കോക്ക്പിറ്റിൽ പുകയുണ്ടെന്ന് പൈലറ്റിന്റെ റിപ്പോർട്ട്, തൊട്ടുപിന്നാലെ ആ അപകടം, യുഎസിൽ വിമാനം തകർന്ന് വീണ് ഇന്ത്യൻ വംശജയ്ക്ക് ദാരുണാന്ത്യം, മകൾ ഗുരുതരാവസ്ഥയിൽ

പറന്നു ഉയർന്ന വിമാനം തകർന്നു വീണ് ഇന്ത്യൻ വംശജയ്ക്ക് ദാരുണാന്ത്യം. ന്യൂയോർക്കിൽവെച്ചാണ് വിമാനാപകടം ഉണ്ടായത്. ഇന്ത്യൻ വംശജയായ സ്ത്രീ മരണപ്പെടുകയും മകൾക്കും ഒരു ഫ്ലൈയിംഗ് ഇൻസ്ട്രക്ടർക്കും അപകടത്തിൽ പരിക്കേൾക്കുകയും ചെയ്തു റോമ ഗുപ്തയാണ് മരിച്ച ഇന്ത്യൻ വംശജ. 63 വയസായിരുന്നു. വിമാനത്തിൽ ഒപ്പമുണ്ടായിരുന്ന മുപ്പത്തിമൂന്ന് വയസുള്ള മകൾ റീവയാണ് പരിക്കുകളേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നത്.
കൂടാതെ 23 കാരനായ പൈലറ്റ് ഇൻസ്ട്രക്ടറും ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലാണെന്ന് നോർത്ത് ലിൻഡൻഹർസ്റ്റ് ഫയർ ഡിപ്പാർട്ട്മെന്റ് ചീഫ് കെന്നി സ്റ്റാലോൺ അറിയിച്ചു. മാർച്ച് 5 ഞയറാഴ്ച്ചയാണ് വിമാനാപകടം ഉണ്ടായത്. വിമാനം ഉച്ചയ്ക്ക് 2:18 ന് ഫാർമിംഗ്ഡെയ്‌ലിലെ റിപ്പബ്ലിക് വിമാനത്താവളത്തിൽ നിന്നും പറന്നു ഉയർന്നു. ഉച്ചയ്ക്ക് 2.58നാണ് വെൽവുഡ് അവന്യൂവിനും അഞ്ചാം സ്ട്രീറ്റിനും സമീപം മരങ്ങളും ബ്രഷും നിറഞ്ഞ പ്രദേശത്തു വിമാനം തകർന്നു വീഴുകയായിരുന്നു എന്ന് പോലീസ് പറയുന്നു. റോമ ഗുപ്തയും (63) , മകൾ റീവയും(33) എന്നിവർ ആണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
തകർന്നു വീഴുന്നതിന് മുൻപ് പൈലറ്റ് കോക്ക്പിറ്റിൽ പുകയുണ്ടെന്ന് കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. നാലു പേര്‍ക്ക് സഞ്ചരിക്കാവുന്ന ഒറ്റ എഞ്ചിന്‍ പൈപ്പര്‍ ചിരോക്കി വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ലോങ് ഐലന്‍ഡിലെ റിപ്പബ്ലിക് വിമാനത്താവളത്തിലേക്ക് മടങ്ങി വരുമ്പോഴാണ് അപകടം.
കോക്പിറ്റില്‍ നിന്ന് പുക ഉയരുന്ന വിവരം പൈലറ്റ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ലോങ് ഐലന്‍ഡില്‍ വിമാനം തകര്‍ന്നുവീണത്. അപകടത്തെ കുറിച്ച് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അന്വേഷണം ആരംഭിച്ചു.അപകടത്തിന്റെ കാരണം കണ്ടെത്താൻ നാഷനൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് അന്വേഷണം നടത്തുമെന്ന് വിമാനത്തിന്റെ ഉടമയുടെ അഭിഭാഷകൻ പറഞ്ഞു.
https://www.facebook.com/Malayalivartha























