ഇനി അവിവാഹിതര്‍ക്കും കുട്ടികളെ പ്രസവിക്കാം! സഹികെട്ട് സുപ്രധാന തീരുമാനവുമായി ചൈന... കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് ചൈന

ലോകത്ത് ഏറ്റവും കൂടുതൽ മനുഷ്യർ ജീവിക്കുന്ന ചൈനയിൽ ആറുപതിറ്റാണ്ടിന് ശേഷം ജനസംഖ്യയിൽ ഇടിവ്. ലോക ചരിത്രത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമെന്ന പദവി കാലങ്ങളായി അലങ്കരിച്ചിരുന്നത് ചൈനയാണ്. എന്നാൽ ചൈനയുടെ ജനസംഖ്യയിൽ വൻ ഇടിവാണ് ഇപ്പോൾ സംഭവിച്ച് കൊണ്ടിരിക്കുന്നത് എന്നാണ് ഏറ്റവും പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത്.
ഈ വർഷം തന്നെ ചൈന ജനസംഖ്യയിൽ ഇന്ത്യയേക്കാൾ താഴെപ്പോകുമെന്നാണ് കണക്കുകൾ പറയുന്നത്. കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടയിൽ ആദ്യമായി ചൈനയുടെ ജനസംഖ്യാ നിരക്കിൽ വൻ ഇടിവ് രേഖപ്പെടുത്തിയിരിക്കുകയാണ്. 2022ലെ അവസാന പാദ കണക്കുകൾ പ്രകാരം ചൈനയിലെ ആകെ ജനസംഖ്യ 141 കോടിയിലധികമാണ് ആണ്.
2021ലെ ജനസംഖ്യ നിരക്കിൽ നിന്ന് 8.5 ലക്ഷത്തിന്റെ ഇടിവ് എണ്ണത്തിന്റെ കുറവാണ് 2022ൽ സംഭവിച്ചിരിക്കുന്നത്. രാജ്യത്ത് ജനനസംഖ്യാ നിരക്കില്‍ വന്‍തോതില്‍ ഇടിവുണ്ടാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഇതിനെ നേരിടാൻ ഒരുങ്ങുകയാണ് ചൈന. കുട്ടികളുണ്ടാകുന്നതിന് അവിവാഹിതര്‍ക്കും നിയമപരമായ അവകാശങ്ങള്‍ നല്‍കിയിരിക്കുകയാണ് ഈ രാജ്യം. ആറു പതിറ്റാണ്ടുകൾക്കിടയിൽ ആദ്യമായി ജനസംഖ്യയിൽ ഇടിവ് രേഖപ്പെടുത്തിയതോടെയാണ് ചൈനയുടെ പുതിയ നീക്കം.
നിയമം പ്രാബല്യത്തില്‍ വരുന്നതോടെ അവിവാഹിതരായവര്‍ക്കും വിവാഹിതരായവരെപ്പോലെ തന്നെ കുട്ടികളെ പ്രസവിക്കാനും, വളര്‍ത്താനുമുളള അവകാശവും, ആനുകൂല്യവും ലഭിക്കും. ഇതിന് മുന്നോടിയായി തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ സിചാവുനില്‍ ആദ്യപടിയായി കൂടുതല്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ട്.
ചൈനയിൽ 2019ലെ നിയമപ്രകാരം വിവാഹിതരായവർക്ക് മാത്രമേ കുട്ടികൾക്ക് ജൻമം നൽകി വളർത്താൻ നിയമപരമായ അവകാശമുണ്ടായിരുന്നുള്ളൂ. ആശുപത്രി ചെലവുകൾക്കായുള്ള മെറ്റേണിറ്റി ഇൻഷുറൻസ്, പ്രസവാവധിക്ക് സ്ത്രീകൾക്ക് ശമ്പളം തുടങ്ങി. ആനുകൂല്യങ്ങൾ വിവാഹിതരായ സ്ത്രീകൾക്ക് ലഭിച്ചിരുന്നു. കുട്ടികൾ വേണമെന്ന് ആഗ്രഹിക്കുന്ന അവിവാഹിതർക്കും ഇനി ഈ ആനുകൂല്യങ്ങൾ ലഭിക്കും,
1980 കളില്‍ രാജ്യത്ത് ജനസംഖ്യാ പെരുപ്പം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒറ്റകുട്ടി നയം നടപ്പിലാക്കുകയുണ്ടായി എന്നാല്‍ 2021 ആയപ്പോഴേക്കും ഈ നിയമത്തില്‍ ഇളവ് അനുവദിച്ചിരുന്നു. നിയന്ത്രണങ്ങള്‍ ഒഴിവാക്കിയിട്ടും ജനസംഖ്യയില്‍ പുരോഗതി കൊണ്ടുവരാന്‍ സാധിക്കാത്തതിനാലാണ് ഇപ്പോള്‍ കൂടുതല്‍ ഇളവുകള്‍ പ്രാബല്യത്തിലാക്കുന്നത്.
ചൈനയിലെ ജനനനിരക്ക് 9.56 മില്യണും മരണനിരക്ക് 10.41 മില്യണുമാണ്. 1960കളിലാണ് ജനസംഖ്യാ നിരക്കിൽ വൻ വീഴ്‌ച ചൈന നേരിട്ടത്. അന്ന് മാവോ സെ തുംഗിന്റെ കാർഷിക നയങ്ങളെ തുടർന്നുണ്ടായ തകർച്ചയുടെ ഫലമായിട്ടായിരുന്നു അത് സംഭവിച്ചത്. അമിതമായ ജനസംഖ്യാ നിരക്കിനെ ഭയന്ന് 1980കളിൽ 'ഒറ്റക്കുട്ടി' നയം ചൈനീസ് സർക്കാർ നിർബന്ധിതമാക്കി.
പിന്നീട് 2021ൽ മൂന്ന് കുട്ടികൾ വരെയാകാം എന്ന് ഭേദഗതിയും കൊണ്ടുവന്നു. ജനസംഖ്യാപരമായ ഭാവി പ്രതിസന്ധി അതിജീവിക്കാൻ ദമ്പതികൾക്കു മൂന്നു കുഞ്ഞുങ്ങൾ വരെ ആകാം എന്ന നിലയിൽ ജനന നിയന്ത്രണ ചട്ടത്തിൽ 2021 ൽ ചൈനീസ് സർക്കാർ ഇളവ് അനുവദിച്ചിരുന്നു.
അമിത ജനസംഖ്യ ചെറുക്കാൻ 1980 കളിൽ ചൈനീസ് സർക്കാർ ഏർപ്പെടുത്തിയ ‘ഒരു കുട്ടി മാത്രമെന്ന’ കർശന നിലപാട് ഒഴിവാക്കിയായിരുന്നു ഇത്. എന്നാൽ ജനനനിയന്ത്രണത്തിൽ നൽകിയ ഇളവിലും ജനസംഖ്യയിൽ കാര്യമായ മെച്ചമുണ്ടാകുന്നില്ലെന്ന സൂചനയാണു നാഷനൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് കണക്കുകൾ വെളിപ്പെടുത്തുന്നത്.
രാജ്യത്ത് 2040 ആകുമ്പോഴേക്കും ജനസംഖ്യയില്‍ കൂടുതല്‍ ശതമാനവും 60 വയസ്സിന് മുകളില്‍ ഉളളവരാകുമെന്നാണ് റിപ്പോര്‍ട്ട്. യുവാക്കളുടെ എണ്ണത്തില്‍ വരുന്ന കുറവ് സാമൂഹികമായും, സാമ്പത്തികമായും രാജ്യത്തിന്റെ വികസനത്തിനും, അഭിവൃദ്ധിയ്ക്കും മങ്ങലേല്‍പ്പിക്കുമെന്നും പഠനങ്ങള്‍ വെളിവാക്കുന്നു.
https://www.facebook.com/Malayalivartha























