Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

യുദ്ധത്തിന്റെ തുടക്കത്തില്‍ തന്നെ സാപൊറീഷ്യ നിലയം റഷ്യ പിടിച്ചെടുത്തിരുന്നു. കീവിനു പുറമേ ഒഡേസ, ഹര്‍കീവ് തുടങ്ങിയ പ്രധാന മേഖലകളിലും വ്യാഴാഴ്ച രാത്രി റഷ്യന്‍ മിസൈലുകള്‍ പതിച്ചു. ആക്രമണത്തെത്തുടര്‍ന്ന് കീവിലെയും ഒഡേസയിലെയും പകുതിയോളം പ്രദേശങ്ങള്‍ ഇരുട്ടിലായി. യുക്രെയ്ന്‍ പ്രതിരോധം തുടരുമ്പോഴും അഞ്ചിലൊന്ന് പ്രദേശം പിടിച്ചെടുത്തെന്നാണു റഷ്യയുടെ അവകാശവാദം

10 MARCH 2023 08:47 AM IST
മലയാളി വാര്‍ത്ത

More Stories...

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

യുദ്ധം ഒരുവര്‍ഷം പിന്നിട്ടിട്ടും കലിയടങ്ങാത്ത റഷ്യ യുക്രൈന് മേല്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയത് അതിക്രൂരമായ മിസൈലാക്രമങ്ങളാണ്. മണിക്കൂറില്‍ അന്‍പതിലേറെ മിസൈലുകള്‍ തൊടുത്തു വിട്ട് യുക്രൈനിലെ സാധാരണ ജനങ്ങളെ കൊന്നൊടുക്കുകയാണ്.അഞ്ചു മാസത്തിനിടെ റഷ്യ യുക്രെയ്‌നില്‍ നടത്തിയ ഏറ്റവും വലിയ മിസൈല്‍ ആക്രമണത്തില്‍ 6 പേര്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ നടത്തിയ ആക്രമണത്തില്‍ പ്രധാന നഗരങ്ങളിലെല്ലാം വൈദ്യുതിവിതരണ സംവിധാനം ഉള്‍പ്പെടെ തകര്‍ന്നതായി പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു.

പടിഞ്ഞാറന്‍ ലിവീവിലെ ഗ്രാമത്തില്‍ മിസൈല്‍ വീണ് തകര്‍ന്ന വീട്ടിലെ 5 പേര്‍ കൊല്ലപ്പെട്ടു. ദിനിപ്രോയില്‍ നടന്ന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. ഖേഴ്‌സണില്‍ റഷ്യന്‍ ടാങ്ക് ആക്രമണത്തില്‍ 3 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കീവില്‍ ഒട്ടേറെ വീടുകള്‍ക്ക് കേടുപാടു സംഭവിച്ചു. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ സാപൊറീഷ്യയിലേക്കുള്ള വൈദ്യുതി വിതരണം മിസൈല്‍ ആക്രമണത്തില്‍ തകരാറിലായി. വൈദ്യുതിബന്ധം വിഛേദിക്കപ്പെട്ടെങ്കിലും ആണവനിലയം ഡീസല്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റഷ്യ അവകാശപ്പെട്ടു.

യുദ്ധത്തിന്റെ തുടക്കത്തില്‍ തന്നെ സാപൊറീഷ്യ നിലയം റഷ്യ പിടിച്ചെടുത്തിരുന്നു. കീവിനു പുറമേ ഒഡേസ, ഹര്‍കീവ് തുടങ്ങിയ പ്രധാന മേഖലകളിലും വ്യാഴാഴ്ച രാത്രി റഷ്യന്‍ മിസൈലുകള്‍ പതിച്ചു. ആക്രമണത്തെത്തുടര്‍ന്ന് കീവിലെയും ഒഡേസയിലെയും പകുതിയോളം പ്രദേശങ്ങള്‍ ഇരുട്ടിലായി. യുക്രെയ്ന്‍ പ്രതിരോധം തുടരുമ്പോഴും അഞ്ചിലൊന്ന് പ്രദേശം പിടിച്ചെടുത്തെന്നാണു റഷ്യയുടെ അവകാശവാദം.

റഷ്യയുടെ പിന്തുണയുള്ള മോള്‍ഡോവയിലെ ട്രാന്‍സ്‌നീസ്ട്രിയയിലെ നേതാവിനെതിരെ യുക്രെയ്ന്‍ നടത്തിയ വധശ്രമം പരാജയപ്പെടുത്തിയതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. യുക്രെയ്‌നിലെ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിര്‍ദേശപ്രകാരമാണ് കൊലപാതകശ്രമമെന്നാണ് റഷ്യയുടെ ആരോപണം. എന്നാല്‍, യുക്രെയ്ന്‍ ഇതു നിഷേധിച്ചു.

ലോകരാജ്യങ്ങളോടെല്ലാം യുദ്ധം അവസാനിപ്പിക്കാന്‍ യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി അഭ്യര്‍ത്ഥിച്ചിരിക്കുന്ന സാഹചര്യത്തിലാണ് റഷ്യ തള്ളിക്കയറ്റം രൂകഷമാക്കിയിരിക്കുന്നത്. അമേരിക്കയുടെ മധ്യസ്ഥതയില്‍ ചൈനയെ ഇടനിലക്കാരനായി നിറുത്തി കൊണ്ട് യുദ്ധം അവസാനിപ്പിക്കാമെന്ന ധാരണയിലെത്തി നില്ക്കുമ്പോഴാണ് റഷ്യയുടെ കൂലിപ്പട്ടാളത്തിന്റെ കടന്നാക്രമണവും യുക്രൈനെ ഞെട്ടിച്ചത്.

യുക്രെയ്‌നിലെ ബഹ്‌മുത് നഗരത്തിന്റെ കിഴക്കന്‍ ഭാഗം പൂര്‍ണമായി കീഴടക്കിയെന്നു റഷ്യന്‍ സേനയിലെ കൂലിപ്പട്ടാളമായ വാഗ്നര്‍ ഗ്രൂപ്പ് അവകാശപ്പെട്ടിരിക്കുന്നു. എന്നാല്‍ റഷ്യന്‍ ഭാഗത്ത്  വന്‍ ആള്‍നാശമുണ്ടായിട്ടുണ്ടെന്നും ചെറുത്തുനില്‍പ് തുടരുമെന്നും യുക്രെയ്ന്‍ സേന വ്യക്തമാക്കി. വാഗ്നര്‍ ഗ്രൂപ്പിന്റെ അവകാശവാദം ശരിയാണെങ്കില്‍ നഗരത്തിന്റെ പകുതിയോളം റഷ്യന്‍ സേനയുടെ പിടിയിലായിട്ടുണ്ട്. വരും ദിവസങ്ങളില്‍ നഗരം പൂര്‍ണമായി വീഴാനുള്ള സാധ്യത തള്ളാനാവില്ലെന്നു നാറ്റോ സെക്രട്ടറി ജനറല്‍ യെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് സ്റ്റോക്കോമില്‍ യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ പറഞ്ഞിരുന്നു.

പുട്ടിന്റെ അടുത്ത സുഹൃത്തും വാഗ്‌നര്‍ ഗ്രൂപ്പ് തലവനുമായ യെവ്ഗിനി പ്രിഗോഷിന്‍ സമൂഹമാധ്യമത്തിലൂടെയാണു ബഹ്‌മുത് നദിയുടെ കിഴക്കന്‍ഭാഗം പിടിച്ചടക്കിയെന്ന് അറിയിച്ചത്. ഇതു നഗരത്തിന്റെ പകുതിയോളം വരും. ബഹ്‌മുത് ഉള്‍പ്പെടുന്ന കിഴക്കന്‍ പ്രവിശ്യയായ ഡോണ്‍ബസിലെ ഭൂരിഭാഗം പ്രദേശങ്ങളും നിലവില്‍ റഷ്യന്‍സേനയുടെ നിയന്ത്രണത്തിലാണ്.ബഹ്‌മുതിലേക്കു കൂടുതല്‍ റഷ്യന്‍ സൈനികര്‍ എത്തിക്കൊണ്ടിരിക്കുകയാണെന്നാണ് സ്റ്റോക്കോമില്‍ നാറ്റോ സെക്രട്ടറി ജനറല്‍ പറഞ്ഞത്. നിലവില്‍ യുക്രെയ്‌നിന്റെ 20% ഭൂപ്രദേശം പിടിച്ചെന്നാണു റഷ്യയുടെ അവകാശവാദം. ബഹ്‌മുത് കൂടി വീണാല്‍ വ്യവസായ മേഖലയായ ഡോണ്‍ബസ് മുഴുവനായും അവരുടേതാകും.

കെട്ടിടങ്ങളെല്ലാം തകര്‍ന്നടിഞ്ഞ ബഹ്‌മുതില്‍ നിലവില്‍ 38 കുട്ടികള്‍ അടക്കം നാലായിരത്തോളം പേര്‍ ശേഷിക്കുന്നുവെന്നാണ് കണക്ക്. യുദ്ധത്തിനു മുന്‍പേ നഗരത്തില്‍ 75,000 പേരുണ്ടായിരുന്നു.യുക്രെയ്‌നിനു കൂടുതല്‍ ടാങ്കുകളും വെടിക്കോപ്പുകളുമെത്തിക്കാനാണ് സ്റ്റോക്കോമിലെ യോഗതീരുമാനമെങ്കിലും ഇത് യുദ്ധഭൂമിയിലേക്ക് എത്താന്‍ മാസങ്ങളെടുക്കും.

 ബഹ്‌മൂത് പട്ടണത്തിലെ ആണവ നിലയത്തെ സംരക്ഷിക്കുന്നതിനായി യുക്രൈന്‍ മാസങ്ങളായി റഷ്യന്‍ സൈന്യവുമായി ഏറ്റുമുട്ടി കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ ആണവ നിലയം മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രഖ്യാപനത്തോടെ റഷ്യയുടെ കൂലിപ്പട്ടാളത്തെ ഇറക്കി പൊരുതുകയായിരുന്നു, ബഹ്‌മൂതിലെ ആയിരങ്ങളല്ല പതിനായിരക്കണക്കിന് ആളുകള്‍ മരിച്ചു വീഴുകയോ ജീവരക്ഷാര്‍ത്ഥം ഓടി രക്ഷപ്പെടുകയോ ചെയ്തിരിക്കുകയാണ്.

ചൈന ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ റഷ്യയുടെ പുതിയ യുദ്ധനയത്തില്‍ ഏത് തരത്തില്‍ പ്രതികരിക്കുമെന്ന് വ്യക്തതയില്ല.റഷ്യയ്ക്ക്ും പുടിനും ചൈന നല്കുന്ന പ്രത്യക്ഷ പിന്‍തുണയാണ് അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളെ സമാധാന ഉടമ്പടിയില്‍ നിന്ന് അകറ്റുന്നത്. എന്നാല്‍ ബഹ്‌മൂത് ആണവനിലയം പിടിച്ചടക്കുന്നതുവരെ റഷ്യയ്ക്ക് സമയം അനുവദിക്കണമെന്ന് ചൈനയോട് ആവശ്യപ്പെട്ടിട്ടുള്ളതായാണ് അറിയുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (4 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (36 minutes ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (42 minutes ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (1 hour ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (1 hour ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (2 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends