Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

യുക്രെയിൻ – റഷ്യ സംഘർഷത്തിൽ ‘കലക്കു വെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്ന’ അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും ശരിക്കും ‘കൈ പൊള്ളുന്ന’ അവസ്ഥ..

02 FEBRUARY 2023 07:44 PM IST
മലയാളി വാര്‍ത്ത

More Stories...

വെനസ്വേലയില്‍ ഭൂകമ്പം: ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മുന്നറിയിപ്പ് ലഭിച്ചെന്ന് റിപ്പോര്‍ട്ട്

ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തി; കപ്പലുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്

പ്രവചനങ്ങൾ തകിടം മറിഞ്ഞു..! 1 ലക്ഷം ജനങ്ങള്‍ മരിച്ചു..?! അലറിവിളിച്ച് ജീവനും കൊണ്ടോടി ജനങ്ങള്‍... അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

യുക്രെയിൻ – റഷ്യ സംഘർഷത്തിൽ ‘കലക്കു വെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്ന’ അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും ശരിക്കും ‘കൈ പൊള്ളുന്ന’ അവസ്ഥയാണ് നിലവിലുള്ളത്. റഷ്യയെ ഇനിയും പ്രകോപിപ്പിച്ചാൽ അവർ ഏത് നിമിഷവും ആണവായുധം പ്രയോഗിച്ചേക്കുമെന്നാണ് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എ മുന്നറിയിപ്പു നൽകിയിരിക്കുന്നത്. കൃത്യമായ ഈ വിവരത്തെ തുടർന്ന് എഫ് 16 യുദ്ധവിമാനങ്ങൾ യുക്രെയിന് നൽകില്ലന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്ക. ബ്രിട്ടനും ജർമ്മനിയും സമാന നിലപാട് തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. ഇതോടെ മറ്റൊരു നാറ്റോ സഖ്യ രാജ്യമായ ഫ്രാൻസും യുദ്ധവിമാനങ്ങൾ നൽകുന്നതിൽ നിന്നും പിറകോട്ട് പോയിരിക്കുകയാണ്.യുക്രെയിന് ആധുനിക ടെക്നോളജിയും ആയുധങ്ങളും നൽകി സഹായിക്കുന്ന അമേരിക്കയും സഖ്യകക്ഷികളും ടാങ്കുകൾ നൽകാൻ തീരുമാനിച്ചതിനു പിന്നാലെയാണ് യുദ്ധവിമാനങ്ങൾ നൽകാനും അണിയറയിൽ നീക്കം നടത്തിയിരുന്നത്. പ്രതിരോധത്തിന് 200 ഓളം യുദ്ധവിമാനങ്ങൾ വേണമെന്ന യുക്രെയിൻ ആവശ്യമാണ് നാറ്റോ സഖ്യകക്ഷികൾ പരിഗണിച്ചിരുന്നത്. എന്നാൽ ഈ ഇടപാട് റഷ്യക്കെതിരായ യുദ്ധ പ്രഖ്യാപനമായി കണ്ട് ശക്തമായി തിരിച്ചടിക്കാനാണ് റഷ്യ പദ്ധതി ഒരുക്കിയിരുന്നത്.ലോകത്തിലെ ഏറ്റവും നശീകരണ ശേഷിയുള്ള ആണവായുധമായ ‘സാത്താൻ’ ഉൾപ്പെടെയാണ് റഷ്യ സജ്ജമാക്കി നിർത്തിയിരിക്കുന്നത്.
ഇത് യുക്രെയിന് നേരെയല്ലന്നും റഷ്യയുടെ ലക്ഷ്യം അമേരിക്കയും സഖ്യകക്ഷികളും ആണെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടാണ് സി.ഐ.എ ഉദ്യോഗസ്ഥർ അമേരിക്കൻ ഭരണകൂടത്തിന് കൈമാറിയിരിക്കുന്നത്. തുടർന്നാണ് കൂടുതൽ പ്രകോപനത്തിനു മുതിരാതെ യുദ്ധവിമാനങ്ങൾ നൽകുന്നതിൽ നിന്നും നാറ്റോ സഖ്യ രാജ്യങ്ങൾ പിറകോട്ട് പോയിരിക്കുന്നത്.യുക്രെയിനുമായുള്ള പ്രത്യേക സൈനിക നടപടി പിന്നിട്ടിട്ടും വൻ നശീകരണ ശേഷിയുളള ആയുധങ്ങൾ ഇതുവരെ റഷ്യൻ സൈന്യം പ്രയോഗിച്ചിട്ടില്ല. സോവിയറ്റ് യൂണിയന്റെ കാലം മുതൽ ഉള്ള ആയുധങ്ങളുടെ വലിയ ഒരു ശേഖരം തന്നെയാണ് ഇപ്പോഴും റഷ്യയിലുള്ളത്. ഇതാകട്ടെ അമേരിക്കയുടെ കൈവശമുള്ളതിനേക്കാൾ കൂടുതലുമാണ്.ലോകത്ത് ഏറ്റവും കൂടുതൽ ആണവായുധങ്ങൾ ഉള്ള രാജ്യമാണ് റഷ്യ. ടെക് നോളജിയുടെ പുതിയ കാലത്ത് ഇത്തരം മാരക പ്രകരശേഷിയുള്ള ആയുധങ്ങൾ ആദ്യം പ്രയോഗിക്കുന്നവർക്കു തന്നെയാണ് യുദ്ധത്തിൽ മേൽക്കോയ്മ ഉണ്ടാകുക. അതുകൊണ്ടു തന്നെയാണ് റഷ്യയെ അമേരിക്കൻ സഖ്യവും ഭയക്കുന്നത്. റഷ്യയുമായുള്ള ഏതൊരു ഏറ്റുമുട്ടലും ലോകാവസാനത്തിലാണ് കലാശിക്കുക എന്ന തിരിച്ചറിവ് അമേരിക്കയ്ക്കുണ്ട്. അതു കൊണ്ടു തന്നെയാണ് ഇപ്പോൾ യുദ്ധവിമാനങ്ങളുടെ കാര്യത്തിൽ തന്ത്രപരമായ നിലപാട് അവർ സ്വീകരിച്ചിരിക്കുന്നത്.
എന്നാൽ യുക്രെയിന് ടാങ്കുകൾ ഉൾപ്പെടെ മറ്റു ആയുധങ്ങൾ നാറ്റോ സഖ്യം നൽകുന്ന സാഹചര്യത്തിൽ ഈ ആയുധങ്ങൾ കൊണ്ടുവരുന്ന സംവിധാനങ്ങൾ ആക്രമിക്കപ്പെടാനുള്ള സാധ്യത ഇപ്പോഴും കൂടുതലാണ്.
അത്തരമൊരു ഘട്ടത്തിൽ അമേരിക്കൻ സഖ്യം പ്രതികരിച്ചാലും അത് വലിയ യുദ്ധത്തിലാണ് കലാശിക്കുക. യുക്രെയിനിൽ മാരക ബോംബുകൾ വർഷിച്ച് എത്രയും പെട്ടന്ന് സൈനിക നടപടി അവസാനിപ്പിക്കണമെന്ന മാനസിക അവസ്ഥയിലാണിപ്പോൾ റഷ്യൻ സൈനിക നേതൃത്വമുള്ളത്.അമേരിക്കയും സഖ്യകക്ഷികളും ഭയക്കേണ്ട നിലപാടാണിത്. യുക്രെയിനെ പിന്നിൽ നിന്നും നിയന്ത്രിക്കുന്നത് നാറ്റോ ആയതിനാൽ റഷ്യ കൈവിട്ട കളിക്ക് ഇറങ്ങിയാൽ അവരും അനുഭവിക്കേണ്ടി വരും. ഉത്തര കൊറിയയുടെ ആണവ മിസൈലിനെ ഭയക്കുന്ന അമേരിക്കയും സഖ്യകക്ഷികളും റഷ്യയുടെ ‘സാത്താനെ ‘ എത്രമാത്രം ഭയപ്പെടുന്നുണ്ട് എന്നത് തീർച്ചയായും ഊഹിക്കാവുന്നതേയൊള്ളു.
ലോകത്തെ ആയുധ വിപണി സജീവമാക്കാനും റഷ്യയെ തളർത്തി നേട്ടം കൊയ്യാനുമാണ് അമേരിക്ക യുക്രെയിനെ മുൻ നിർത്തി നാണംകെട്ട കളി കളിക്കുന്നത്. നേരിട്ടു യുദ്ധം ചെയ്യാനുള്ള ധൈര്യമില്ലാത്തതു കൊണ്ടാണ് ഇത്തരം രണ്ടാംകിട ഏർപ്പാട് അവർ നടത്തുന്നത്. ലോക രാജ്യങ്ങൾക്കു മുന്നിൽ റഷ്യയെ ഒറ്റപ്പെടുത്തുവാൻ നിറം പിടിപ്പിച്ച കഥകളാണ് പാശ്ചാത്യ മാധ്യമങ്ങളും പടച്ചു വിട്ടു കൊണ്ടിരിക്കുന്നത്. ഒരു ചെറിയ രാജ്യത്തിനു മുന്നിൽ റഷ്യക്ക് വിജയിക്കാൻ കഴിയുന്നില്ലന്ന് കളിയാക്കുന്ന ഈ മാധ്യമങ്ങൾ കണ്ടില്ലന്ന് നടിക്കുന്നത് യാഥാർത്ഥ്യങ്ങളെയാണ്.തികച്ചും മാന്യമായ പോരാട്ടമാണ് യുക്രെയിനിൽ റഷ്യൻ സൈന്യം നടത്തുന്നത്. സാധാരണക്കാരുടെ മരണം പരമാവധി ഒഴിവാക്കാൻ അവർ ശ്രമിക്കുന്നുണ്ട്.

