യുക്രൈന്റെ ചെറുത്ത് നില്പ് റഷ്യയെ ഞെട്ടിച്ചു. കുട്ടികളെ തട്ടിയെടുക്കുന്നു വനിത തടവുകാരെ ചാവേറുകള്‍.

കൂടുതല്‍ സൈനികര്‍ക്കു പുറമേ ജയിലുകളില്‍നിന്നുള്ള സ്ത്രീതടവുകാരെയും റഷ്യ യുദ്ധഭൂമിയിലേക്ക് അയച്ചും ചാവേറുകളാക്കിയും യുക്രൈനെ എങ്ങനെയെങ്കിലും അടിയറവ് പറയിക്കാനായി റഷ്യ പതിനെട്ടടവും പയറ്റുകയാണ്. സ്ത്രീ തടവുകാരെ കവചമാക്കി നിറുത്തി കൊണ്ട് യുദ്ധമുഖത്ത് ജയിക്കാമെന്ന് കരുതുകയാണ് പുടിന്‍. തടവുകാരെയും ക്രമിനലുകളെയും ഉള്‍പ്പെടുത്തി രൂപീകരിച്ച് വാഗ്നര്‍ എന്ന കൂലി പട്ടാളത്തിന് ജയിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സ്ത്രീതടവുകാരെ മുന്നിലേയ്ക്ക് ഇറക്കുന്നത്. അതുമാത്രവുമല്ല യുെൈക്രനില്‍ നിന്നും കുട്ടികളെ തട്ടികൊണ്ടു പോയി പീഡിപ്പിക്കുന്നതും അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
കുട്ടികളെയും സിവിലിയന്‍മാരെയും പലവിധത്തില്‍ പീഡനത്തിന് വിധേയമാക്കി സെലന്‍സ്‌കിയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള നടപടികളിലേയ്ക്കാണ് റഷ്യ മുന്നേറുന്നത്. എങ്ങനെയെങ്കിലും യുദ്ധം ജയിച്ചില്ലെങ്കില്‍ രാജ്യത്തിന് അകത്തു നിന്നും പുറത്തു നിന്നും ഉണ്ടാകാനിടയുള്ള വിമര്‍ശനങ്ങളും കലാപങ്ങളും പുടിന് തലവേദനയായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിച്ചു കൊണ്ട് യുദ്ധത്തിന്റെ ഗതിമാറ്റി വിടാന്‍ ശ്രമിക്കുന്നത്. സ്ത്രീതടവുകാരുമായുള്ള ട്രെയിന്‍ കഴിഞ്ഞയാഴ്ച ഡോണെറ്റ്‌സ്‌ക് മേഖലയിലേക്കു പുറപ്പെട്ടതായി യുക്രെയ്ന്‍ പ്രതിരോധ മന്ത്രാലയവും റഷ്യയിലെ തടവുകാരുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനയും വെളിപ്പെടുത്തി. 100 പേരെങ്കിലും യുക്രെയ്‌നിലെത്തിയെന്നാണു വിവരം.
സ്ഥിതി കഠിനവും വേദനാജനകവുമാണെന്നും ഈ പോരാട്ടത്തിന്റെ ഫലത്തെ ആശ്രയിച്ചിരിക്കും യുക്രെയ്‌നിന്റെ ഭാവിയെന്നും പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു. 'ശത്രുവിന്റെ സൈനികശക്തിയെ തകര്‍ക്കേണ്ടതുണ്ട്. നാമതു ചെയ്യും' രാഷ്ട്രത്തോടു നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
ഒരു രാജ്യമെന്ന റഷ്യയുടെ നില്‍നില്‍പാണു യുക്രെയ്‌നില്‍ വെല്ലുവിളിക്കപ്പെടുന്നതെന്നും സൈനികവിജയം അനിവാര്യമാണെന്നും പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനും പറഞ്ഞു. യുക്രൈന്‍ പോലൊരു ചെറിയ രാജ്യത്തോട് പരാജയപ്പെട്ടാല്‍ റഷ്യ വലിയ വില നല്‌കേണ്ടി വരും. വാഗ്നര്‍ കൂലപട്ടാളമാണ് യുദ്ധം നയിക്കുന്നത്. റഷ്യന്‍ സൈന്യത്തേക്കാള്‍ പ്രാധാന്യം പുടിന്റെ സന്തതസഹചാരിയുടെ കൂലിപട്ടാളത്തിന് നല്കിയതില്‍ സൈന്യത്തിന്റെ ഇടയില്‍ തന്നെ അമര്‍ഷമുണ്ട്. എതെങ്കിലും സാഹചര്യത്തില്‍ യുക്രൈനില്‍ നിന്ന് പിന്‍വാങ്ങേണ്ടി വന്നാല്‍ സൈനീക അസ്വാരസ്യങ്ങള്‍ പുറത്തു വരുമെന്ന് പുടിനും ഭയക്കുന്നുണ്ട്.സൈനീക അട്ടിമറിയെ നിരീക്ഷകരും തള്ളിക്കളയുന്നില്ല. ഈ സാഹചര്യത്തിലാണ് പുടിന്‍ കുടിലതന്ത്രങ്ങളുമായി യുക്രൈനില്‍ ഇറങ്ങിയിരിക്കുന്നത്. ഏത് ഹീന പ്രവൃത്തിക്കും ചൈനയുടെ പിന്‍തുണയുണ്ടെന്നുള്ളതും ശ്രദ്ധേയമാണ്.
അത്യാധുനിക റോക്കറ്റുകളുടെ ഉല്‍പാദനം ഇരട്ടിയാക്കാന്‍ റഷ്യന്‍ പ്രതിരോധ മന്ത്രാലയം ആയുധക്കമ്പനിക്ക് ഓര്‍ഡര്‍ നല്‍കി.അതിനിടെ, റഷ്യക്കെതിരായ യുദ്ധക്കുറ്റകേസുകളില്‍ ആദ്യത്തേതില്‍ രാജ്യാന്തര ക്രിമിനല്‍ കോടതിയായ ഐസിസി നടപടി തുടങ്ങി. റഷ്യന്‍ സേന യുക്രെയ്ന്‍ കുട്ടികളെ റഷ്യയിലേക്കു കടത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ ഐസിസിയെ റഷ്യ അംഗീകരിക്കുന്നില്ല
ബഹ്‌മുതിനു വടക്കായി ക്രെമിനയിലാണു ഇപ്പോള്‍ കനത്ത പീരങ്കിയുദ്ധം നടക്കുന്നത്. മേഖലയില്‍ ഇരുപക്ഷത്തും നൂറുകണക്കിനു പേര്‍ കൊല്ലപ്പെടുന്നുവെന്നാണു റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം മാത്രം റഷ്യ 5 മിസൈല്‍ ആക്രമണങ്ങളും 35 വ്യോമാക്രമണങ്ങളും നടത്തി. യുക്രെയ്ന്‍ സേന ചെറുത്തുനില്‍പ് അവസാനിപ്പിച്ചാല്‍ ഡോണെറ്റ്‌സ്‌ക് പ്രവിശ്യ മുഴുവനായും റഷ്യയുടെ പിടിയിലാകും. ഇക്കാരണത്താലാണു ചെറുപട്ടണമായ ബഹ്‌മുത് വിട്ടുകൊടുക്കാതിരിക്കാന്‍ യുക്രെയ്ന്‍ സേന കനത്ത പോരാട്ടം നടത്തുന്നത്.
അതിനിടെ, റഷ്യന്‍ കൂലിപ്പട്ടാളമായ വാഗ്നര്‍ ഗ്രൂപ്പിനെ ലിത്വാനിയ ഭീകരസംഘടനയായി പ്രഖ്യാപിച്ചു. യുക്രെയ്‌നില്‍ റഷ്യയ്ക്കായി പൊരുതുന്ന 'സന്നദ്ധ സംഘ'ങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതു കുറ്റകരമാക്കുന്ന ബില്‍ റഷ്യന്‍ പാര്‍ലമെന്റ് പാസാക്കി. കൂലിപ്പട്ടാളമായ വാഗ്‌നര്‍ ഗ്രൂപ്പിനുവേണ്ടിയാണ് ഈ നടപടി. കൂലപട്ടാളത്തെ സന്നദ്ധ സംഘടനയായി മാറ്റാന്‍ ശ്രമിക്കുന്ന പുടിന്റെ നടപടിയില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ നിന്നും കടുത്ത എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. നേരത്തെ തന്നെ എട്ടോളം രാജ്യങ്ങള്‍ വാഗ്നര്‍ ഗ്രൂപ്പിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























