ഇനിയും ചൊറിയാൻ വന്നാൽ വെറുതെ കയ്യും കെട്ടി നോക്കി നിൽക്കില്ല ഇന്ത്യ...തിരിച്ചു നല്ല എട്ടിന്റെ പണി തരും..സൈനിക ശക്തി ഉപയോഗിച്ച് ഇന്ത്യ മറുപടി നൽകും..അതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു...ഇനി കേൾക്കാൻ പോകുന്നത് പാകിസ്ഥാന്റെ നിലവിളി..

ഇനിയും ചൊറിയാൻ വന്നാൽ വെറുതെ കയ്യും കെട്ടി നോക്കി നിൽക്കില്ല ഇന്ത്യ. തിരിച്ചു നല്ല എട്ടിന്റെ പണി തരും എന്നുള്ള മുന്നറിയിപ്പാണ് നമ്മുടെ പ്രധാന മന്ത്രി നരേന്ദ്ര മോദി പാകിസ്താന് നൽകുന്നത്..ഇന്ത്യ- പാക് സംഘർഷം വർദ്ധിക്കുന്നതായും ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷം ഉണ്ടാകാൻ സാദ്ധ്യതയേറെയാണെന്നും അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരിക്കുകയാണ്..എന്നാൽ ഇതൊന്നും കണ്ടു കൊണ്ട് നമ്മൾ ഭയപ്പെടേണ്ട കാര്യമില്ല..അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ പാക് പ്രകോപനങ്ങൾക്ക് മുൻകാലങ്ങളെ അപേക്ഷിച്ച് സൈനിക ശക്തി ഉപയോഗിച്ച് ഇന്ത്യ മറുപടി നൽകുമെന്നും റിപ്പോർട്ടിൽ വളരെ വ്യക്തമായി പറയുന്നുണ്ട്..കൂടാതെ ഇന്ത്യയും ചൈനയും അതിർത്തി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഉഭയകക്ഷി ചർച്ചകൾ നടത്തിയെങ്കിലും 2020ലെ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകാൻ ഇടയുള്ളതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അതിർത്തികളിൽ ഇന്ത്യയും ചൈനയും സൈനികവിന്യാസം വർദ്ധിപ്പിച്ചത് രണ്ട് ആണവശക്തികൾ തമ്മിലുള്ള സായുധ ഏറ്റുമുട്ടലിനുള്ള സാദ്ധ്യത ഉയർത്തുന്നു. ഇത് യു എസ് വ്യക്തികൾക്കും താത്പര്യങ്ങൾക്കുംമേൽ ഭീഷണിയാകുന്നു. ഇത് യു എസിന്റെ ഇടപെടലിന് ആഹ്വാനം ചെയ്യും. ഇന്ത്യ- പാക് സംഘർഷത്തിലും ഇരുരാജ്യങ്ങളുടെയും ആണവ ശക്തി വെല്ലുവിളിയാകുന്നു.ഇന്ത്യാവിരുദ്ധ തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നതിൽ പാകിസ്ഥാന് നീണ്ട ചരിത്രമുണ്ട്.നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്ത്യ, പാകിസ്ഥാൻ പ്രകോപനങ്ങൾക്ക് സൈനിക ശക്തി ഉപയോഗിച്ച് പ്രതികരിക്കാൻ സാദ്ധ്യതയുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം കാശ്‌മീരിൽ അക്രമങ്ങളും ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിൽ തീവ്രവാദി ആക്രമണങ്ങൾ ഉണ്ടാകാനും കാരണമാകാമെന്നും റിപ്പോർട്ടിൽ പറയുന്നു.തീവ്രവാദ ഭീഷണികൾ നേരിടാനും അക്രമാസക്തമായ തീവ്രവാദ പ്രവർത്തനങ്ങളെ ചെറുക്കുന്നതിനായും പാകിസ്ഥാനുമായി ചേർന്ന് പ്രവർത്തിക്കാനുള്ള അവസരം യു എസ്-പാക് ഭീകരവിരുദ്ധ സംഭാഷണം നൽകുന്നുവെന്ന് യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.
പക്ഷെ ഇവരരുമായും ഏറ്റുമുട്ടാൻ ഇന്ത്യ ഇപ്പോഴേ റെഡി ആണ്..കാരണം നമ്മുടെ സൈനികർ എപ്പോഴും പതിന്മടങ്ങ് ശക്തി ആർജ്ജിക്കുന്നുണ്ട്...അത് മാത്രമല്ല വ്യോമസേനാ പൈലറ്റുമാരുടെ പരിശീലനത്തിനായി 70 ‘എച്ച്ടിടി – 40’ വിമാനങ്ങൾ വാങ്ങാൻ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡുമായി (എച്ച്എഎൽ) കേന്ദ്ര പ്രതിരോധ മന്ത്രാലയം 6800 കോടി രൂപയുടെ കരാറൊപ്പിട്ടു. പരിശീലന വിമാനങ്ങൾ 6 വർഷത്തിനകം എച്ച്എഎൽ ലഭ്യമാക്കും. 3100 കോടി രൂപയ്ക്ക് 3 പരിശീലന കപ്പലുകൾ വാങ്ങാൻ സ്വകാര്യ കമ്പനിയായ എൽ ആൻഡ് ടിയുമായും മന്ത്രാലയം കരാറൊപ്പിട്ടു. പ്രതിരോധ സാമഗ്രികൾ നിർമിക്കുന്നതിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഇതു കരുത്തു പകരും.
അതുകൊണ്ട് തന്നെ ഇന്ത്യ എപ്പോഴും സജ്ജമാണ്..കശ്‌മീർ പ്രശ്‌നത്തിലും പാക്കിസ്ഥാനിൽ നിന്ന് പുറപ്പെടുന്ന അതിർത്തി കടന്നുള്ള ഭീകരതയിലും ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം പലപ്പോഴും വഷളായിട്ടുണ്ട്. രണ്ട് ആണവ-സായുധ രാഷ്ട്രങ്ങൾക്കിടയിൽ സംഘർഷം ഉണ്ടാകാനുള്ള സാധ്യത കാരണം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രതിസന്ധികൾ പ്രത്യേക ആശങ്കയുണ്ടാക്കുന്നുവെന്ന് യുഎസ് രഹസ്യാന്വേഷണ റിപ്പോർട്ട് ചൂണ്ടിക്കാട്ടി."2021ന്റെ തുടക്കത്തിൽ നിയന്ത്രണ രേഖയിൽ ഇരുപക്ഷവും വെടിനിർത്തൽ പുതുക്കിയതിനെത്തുടർന്ന് ന്യൂഡൽഹിയും ഇസ്ലാമാബാദും തങ്ങളുടെ ബന്ധത്തിലെ നിലവിലെ ശാന്തത ശക്തിപ്പെടുത്താൻ പ്രതിബദ്ധതരായിരിക്കും." റിപ്പോർട്ട് കൂട്ടിച്ചേർത്തു.ഏതായാലും മോദിക്ക് കീഴിൽ നമ്മുടെ പ്രതിരോധ മേഖല കൂടുതൽ ശക്തി ആർജ്ജിച്ചു വരികയാണ് എന്നുള്ളതാണ് ഈ റിപോർട്ടുകൾ സൂചിപ്പിക്കുന്നതും..ഏതായാലും ഇന്ത്യ ഒരുങ്ങി കഴിഞ്ഞു പാകിസ്ഥാനെ തൂത്തെറിയാൻ..
https://www.facebook.com/Malayalivartha























