മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങളുമായി പോലീസ്; അറസ്റ്റ് നടന്നാല്‍ വലിയ പ്രതിഷേധമുണ്ടാകുമെന്ന് പാകിസ്താന്‍ തെഹ്‌രിക് ഇന്‍സാഫ്; തോഷഖാന കേസുമായി ബന്ധപ്പെട്ടാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടത്

നമ്മുടെ അയൽ രാജ്യമായ പാകിസ്ഥാനിൽ വമ്പൻ കോളിളക്കങ്ങൾ നടക്കുകയാണ്.മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾ നടക്കുകയാണ് അവിടെ. തോഷഖാന കേസുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾ നടത്തുന്നത്. ഇസ്ലാമാബാദ് പോലീസ് അദ്ദേഹത്തിന്റെ ലാഹോറിലെ അദ്ദേഹത്തിന്റെ വസതിയിൽ അറസ്റ്റ് ചെയ്യാനെത്തിയിരുന്നു . ഈകേസിൽ ഇമ്രാൻ ഖാനോട് ഹാജരാകാൻ തുടര്‍ച്ചയായി ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഹാജരാകാതെ വീഴ്ച വരുത്തിയിരുന്നു.
ഇതോടെ സെഷന്‍സ് കോടതി ഇമ്രാൻ ഖാനെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തു. ഇതോടെ പോലീസ് ലാഹോറിലെ സമാന്‍ പാര്‍ക്കിലെ വസതിയിലേക്ക് ഇരച്ചെത്തുകയായിരുന്നു. പഞ്ചാബ് പോലീസും സ്ഥലത്തെത്തി. പക്ഷേ പോലീസ് വന്ന സമയം ഇമ്രാന്‍ വസതിയില്‍ ഇല്ലായിരുന്നു. അതുകൊണ്ട് അറസ്റ്റ് എന്ന പ്രക്രിയയിലേക്ക് പോകാൻ കഴിഞ്ഞില്ല. എന്നാൽ മറ്റു നീക്കങ്ങൾ ശക്തമാക്കിയിരുന്നു.
അതായത് അറസ്റ്റ് തടയുകയെന്ന ലക്ഷ്യത്തോടെ മുഴുവന്‍ പ്രവര്‍ത്തകരോടും ഇമ്രാന്റെ വസതിക്കു മുന്നില്‍ എത്തിച്ചേരാന്‍ പാകിസ്താന്‍ തെഹ്‌രിക് ഇ ഇന്‍സാഫ് (പി.ടി.ഐ.) ആഹ്വാനം ചെയ്യുകയുണ്ടായി. ഇതോടെ നൂറുകണക്കിന് പ്രവര്‍ത്തകരാണ് വസതിക്ക് മുന്നിലേക്ക് എത്തിയത്. എന്നാൽ നടപടികള്‍ പൂര്‍ത്തിയാക്കുന്നതോടെ ഇമ്രാനെ പോലീസ് അറസ്റ്റ് ചെയ്‌തേക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അറസ്റ്റ് തടയുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
ഇസ്ലാമാബാദ് പോലീസ് മേധാവി വെല്ലുവിളിച്ചിരിക്കുന്നത് വെറുംകയ്യോടെ മടങ്ങിപ്പോവില്ലെന്നാണ്. അറസ്റ്റ് നടന്നാല്‍ വലിയ പ്രതിഷേധമുണ്ടാകുമെന്ന് പി.ടി.ഐ. വെല്ലുവിളി മുഴക്കുകയും ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിയായിരിക്കെ ഇമ്രാൻ ഖാന് കിട്ടിയ സമ്മാനങ്ങള്‍ വെളിപ്പെടുത്താതെ അനധികൃതമായി വിറ്റു. ഇതാണ് ഇപ്പോഴത്തെ കേസിന് ആധാരം. നിശ്ചിത തുകയില്‍ കുറവ് മൂല്യമുള്ള സമ്മാനങ്ങള്‍ വാങ്ങാവുന്നതാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം.
അങ്ങനെ അല്ലാത്തവ തോഷഖാന എന്ന സംവിധാനത്തിലേക്ക് കൈമാറണമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത് . വിലയുടെ 50 ശതമാനം നല്‍കി വേണം വാങ്ങാൻ. പക്ഷേ ഇത് 20 ശതമാനം വരെ കുറഞ്ഞ വിലയ്ക്ക് വാങ്ങിക്കുകയായിരുന്നു. പിന്നീട് ഇത് മറിച്ചുവിറ്റുവെന്നാണ് പോലീസ് കേസ് വന്നിരിക്കുന്നത്. കഴിഞ്ഞയാഴ്ച വിചാരണയ്ക്ക് ഹാജരാകുമെന്ന് ഇമ്രാന്‍ ഖാൻ അറിയിച്ചു . പക്ഷേ അദ്ദേഹം ഹാജരായില്ല. എന്നാൽ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് റദ്ദാക്കാന്‍ കോടതിയെ സമീപിക്കുമെന്ന് ഇമ്രാന്റെ അഡ്വക്കറ്റ് വ്യക്തമാക്കി. ഇമ്രാനെ കസ്റ്റഡിയില്‍ എടുക്കാനും മാര്‍ച്ച് ഏഴിന് കോടതിയില്‍ ഹാജരാക്കാനും വാറന്റില്‍ വ്യക്തമാക്കിയിരിക്കുകയാണ്.
അതേസമയം കാശ്മീരുമായി ബന്ധപ്പെട്ട് യു. എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇന്ത്യയെ വിമര്‍ശിച്ച പാകിസ്ഥാനെതിരെ ഇന്ത്യന്‍ പ്രതിനിധി സീമ പൂജാനി ആഞ്ഞടിച്ചിരുന്നു. കാശ്മീര്‍ ജനതയുടെ അവകാശങ്ങള്‍ ഇന്ത്യ നിഷേധിക്കുന്നു എന്നായിരുന്നു കൗണ്‍സിലില്‍ പാക് വിദേശകാര്യ സഹമന്ത്രി ഹിന റബ്ബാനി ഖറിന്റെ ആക്ഷേപം. അതിന് മറുപടിയായി, പാകിസ്ഥാനില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് സ്വതന്ത്രമായി ജീവിക്കാന്‍ കഴിയുന്നില്ലെന്ന് ഇന്ത്യന്‍ പ്രതിനിധി സീമ പൂജാനി തിരിച്ചടിച്ചു.
https://www.facebook.com/Malayalivartha























