ഒടുവിൽ സഹികെട്ട് ജനങ്ങൾക്ക് മുന്നിൽ മുട്ടുമടക്കി ചൈന... നാശത്തിലേക്ക് കൂപ്പുകുത്തി ചൈന

കുട്ടികളുണ്ടാകുന്നതിന് അവിവാഹിതര്‍ക്കും നിയമപരമായ അവകാശങ്ങള്‍ നല്‍കിയിരിക്കുകയാണ് ഈ രാജ്യം. ആറു പതിറ്റാണ്ടുകൾക്കിടയിൽ ആദ്യമായി ജനസംഖ്യയിൽ ഇടിവ് രേഖപ്പെടുത്തിയതോടെയാണ് ചൈനയുടെ പുതിയ നീക്കം. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ അവിവാഹിതരായവര്‍ക്കും വിവാഹിതരായവരെപ്പോലെ തന്നെ കുട്ടികളെ പ്രസവിക്കാനും, വളര്‍ത്താനുമുളള അവകാശവും, ആനുകൂല്യവും ലഭിക്കും. ഇതിന് മുന്നോടിയായി തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ സിചാവുനില്‍ ആദ്യപടിയായി കൂടുതല്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ട്.
ചൈനയിൽ 2019ലെ നിയമപ്രകാരം വിവാഹിതരായവർക്ക് മാത്രമേ കുട്ടികൾക്ക് ജൻമം നൽകി വളർത്താൻ നിയമപരമായ അവകാശമുണ്ടായിരുന്നുള്ളൂ. ആശുപത്രി ചെലവുകൾക്കായുള്ള മെറ്റേണിറ്റി ഇൻഷുറൻസ്, പ്രസവാവധിക്ക് സ്ത്രീകൾക്ക് ശമ്പളം തുടങ്ങി. ആനുകൂല്യങ്ങൾ വിവാഹിതരായ സ്ത്രീകൾക്ക് ലഭിച്ചിരുന്നു. കുട്ടികൾ വേണമെന്ന് ആഗ്രഹിക്കുന്ന അവിവാഹിതർക്കും ഇനി ഈ ആനുകൂല്യങ്ങൾ ലഭിക്കും,
1980 കളില്‍ രാജ്യത്ത് ജനസംഖ്യാ പെരുപ്പം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒറ്റകുട്ടി നയം നടപ്പിലാക്കുകയുണ്ടായി എന്നാല്‍ 2021 ആയപ്പോഴേക്കും ഈ നിയമത്തില്‍ ഇളവ് അനുവദിച്ചിരുന്നു. നിയന്ത്രണങ്ങള്‍ ഒഴിവാക്കിയിട്ടും ജനസംഖ്യയില്‍ പുരോഗതി കൊണ്ടുവരാന്‍ സാധിക്കാത്തതിനാലാണ് ഇപ്പോള്‍ കൂടുതല്‍ ഇളവുകള്‍ പ്രാബല്യത്തിലാക്കുന്നത്.
ചൈനയിലെ ജനനനിരക്ക് 9.56 മില്യണും മരണനിരക്ക് 10.41 മില്യണുമാണ്. 1960കളിലാണ് ജനസംഖ്യാ നിരക്കിൽ വൻ വീഴ്‌ച ചൈന നേരിട്ടത്. അന്ന് മാവോ സെ തുംഗിന്റെ കാർഷിക നയങ്ങളെ തുടർന്നുണ്ടായ തകർച്ചയുടെ ഫലമായിട്ടായിരുന്നു അത് സംഭവിച്ചത്. അമിതമായ ജനസംഖ്യാ നിരക്കിനെ ഭയന്ന് 1980കളിൽ 'ഒറ്റക്കുട്ടി' നയം ചൈനീസ് സർക്കാർ നിർബന്ധിതമാക്കി.
https://www.facebook.com/Malayalivartha























