Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ

പിതാവിനെ തടവിലാക്കി മാവോ സേ തൂങ് കാണിച്ച ചതി;സഹോദരി ആത്മഹത്യ ചെയ്തു,കുടുംബം തച്ചുതകര്‍ത്ത മാവോയോടുള്ള അടങ്ങാത്ത പക,ഇന്ന് മാവോയേക്കാള്‍ വലിയ മാവോ,ഷീ ചിന്‍ പിങ്ങിന്റെ കാണാപ്പുറങ്ങള്‍

15 MARCH 2023 06:26 PM IST
മലയാളി വാര്‍ത്ത

പിതാവിനെ തടവിലാക്കിയ മാവോ സേ തൂങ്,കുടുംബം തകര്‍ത്ത മാവോയ്ക്ക് നേരെ ചെറുവിരലനക്കാനാകാതെ നിസ്സഹായനായ് നില്‍ക്കേണ്ടി വന്നു. കാരണം അധികാരമില്ല. ആ അധികാരം എങ്ങനെയും കൈപ്പിടിയിലാക്കുകയായിരുന്നു ഷീ ചിന്‍ പിങ്ങിന്റെ ലക്ഷ്യം. അത് എത്ര എളുപ്പമായിരുന്നില്ല വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു,അടവുകള്‍ പലത് പുറത്തെടുക്കേണ്ടി വന്നു. ഒടുവില്‍ മാവോയേക്കാള്‍ വലിയ മാവോ ആയി ഷീ. ഇനി മരണം വരെ ചൈനയുടെ പ്രസിഡന്റ് പദത്തില്‍ ഷീ ചിന്‍ പിങ്ങുണ്ടാകും. 2018 മാര്‍ച്ച് 18ന് അതിനുള്ള പൊളിച്ചെഴുത്താണ് ഷീ നടത്തിയത്. കൗശലക്കാരനായ ഭരണാധികാരിയാണ് അദ്ദേഹം. അധികാരത്തിന്റെ ചെങ്കോലും കിരീടവും കൈക്കലാക്കിയ ഷീ മാവോയാടാണ് പകരം വീട്ടിയിരിക്കുന്നത്. തന്റെ കുടുംബം തച്ചുതകര്‍ത്ത മാവോ സേ തൂങ്ങിനോടുള്ള അടങ്ങാത്ത പ്രതികാരം.

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദരണീയനായ നേതാവും മാവോ സെ തുങ്ങിന്റെ സന്തത സഹചാരിയുമായിരുന്ന സോങ്ഷൂണിന്റെ മകനാണ് ഷി ജിന്‍പിങ്. ഉപപ്രധാനമന്ത്രിയായിരുന്ന സോങ്ഷുണ്‍ പാര്‍ട്ടിയുടെ അധികാരകേന്ദ്രമാവുമെന്ന് കണ്ട് സോങ്ഷുണിന് മാവോ അധികാരസ്ഥാനങ്ങള്‍ നിഷേധിച്ചു. പാര്‍ട്ടിയിലെ ആഭ്യന്തരകലാപം ആരോപിച്ച് ജയിലിലടച്ചു. പിന്നീടുള്ള ഷിയുടെ കാലം ദുരിതത്തിന്റേതായിരുന്നു. വിദ്യാര്‍ഥി സംഘടനകള്‍ ഷിയുടെ വീടാക്രമിച്ചു. ഒരു സഹോദരി ആത്മഹത്യ ചെയ്തു. ജീവിക്കാന്‍ വേണ്ടി ഫാക്ടറികളില്‍ വരെ ജോലി ചെയ്തു. ഒടുവില്‍ ഒളിച്ചോടാന്‍ വരെ ശ്രമിച്ചപ്പോഴും പിടിക്കപ്പെട്ട് നിര്‍ബന്ധിത സാമൂഹിക സേവനത്തിന്റ പേരില്‍ കഠിനജോലികള്‍ക്കായി നിയോഗിക്കപ്പെട്ടു. അധികാരമില്ലാതാവുന്നതിന്റെ വേദന നന്നായറിഞ്ഞു. ഇക്കാലത്ത് പാര്‍ട്ടിയിലേക്കെത്താന്‍ പല തവണ ശ്രമിച്ചുവെങ്കിലും നിഷേധിക്കപ്പെടുകയായിരുന്നു. ഒടുവില്‍ 1969ല്‍ പ്രാദേശികതലത്തില്‍ സെക്രട്ടറിയായാണ് രാഷ്ട്രീയത്തിലേക്ക് ഷി വന്നത്. ദുരിതകാലത്തെ മറന്ന് അച്ചടക്കമുള്ള പാര്‍ട്ടിപ്രവര്‍ത്തകനായി. ഒറ്റലക്ഷ്യം തന്നേയും കുടുംബത്തേയും വഴിയാധാരമാക്കിയ മാവോയേക്കാളും വലിയ മാവോയാവുക.