അതു കൊണ്ടാണ് വൻ പ്രഹരശേഷിയുള്ള ബോംബുകൾ പ്രയോഗിക്കാതിരിക്കുന്നത്. കൊല്ലപ്പെട്ട സാധാരണക്കാരിൽ നല്ലൊരു വിഭാഗവും യുക്രൈൻ സൈന്യം നൽകിയ ആയുധങ്ങളുമായി റഷ്യൻ ടാങ്കുകൾ തകർക്കാൻ പോയപ്പോയാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഈ യാഥാർത്ഥ്യമൊന്നും ഒരു പാശ്ചാത്യ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല.ലോകത്തെ പ്രധാന മാധ്യമങ്ങളിൽ ബഹുഭൂരിപക്ഷവും അമേരിക്കൻ പക്ഷപാതികളായതിനാൽ അവർ നൽകുന്ന വിവരങ്ങളാണ് ഇന്ത്യയിൽ ഉൾപ്പെടെ പുറത്ത് വരുന്നത്. ഗ്രൗണ്ട് റിയാലിറ്റി അറിയാത്ത വാർത്തകളാണ് ഇതെന്നാണ് നയതന്ത്ര വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്. റഷ്യൻ സൈന്യത്തിന് അമേരിക്കൻ ചേരി ആരോപിക്കുന്നതു പോലെ വൻ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന്റെ തിരിച്ചടി എത്രമാത്രം ഭീകരമായിരിക്കുമെന്നതാണ് ഇവരുടെ മറു ചോദ്യം. ഏറെ പ്രസക്തമായ ചോദ്യം തന്നെയാണിത്. വലിയ നഷ്ടം റഷ്യക്ക് സംഭവിച്ചിരുന്നു എങ്കിൽ യുക്രെയിൻ തലസ്ഥാനമായ കീവ് ഇപ്പോൾ ഭൂപടത്തിൽ പോലും കാണില്ലായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (1 hour ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (3 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (3 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (3 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (3 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (4 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (4 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (4 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (4 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (4 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (4 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (4 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (4 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (6 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (7 hours ago)

Malayali Vartha Recommends