ടിരിക്കും. എന്നാൽ അവർ ആയിരക്കണക്കിന് തവണ ശ്രമിച്ചാലും ഇന്ത്യയെ ഒരു ചുക്കും ചെയ്യാൻ പോകുന്നില്ല എന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ് ഇന്ത്യൻ ആർമി. ഏറ്റവും അടുത്ത് നടന്ന അവരുടെ ശ്രമവും ഇന്ത്യൻ ആർമി പരാജയപ്പെടുത്തിയ വാർത്തയാണ് ഇപ്പോൾ പുറത്തു വന്നത്. ഡ്രോണുകൾ ഉപയോഗിച്ച് ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞു കയറാനുള്ള പാകിസ്താന്റെ ശ്രമങ്ങളെ വീണ്ടും ചുട്ടെരിചിരിക്കുകയാണ് നമ്മുടെ സൈന്യം
പഞ്ചാബിലെ അമൃത്സറിൽ പാകിസ്ഥാൻ അതിർത്തിയിൽ ആണ് ഡ്രോൺ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യയിലേക്ക് കടക്കാൻ പോകുന്ന ഡ്രോൺ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് അതിർത്തി രക്ഷാ സേന വെടിയുതിർക്കുകയായിരുന്നു
അമൃത്‌സർ നഗരത്തിൽ നിന്ന് 40 കിലോമീറ്റർ അകലെ ചഹാർപൂർ ഗ്രാമത്തിന് സമീപമുള്ള ഇന്ത്യൻ പ്രദേശത്തേക്ക് ഡ്രോൺ പ്രവേശിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സൈന്യം വെടിയുതിർത്തത്.
ആളില്ലാ വിമാനമായ ഒരു ഹെക്‌സാകോപ്റ്റർ, ഭാഗികമായി കേടായ അവസ്ഥയിൽ, വെള്ള നിറത്തിലുള്ള പോളിത്തീൻ ടാഗ് ചെയ്ത നിലയിൽ കണ്ടെടുത്തതായി ബിഎസ്‌എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു.
മേഖലയിൽ സമാനമായ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ട് വെറും രണ്ട് ദിവസത്തിന് ശേഷം ആണ് വീണ്ടും ഡ്രോൺ പ്രത്യക്ഷപ്പെടുന്നത് . ചഹാർപൂർ ഗ്രാമത്തിന് സമീപമുള്ള ഇന്ത്യൻ പ്രദേശത്തേക്ക് നുഴഞ്ഞുകയറുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് സൈന്യം വെടിയുതിർക്കുകയായിരുന്നു
ചഹാർപൂരിൽ വിന്യസിച്ചിരുന്നു ബി എസ് എഫ് സൈനികർ ഒരു ഇരമ്പൽ ശബ്ദം കേട്ട് നോക്കുമ്പോൾ ആണ് പാകിസ്ഥാനിൽ നിന്നും വരുന്ന ഡ്രോൺ അവരുടെ കണ്ണിൽ പെട്ടത്. ഉടൻ തന്നെ വെടിയുതിർത്ത സൈനികർ അൽപ നിമിഷങ്ങൾക്കുള്ളിൽ തന്നെ ഡ്രോണിനെ വെടി വച്ചിടുകയായിരിന്നു . ആദ്യം സംശയാസ്പദമായ രീതിയിൽ കാണപ്പെട്ട ഡ്രോണിനെ തടയാൻ ആയിരിന്നു ഉദ്ദേശിച്ചതെങ്കിലും പിന്നീട് വെടി വച്ചിടുകയായിരിന്നു
തുടർന്ന് സൈന്യം പ്രദേശം വളയുകയും പോലീസിനെയും മറ്റ് ബന്ധപ്പെട്ട ഏജൻസികളെയും ഉടൻ തന്നെ വിവരം അറിയിക്കുകയും ചെയ്തു.
കൂടാതെ, തുടർന്ന് നടന്ന പ്രാഥമിക തിരച്ചിലിൽ, ചാഹർപൂർ ഗ്രാമത്തിന് സമീപമുള്ള അതിർത്തി വേലിയുടെ ഇന്ത്യൻ ഭാഗത്തു നിന്നും കൃഷിയിടത്തിൽ പതിച്ച നിലയിൽ ഭാഗികമായി കേടായ അവസ്ഥയിൽ ഒരു ഹെക്‌സാകോപ്റ്ററും അതിനോട് കൂട്ടി കെട്ടിയ നിലയിൽ ഒരു വെളുത്ത പൊളിത്തീൻ ബാഗും ബിഎസ്‌എഫ് അവിടെ നിന്നും കണ്ടെടുത്തു.
ഈ കഴിഞ്ഞ നവംബർ 26 നും സമാനമായ സംഭവം അമൃത്സറിലെ പാക്കിസ്ഥാൻ ബോർഡറിൽ റിപ്പോർട്ട് ചെയ്തിരുന്നു. അതേ ദിവസം, പഞ്ചാബിലെ പത്താൻകോട്ട് അതിർത്തിയിൽ രണ്ട് നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തിയതിനെത്തുടർന്ന് നുഴഞ്ഞുകയറ്റ ശ്രമം ബിഎസ്എഫ് പരാജയപ്പെടുത്തി. രണ്ട് പാക് നുഴഞ്ഞുകയറ്റക്കാരുടെ നീക്കമാണ് സേന പരാജയപ്പെടുത്തിയത് . പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരുടെ നീക്കം അവിടെ സ്ഥാപിച്ച തെർമൽ ക്യാമറയിൽ ആണ് രേഖപ്പെടുത്തിയത്
അത്തരത്തിലുള്ള ഒരു സാഹചര്യം വീണ്ടും ഉണ്ടാക്കുകയാണോ എന്നും സംശയിക്കാവുന്നതാണ്. എന്നാൽ അത്തരത്തിലുള്ള ഏതൊരു നീക്കവും നിഷ്പ്രഭം ആക്ക വിധത്തിലുള്ള സാങ്കേതിക സംവിധാനങ്ങൾ ആണ് ഇന്ത്യൻ സൈന്യം തങ്ങളുടെ അതിർത്തിയിൽ വിന്യസിച്ചിട്ടുള്ളത്
2021 നെ അപേക്ഷിച്ച് പാകിസ്ഥാൻ ഡ്രോണുകൾ ഇന്ത്യൻ പ്രദേശത്തേക്ക് നുഴഞ്ഞുകയറുന്നതിൽ വർധനവുണ്ടായിട്ടുണ്ട്. അതിർത്തിയിൽ ഈ വർഷം 230 ഡ്രോണുകൾ കണ്ടെത്തി, എന്നാൽ 2021 ൽ ഇത് 104 ആയിരുന്നു. 2020 ലെ കണക്കനുസരിച്ച് 77 ഡ്രോണുകൾ ഇന്ത്യ-പാക് അതിർത്തിയിലും നിയന്ത്രണരേഖയിലും കണ്ടു
2020 മുതൽ പഞ്ചാബിൽ കുറഞ്ഞത് 297 ഡ്രോണുകളെങ്കിലും ഈ വർഷം ഒക്ടോബറിൽ കണ്ടെത്തി, ഗുജറാത്ത്, ജമ്മു, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലും സംശയാസ്പദമായ ഡ്രോൺ പ്രവർത്തനങ്ങൾ നിരീക്ഷിക്കപ്പെട്ടു. പാക്കിസ്ഥാന്റെ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ) ഈ ഡ്രോണുകൾ വഴി ആയുധങ്ങളും മയക്കുമരുന്നുകളും അയയ്ക്കുന്നു എന്നാണ് കരുതപ്പെടുന്നത്. അതിനാൽ തന്നെ മേഖലയിൽ ഇന്ത്യൻ സൈന്യം ജാഗരൂകരായി തന്നെയാണ് നില കൊള്ളുന്നത്
https://www.facebook.com/Malayalivartha