തീരപ്രവിശ്യയായ ഫുജിയാന്റെ ഗവര്‍ണര്‍ പദവയിലെത്തിയതാണ് ആദ്യം കൈപ്പിടിയിലാക്കിയ അധികാരകേന്ദ്രം. 2002ല്‍ ഷെജിയാങ് പ്രവിശ്യയിലെ പാര്‍ട്ടി തലവനായും 2007ല്‍ ഷാങ്ഹായിലെ പാര്‍ട്ടി നേതാവുമായി. രാജ്യത്തേയും പാര്‍ട്ടിയേയും നിയന്ത്രിക്കാന്‍ അധികാരമുള്ള പൊളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലും ആ വര്‍ഷമാണ് എത്തിയത്. ഹു ജിന്താവോയുടെ പിന്‍ഗാമിയായി 2012ല്‍ ഷി വന്നതോടെ ചൈനയും കമ്യൂണിസ്റ്റ് പാര്‍ട്ടിയും അപ്പാടെ മാറുന്ന കാഴ്ചയാണ് കണ്ടത്. 2013ല്‍ ചൈനയുടെ പ്രസിഡന്റായി അധികാരമേറ്റത് മുതല്‍ അഴിമതിക്കെതിരേ യുദ്ധം പ്രഖ്യാപിച്ചു. ഉന്നത നേതാക്കളെ പോലും ജയലിലടച്ചു. പാര്‍ട്ടിയില്‍ ശുദ്ധീകരണത്തിന് തുടക്കമിട്ടു. 2017 വരേയുള്ള ആദ്യ അഞ്ചു വര്‍ഷത്തെ ഭരണത്തിനിടയ്ക്ക് മാത്രം നൂറിലധികം നേതാക്കളെയാണ് അഴിമതിയുടെ പേരില്‍ ശിക്ഷിച്ചത്. തന്റെ പിന്‍ഗാമിയാവുമെന്ന് കരുതിയിരുന്ന സ്വന്തം നേതാക്കളെ പോലും ജീവപര്യന്തം ജയിലിലാക്കി. ഇതോടെ ചൈനക്കാര്‍ ഒരിക്കല്‍ കൂടെ മാവോ സെ തുങ്ങിനെ ഓര്‍മിച്ചു. അണിയറിയില്‍ പുതിയ മാവോ ഒരുങ്ങുന്നതായി വിലയിരുത്തപ്പെട്ടു. ഷി ജിന്‍പിങ് മാവോ 2.0 ആയി.

വെട്ടിനിരത്തേണ്ടവരെയെല്ലാം വെട്ടിനിരത്തിയാണ് ഷീ കളംനിറഞ്ഞിരിക്കുന്നത്. എതിരാളികള്‍ എത്ര കരുത്തരായാലും അവരുടെ സര്‍വ്വനാശം കണ്ടേ ഷീ ചിന്‍ പിങ് എന്ന ഏകാധിപതി അടങ്ങൂ. അധികാരത്തിന്റെ മേലങ്കി എന്നും ഷീയെ ഭ്രമിപ്പിച്ചിട്ടുണ്ട്. അതുനിലനിര്‍ത്താന്‍ വന്‍ പൊളിച്ചെഴുത്താണ് നടത്തിയത്. 2018 മാര്‍ച്ച് 18നായിരുന്നു ചൈനയിലെ ഗ്രേറ്റ് ഹാള്‍ ഓഫ് പീപ്പിളില്‍ നിര്‍ണായക ഭരണഘടനാ ഭേദഗതി നിര്‍ദേശമുണ്ടായത്. രാജ്യത്തെ പ്രസിഡന്റിന് അഞ്ചു വര്‍ഷം വീതമുള്ള രണ്ട് തവണകളായിരിക്കും കാലാവധിയെന്ന നിയമം എടുത്തുകളയണം. പ്രസിഡന്റിന് അദ്ദേഹത്തിന്റെ മരണം വരെ തുടരാം. അല്ലെങ്കില്‍ ആരോഗ്യം ക്ഷയിക്കുന്നതുവരെ തുടരാനുള്ള പുതിയ നിയമത്തിന്റെ തുടര്‍ച്ചയായിരുന്നു അത്. മരണം വരെ ഭരണം തന്റെ കൈപ്പിടിയില്‍ ഊട്ടിയുറപ്പിക്കുകയായിരുന്നു ഇതിലൂടെ. പ്രസിഡന്റിന് തവണകളുടെ പരിധിയില്ലാതെ തുടരാന്‍ വേണ്ട ഭരണഘടനാ ഭേദഗതിയുടെ വിവരം പുറത്തായതോടെ ചൈനീസ് ജനത വലിയ പ്രതിഷേധമുയര്‍ത്തി. എതിര്‍ ശബ്ദങ്ങളെ ഷി ഉരുക്കുമുഷ്ടികൊണ്ട് നേരിട്ടു. സാമൂഹിക മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. ജനാധിപത്യമെന്നത് വെറും വാക്കാണ് ചൈനയില്‍. ഷീ പറയും അതാണ് അവസാന വാക്ക്. ജനങ്ങളെ അടക്കി ഭരിക്കുന്നു. അല്ല അടിച്ചമര്‍ത്തി ഭരിക്കുന്നു. ഷീയുടെ മരണം വരെ പ്രസിഡന്റ് പദവി മറ്റാരും നോട്ടമിടണ്ട. ചൈന ഇനിയും ഷീ ഭരണത്തില്‍ വീര്‍പ്പുമുട്ടും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (16 minutes ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (26 minutes ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (31 minutes ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (1 hour ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (1 hour ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (1 hour ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (1 hour ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (2 hours ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (2 hours ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (2 hours ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (2 hours ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (2 hours ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (3 hours ago)

ഗവർണർ നടത്തിയ വി സി നിയമനം  (3 hours ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (3 hours ago)

Malayali Vartha Recommends