ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറം ഉച്ചകോടിയില്‍ കഴിഞ്ഞയാഴ്ച യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി സംസാരിച്ചു തുടങ്ങിയത് ഇങ്ങനെയാണ്. റഷ്യ- യുക്രൈന്‍ യുദ്ധം ഒരിടവേളയ്ക്കു ശേഷം വീണ്ടും മരണനൃത്തം ചവിട്ടുമ്പോള്‍ സെലന്‍സ്‌കി മാത്രമല്ല, മറ്റുള്ളവരും ചോദിക്കുന്നു: യഥാര്‍ത്ഥത്തില്‍ റഷ്യയ്ക്കു വേണ്ടി യുദ്ധം ചെയ്യുന്നത് റഷ്യക്കാരോ അതോ വാഗ്‌നര്‍ ഗ്രൂപ്പ് എന്ന കൂലിപ്പട്ടാളമോ?

യുക്രൈന്‍ -റഷ്യ യുദ്ധത്തില്‍ പരാജയ ഭീതിയുണ്ടായപ്പോഴും , ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷ വേളകളില്‍ താല്കാലികമായി യുദ്ധം അവസാനിപ്പിക്കുമെന്ന സ്വയം പ്രഖ്യാപിച്ചിട്ടും റഷ്യ യുക്രൈനെതിരെ നിറയൊഴിച്ചു കൊണ്ടിരുന്നു. എന്നാല്‍ റഷ്യന്‍ സൈന്യമല്ല മറിച്ച് യുക്രൈനില്‍ യുദ്ധം ചെയ്യുന്നത് റഷ്യന്‍ പ്രസിഡണ്ട് വ്‌ളാദിമര്‍ പുഡിനും അദ്ദേഹത്തിന്റെ സുഹൃത്തും രൂപീകരിച്ച ചാവേറുകളായ കൂലി പട്ടാളമാണെന്ന സത്യം അമേരിക്കയുടെ ചാരക്കണ്ണുകള്‍ കണ്ടെത്തിയിട്ടും റഷ്യ പിന്നാക്കം പോയിട്ടില്ല.
ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറം ഉച്ചകോടിയില്‍ കഴിഞ്ഞയാഴ്ച യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി സംസാരിച്ചു തുടങ്ങിയത് ഇങ്ങനെയാണ്. റഷ്യ- യുക്രൈന്‍ യുദ്ധം ഒരിടവേളയ്ക്കു ശേഷം വീണ്ടും മരണനൃത്തം ചവിട്ടുമ്പോള്‍ സെലന്‍സ്‌കി മാത്രമല്ല, മറ്റുള്ളവരും ചോദിക്കുന്നു: യഥാര്‍ത്ഥത്തില്‍ റഷ്യയ്ക്കു വേണ്ടി യുദ്ധം ചെയ്യുന്നത് റഷ്യക്കാരോ അതോ വാഗ്‌നര്‍ ഗ്രൂപ്പ് എന്ന കൂലിപ്പട്ടാളമോ? യുദ്ധത്തില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിനോ അതോ വാഗ്‌നര്‍ ഗ്രൂപ്പിന്റെ മേധാവി യവ്ജെനി പ്രിഗോസിനോ? വാഗ്‌നര്‍ ഗ്രൂപ്പുമായുള്ള ബന്ധം പുതിന്‍ പരസ്യമായി അംഗീകരിക്കുന്നില്ലെങ്കിലും പലപ്പോഴും യുദ്ധവിവരങ്ങള്‍ പുറത്തുവിടുന്നതും പട്ടാളനിയമം നടപ്പാക്കുന്നതും പ്രിഗോസിനാണ്. സെലന്‍സ്‌കിയും ചോദിക്കുന്നത് അതുതന്നെയാണ്. ആരാണ് യുദ്ധം നയിക്കുന്നത്, വ്ളാദിമിര്‍ പുതിനോ യവ്ജെനി പ്രിഗോസിനോ?
കഴിഞ്ഞ വര്‍ഷമാണ് റഷ്യയിലെ സരാടോവ് ജയിലില്‍ നടക്കുന്ന ക്രൂരപീഡനങ്ങളുടെ വിവരം മനുഷ്യാവകാശ സംഘടനകള്‍ പുറത്തുവിട്ടത്. യുക്രൈനിനെതിരേ അണിനിരക്കാന്‍ രൂപീകരിച്ച സമാന്തര സായുധ ഗ്രൂപ്പായ വാഗ്‌നറിലേക്ക് തടവുകാരെ ചേര്‍ക്കാന്‍ ജയില്‍ കഴിയുന്നവരെ നിര്‍ബന്ധിക്കുന്നതിന്റെ നേര്‍ക്കാഴ്ച്ചയായിരുന്നു അത്. ഗ്രൂപ്പില്‍ ചേരാന്‍ തയ്യാറാവാത്തവരെ മണിക്കൂറുകളോളം ലൈംഗിക വൈകൃതത്തിന് ഇരയാക്കും, കൈകാലുകള്‍ കെട്ടിയിട്ട് മര്‍ദിച്ച് അവശരാക്കും. വീഡിയോ ചിത്രീകരിച്ച് മറ്റ് തടവുകാരെ ബ്ലാക്ക്മെയില്‍ ചെയ്യാനും അവരെ നിയമവിരുദ്ധമായി പ്രവര്‍ത്തിപ്പിക്കാനും നിര്‍ബന്ധിക്കും. ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാന്‍ വലിയ ശബ്ദത്തില്‍ പാട്ടുകള്‍ വെച്ചായിരിക്കും പീഡനമെന്നും ബി.ബി.സിയടക്കമുള്ള മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
റഷ്യ-യുക്രൈന്‍ യുദ്ധം തുടങ്ങിയ ശേഷം 350 തടവുകാരെങ്കിലും ഇത്തരത്തില്‍ ക്രൂരപീഡനത്തിന് ഇരായിട്ടുണ്ടെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. ജയിലില്‍നിന്നുള്ള വീഡിയോ പുറത്തുവന്നതിന് പിന്നാലെ തടവുകാര്‍ക്കെതിരേയുള്ള പീഡനത്തിനെതിരേ ശക്തമായ നടപടികളെടുക്കുമെന്ന പ്രഖ്യാപനമുണ്ടായെങ്കിലും ഒന്നും നടന്നില്ല. ഇതിനിടെയാണ് വാഗ്‌നര്‍ ഗ്രൂപ്പിനെ ആഗോള കുറ്റവാളികളുടെ പട്ടികയില്‍ യു.എസ്. ഉള്‍പ്പെടുത്തിയിരിക്കുന്നത്.
റഷ്യന്‍ പ്രസിഡന്റിന്റെ വിശ്വസ്തനെന്നറിയപ്പെടുന്ന യെവ്ജനി പ്രിഗോസിന്‍ 2014-ലാണ് വാഗ്നര്‍ ഗ്രൂപ്പിന് തുടക്കമിട്ടത്. 250 പേരുമായി തുടങ്ങിയ സംഘം എട്ട് വര്‍ഷം കൊണ്ട് അമ്പതിനായിരത്തിലേറെ പേര്‍ ഉള്‍പ്പെടുന്ന വലിയ ഗ്രൂപ്പായി മാറിയെന്നതാണ് സത്യം. സ്വകാര്യ ആവശ്യത്തിനായിരുന്നു സംഘത്തിന്റെ രൂപീകരണമെങ്കിലും പിന്നീടവരെ യുദ്ധമുഖത്ത് എത്തിക്കുകയായിരുന്നു.യുദ്ധമുഖത്തെത്തിയാല്‍ ജയില്‍ ശിക്ഷയിലടക്കം ഇളവും വലിയ ശമ്പള വാഗ്ദാനവുമാണ് ഇവര്‍ മുന്നോട്ടുവെക്കുന്നത്.
റഷ്യന്‍ പ്രസിഡന്റ് പുതിനുമായി ഏറെ അടുപ്പമുള്ള പ്രിഗോസിന്‍, പുതിന്റെ അനുവാദത്തോടെയാണ് സംഘത്തെ മുന്നോട്ട് കൊണ്ടുപോവുന്നതെന്നും ആരോപണം വരുന്നുണ്ട്. 2014-ല്‍ യുക്രൈനിലെ ക്രിമിന പെനിന്‍സുലയില്‍ നടന്ന പോരാട്ടത്തിലാണ് ആദ്യമായി വാഗ്നാര്‍ ഗ്രൂപ്പ് പങ്കെടുത്തത്. പിന്നീടങ്ങോട്ട് മുന്‍നിര സൈനികരാവുകയും ചെയ്തു. റഷ്യയിലെ ഉള്‍നാടന്‍ പ്രദേശമായ മോള്‍ക്കിനിയില്‍വെച്ചാണ് സൈനികര്‍ക്കുള്ള പരിശീലനം നല്‍കുന്നത്. ഇത് റഷ്യന്‍ സൈനിക പരിശീലന കേന്ദ്രത്തിന് അടുത്താണെന്നത് കൊണ്ടുതന്നെ സായുധ ഗ്രൂപ്പും റഷ്യന്‍ സൈന്യവുമായുള്ള ബന്ധത്തെക്കുറിച്ചും സംശയമുണ്ടാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha























